Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സ്വാതന്ത്ര്യ സമരകാല വേദനകളും അമൃതാഞ്ജന്റെ ആശ്വാസവും
എണ്‍പതുകളിൽ ജനിച്ച തലമുറയുടെ ഒരു ചെറിയ തലവേദന പോലും അമൃതാഞ്ജന്റെ സാന്ത്വന സ്പർശനമില്ലാതെ കടന്നുപോയിട്ടില്ല. തലയുടെ മാത്രമല്ല, ശരീരവേദനകൾക്ക് ഒരുകാലത്ത് വലിയ ഒരാശ്വാസമായിരുന്നു അമൃതാഞ്ജൻ വേദന സംഹാരി.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയോടൊപ്പം നിന്നു പോരാടിയിട്ടുള്ള സ്വാതന്ത്ര്യ സമര സേനാനിയാണ് അമൃതാഞ്ജൻ ബാമിന്റെ പിന്നിലെന്നത് എല്ലാവർക്കും അറിവുള്ള ഒരു അത്ഭുതവിശേഷം ആയിരിക്കില്ല. സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവർത്തകനും സാമൂഹിക പരിഷ്കർത്താവുമായിരുന്ന കാശിനാധുനി നാഗേശ്വര റാവുവാണ് ഈ മരുന്നിന്റെ ശിൽപി.
ബ്ലാക്ക് ആൻഡ് വൈറ്റ് ടിവികളുടെ കാലത്ത് ഏറെ പ്രചാരമുള്ള ഒരു പരസ്യവാചകമായിരുന്നു വീട്ടിൽ അമൃതാഞ്ജൻ ഇല്ലേ, വേദനകളെ നിങ്ങൾ എങ്ങനെ നേരിടുമെന്നത്. കേരളമടക്കം സംസ്ഥാനങ്ങളിൽ അവശ്യ മരുന്നുകൾ അടുക്കിവച്ചിരിക്കുന്ന അലമാരകളിൽ അമൃതാഞ്ജന്റെ ഒരു ചെറിയ ഡെപ്പി ഇല്ലാതിരുന്നിട്ടില്ലാത്ത കാലമായിരുന്നു അത്.
സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അമൃതാഞ്ജനും ശ്രദ്ധേയ പങ്കുണ്ട്. 1935ൽ കോണ്‍ഗ്രസിനുവേണ്ടി ഡോ. പട്ടാഭി സീതാരമായ്യ എഴുതിയ ഒരു പുസ്തകം ഇന്ത്യയിൽ പ്രസിദ്ധീകരിക്കേണ്ടതുണ്ടായിരുന്നു. അന്നത്തെക്കാലത്ത് ഒട്ടും തന്നെ എളുപ്പമല്ലാതിരുന്ന ഒരു കാര്യം. ഇന്ത്യയിൽ ഈ പുസ്തകം അച്ചടിക്കുന്നതിനെതിരേ വ്യാപക എതിർപ്പുണ്ടായി. അന്ന് മലേഷ്യയിലെ കൊലാലംപൂരിൽ അച്ചടിച്ച ഈ പുസ്തകത്തിന്റെ പ്രധാന സ്പോർണസർമാർ അമൃതാഞ്ജൻ ലിമിറ്റഡ് ആയിരുന്നു.
രണ്ടാം ലോക മഹായുദ്ധകാലത്ത് ജപ്പാന്റെ കൈയിലകപ്പെട്ടു പോയ ഇന്ത്യാക്കാരനായ ഒരു യുദ്ധ തടവുകാരനുണ്ടായിരുന്നു. ഒരു ദിവസം തടവടറയുടെ പുറത്ത് അമൃതാഞ്ജന്റെ ഒരു കാലിക്കുപ്പി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
തടവറ വാതിലിൽ നിന്ന് ഒന്നു രണ്ടടി അകലെ കിടന്നിരുന്ന ആ കുപ്പി പുതപ്പുകൊണ്ട് വലിച്ചടുപ്പിച്ചെടുത്ത് അയാൾ അതു തുറന്ന് അതിനുള്ളിൽ അവശേഷിച്ചിരുന്ന ബാമിന്റെ മണം ഒന്നാകെ ഉള്ളിലേക്ക് വലിച്ചെടുത്തു. പിന്നീട് തടവിൽ നിന്ന് മോചിതനായി ഇന്ത്യയിലെത്തിയ അയാൾ അമൃതാഞ്ജൻ ലിമിറ്റഡിന് ഒരു കത്തെഴുതി. അന്ന് ആ കാലിക്കുപ്പിയിൽ നിന്ന് ലഭിച്ച മണം അയാളുടെ ഉള്ളിൽ സ്വന്തം വീടിനെക്കുറിച്ചുള്ള ഓർമകൾ നിറച്ചു. എല്ലാ വേദനകളെയും മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയും അതിലൂടെ ലഭിച്ചു എന്നു കാണിച്ചായിരുന്നു ആ കത്ത്.
നിസഹരണ പ്രസ്ഥാനത്തിൽ ഗാന്ധിജിക്കൊപ്പം സ്വാതന്ത്ര്യസമരത്തിന്റെ സജീവ സാന്നിധ്യമായിരുന്നു നാഗേശ്വ റാവു പന്തുലു എന്നുകൂടി അറിയപ്പെട്ടിരുന്ന കാശിനാധുനി നാഗേശ്വര റാവു. 1867 ൽ ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയിൽ പെസരമില്ലി ഗ്രാമത്തിലാണ് ജനനം. പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് ബിരുദം നേടി.
പിന്നീട് കൽക്കത്തയിലേക്ക് മാറുകയും ചെയ്തു. അവിടെ മരുന്നു നിർമാണത്തിലും വൈദ്യവൃത്തിയിൽ സഹായിയായും കൂടി. കുറച്ചുനാളത്തെ പരിശീലനത്തിനും പരിചയത്തിനും ശേഷം റാവു മുംബയിലേക്ക് മാറി. അവിടെ വില്യം ആൻഡ് കന്പനി എന്ന യൂറോപ്യൻ കന്പനിയിൽ ജോലിക്ക് ചേർന്നു. അവിടത്തെ ഉദ്യോഗത്തിൽ പ്രവർത്തന മികവുകൊണ്ട് പടിപടിയായി ഉയർന്ന് മരുന്നു കന്പനിയുടെ പ്രൊപ്രൈറ്റർ വരെയായി.
ആയിടയ്ക്കാണ് മരുന്നു നിർമാണ രംഗത്തെ അതിനോടകം ഏറെക്കാലത്തെ പ്രവൃത്തി പരിചയം നേടിയ റാവുവിന് സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന മോഹം കലശലായത്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉയർന്നുവന്ന സ്വദേശി വത്കരണത്തിന്റെ സ്വാധീനവും ആ മോഹത്തിനു പിന്നിലുണ്ടായിരുന്നു. കൂടാതെ തെലുങ്ക് നവോത്ഥാന ആചാര്യൻ കണ്ടുകുറി വീരെസാലിംഗത്തിന്റെ സ്വാധീനവും റാവുവിൽ ശക്തമായി വളർന്നു. അങ്ങനെയാണ് പൂർണമായും സ്വദേശ മരുന്നു നിർമാണം എന്ന ആശയത്തിലേക്ക് മാറിയത്.
മരുന്നു നിർമാണ രംഗത്തും ചികിത്സാ രംഗത്തും താൻ ആർജിച്ചെടുത്ത അറിവിന്റെയും അനുഭവത്തിന്റെയും മുതൽക്കൂട്ടിൽ റാവു 1893ൽ മഞ്ഞ നിറത്തിൽ കടുത്ത ഗന്ധമുള്ള ഒരു വേദന സംഹാരിയുടെ നിർമാണം ആരംഭിച്ചു. മുംബൈയിൽ വലിയ തോതിൽ ഇതിന്റെ നിർമാണവും വിതരണവും ആരംഭിക്കുകയും ചെയ്തു. മുംബൈയിൽ സംഗീത കച്ചേരി ഉൾപ്പടെ കലാപരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ റാവു നേരിട്ടെത്തി മരുന്ന് സൗജന്യമായി വിതരണം ചെയ്യുമായിരുന്നു.
പെട്ടെന്നുതന്നെ റാവുവിന്റെ വേദന സംഹാരിക്ക് മുംബൈയിൽ വ്യാപക പ്രചാരണം കിട്ടി. അങ്ങനെ പത്ത് അണ വിലയിട്ട് വിൽപന ആരംഭിച്ചു. അമൃതാഞ്ജൻ ലിമിറ്റഡ് എന്നുതന്നെയായിരുന്നു മുംബയ് ആസ്ഥാനമായ കന്പനിയുടെ പേര്. വ്യവസായം പച്ച പിടിക്കുന്നതിനൊപ്പംതന്നെ സ്വതന്ത്ര ആന്ധ്രാ പ്രദേശ് എന്ന ചിന്തയും റാവുവിന്റെ തലയിൽ ഒരു വേദനയായി പരിണമിച്ചു.
മുംബയിലുള്ള തെലുങ്ക് സംസാരിക്കുന്നവരെ അദ്ദേഹം സംഘടിപ്പിച്ചു തുടങ്ങി. ആന്ധ്രാ പത്രിക എന്ന പേരിൽ ഒരു ആഴ്ചപതിപ്പും ആരംഭിച്ചു. അഞ്ചു വർഷംകൊണ്ടു ആന്ധ്രാ പത്രികയുടെ പ്രചാരം പതിൻമടങ്ങ് വർധിച്ചു. 1936ൽ തെലുങ്ക് സംസാരിക്കുന്നവർ ഏറെയുള്ള മദ്രാസിലേക്ക് പ്രവർത്തനം റാവു പറിച്ചുനട്ടു. അവിടെ ആന്ധ്രാ പത്രിക ദിന പത്രമായി പ്രസിദ്ധീകരിച്ചു തുടങ്ങി.
ആന്ധ്രാ സംസ്ഥാനമെന്ന ആവശ്യം ഉന്നയിച്ച് റാവു തന്റെ പത്രത്തിൽ നിരന്തരം ലേഖനങ്ങൾ എഴുതിയിരുന്നു. അതിന്റെ തുടർച്ചയായി സ്വതന്ത്ര ആന്ധ്ര സംസ്ഥാന പ്രസ്ഥാനത്തിന്റെ സ്ഥാപന നേതാക്കളിൽ ഒരാളായി റാവു മാറുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് ആന്ധ്രാപ്രദേശ് സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ട് ഒൗദ്യോഗിക കമ്മിറ്റി പോലും രൂപീകരിക്കുന്നത്.
1924 മുതൽ 1934 വരെ ആന്ധ്രാ സ്റ്റേറ്റ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായിരുന്നു റാവു.
ഈ പ്രവർത്തനങ്ങളും സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തവും അദ്ദേഹത്തിന് ദേശോദ്ധാരക എന്ന ബഹുമതിപ്പേര് നേടിക്കൊടുത്തു. 1937ൽ റാവുവിന്റെ വീട്ടിൽ ചേർന്ന യോഗത്തിലാണ് ആന്ധ്രാ സംസ്ഥാനത്തിന് വേണ്ടി ഒരു പ്രവർത്തന പദ്ധതിയും കർമരേഖയും തയാറാക്കിയത്. ആന്ധ്ര സംസ്ഥാനം എന്ന സ്വപ്നം യാഥാർഥ്യമാകുന്നത് കാണും വരെ റാവു ജീവിച്ചിരുന്നില്ല. 1938 ഏപ്രിൽ 11ന് അദ്ദേഹം മരിച്ചു.
1952 ഡിസംബർ 19ന് ആന്ധ്രാ സംസ്ഥാനം രൂപീകരിക്കപ്പെട്ടു. ആ സംസ്ഥാനം പിന്നീട് നേരിട്ട തലവേദനകളൊന്നും റാവുവിന്റെ അമൃതാഞ്ജൻ കൊണ്ടു മാറുന്നതായിരുന്നില്ല. ഒടുവിൽ ആന്ധ്രാ പ്രദേശ് അടുത്തിയിടെ രണ്ടായി ആന്ധ്രയും തെലുങ്കാനയുമായി നിൽക്കുന്നു.
സെബി മാത്യു
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
Latest News
ഡോ.കെ.പി.യോഹന്നാന്റെ സംസ്കാരം 21ന്
ചട്ടം ലംഘനം; പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കി
മേയർ കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്; യദുവിനെ ചോദ്യം ചെയ്തു വിട്ടയച്ചു
കേജരിവാൾ ജയിൽ മോചിതൻ; ആർപ്പ് വിളിച്ച് അണികൾ
മൊഴികളിൽ വൈരുധ്യം; യദുവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
Latest News
ഡോ.കെ.പി.യോഹന്നാന്റെ സംസ്കാരം 21ന്
ചട്ടം ലംഘനം; പഞ്ചായത്തംഗങ്ങളെ അയോഗ്യരാക്കി
മേയർ കെഎസ്ആർടിസി ബസ് തടഞ്ഞ കേസ്; യദുവിനെ ചോദ്യം ചെയ്തു വിട്ടയച്ചു
കേജരിവാൾ ജയിൽ മോചിതൻ; ആർപ്പ് വിളിച്ച് അണികൾ
മൊഴികളിൽ വൈരുധ്യം; യദുവിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top