Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ബെൻഹറിന്റെ ചലച്ചിത്രാവതാരങ്ങൾ
1860കളിൽ അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ ഏബ്രഹാം ലിങ്കന്റെ യൂണിയൻ സേനയിൽ ജനറലായിരുന്ന ല്യൂ വാലസ് എഴുത്തുകാരൻകൂടിയായിരുന്നു. വിശ്വാസി അല്ലാതിരുന്നിട്ടും ബൈബിൾ പശ്ചാത്തലത്തിൽ ഒരു കഥയെഴുതിക്കൊണ്ടിരിക്കെ, അന്നത്തെ അറിയപ്പെട്ട നിരീശ്വരവാദിയായിരുന്ന റോബർട്ട് ഇംഗർസോളിനെ ഒരു യാത്രയ്ക്കിടെ കണ്ടുമുട്ടി.
ഇംഗർസോളിന്റെ ബൈബിൾ സംബന്ധിയായ പരാമർശങ്ങൾ, വാലസിനെ പ്രകോപിപ്പിച്ചു എന്നു പറയാം. ഗ്രന്ഥം കൂടുതൽ ആഴത്തിൽ പഠിക്കാൻ അതു പ്രചോദനമായി. അതാണ് ബെൻഹർ: എ ടെയ്ൽ ഓഫ് ദ ക്രൈസ്റ്റ് എന്ന വിഖ്യാത നോവലിന്റെ പിറവിയിലേക്കു നയിച്ചത്. ഈ കഥ അധികം താമസിയാതെ നാടകരൂപം കൈക്കൊണ്ട് തിയറ്ററിൽ കൈയടി നേടി.
സിനിമാട്ടോഗ്രഫി പിച്ചവച്ചുതുടങ്ങിയ കാലമായിരുന്നു അത്. സിനിമാനിർമാതാക്കൾ ബൈബിളും ഇതിഹാസകഥകളും നാടകങ്ങളുമൊക്കെ ചലച്ചിത്ര വിഷയമാക്കി. 1907ൽ ആദ്യമായി, പത്തുമിനിറ്റ് നീളുന്ന ഒരു സ്റ്റേജ് പ്രൊഡക്ഷൻ, ബെൻഹർ കഥ തിയറ്ററുകളിൽ എത്തിച്ചു. ശബ്ദലേഖനമില്ലാത്ത ഒരു ഫോട്ടോ പ്ലേ മാത്രമായിരുന്നു അത്.
1920കളിൽ അതിവേഗം വികസിച്ചുവന്ന സിനിമാ സാങ്കേതികവിദ്യയും ഹോളിവുഡ് സ്റ്റുഡിയോകളുടെ വരവും ചേർന്ന് സിനിമ വൻവ്യവസായമായി. അക്കാലത്തെ പ്രമുഖ ഹോളിവുഡ് കന്പനിയായ എംജിഎം (മെട്രോ ഗോൾഡ്വിൻ മേയർ) ബെൻഹറിനെ പൂർണ കഥാചിത്രമായി 1925ൽ പുറത്തിറക്കി. വന്പിച്ച പബ്ലിസിറ്റിയും മികച്ച സാങ്കേതികവിദ്യയും ഒക്കെ പിന്തുണച്ചുവെങ്കിലും ചിത്രം വിജയിച്ചില്ല.
എന്നാൽ ഈ ചിത്രത്തിൽ സഹസംവിധായകനായിരുന്ന വില്യം വൈലർ ഇതേ കഥ 1957ൽ എംജിഎം ബാനറിൽ തന്നെ പുനർനിർമിച്ച് ലോകസിനിമാവേദിയിൽ അദ്ഭുതം സൃഷ്ടിച്ചു. ഇതിഹാസ കഥാമാനങ്ങളുള്ള വാലസിന്റെ റ നോവലിന്റെ സാരാംശം അല്പവും നഷ്ടപ്പെടുത്താതെ വിശാലമായ വെള്ളിത്തിരയിൽ ഈസ്റ്റ്മാൻ കളറിൽ ബെൻഹർ ലോകമെന്പാടും ജൈത്രയാത്ര നടത്തി. ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ചു. അന്നുവരെ മറ്റൊരു ചിത്രത്തിനും കിട്ടാത്തവിധം അഭിനയം, സംവിധാനം, സംഗീതം തുടങ്ങി 11 വിഭാഗങ്ങളിൽ ഓസ്കർ നേടി.
ഈ റിക്കാർഡിനൊപ്പം പിന്നീട് ഒരു ചിത്രം വരുന്നത് കാമറോണിന്റെ ടൈറ്റാനിക് (1997) മാത്രമാണ്. മുഖ്യ കഥാപാത്രമായി വന്ന ചാൾട്ടണ് ഹെസ്റ്റണ്‍, പ്രതിനായകനെ അവതരിപ്പിച്ച സ്റ്റീഫൻ ബോയ്സ്, സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ഹയാ ഹരാരീത് മാർത്താസ്കോട്ട് എന്നിവരും ഹോളിവുഡ് സൂപ്പർതാരങ്ങളായി.
ബെൻഹർ കഥ ക്രിസ്തുവിന്റെ ജീവിതകാല പശ്ചാത്തലത്തിൽ യൂദയ കേന്ദ്രീകരിച്ചാണ് വികസിക്കുന്നത്. ബാല്യകാല സുഹൃത്തുക്കളായ യൂദാ ബെൻഹർ, റോമാക്കാരനായ മെസാല സെവെറുസ് എന്നിവരുടെ ജീവിതം പുതിയ വഴിത്തിരിവിലെത്തുന്നത് മെസാല റോമൻ പട്ടാളമേധാവിയായി ജറുസലേമിലേക്ക് വരുന്പോഴാണ്. അക്കാലത്ത് റോമൻ അധിനിവേശത്തിനെതിരേ ഒളിപ്പോരു നടത്തിയിരുന്ന സീലോകളെ അടിച്ചമർത്താൻ യഹൂദനായ ബെൻഹറുടെ സഹായം മെസാല അഭ്യർഥിക്കുന്നു.
എന്നാൽ ദേശാഭിമാനിയായ ബെൻഹർ തിരസ്കരിക്കുന്നതോടെ മെസാല ബെൻഹറെ തകർക്കാൻ തീരുമാനിക്കുന്നു. ഒരിക്കൽ യൂദയാ ഗവർണർ നഗരത്തിൽ പ്രവേശിക്കുന്പോഴുണ്ടായ ഒരു നിസാരമായ സംഭവം മുതലാക്കി മെസാല ബെൻഹറെയും സഹോദരിയെയും അവരുടെ വിധവയായ അമ്മയെയും തടവിലാക്കുന്നു. ബെൻഹർ ബന്ധിതനായി അടിമകൾ തണ്ടുവലിക്കുന്ന റോമൻ യുദ്ധക്കപ്പലിലേക്ക് അയയ്ക്കപ്പെടുകയാണ്. എന്നാൽ ദൈവത്തിൽ മനസുറപ്പിച്ച ബെൻഹർ തിരികെവന്നു പ്രതികാരം ചെയ്യുമെന്ന ദൃഢനിശ്ചയത്തിൽതന്നെയാണ്. ഒരു കടൽയുദ്ധത്തിൽ തന്റെ കപ്പൽ തകർക്കപ്പെടുന്പോൾ ഭഗ്നാശനായ റോമൻ പടനായകനെയുംകൂടി രക്ഷപ്പെടുത്തിക്കൊണ്ട് ബെൻഹർ കരപറ്റുന്നു.
പിന്നീട് അയാൾ ഉയർച്ചയിലാണ്. റോമാക്കാരനായി അംഗീകരിക്കപ്പെടുന്ന യൂദ, മികച്ച തേരോട്ടക്കാരനാണെന്നു കണ്ട് ഒരു അറബി കുതിരപ്പന്തയക്കാരൻ അയാളെ റോമൻ തേരോട്ട മത്സരത്തിന് തയാറാക്കി തന്റെ രഥവും കുതിരകളും ഏല്പിച്ചുകൊടുക്കുന്നു. ഇതിനകം ഈ രംഗത്ത് പല വിജയങ്ങളും നേടി പ്രസിദ്ധനായ മെസാലയും രംഗത്തുണ്ട്. പല ദേശങ്ങളിൽനിന്നുള്ള സാരഥികളുടെ ഉജ്ജ്വല മത്സരവേദിയിൽ ഉദ്വേഗജനകമായ തേരോട്ടം സമാപിക്കുന്പോൾ ബെൻഹർ തന്റെ പഴയ ശത്രുവിന്റെമേൽ വിജയം നേടിയെങ്കിലും അയാൾ അസ്വസ്ഥനായി തനിക്കു നഷ്ടപ്പെട്ട കുടുംബത്തെ തേടുകയാണ്. കുഷ്ഠരോഗികളായ അമ്മയെയും സഹോദരിയെയും അയാൾ പുറന്തള്ളപ്പെട്ടവരുടെ ഒരു സങ്കേതത്തിൽനിന്ന് രക്ഷപ്പെടുത്തുന്നു.
ഈ സംഭവങ്ങൾക്കു സമാന്തരമായി യേശുക്രിസ്തുവിന്റെ കുരിശാരോഹണവുമുണ്ട്. ബെൻഹറിന്റെ കഥ അങ്ങനെ ഒരു റോമൻ-യഹൂദ ശത്രുക്കളുടെ കഥയ്ക്കപ്പുറത്തേക്കു വികസിക്കുന്നു.
വൈലറുടെ ബെൻഹർ ഏറ്റവും ശ്രദ്ധേയമാകുന്നത് ഇതിന്റെ അവസാനഭാഗത്ത് വരുന്ന പതിനഞ്ച് മിനിറ്റ് നീളുന്ന തേരോട്ട മത്സരത്തിലൂടെയാണ്. റോമിനടുത്തുള്ള സിനിസിറ്റാ എന്ന സ്റ്റുഡിയോയുടെ വിശാലമായ സ്ഥലത്ത് ഒന്നര മാസംകൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ഈ സീക്വൻസിൽ 15,000 എക്സ്ട്രാകളും 18 രഥങ്ങളും ഒപ്പം അനേകം കുതിരകളും പങ്കെടുത്തു.
ഈ രംഗങ്ങൾ സാക്ഷാത്കരിച്ചത് ആൻഡ്രൂ മാർട്ടണ്‍, യകിമാ കാന്തൂട്ട് എന്നിവർ ചേർന്നായിരുന്നു. മുഖ്യ നടന്മാരായ ഹെസ്റ്റണും ബോയ്ഡും അതിനായി പ്രത്യേക പരിശീലനം നേടി. അപകടകരമായ രംഗങ്ങൾപോലും പകരക്കാരെ വയ്ക്കാതെയാണ് ചിത്രീകരിച്ചത്.
ക്രിസ്തുകഥയുടെ അംശങ്ങൾ രണ്ടോ മൂന്നോ സീക്വൻസുകളിൽ മാത്രമാണ് ആവിഷ്കരിക്കപ്പെടുന്നതെങ്കിലും മനസിൽനിന്ന് മായാത്ത രണ്ടു രംഗങ്ങളിലൂടെ ഇതിനെ മുഖ്യപ്രമേയവുമായി ലയിപ്പിക്കുന്നു. ഒന്നാം രംഗത്തിൽ മരുഭൂമിയിലൂടെ നയിക്കപ്പെടുന്ന അടിമകൾക്കൊപ്പം പരവശനായി നടന്നുനീങ്ങുന്ന യൂദയ്ക്ക് നസ്രത്തിൽകൂടി കടന്നുപോകുന്പോൾ ദാഹജലം നൽകാനെത്തുന്ന ക്രിസ്തുവുമായുള്ള കണ്ടുമുട്ടലാണ്.
അപരിചിതനായ ഒരു ചെറുപ്പക്കാരൻ യൂദയെ സഹായിക്കാനെത്തുന്പോൾ തടയാൻവരുന്ന സൈനികൻ ക്രിസ്തുവിന്റെ മുഖം കണ്ട് പകച്ച് പിന്മാറുന്നു. രണ്ടാമതുള്ള രംഗത്ത് യൂദയുടെയും ക്രിസ്തുവിന്റെ യും സ്ഥാനം നേരേ വിപരീതമാണ്.
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
Latest News
തിരുവനന്തപുരത്ത് ഇറങ്ങാനെത്തിയ വിമാനത്തിൽ പക്ഷിയിടിച്ചു
സർക്കാർ ഉദ്യോഗസ്ഥർ കൈയിലെ പണം ഓഫീസിൽ രേഖപ്പെടുത്തണം
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല
പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി ബംഗളൂരു
ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യാക്കാരെക്കൂടി മോചിപ്പിച്ചു
Latest News
തിരുവനന്തപുരത്ത് ഇറങ്ങാനെത്തിയ വിമാനത്തിൽ പക്ഷിയിടിച്ചു
സർക്കാർ ഉദ്യോഗസ്ഥർ കൈയിലെ പണം ഓഫീസിൽ രേഖപ്പെടുത്തണം
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല
പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി ബംഗളൂരു
ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യാക്കാരെക്കൂടി മോചിപ്പിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top