Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ചെഗുവേരയുടെ വിപ്ലവ സ്മരണകളിൽ ഇന്ത്യയെന്ന ഓർമ
ഒരു പക്ഷേ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിട്ടുള്ള ഒരു വിപ്ല നേതാവിന്റെ പേരാണ് ഏണസ്റ്റോ ചെഗുവേര. അര നൂറ്റാണ്ടിലേറെ കാലം മുൻപ് ക്യൂബയുടെ ഒൗദ്യോഗിക പ്രതിനിധിയായി ചെഗുവേര ഇന്ത്യയിൽ എത്തി മടങ്ങിയത് ഒട്ടേറെ ഓർമകൾ ബാക്കി നിർത്തിയായിരുന്നു. ക്യൂബൻ വിപ്ലവ നായകൻ ഏണസ്റ്റോ ചെഗുവേര തന്റെ ഇന്ത്യ സന്ദർശനത്തെക്കുറിച്ചുള്ള റിപ്പോർട്ടിൽ ഇങ്ങനെ കുറിച്ചിട്ടു: ’’ഇംഗ്ലീഷ് കൊളോണിയലിസത്തിനതിരേ ഇന്ത്യക്കാരുടെ ഒത്തൊരുമിച്ചുള്ള സമാധാനപരമായ പ്രതിഷേധവും സമരങ്ങളും ബ്രിട്ടീഷുകാരെ എന്നേന്നേക്കുമായി ഇന്ത്യ വിടാൻ നിർബന്ധിതരാക്കി. 150 വർഷക്കാലം കൊള്ളയടിച്ചു നശിപ്പിച്ചിട്ടാണ് ബ്രിട്ടീഷുകാർ അവിടം വിട്ടു പോയത്.’’
2007ൽ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പിന്റെ ഹിന്ദി പത്രമായ ജൻസത്തയിൽ തുടർച്ചയായി പ്രസിദ്ധീകരിച്ച ലേഖനങ്ങളിലൂടെയാണ് 1959ൽ ലാറ്റിൻ അമേരിക്കൻ വിപ്ലവ നായകൻ ചെ ഗുവേരയുടെ ഇന്ത്യൻ സന്ദർശനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുതുതലമുറയുടെ മുന്നിലേക്ക് വിശദമായി എത്തുന്നത്. പിന്നീട് ഹിമാൽ സൗത്ത് ഏഷ്യൻ മാസികയിൽ എ റോവിംഗ് റവല്യൂഷനറി എന്ന പേരിൽ ജൻസത്തയുടെ എഡിറ്ററായിരുന്ന ഓം തൻവി ചെഗുവേരയുടെ ഇന്ത്യൻ സന്ദർശനത്തെക്കുറിച്ച് വിശദമായ ഒരു ലേഖനമെഴുതി.
സ്വാതന്ത്ര്യാനന്തര ചരിത്രത്തിലെ ഒരു നിർണായക അടയാളപ്പെടുത്തൽ തന്നെയായിരുന്നു ഓം തൻവിയുടെ ആ ലേഖനം. ചെഗുവേരയുടെ ഇന്ത്യാ സന്ദർശന വേളയിലുള്ള അപൂർവ ചിത്രങ്ങളും പത്ര കട്ടിംഗുകളും ഉൾപ്പടെ വളരെ വിശാലമായ ഒരോർമപ്പെടുത്തൽ കൂടിയായിരുന്നു ആ ലേഖനം. സത്യത്തിൽ ചെഗുവേരയുടെ ഇന്ത്യ സന്ദർശനത്തെക്കുറിച്ച് രാഷ്ട്രീയ കക്ഷികളും ബുദ്ധിജീവി കേന്ദ്രങ്ങളും മറന്നു തുടങ്ങിയിരുന്ന ഒരു കാലത്തായിരുന്നു ഓം തൻവിയുടെ ഓർമപ്പെടുത്തൽ ഉണ്ടാകുന്നത്.
മാഡ്രിഡിൽ തന്റെ 31-ാം ജൻമദിനം ആഘോഷിച്ചശേഷം കെയ്റോ വഴിയാണ് ചെഗുവേര ഇന്ത്യയിലേക്ക് തിരിച്ചത്. 1959 ജൂണ്‍ 30ന് ഡൽഹി പാലം വിമാനത്താവളത്തിൽ ചെഗുവേരയും സഹചാരികളും വിമാനം ഇറങ്ങി. അന്ന് പുതിയതായി പണികഴിപ്പിച്ച അശോക ഹോട്ടലിൽ ആയിരുന്നു താമസം. ക്യൂബൻ ഏകാധിപതിയായിരുന്ന ബാറ്റിസ്റ്റയെ വിപ്ലവത്തിലൂടെ അട്ടിമറിച്ച് ഫിദൽ കാസ്ട്രോ അധികാരത്തിലെത്തിയതും അതേ വർഷം തന്നെയായിരുന്നു. തൊട്ടു പിന്നാലെയാണ് കാസ്ട്രോ ചെഗുവേരയെയും സംഘത്തെയും ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് സന്ദർശനങ്ങൾക്കായി ക്യൂബയുടെ ദേശീയ നേതാവ് എന്ന നിലയിൽ അയച്ചത്. പുതിയതായി അധികാരത്തിൽ എത്തിയ തന്റെ സർക്കാരിന് ലോക രാജ്യങ്ങളുമായി സൗഹൃദ സമാനമായ ബന്ധമുണ്ടാക്കുക എന്നതായിരുന്നു കാസ്ട്രോയുടെ ലക്ഷ്യം.
പാലം വിമാനത്താവളത്തിൽ എത്തിയ ചെഗുവേരയെയും സംഘത്തെയും അന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ചീഫ് ഓഫ് പ്രോട്ടോക്കോൾ ആയിരുന്ന ഡി.എസ്. ഖോസ്ല സ്വീകരിച്ചു. ഒരു ഗണിതശാസ്ത്രജ്ഞൻ, സാന്പത്തിക വിദഗ്ധൻ, ഒരു പാർട്ടി പ്രവർത്തകൻ, വിപ്ലവ സൈന്യത്തിലെ ക്യാപ്റ്റൻ, പിന്നെ ഒരേയൊരു ബോഡിഗാർഡും മാത്രമാണ് ചെഗുവേരയ്ക്കൊപ്പം അന്നെത്തിയത്. ഇയാളെ പിന്നീട് അതൃപ്തിയോടെ ചെ തിരിച്ചയച്ചു.
ഡൽഹിയിൽ എത്തിയ ചെഗുവേര പിറ്റേന്നുതന്നെ തീൻമൂർത്തി ഭവനിലെത്തി പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവുമായി കൂടിക്കാഴ്ച നടത്തി. നെഹ്റു ചെഗുവേരയ്ക്ക് ഗൂർഖകൾ ഉപയോഗിക്കുന്ന ഖുക്രി എന്ന കത്തിയാണ് സമ്മാനിച്ചത്. ചെഗുവരേയാകട്ടെ ക്യൂബയിൽ നിന്നുള്ള വിശേഷപ്പെട്ട സിഗാറുകളും നെഹ്റുവിന് സമ്മാനിച്ചു.
നെഹ്റുവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് തന്റെ റിപ്പോർട്ടിൽ ചെഗുവേര ഇങ്ങനെ എഴുതി: “ഒരു മുത്തച്ഛനെപ്പോലെ അങ്ങേയറ്റം പരിചിത ഭാവത്തിലാണ് നെഹ്റു ഞങ്ങളെ സ്വീകരിച്ചത്. ക്യൂബൻ ജനതയുടെ നിശ്ചയദാർഢ്യത്തെയും പോരാട്ടങ്ങളെയും അഭിനന്ദിക്കുകയും അതിലേക്കു നയിച്ച ജീവിത സാഹചര്യങ്ങളെ അദ്ദേഹം അതീവ കരുണയോടെ സ്മരിക്കുകയും ചെയ്തു.’’
അഞ്ചു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനിടെ ഓൾ ഇന്ത്യ റേഡിയോയിലെ കെ.പി. ഭാനുമതി ചെഗുവേരയുമായി സുദീർഘമായ ഒരു അഭിമുഖവും നടത്തി. അഭിമുഖത്തിൽ ചെഗുവേരയോട് ഭാനുമതി ഇങ്ങനെ ചോദിച്ചു: നിങ്ങൾ ഒരു കമ്യൂണിസ്റ്റ് ആണെന്ന് പറയുന്നു. പക്ഷേ, കമ്യൂണിസ്റ്റ് തത്വശാസ്ത്രം വിവിധ മതവിശ്വാസങ്ങൾ മുറുകെ പിടിക്കുന്ന ഒരു സമൂഹത്തെ സ്വീകരിക്കുമോ ?
ചെഗുവേരയുടെ മറുപടി: ഞാൻ എന്നെ ഒരു കമ്യൂണിസ്റ്റ് എന്ന് സ്വയം വിളിക്കില്ല. ഒരു കത്തോലിക്കനായിട്ടാണ് ഞാൻ ജനിച്ചത്. ഒരു കത്തോലിക്കൻ സമത്വത്തിലും ചൂഷകരിൽ നിന്നുള്ള സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നു. ഞാൻ വിശപ്പ് അനുഭവിച്ചിട്ടും കണ്ടിട്ടുമുണ്ട്. ദാരിദ്ര്യവും കഷ്ടതകളും രോഗവും തൊഴിലില്ലായ്മയും എല്ലാമെല്ലാം ലാറ്റിനമേരിക്കയിൽ കണ്ടു. ഇതു തന്നെയാണ് ക്യൂബയിലും വിയറ്റ്നാമിലും ആഫ്രിക്കയിലും കണ്ടത്. മനുഷ്യന്റെ വിശപ്പിൽ നിന്നാണ് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള ത്വര ഉണരുന്നത്. മാർക്സിസ്റ്റ്, ലെനിനിസ്റ്റ് സിദ്ധാന്തങ്ങളിൽ ഈ സ്വാതന്ത്ര്യത്തിലേക്ക് വിരൽ ചൂണ്ടുന്ന നിരവധി പാഠങ്ങളുണ്ട്. പ്രായോഗിക വിപ്ലവങ്ങളുടെ വിജയങ്ങൾ മാർക്സ് വിഭാവനം ചെയ്തിരുന്നതാണ്.
ഇന്ത്യയിൽ തന്നെ ഗാന്ധിജിയുടെ ആശയങ്ങൾക്ക് അതിന്റേതായ പ്രാധാന്യമുണ്ടായിരുന്നു. അതിലൂടെയാണല്ലോ ഈ രാജ്യവും സ്വാതന്ത്ര്യം നേടിയത്. നിങ്ങൾക്ക് ഗാന്ധിജിയും വലിയൊരു ദാർശനിക പാരന്പര്യവും ഉണ്ടായിരുന്നു. എന്നാൽ, ലാറ്റിനമേരിക്കയിലെ സ്ഥിതി അതായിരുന്നില്ല.
ഞങ്ങൾക്കിത് രണ്ടും ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഞങ്ങളുടെ വഴിയും മനസ്ഥിതിയും മറ്റൊരു വഴിക്കു വികസിച്ചത്. ഇന്ത്യയിൽനിന്ന് തന്റെ അമ്മയ്ക്ക് എഴുതിയ കത്തിൽ ചെഗുവേര ഇങ്ങനെ കുറിച്ചു:
എനിക്ക് വീടില്ല. ഭാര്യയും കുട്ടികളുമില്ല. മാതാപിതാക്കളും സഹോദരങ്ങളും ഇല്ല. എന്റെ സുഹൃത്തുക്കളെന്നാൽ രാഷ്ട്രീയമായി ഞാൻ ചെയ്തതൊക്കെയും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതും ശരിയെന്നു കരുതുന്നവരാണ്. ആന്തരികമായ ഒരു കരുത്തിന് പുറമേ ഇപ്പോഴെനിക്ക് മറ്റെന്തോ കൂടി തോന്നുന്നുണ്ട്. മറ്റുള്ളവരിലേക്ക് കരുത്തു പകരാൻ കഴിയുന്നതായും അനുഭവപ്പെടുന്നു. എന്റെ ഈ വലിയ ദൗത്യം എല്ലാ ഭയങ്ങളെയും എന്നിൽ നിന്ന് അഴിച്ചു കളയുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ എഴുതുന്നതെന്ന് എനിക്കറിയില്ല. ഒരു പക്ഷേ അലൈഡയെ (മകൾ) കാണാനുള്ള തീവ്രമായ ആഗ്രഹത്തിന്റെ പുറത്തായിരിക്കും. അതങ്ങനെ തന്നെ കരുതൂ. ഈ എഴുത്ത് എഴുതുന്നത് എന്റെ പിതൃഭൂമിയിൽ നിന്നും പ്രീയപ്പെട്ടവരിൽ നിന്നും അകലെ കാറ്റ് വീശുന്ന ഒരു രാത്രിയിൽ ഇന്ത്യയുടെ ആകാശത്തിന് കീഴിലിരുന്നാണ്.
എല്ലാവർക്കും എന്റെ ആലിംഗനങ്ങൾ
ഏണസ്റ്റോ.
ചെഗുവേരയുടെ ഇന്ത്യൻ സന്ദർശന വിവരം പറഞ്ഞവസാനിപ്പിക്കുന്പോൾ രസകരമായ ഒരേട് കൂടി ബാക്കിയുണ്ട്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ശീർഷാസനം അഭ്യസിച്ചിരുന്നു അദ്ദേഹം. ഡൽഹിയിലെ ചിലിയൻ അംബാസിഡറുടെ വസതിയിൽ തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെ ചെഗുവേര ചാടി എഴുന്നേറ്റ് തലകുത്തി കാലുകൾ ആകാശത്തേക്ക് നീട്ടി ശീർഷാസനത്തിൽ നിന്നു.
സെബി മാത്യു
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
Latest News
ചട്ടം ലംഘനം; പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കി
മേയർ കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്; യദുവിനെ ചോദ്യം ചെയ്തു വിട്ടയച്ചു
കേജരിവാൾ ജയിൽ മോചിതൻ; ആർപ്പ് വിളിച്ച് അണികൾ
മൊഴികളിൽ വൈരുധ്യം; യദുവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
കാലടിയിൽ വാഹനങ്ങളുടെ കൂട്ടയിടി ; അഞ്ചു പേര്‍ക്ക് പരിക്ക്
Latest News
ചട്ടം ലംഘനം; പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കി
മേയർ കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്; യദുവിനെ ചോദ്യം ചെയ്തു വിട്ടയച്ചു
കേജരിവാൾ ജയിൽ മോചിതൻ; ആർപ്പ് വിളിച്ച് അണികൾ
മൊഴികളിൽ വൈരുധ്യം; യദുവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
കാലടിയിൽ വാഹനങ്ങളുടെ കൂട്ടയിടി ; അഞ്ചു പേര്‍ക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top