Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സിസ്റ്റർ റാണി മരിയ
ഒരു സ്ത്രീയായി, ഒരു കത്തോലിക്കാ സന്യാസിനിയായി കനിവോടും സുകൃതത്തോടും സഹാനുഭൂതിയോടുംകൂടി തന്റെ തന്റെ ചുറ്റുമുള്ള ലോകത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീരവനിതയുടെ കർമ ജീവിതത്തെയാണ് സിനിമയിൽ ദൃശ്യവൽക്കരിക്കുന്നത്.
നിശബ്ദരാക്കപ്പെട്ട ഒരു പറ്റം ജീവിതങ്ങളുടെ മോചനത്തിനും ഉന്നമനത്തിനുമായി ജീവിച്ചുവരവേ രക്തസാക്ഷിത്വം വരിച്ച സിസ്റ്റർ റാണി മരിയ. ക്ഷമയുടെ മധ്യസ്ഥയായി വിശേഷിപ്പിക്കാവുന്ന ആ കന്യാസ്ത്രീയുടെ പുണ്യജീവിതം കാഴ്ചാനുഭവമായി വെള്ളിത്തിരയിലേക്ക്. പെരുന്പാവൂർ പുല്ലുവഴിയിലെ ഒരു സാധാരണ കത്തോലിക്കാ കുടുംബത്തിൽനിന്നും ദൈവവിളി സ്വീകരിച്ച് ക്ലാരിസ്റ്റ് സന്യാസിനിയായി മധ്യപ്രദേശിലെ ഇൻഡോറിലെത്തി ചൂഷണത്തിലും അടിച്ചമർത്തലുകൾക്കും വിധേയമാക്കപ്പെട്ട പിന്നോക്ക ജനതയുടെ രക്ഷകയായിരുന്നു സിസ്റ്റർ റാണി മരിയ.
ഒടുവിൽ ഒരു വാടകക്കൊലയാളിയുടെ കഠാര നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി ജീവൻ വെടിഞ്ഞ് സ്വർഗം പ്രാപിച്ചപ്പോഴും കാരുണ്യം നിറഞ്ഞ ആ മനസ് ദൈവസന്നിധിയിൽ നിരന്തരം മാധ്യസ്ഥ്യം വഹിച്ച് ഇന്നും അനേകർക്ക് സൗഖ്യം പ്രദാനം ചെയ്യുന്നു. ആ ത്യാഗ പൂർണമായ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുകയാണ് മലയാളി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംവിധായകൻ ഡോ. ഷെയ്സണ്‍ പി. ഒൗസേഫ്.
കർമ നിരത ജീവിതം
ആത്മീയവും ഭൗതികവുമായി സുവിശേഷത്തിന്റെ പൂർത്തീകരണമായിരുന്നു സിസ്റ്ററിന്റെ ജീവിതം. എറണാകുളം ജില്ലയിൽ പുല്ലുവഴി വട്ടാലിൽ പരേതരായ പൈലി- ഏലീശ ദന്പതികളുടെ ഏഴു മക്കളിൽ ഒരാളായിരുന്നു സിസ്റ്റർ റാണി മരിയ.
പത്താം ക്ലാസ് പരീക്ഷാഫലം അറിഞ്ഞയുടനെയാണ് മേരിക്കുഞ്ഞ് എന്നു വിളിപ്പേരുള്ള റാണി മരിയ മഠത്തിൽ ചേരാനുള്ള ആഗ്രഹം വീട്ടിലറിയിക്കുന്നത്. മാതാപിതാക്കൾ ആദ്യം വിസമതിച്ചെങ്കിലും പിന്നീട് ദൈവഹിതം മനസിലാക്കി മകൾക്കൊപ്പം നിന്നു. നോവിഷ്യേറ്റ് കഴിഞ്ഞ് സഭാവസ്ത്ര സ്വീകരണത്തിന് ഒരു വർഷത്തിനു ശേഷമാണ് വടക്കേ ഇന്ത്യയിൽ മിഷനിലേക്കുള്ള യാത്ര തിരിക്കുന്നത്. ആദ്യം ബിജ്നോറിലായിരുന്നു സേവനം.
അവിടെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം തൊട്ടറിഞ്ഞു. നാട്ടിലെത്തുന്പോഴും തന്റെ മക്കൾ അവിടെയാണെന്ന് സിസ്റ്റർ പറയും. അവർക്കായി വസ്ത്രങ്ങളും സമ്മാനങ്ങളും ശേഖരിച്ചാണ് മടക്കം. തന്റെ കർമ മണ്ഡലത്തെ തിരിച്ചറിഞ്ഞ സിസ്റ്റർ റാണി മരിയ ഇൻഡോറിലെ സാധാരണക്കാരുടെ ശബ്ദമായി. വെല്ലുവിളികളെ സധൈര്യം നേരിട്ടു. ജന്മികളുടെ ചൂഷണത്തിനു വിധേയരാക്കപ്പെട്ട സാധാരണക്കാരായ കർഷർക്കായി സിസ്റ്റർ ശബ്ദമായി. അതു തന്നെയായിരുന്നു 41-ാം വയസിൽ രക്തസാക്ഷിത്വത്തിലേക്ക് അവരെ നയിച്ചതും.
54 തിരുമുറിവുകൾ
ഇൻഡോറിലെ പഞ്ചായത്ത് അംഗങ്ങളായ ജന്മികൾ നാട്ടുരാജാക്കന്മാരെപോലെ നാട്ടിലെ നീതിയും നിയമം തങ്ങളുടേതാക്കി മാറ്റി. കൊള്ളപ്പലിശക്ക് പണം കടം കൊടുത്ത് പണം തിരികെ കൊടുക്കാത്തവരെ അടിമകളായി പിടിച്ചുകെട്ടി. സർക്കാരിൽനിന്നും സാധാരണക്കാർക്ക് അനുവദിക്കുന്ന ആനൂകൂല്യങ്ങളും സാന്പത്തിക സഹായങ്ങളും പഞ്ചായത്ത് അംഗങ്ങൾ പോക്കറ്റിലാക്കി തുച്ഛമായത് നൽകും. ചെറിയ വിഹിതം ലഭിക്കുന്പോൾ നിരക്ഷരരായ നാട്ടുകാർ പഞ്ചായത്ത് അംഗങ്ങൾ സ്വന്തം നിലയിൽ തങ്ങളെ സഹായിക്കുകയാണെന്ന് കരുതി.
തട്ടിപ്പ് മനസിലാക്കിയ സിസ്റ്റർ റാണി മരിയ പണം നേരിട്ട് ഗ്രാമീണർക്ക് നൽകണമെന്ന ആവശ്യവുമായി അധികാരികളെ സമീപിച്ചു. പരിഹാസത്തോടെയാണ് അവർ സിസ്റ്ററിനെ മടക്കി അയച്ചത്. അവഹേളിക്കപ്പെട്ടെങ്കിലും വീണ്ടും അധികാരികളെ സമീപിച്ചു. രക്തസാക്ഷിത്വത്തിന് ഏതാനും മാസം മുന്‍പ് ഇതേ ആവശ്യത്തിനായി ഒരിക്കൽക്കൂടി സിസ്റ്റർ അധികാരികളെ സമീപിച്ചു. കഴുത്തിലുണ്ടായിരുന്ന ജപമാലയിലെ കുരിശുരൂപത്തിൽ പിടിച്ചുകൊണ്ട് സിസ്റ്റർ പറഞ്ഞു ’ഞങ്ങളുടെ മാതാപിതാക്കൾ വീട്ടിൽനിന്നും തള്ളിക്കളഞ്ഞതുകൊണ്ടല്ല ഇവിടേക്ക് വന്നിരിക്കുന്നത്. ഈ പാവങ്ങളോട് കരുണ കാട്ടണം.’
ആ അപേക്ഷ തള്ളിക്കളയാൻ ഉദ്യോഗസ്ഥർക്കായില്ല. ഗ്രാമത്തിന്റെ ചരിത്രത്തിൽ ആദ്യമായി കർഷകർക്ക് അനുവദിച്ച ഗ്രാന്റ് നേരിട്ട് ലഭിച്ചു. സിസ്റ്റർ റാണി മരിയ ജീവിച്ചിരുന്നാൽ തങ്ങളുടെ അപ്രമാദിത്തം നഷ്ടമാകുമെന്ന് മനസിലാക്കിയ ജന്മിമാർ സമന്ദർ സിംഗ് എന്ന വാടകകൊലയാളിയെ കണ്ടത്തി. പുല്ലുവഴിയിലേക്ക് അവധിക്കു വരുന്നതിനായി ഉദയനഗറിൽനിന്ന് ഇൻഡോറിലേക്ക് ബസ് മാർഗം യാത്ര തിരിച്ചതായിരുന്നു സിസ്റ്റർ. യാത്രാമധ്യേ ബസിൽവെച്ച് സിസ്റ്റർ റാണി മരിയയുടെ നേരെ സമന്ദർ സിംഗ് ആയുധം ഉയർത്തി. 54 തവണ കഠാര ആ ശരീരത്തിൽ ആഴ്ന്നിറങ്ങി.
ഘാതകൻ കുടുംബാംഗം
വാഴ്ത്തപ്പെട്ട രക്തസാക്ഷിപദവിയിലേക്കുള്ള നാൾവഴികൾക്കിടയിൽ ഘാതകൻ കുടുംബാംഗമായി മാറിയെന്ന അത്യപൂർവ ചരിത്രമാണ് സിസ്റ്റർ റാണി മരിയയുടേത്. ഇൻഡോർ സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന സമന്ദർ സിംഗിനെ സന്ദർശിക്കാൻ ഫാ. മൈക്കിൾ പുറാട്ടുകര സിഎംഐ എന്ന സ്വാമിയച്ചൻ പലപ്രാവശ്യമെത്തി. ജയിലിൽനിന്ന് ഇറങ്ങിയാൽ തന്നെക്കൊണ്ട് ഈ ക്രൂരകൃത്യം ചെയ്യിച്ചവരെ കൊന്നതിനു ശേഷം ആത്മഹത്യ ചെയ്യുമെന്ന തീരുമാനത്തിൽ കഴിഞ്ഞിരുന്ന സമന്ദർ സിംഗിനെ സ്വാമിയച്ചൻ മാനസാന്തരത്തിലേക്ക് നയിച്ചു.
ഘാതകനെ കാണാൻ സിസ്റ്ററിന്റെ മാതാപിതാക്കളും സഹോദരങ്ങളും ജയിലിൽ എത്തി. അയാളുടെ ശിക്ഷയിൽ ഇളവു നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയേയും ഗവർണറേയും സമീപിച്ചു. അങ്ങനെ സമന്ദർസിംഗിന്റെ ജയിൽ മോചനം വേഗത്തിലായി. ഇത്തരമൊരു സംഭവം മധ്യപ്രദേശിൽ ആദ്യമായിരുന്നു. മകനായും സഹോദരനായും സമന്ദർ സിംഗിനെ സിസ്റ്ററിന്റെ കുടുംബം സ്വീകരിച്ചു. ലോകത്തിനുമുന്പിൽ ക്ഷമിക്കുന്ന സ്നേഹത്തിന്റെ പ്രതീകമായി മാറിയ സിസ്റ്ററിന്റെ അമ്മയുടെ ശവമഞ്ചം വഹിക്കാനും ജന്മം നൽകിയ മക്കളോടൊപ്പം അവർ സ്വീകരിച്ച ആ ഇളയ മകനുമുണ്ടായിരുന്നു.
ഫേസ് ഓഫ് ദ ഫേസ്ലെസ്
ഇൻഡോറിൽ രക്തസാക്ഷിത്വം വരിച്ച സിസ്റ്റർ റാണി മരിയയുടെ ജീവിതം ഒരു മുഴുനീള ഫീച്ചർ സിനിമയായിട്ടാണ് ഡോ. ഷെയ്സണ്‍ പി ഒൗസേഫ് ഒരുക്കുന്നത്. ഫേസ് ഓഫ് ദ ഫേസ്ലെസ് എന്നു പേരിട്ടിരിക്കുന്ന സിനിമ സിസ്റ്റർ റാണി മരിയയുടെ നാടായ പുല്ലുവഴിയിലും കർമ ഭൂമിയായ ഇൻഡോറിലുമായിട്ടാണ് ചിത്രീകരിക്കുന്നത്. നിരവധി പ്രമുഖ കലാകാരന്മാരാണ് ചിത്രത്തിൽ സഹകരിക്കുന്നത്.
കഴിഞ്ഞ 20 വർഷത്തിനുള്ളിൽ മുപ്പത്തഞ്ചോളം രാജ്യങ്ങൾ സന്ദർശിച്ചു വ്യത്യസ്തങ്ങളായ വിഷയങ്ങളെ കുറിച്ചു ഡോക്യുമെന്ററികൾ ഒരുക്കി രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിട്ടുള്ള ചലച്ചിത്രകാരനാണു ഡോ. ഷെയ്സണ്‍ പി ഒൗസേഫ്. മുംബൈ സെന്റ് സേവ്യർ കോളജിലെ ഫിലിം, ടെലിവിഷൻ പ്രൊഡക്ഷൻ ഡിപാർട്ട്മെന്റിൽ കോഴ്സ് മേധാവിയായി പ്രവർത്തിക്കുന്ന ഷെയ്സണ്‍ ചാലക്കുടിക്കടുത്ത് കുറ്റിച്ചിറ മോതിരക്കണ്ണി പെരുന്പള്ളിക്കാടൻ കുടുംബാംഗമാണ്.
വിദ്യാഭ്യാസത്തിനു ശേഷം ഡോക്യുമെന്ററി ഫിലിം മേക്കിംഗ് തന്റെ കർമരംഗമായി തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തെ പഠനങ്ങളും വിവര ശേഖരണത്തോടും രണ്ടു വർഷത്തെ തിരക്കഥ രൂപീകരണത്തോടും കൂടെയാണ് ഡോ. ഷെയ്സണ്‍ ഫേസ് ഓഫ് ദ ഫേസ് ലെസ് ഒരുക്കുന്നത്.
സമൂഹത്തിന്റെ നീതിക്കുവേണ്ടി പോരാടിയ ജീവിതമാണ് സിസ്റ്റർ റാണി മരിയയുടേത്. അതിൽ അസ്വസ്ഥരായ ഇരുണ്ട ശക്തികളുടെ കയ്യിലെ ഒരു യന്ത്രം മാത്രമായിരുന്നു സിസ്റ്ററിന്റെ ഘാതകനായ സമന്ദർ സിംഗ്. നമുക്കിടയിൽ ഇന്നും ആ ശക്തി തുടരുന്നുണ്ട്. അത് ഈ ചിത്രത്തിലൂടെ വെളിച്ചത്തേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്.
ഒരു കന്യാസ്ത്രീയുടെ ജീവിതം മാത്രമല്ല, ഒരു സ്ത്രീയായി, ഒരു യോഗിനിയായി കനിവോടും സുകൃതത്തോടും സഹാനുഭൂതിയോടുംകൂടി തന്റെ തന്റെ ചുറ്റുമുള്ള ലോകത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീരവനിതയുടെ കർമ ജീവിതത്തെയാണ് ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. അതിനായി ഏറ്റവും മികച്ച ടീമിനെ എനിക്ക് ലഭിച്ചു. മലയാളത്തിലും ഹിന്ദിയിലുമായി ഒരുക്കുന്ന ചിത്രത്തിലൂടെ ക്ഷമിക്കുന്പോഴും സ്നേഹിക്കുന്പോഴും അത്ഭുതങ്ങൾ സംഭവിക്കുമെന്നുള്ള വലിയ സന്ദേശം ലോകത്തെ ഓർമിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് സംവിധായകൻ പറയുന്നു.
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
Latest News
ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു
ഐപിഎൽ; ലക്നോ സൂപ്പര്‍ ജയന്റ്സിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ജയം
ബൂത്തില്‍ ഇന്‍സ്റ്റഗ്രാം ലൈവ്; ബിജെപി സ്ഥാനാർഥിയുടെ മകന് കസ്റ്റഡിയില്‍
കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്
ഓപ്പൺ സർവകലാശാല വിസിക്ക് വിരമിക്കലിന് ശേഷവും തുടരാമെന്ന് ഗവർണർ
Latest News
ബൈക്ക് ലോറിയിലിടിച്ച് യുവാവ് മരിച്ചു
ഐപിഎൽ; ലക്നോ സൂപ്പര്‍ ജയന്റ്സിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ജയം
ബൂത്തില്‍ ഇന്‍സ്റ്റഗ്രാം ലൈവ്; ബിജെപി സ്ഥാനാർഥിയുടെ മകന് കസ്റ്റഡിയില്‍
കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്
ഓപ്പൺ സർവകലാശാല വിസിക്ക് വിരമിക്കലിന് ശേഷവും തുടരാമെന്ന് ഗവർണർ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top