Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ചരിത്രവിരോധികൾ നിലംപതിപ്പിച്ച സെനറ്റ് ഹാൾ
ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയിൽ നവോത്ഥാന വിപ്ലവത്തിന്റെ ജ്വാലകൾ ആളിപ്പടർന്നത് ബംഗാളിൽനിന്നായിരുന്നു. അതിന് കളമൊരുക്കിയത് ബംഗാളിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാഷ്ട്രീയ അന്തരീക്ഷമായിരുന്നു.
പാശ്ചാത്യ ഇംഗ്ലീഷ് വിദ്യാഭ്യാസം ഒരർഥത്തിൽ ഇന്ത്യൻ ദേശീയതയുടെ നട്ടെല്ലുതന്നെയായി മാറി. 1817ൽ ഹിന്ദു കോളജും 1824 ൽ സംസ്കൃത കോളജും ആരംഭിച്ചു. പിന്നാലെ 1835ൽ ഏഷ്യയിലെതന്നെ ആദ്യത്തെ മെഡിക്കൽ കോളജായി കോൽക്കത്ത മെഡിക്കൽ കോളജ് രംഗത്തെത്തി. ബെഥുൻ കോളജ്, പ്രസിഡൻസി കോളജ്, സ്കോട്ടിഷ് ചർച്ച് കോളജ്, ഹിന്ദു സ്കൂൾ എന്നിവയുടെ വരവോടെ കോൽക്കത്തയിലെ കോളജ് സ്്ട്രീറ്റ് ഇന്ത്യയുടെ വിദ്യാഭ്യാസ ഹബ്ബായി മാറുകയായിരുന്നു.
1857ലാണ് പഞ്ചാബ് മുതൽ റംഗൂണ്‍ വരെയുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൂട്ടിയിണക്കി കൊൽക്കത്ത സർവകലാശാല രൂപീകരിക്കുന്നത്. അക്കാലത്ത് ഇത്രയേറെ സ്ഥാപനങ്ങളെ ഉൾക്കൊള്ളുന്ന മറ്റൊരു സർവകലാശാല വേറെയില്ലായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കോൽക്കത്ത സർവകലാശാലയുടെ കീഴിൽ 82 കോളജുകളാണ് ഉണ്ടായിരുന്നത്. സർവകലാശാലയിൽ ആദ്യകാലത്ത് സിൻഡിക്കേറ്റ് യോഗത്തിനും മറ്റുമായി പ്രത്യേക വേദിയില്ലായിരുന്നു.
മെഡിക്കൽ കോളജ് കെട്ടിടത്തിലോ വാടക ഹാളിലോ ആയിരുന്നു യോഗങ്ങൾ നടന്നിരുന്നത്. ആദ്യത്തെ സർവകലാശാല പരീക്ഷ സംഘടിപ്പിച്ചതുതന്നെ ടൗണ്‍ ഹാളിലായിരുന്നു. പിന്നീട് വലിയ കൂടാരങ്ങൾ കെട്ടി ഉയർത്തിയാണ് പരീക്ഷകൾ നടത്തിയിരുന്നതെന്ന് സർവകലാശാലാ രേഖകളിലുണ്ട്.
1861 ആയപ്പോഴേക്കും സ്വന്തമായി വലിയ കെട്ടിടമില്ലാതെ സർവകലാശാലയ്ക്ക് മുന്നോട്ടുപോകാൻ കഴിയില്ലെന്ന സ്ഥിതിയായി. അങ്ങനെ 1862ൽ ഒരു വലിയ കെട്ടിടം പണിയാൻ തീരുമാനിച്ചു.
ഇതിനായി 1862 ജനുവരി 31ന് അലക്സാണ്ടർ ഡഫിന്റെ കീഴിൽ കമ്മിറ്റി രൂപീകരിച്ചു. 1865ൽ കമ്മിറ്റി നൽകിയ പ്ലാൻ അംഗീകരിക്കപ്പെട്ടു. ധർഭംഗയിലെ രാജാവായിരുന്ന മഹേശ്വർസിംഗ് ബഹാദൂർ നൽകിയ ഭൂമിയിലായിരുന്നു കെട്ടിടം നിർമിച്ചത്. മെഡിക്കൽ കോളജിനും പ്രസിഡൻസി കോളജിനും നടുവിലായിരുന്നു ഈ സ്ഥലം.
ഇതിനോടനുബന്ധിച്ചാണ് നിയോക്ലാസിക്കൽ ശൈലിയിൽ സെനറ്റ് ഹാളിന്റെയും നിർമാണം നടക്കുന്നത്. മുന്നിൽനിന്നു നോക്കുന്പോൾ ഗ്രീക്ക് ക്ഷേത്രത്തിന്റെ മാതൃകയായിരുന്നു സെനറ്റ് ഹാളിന്. ആറു വർഷമെടുത്ത് 1873 മാർച്ച് 12നാണ് ഹാളിന്റെ നിർമാണം പൂർത്തിയാകുന്നത്.
കോൽക്കത്ത സർവകലാശാലയുടെ ചരിത്രവും പാരന്പര്യവും ഒരുപോലെ സമ്മേളിക്കുന്ന ഒരിടമാണ് സെനറ്റ് ഹാൾ. ചരിത്രത്തിൽ അടിയാളപ്പെടുത്തപ്പെട്ട നിരവധി ദേശീയ പ്രാധാന്യമുള്ള സംഭവങ്ങൾക്ക് സെനറ്റ് ഹാൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ബിരുദദാനം ഉൾപ്പടെ കലാ, സാംസ്കാരിക സംഗമങ്ങളുടെ സ്ഥിരംവേദിയുമാണിത്. 1937ലെ ബിരുദദാന ചടങ്ങ് ശുദ്ധ ബംഗാളിയിൽ രവീന്ദ്രനാഥ് ടാഗോർ പൊഴിച്ച വാഗ്ധോരണി ഉൾപ്പടെ നിരവധി പ്രഗത്ഭരുടെ പ്രസംഗങ്ങളും ഈ ഹാളിൽ നടന്നിട്ടുണ്ട്.
ഇതേ ഹാളിൽവച്ചാണ് 1932ൽ ബിന ദാസ് എന്ന വിദ്യാർഥി അന്നത്തെ സർവകലാശാല വൈസ് ചാൻസലറായിരുന്ന സ്റ്റാൻലി ജാക്സനെ വധിക്കാൻ ശ്രമിച്ചതും. സെനറ്റ് ഹാളിന്റെ ചരിത്രപ്രാധാന്യം മനസിലാക്കി 1957ൽ അതിന്റെ നൂറാം വാർഷികത്തിൽ കേന്ദ്ര സർക്കാർ പ്രത്യേക സ്റ്റാന്പ് പുറത്തിറക്കിയിരുന്നു.
1934ൽ സെനറ്റ് ഹാൾ ഓൾ ബംഗാൾ കോണ്‍ഫറൻസിന് വേദിയായി. 1955ൽ പഥേർ പാഞ്ചാലി എന്ന ഇന്ത്യൻ സിനിമയിലെ വിസ്മയം പുറത്തിറങ്ങിയതിനുശേഷം സത്യജിത് റേ എന്ന് പ്രതിഭയ്ക്ക് ലഭിച്ച ആദരിക്കലിന് വേദിയായത് സെനറ്റ് ഹാൾ തന്നെ. 1941 ഓഗസ്റ്റ് ഏഴിന് രവീന്ദ്രനാഥ് ടാഗോറിന്റെ ഭൗതികശരീരവുമായി വിലാപ യാത്ര ആദര സൂചകമായി ഏതാനും നിമിഷങ്ങൾ സെനറ്റ് ഹാളിന്റെ മുന്നിൽ മൗനം ആചരിച്ചു നിൽക്കുകയുണ്ടായി.
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം സർവകലാശാലയിലെ എല്ലാ ഡിപ്പാർട്ട്മെന്റുകൾക്കുമായി കോളജ് സ്ട്രീറ്റിലെ സ്ഥലം തികയാതെ വന്നു. അതോടെ സർവകലാശാല കാന്പസ് താരക്നാഥ് പാലിത് സംഭാവന നൽകിയ ബാല്ലിഗഞ്ചിലെ വിശാലമായ സ്ഥലത്തേക്ക് മാറ്റാൻ പദ്ധതിയിട്ടെങ്കിലും നടപ്പായില്ല. അതിനിടെ ചില സ്ഥാപിത താത്പര്യക്കാർ സെനറ്റ് ഹാൾ ഇടിച്ചുപൊളിച്ചു സ്ഥലസൗകര്യം ഉണ്ടാക്കാം എന്ന ആശയവുമായി മുന്നോട്ടു വന്നു. ഹാളിൽ വേണ്ടത്ര ആളുകളെ കൊള്ളാൻ കഴിയില്ലെന്നും അറ്റകുറ്റപ്പണിപോലും നടത്താൻ കഴിയാത്ത അവസ്ഥയാണെന്നുമായിരുന്നു അവരുടെ വാദം.
ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും ഒടുവിൽ അന്നത്തെ മുഖ്യമന്ത്രിയും സർവകശാലയിലെ മുൻ വൈസ് ചാൻസലറുമായിരുന്ന ഡോ. ബി.സി. റോയ് കെട്ടിടം പൊളിക്കാനുള്ള അനുമതി നൽകി. 1960ൽ സെനറ്റ് ഹാൾ പൊളിക്കാൻ തീരുമാനിക്കുന്പോൾ ഡോ. ഗ്യാൻചന്ദ്ര ഘോഷ് ആയിരുന്നു വൈസ് ചാൻസിലർ.
അങ്ങനെ ഇന്ത്യയിലുടനീളമുള്ള ചരിത്രാരാധകരുടെ മനസ് വേദനിപ്പിച്ച് സെനറ്റ് ഹാളിന്റെ ചുമരുകൾ ഇടിഞ്ഞുവീണു. പ്രൗഢിയുടെ പ്രതീകമായിരുന്ന ഭീമൻ തൂണുകൾ പലതായി ഒടിഞ്ഞുവീണു. നീണ്ട ഇടനാഴികൾ നിലം പൊത്തി. ഭംഗിയാർന്ന പഴയ ഗോവണികൾ നിമിഷം നേരം കൊണ്ട് കല്ലും കന്പിയുമായി നിലം പതിച്ചു. 80 വർഷം പഴക്കം ചെന്നിട്ടും സെനറ്റ് ഹാൾ ഉറപ്പുള്ളതും സുരക്ഷിതവുമായിരുന്നെന്നാണ് പൊളിക്കാൻ ഏൽപ്പിച്ച ഏജൻസി പിന്നീട് വെളിപ്പെടുത്തിയത്. സെനറ്റ് ഹാൾ പൊളിക്കുന്നു എന്നത് അക്കാലത്ത് ബംഗാളിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വാർത്തയായിരുന്നു.
സെനറ്റ് ഹാൾ പൊളിച്ചതോടെ ബംഗാളിന്റെ ചരിത്രത്തിലെ ഒരധ്യായംതന്നെ ഇല്ലാതായി. വില പിടിപ്പുള്ള ചിത്രങ്ങളും പുസ്തകങ്ങളും ഫർണിച്ചറുമെല്ലാം ഇതോടൊപ്പം അപ്രത്യക്ഷമായി. അന്നത്തെ മുഖ്യമന്ത്രിയുടെ പിടിപ്പുകേടായാണ് സെനറ്റ് ഹാൾ പൊളിച്ചതിനെ പിന്നീട് ചരിത്രകാരൻമാർ വിലയിരുത്തിയത്. സംരക്ഷിക്കപ്പെടേണ്ടിയിരുന്ന ചരിത്ര സ്മാരകം കെടുകാര്യസ്ഥത കൊണ്ടു പൊളിച്ചു നീക്കിയെന്ന ചീത്തപ്പേര് മറ്റാരേയുംകാൾ ഡോ. റോയിയുടെ തലയിൽ പതിച്ചു.
കോൽക്കത്ത നോട്ടീസ്/സെബി മാത്യു
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
Latest News
വിദ്വേഷ പ്രസംഗം; മോദിയെ അയോഗ്യനാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
ഡൽഹി ആദായ നികുതി ഓഫീസിൽ വൻ തീപിടിത്തം
ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്
ഇനി വേനൽമഴക്കാലം; ശനിയാഴ്ച വരെ മഴ ശക്തമാകും, രണ്ടുജില്ലകളിൽ ഓറഞ്ച് അലർട്ട്
ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ പെൺകുട്ടിയെ തടഞ്ഞ സംഭവം: സമരക്കാർക്കെതിരെ കേസ്
Latest News
വിദ്വേഷ പ്രസംഗം; മോദിയെ അയോഗ്യനാക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
ഡൽഹി ആദായ നികുതി ഓഫീസിൽ വൻ തീപിടിത്തം
ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസ്
ഇനി വേനൽമഴക്കാലം; ശനിയാഴ്ച വരെ മഴ ശക്തമാകും, രണ്ടുജില്ലകളിൽ ഓറഞ്ച് അലർട്ട്
ഡ്രൈവിംഗ് ടെസ്റ്റിനെത്തിയ പെൺകുട്ടിയെ തടഞ്ഞ സംഭവം: സമരക്കാർക്കെതിരെ കേസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top