Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അപു ത്രയം: ഇന്ത്യൻ സിനിമയുടെ വഴിത്തിരിവ്
ഇന്ത്യൻ സിനിമാചരിത്രത്തെ വേണമെങ്കിൽ സത്യജിത് റേയ്ക്ക് മുന്‍പും ശേഷവും എന്നു വിഭജിക്കാം. റേയുടെ കന്നിച്ചിത്രം ‘പഥേർ പാഞ്ചാലി’ (ചെറുപാതയുടെ പാട്ട് - 1955) നമ്മുടെ ചലച്ചിത്ര സംസ്കാരത്തെ അത്രമേൽ മാറ്റി.
ഒപ്പം ലോകവേദികളിൽ ഇന്ത്യൻ സിനിമ ശ്രദ്ധിക്കപ്പെട്ടുതുടങ്ങി. അതിനു മുന്‍പ് പുണ്യപുരാണങ്ങൾ, വീരകഥകൾ, പ്രണയം, ദേശഭക്തി തുടങ്ങിയ പ്രമേയങ്ങൾ നൃത്തവും പാട്ടുമൊക്കെ ചേർത്ത്, അതിഭാവുകത്വത്തിന്റെയും മെലോഡ്രാമയുടെയും അകന്പടിയോടെ ചിത്രീകരിക്കുകയായിരുന്നു ഇന്ത്യൻ ചിത്രങ്ങൾ ചെയ്തുപോന്നത്. പ്രമേയംകൊണ്ടും നിയോറിയലിസ്റ്റ് അവതരണ ശൈലികൊണ്ടും പഥേർ പാഞ്ചാലി ഏറെ വ്യത്യസ്തമായി.
1929ൽ ബംഗാളിഭാഷയിൽ വിരചിതമായ ബിഭൂതിഭൂഷൻ ബന്ദോപാധ്യയയുടെ നോവലാണ് അപുത്രയത്തിന്റെ ആധാരം. ഒരു ബ്രിട്ടീഷ് പരസ്യക്കന്പനിയിൽ ചിത്രകാരനായി ജോലി ചെയ്യവേ, പ്രസ്തുത നോവൽ തന്റെ ആദ്യ ചിത്രമാക്കാൻ റേ ശ്രമം തുടങ്ങി. ഫ്രഞ്ച് ന്യൂവേവിന്റെ വക്താവായ ഴാങ് റെന്വായുമായുള്ള പരിചയവും ദെസീക്കയുടെ ‘ബൈസിക്കിൾ തീവ്സ്’ ലണ്ടനിൽവച്ചു കണ്ടതും മാർഗദർശകമായി.
മൂന്നു വർഷംകൊണ്ട് നിർമാണം പൂർത്തിയാക്കി പഥേർ പാഞ്ചാലി 1955ൽ ദേശീയ അവാർഡും വൻ സാന്പത്തിക വിജയവും നേടി. തുടർന്നു കാൻ, വത്തിക്കാൻ അവാർഡുകളടക്കം നിരവധി അന്തർദേശീയ പുരസ്കാരങ്ങൾ. ചിത്രത്തിന്റെ രണ്ടാം ഭാഗമായി അപരാജിതോ 1956ലും മൂന്നാം ഭാഗം അപുർസൻസാർ 1959ലും ഇറങ്ങി. മൂന്നുംകൂടി ദേശീയ-അന്തർദേശീയ തലങ്ങളിൽ നാൽപതിൽപരം പുരസ്കാരങ്ങൾ കരസ്ഥമാക്കി. ലോകത്തിലെ മികച്ച നൂറു ചിത്രങ്ങളിൽ അപുത്രയം ഉൾപ്പെടുത്തിയിരിക്കുന്നു.
നിഷിന്ദപുർ എന്ന ബംഗാളി ഗ്രാമമാണ് പഥേർ പാഞ്ചാലിയുടെ പശ്ചാത്തലം. ജീവിതം മുന്നോട്ടു നയിക്കാൻ കഷ്ടപ്പെടുന്ന പണ്ഡിതനും കവിയുമായ ബ്രാഹ്മണപൂജാരി ഹരിഹർ റോയ്, ഭാര്യ സർബോജയ, ബുദ്ധിമതിയും കുസൃതിയുമായ മൂത്ത കുട്ടി ദുർഗ, മകൻ അപു എന്നിവരെ കേന്ദ്രീകരിച്ചാണ് കഥ വിടരുന്നത്. ഇവർക്കൊപ്പം ഇന്ദിർ എന്ന വയോവൃദ്ധയും ഉണ്ട്. ഹരിഹർ എഴുത്തുകാരനായി പേരെടുക്കാൻ ആഗ്രഹിച്ചും കുടുംബത്തെ രക്ഷപ്പെടുത്താനുമായി വാരണാസിയിൽ തൊഴിൽതേടി പോകുന്നതോടെ അമ്മയും മക്കളും ഇന്ദിറും മാത്രമായി വീട്ടിൽ. ഒരു ദിവസം ഗ്രാമപരിസരത്തുകൂടി ഓടുന്ന തീവണ്ടി കാണാൻ കുട്ടികൾ പോകുന്നു.
എന്നാൽ, മടങ്ങുംവഴിയിൽ, വീടുവിട്ട് വനത്തിൽ ഒറ്റയ്ക്കായ പിഷി മരിച്ചുകിടക്കുന്നത് അവർ കാണുന്നു. കാലവർഷത്തിൽ നനഞ്ഞ ദുർഗ രോഗം ബാധിച്ചു മരിക്കുന്നു. ഹരിഹർ തിരികെവരുന്നത് തകർന്ന വീട്ടിലേക്കാണ്. ദുർഗയുടെ മരണവിവരം അയാൾ അറിയുന്ന രംഗം അവിസ്മരണീയമായ വൈകാരിക ഭാവത്തോടെ നാം ദർശിക്കുന്നു. ദുഃഖിതമായ ആ കുടുംബം പുതിയ ജീവിതംതേടി ഗ്രാമം വിട്ടുപോകുന്നതോടെ ആദ്യഭാഗം തീരുകയാണ്.
പഥേർ പാഞ്ചാലിയുടെ സവിശേഷതകൾ എന്തെന്ന ചോദ്യത്തിനുത്തരം സത്യജിത് റേയുടെ ചലച്ചിത്ര രചനാശൈലി എന്നാണ്. സ്ക്രിപ്റ്റിനു പകരം ഫ്രെയ്മുകൾക്കുവേണ്ട സ്കെച്ചുകൾ ഉപയോഗിച്ചതു മുതൽ പാത്രാവതരണത്തിന് മുൻപരിചയമില്ലാത്ത നടീനടന്മാരെ, മേയ്ക്കപ്പുപോലും ഇല്ലാതെയും സ്റ്റുഡിയോ വിട്ട് പൂർണമായും തുറന്ന ലൊക്കേഷനുകളിൽ സ്വാഭാവിക വെളിച്ചത്തിൽ ചിത്രീകരിച്ചതുമൊക്കെ ഈ ശൈലിയെ വ്യത്യസ്തമാക്കുന്നു. കാമറാമാൻ സുബ്രത റോയ്, പശ്ചാത്തല സംഗീതം നല്കിയ രവിശങ്കർ എല്ലാവരും തുടക്കക്കാരായിരുന്നു. കഥാവിഷ്കാരത്തിൽ കുട്ടികളുടെ കണ്ണിലൂടെ ലോകത്തെ കാണുന്ന സമീപനം ചിത്രത്തിന് ഏറെ മിഴിവ് നല്കി.
പഥേർ പാഞ്ചാലിയുടെ വിജയം അപരാജിതോയ്ക്കു പ്രചോദനമായി. ഈ രണ്ടാം ചിത്രം റോയ് കുടുംബത്തിന്റെ നഗരജീവിതത്തെ പിന്തുടരുന്നു. അപു വളരുകയാണ്. അവന്റെ കണ്ണിലൂടെയാണ് നമ്മൾ വാരണാസിയിലെ ജീവിതം കാണുന്നത്. ജീവിതം പച്ചപിടിച്ചുവരുന്പോൾ ഹരിഹർ മരിക്കുന്നു. അപുവും അമ്മയും മാത്രമാകുന്നതോടെ അവർ നഗരം വിടുകയാണ്.
പഠനത്തിൽ സമർഥനായ അപു സ്കൂൾ കഴിഞ്ഞ് ഉപരിപഠനത്തിനു കൽക്കട്ടയിലെത്തുന്നു. ഗ്രാമത്തിൽ ഒറ്റയ്ക്കായി തീരുന്ന സർബോജയ മരണപ്പെടുന്നു. എന്നാൽ അമ്മയുടെ ശേഷക്രിയകൾ ചെയ്യാൻ നില്‍ക്കാതെ അയാൾ സന്ദർശനശേഷം കൽക്കട്ടയിൽ തിരികെയെത്തി തൊഴിൽ രംഗത്തു വളരാനും എഴുത്തുകാരനായി മാറാനുമുള്ള ശ്രമങ്ങളിലാണ്. ഈ ചിത്രവും നന്നായി വിജയിച്ചു.
തുടർന്ന് അപുവിന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടം ചിത്രീകരിക്കുന്നതാണ് അപുർസൻസാർ (1959). കൽക്കട്ടയിലെ വാടകവീട്ടിൽ ഏകാന്തവാസിയായ അപു കലാകാരനും സാഹിത്യകാരനുമാകാനുള്ള ശ്രമങ്ങളിലാണ്. കൂട്ടത്തിൽ തൊഴിലന്വേഷണവും. ഒരിക്കൽ കൂട്ടുകാരൻ പുലുവിന്റെ ഗ്രാമത്തിൽ പുലുവിന്റെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്പോൾ അപ്രതീക്ഷിതമായ സാഹചര്യത്തിൽ അയാൾക്ക് അപർണയെ വിവാഹം ചെയ്യേണ്ടിവരുന്നു.
ഈ വിവാഹം അപുവിനു സന്തോഷം സമ്മാനിച്ചെങ്കിലും പ്രസവത്തിനു നാട്ടിലേക്കു പോയ അപർണ മരിക്കുന്നതോടെ ഹൃദയം തകർന്ന അപു കുഞ്ഞിനെ അപർണയുടെ മാതാപിതാക്കളെ ഏല്പിച്ചു തിരികെ പോകുകയാണ്. വർഷങ്ങൾക്കുശേഷം പുലുവിന്റെ നിർദേശപ്രകാരം അപു തിരികെച്ചെന്ന് അരക്ഷിതനായി കഴിയുന്ന മകനെ ക ൂട്ടി കൽക്കട്ടയിലേക്കു മടങ്ങി പുതിയ ജീവിതം തുടങ്ങുകയായി.
മുപ്പതോളം ചിത്രങ്ങൾ രചിച്ച സത്യജിത് റേ എന്ന പ്രതിഭയുടെ ക്രാഫ്റ്റിന്റെ അന്തസാരം അപു വെളിവാക്കുന്നു. അന്താരാഷ്ട്ര അംഗീകാരങ്ങളുടെ നടുവിലും സ്വന്തം നാട്ടിൽ സങ്കുചിതമായ വിമർശനശരങ്ങളെ നേരിടേണ്ടിവന്നു റേയ്ക്ക്. ഇന്ത്യൻ പാർലമെന്റിൽ നർഗീസ് ദത്ത് പറഞ്ഞത് പാശ്ചാത്യർ കാണാനാഗ്രഹിക്കുന്ന ഇന്ത്യയിലെ പട്ടിണിയും പരിവട്ടവും വില്‍ക്കുകയായിരുന്നു റേ എന്നാണ്.
എന്നാൽ ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ഏതു സാമൂഹ്യ-സാന്പത്തിക സാഹചര്യങ്ങളിലും മനുഷ്യമഹത്വം വിളംബരം ചെയ്യുകയാണെന്ന സത്യം ഇത്തരം വിമർശകർ കണ്ടില്ലെന്നു പറയണം. അപുത്രയത്തിലൂടെ റേ അവതരിപ്പിക്കുന്നത് ഇന്ത്യ എന്ന മഹാസംസ്കാരത്തിന്റെ ആധുനികകാലത്തെ പരിണാമങ്ങളെയാണ്. അതായത് നമ്മുടെ സാംസ്കാരിക ചരിത്രത്തിന്റെ ഒരു നേർകാഴ്ച പ്രതിഭാശാലിയായ ഒരു കലാകാരന്റെ കാമറകണ്ണിലൂടെ.
ജിജി ജോസഫ് കൂട്ടുമ്മേൽ
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
Latest News
രാജസ്ഥാനെ മലർത്തിയടിച്ച് പഞ്ചാബ് കിംഗ്സ്
ഒഡീഷയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം
കള്ളപ്പണക്കേസ്; ജാർഖണ്ഡ് മന്ത്രിയും കോൺഗ്രസ് നേതാവുമായ ആലംഗീർ ആലം അറസ്റ്റിൽ
സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം; പ്രതി പിടിയിൽ
രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇന്ത്യ മാവോയിസ്റ്റ് മുക്ത രാജ്യമാകും: അമിത് ഷാ
Latest News
രാജസ്ഥാനെ മലർത്തിയടിച്ച് പഞ്ചാബ് കിംഗ്സ്
ഒഡീഷയിൽ വാഹനാപകടം; ഒരു കുടുംബത്തിലെ ആറുപേർക്ക് ദാരുണാന്ത്യം
കള്ളപ്പണക്കേസ്; ജാർഖണ്ഡ് മന്ത്രിയും കോൺഗ്രസ് നേതാവുമായ ആലംഗീർ ആലം അറസ്റ്റിൽ
സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം; പ്രതി പിടിയിൽ
രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ഇന്ത്യ മാവോയിസ്റ്റ് മുക്ത രാജ്യമാകും: അമിത് ഷാ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top