Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഒരു സഹനദാസന്റെ ദിനസരി കുറിപ്പിൽനിന്ന്
1951ൽ ആ്രന്ദേ ബസാൻ തുടങ്ങിവച്ച Cahiers du Cinema (കയേ ദ്യു സിനെമാ) എന്ന ജേർണലിന്റെ വരവോടെ ഒരുപറ്റം ഫ്രഞ്ചു ചലച്ചിത്രകാരന്മാർ സ്വന്തമായ ഒരു ലാവണ്യശാസ്ത്രം തന്നെ സൃഷ്ടിക്കുകയും അതു ഫ്രഞ്ച് ‘നവതരംഗ’ത്തിന് നിമിത്തമാകുകയും ചെയ്തു.
നവതരംഗപ്രതിഭകളുടെ മുന്നോടിയാണ് ഫ്രഞ്ചുകാർ സിനിമയുടെ ‘സ്വർഗീയ മധ്യസ്ഥൻ’ എന്നു വിശേഷിപ്പിക്കുന്ന റോബർട്ട് ബ്രെസ്സോ. അദ്ദേഹം നിർമിച്ച 13 ചിത്രങ്ങളിൽ 12 എണ്ണം ‘സൈറ്റ് ആൻഡ് സൗണ്ട്’ മാസിക 2012ൽ ലോക സിനിമയിലെ 250 മികച്ച ചിത്രങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
തന്റേതു മാത്രമായ, കൃത്യമായി നിർവചിക്കപ്പെട്ടിട്ടുള്ള ബ്രെസ്സോയുടെ ചലച്ചിത്ര ശൈലി ‘ഓടിയറിസം’ എന്നു വിശേഷിപ്പിക്കപ്പെടുന്നു. സിനിമയെ പൂർണമായും സിനിമാറ്റിക് ആക്കുന്ന ശൈലി. ഇവിടെ സംവിധായകൻ കാമറയെ ഉപയോഗിക്കുന്നത് ഒരു എഴുത്തുകാരന്റെ തൂലിക പോലെയോ ചിത്രകാരൻ ബ്രഷ് ഉപയോഗിക്കുന്നതു പോലെയോ ആണ്.
നടീനടന്മാർ നടിക്കുന്നില്ല, അവർ കേവലം ‘മോഡലുകൾ’ മാത്രം. ഇവിടെ പ്രേക്ഷകനെ താൻ കാണുകയും കേൾക്കുകയും ചെയ്യുന്ന കാര്യങ്ങളുടെ അർഥം ഒരു വായനക്കാരൻ വാക്യങ്ങളുടെ അർഥം വായിച്ചെടുക്കുന്നതിനു സമാനമായ ഒരു പ്രക്രിയയ്ക്കു ക്ഷണിക്കുകയാണ്.
ബ്രെസ്സോയെ മനസിലാക്കാൻ അദ്ദേഹത്തിന്റെ ഫ്രഞ്ചു സംസ്കാരവും അതുൾക്കൊള്ളുന്ന താത്വികവും മതപരവുമായ കാര്യങ്ങളെയും അറിയേണ്ടതുണ്ട്. പ്രത്യേകിച്ച് അതിന്റെ കത്തോലിക്കാ പാരന്പര്യം.
ഒരു ബ്രെസ്സോ സിനിമയുടെ അടിസ്ഥാന സ്വഭാവങ്ങൾ പ്രകടിപ്പിക്കുന്ന കൃതിയാണ് Journal d'un cure' de campagne (ഒരു നാട്ടിൻപുറത്തെ ഇടവക പട്ടക്കാരന്റെ ഡയറി.) പ്രസിദ്ധ ഫ്രഞ്ച് നോവലിസ്റ്റ് ഷോർഷെ ബർനനോസ് ഇതേ പേരിൽ (1931) രചിച്ച നോവലിന്റെ അനുരൂപണമാണ് ഈ ചിത്രം. നാട്ടിൻപുറത്തുള്ള ഒരു പള്ളിയിൽ വികാരിയായി വരുന്ന ഒരു നവവൈദികന്റെ ജീവിതാനുഭവങ്ങളുടെ ആവിഷ്കാരം.
അംബ്രികൂർ എന്ന തന്റെ ആദ്യ ഇടവകയിലെത്തുന്ന യുവവൈദികൻ രോഗിയാണ്. അതുമൂലം തുച്ഛമായ ഭക്ഷണം-ഉരുളക്കിഴങ്ങു സൂപ്പും വീഞ്ഞിൽ മുക്കിയ പഴയ റൊട്ടിയും മാത്രമേ കഴിക്കാനാവുന്നുള്ളൂ. നല്ല ദൗത്യബോധമുള്ള അച്ചൻ പതിവായി പള്ളിയിൽ കുർബാന ചൊല്ലുന്നു. എന്നാൽ ഒരു സ്ത്രീ മാത്രമാണ് പങ്കെടുക്കാറുള്ളത്. ഇത്തരം അനുഭവങ്ങൾ തന്റെ അയൽ പള്ളിയായ റ്റോർസിയിലെ വികാരി പറഞ്ഞ കാര്യത്തെ സാധൂകരിക്കുന്നു.
‘അംബ്രികൂർ ഒരു നല്ല സ്ഥലമല്ല, മനുഷ്യർ അതിനേക്കാൾ മോശം.’ ആദ്യ ഇടവകയിൽ തനിക്കു നേരിടേണ്ടിവരുന്നത് ശുശ്രൂഷിക്കുന്ന ജനങ്ങളിൽനിന്നും നിസംഗത, എതിർപ്പ്, വിമർശനം, പരിഹാസം, അപവാദം ഒക്കെയാണെങ്കിലും സഹനത്തെ മനസാ വരിച്ച ഇയാൾ നിരാശനാകാതെ എല്ലാവരെയും അന്വേഷിച്ചു ചെല്ലാൻ സന്നദ്ധനാണ്. യാത്രയ്ക്കിടയിൽ രക്തം ഛർദിക്കാറുണ്ട്. ബോധക്ഷയം സംഭവിക്കാറുണ്ട്. ഇതുമൂലം മദ്യപാനി എന്ന ദുഷ്പേരും കിട്ടിയിട്ടുണ്ട്.
തന്റെ ഡയറിക്കുറിപ്പുകളിലൂടെയാണ് വൈദികൻ സ്വയം പരിശോധിക്കുന്നതും തന്റെ ആന്തരികജീവിതത്തെ തിരിച്ചറിയുന്നതും. പരുഷമായ ജീവിതാനുഭവങ്ങളിലൂടെ അയാൾക്കു വെളിപ്പെട്ടുകിട്ടുന്നത് ക്രിസ്തുസാന്നിധ്യമാണ്. അപ്രകാരം ഈ അച്ചൻ ഒരു ക്രിസ്തുരൂപമായി മാറുന്നു.
തന്റെ ഒരുവർഷത്തെ ജീവിതയാത്ര കുരിശിന്റെ വഴിയാണ്. ഇയാൾ ഏറ്റവും ഇഷ്ടപ്പെടുന്ന സുവിശേഷസംഭവം ഗത്സമനിയിലെ രക്തം വിയർക്കലാണെന്നത് യാദൃച്ഛികമല്ല. തന്റെ ഇടയദൗത്യത്തിൽ വചനപ്രഘോഷണമുണ്ട്. ഏകാന്തതയും സഹനവും പ്രലോഭനങ്ങളും സാന്ത്വനവും ഒടുവിൽ മരണം തന്നെയുമുണ്ട്.
വൈദികന്റെ ദിനസരി കുറിപ്പുകൾ പ്രേക്ഷകനുമായി പങ്കുവയ്ക്കപ്പെടുന്ന ധ്യാനനിർഭരമായ കൗദാശിക അനുഭവമായി തീരുന്നു. ആധ്യാത്മിക ദാരിദ്ര്യത്തിലും അപഭ്രംശങ്ങളിലുമാണ്ടു കഴിയുന്ന ജനത്തിന്റെ രക്ഷയ്ക്കായി താൻ നടത്തുന്ന പരിശ്രമങ്ങളുടെ ഫലശൂന്യതയേപ്പറ്റിയുള്ള തിരിച്ചറിവാണ് തന്റെ ആത്മ സംഘർഷത്തിന്റെ ഉറവിടമെന്ന് ഡയറിയിൽ കുറിക്കുന്നുണ്ട്.
തുടക്കത്തിൽതന്നെ താനെത്തിച്ചേരുന്ന പള്ളിയുടെയും ചുറ്റുപ്രദേശങ്ങളുടെയും കാഴ്ച ഒരു ഏകാന്ത തടവറയുടെ പരോക്ഷസൂചകങ്ങളാണ് കാട്ടുന്നത്. മഞ്ഞു മൂടിയതും വിജനവുമായ ചുറ്റുവട്ടം.
പള്ളിയുടെ ഗേറ്റിന്റെ ഇരുന്പഴികളിൽകൂടി ദൂരെ കാണുന്നത് അയൽപക്കത്തെ പ്രഭു തന്റെ മകളുടെ അധ്യാപികയെ ആലിംഗനം ചെയ്യുന്ന കാഴ്ചയാണ്. ഈ കുടുംബവുമായുള്ള ഇടപെടലുകൾ കഥയിലെ ചില നിർണായക മുഹൂർത്തങ്ങളാണ്.
പ്രഭുവിന്റെ ഭാര്യ ഭർത്താവിന്റെ അവിശ്വസ്തതയും സ്നേഹരാഹിത്യവും മാത്രമല്ല, മകളുടെ ധിക്കാരവും വെറുപ്പും നിറഞ്ഞ പെരുമാറ്റവും അതിലെല്ലാമുപരി അകാലത്തിൽ മരിച്ചുപോയ മകനെപ്പറ്റി ഓർത്തുള്ള നഷ്ടബോധവും പേറി, പ്രത്യാശ നഷ്ടപ്പെട്ടവളാണ്.
മകൾ അച്ചന്റെ പക്കൽ കുന്പസാരത്തിനു വന്നിട്ട് തന്റെ വെറുപ്പും വിദ്വേഷവും പ്രകടിപ്പിച്ച് ഒരു ആത്മഹത്യക്കുറിപ്പും എഴുതിവച്ചിട്ട് എവിടേക്കോ പോയ അമ്മയുമായി വൈദികൻ കണ്ടുമുട്ടുന്ന രംഗങ്ങളിൽ ഒന്ന് നിർണായകമാണ്.
പ്രമേയപരമായി ഈ കഥയുടെ ക്ലൈമാക്സ് എന്നു പറയാം. ദൈവം തന്നെ അന്യായമായി ശിക്ഷിച്ചു എന്ന നിരാശതയിലാണവർ വരുന്നത്. വൈദികനെന്ന നിലയിൽ താനൊരു തോൽവിയാണെന്ന തോന്നൽ അവരുടെ സംസാരത്തിൽ ധ്വനിക്കുന്നുണ്ട്. മനുഷ്യപാപത്തെപ്പറ്റിയും ദൈവിക നീതിയെപ്പറ്റിയുമുള്ള ഒരു സംവാദമായി ഈ രംഗം മാറുന്നു.
മരിച്ച മകനെപ്പറ്റി വ്യാകുലപ്പെടുന്ന അമ്മയോട് ദൈവത്തിനു പൂർണമായി കീഴടങ്ങുക, ദൈവരാജ്യത്തിൽ ജീവിക്കുന്നവർക്കും മരിച്ചവർക്കുമിടയിൽ വേർതിരിവില്ല. രണ്ടു കൂട്ടരും ദൈവരാജ്യത്തിന്റെ ഭാഗമായി തീരുന്നു.
മരിച്ച മകനെ ദൈവത്തിനു വിട്ടുകൊടുക്കുന്പോൾ അവനോടൊത്തു വസിക്കാനാകും ദൈവം നമ്മോടാവശ്യപ്പെടുന്നത്. നമ്മോടുതന്നെ കരുണ കാണിക്കാനാണ്. വൈദികന്റെ ഈ സാന്ത്വനവചനങ്ങൾ ആ സ്ത്രീയെ സമാധാനത്തിലാക്കുന്നു.
പുരോഹിതൻ തന്റെ ഡയറിയിൽ കുറിക്കുന്നു: ഞാനവരോട് നിനക്ക് സമാധാനം എന്നു പറഞ്ഞു. അവർ മുട്ടുകുത്തി അതു സ്വീകരിച്ചു. എന്തൊരദ്ഭുതം! എന്തൊരദ്ഭുതം! തനിക്കു സ്വന്തമായി കൈവശമില്ലാത്ത ഒരു കാര്യം മറ്റൊരാൾക്കു നൽകാൻ കഴിയുക. ഓ! ഞങ്ങളുടെ ഒഴിഞ്ഞ കരങ്ങൾക്കു സാധ്യമാകുന്ന അദ്ഭുതം! വൈദിക ജീവിതത്തിന്റെ സാഫല്യമയാളറിയുന്നു. വൈകാതെതന്നെ ആ സ്ത്രീ മരണമടയുന്നു.
ഒരു ദിവസം യാത്രാമധ്യേ ബോധരഹിതനായി ചെളിക്കുഴിയിൽ വീണുപോയ അച്ചനെ ഇടവകക്കാരിയായ യുവതി കരകയറ്റി തന്റെ തൂവാലകൊണ്ട് മുഖത്തെ രക്തവും ചെളിയും തുടയ്ക്കുന്ന രംഗമുണ്ട്. ഇതു സ്വാഭാവികമായും വേറോനിക്കയും ക്രിസ്തുവും തമ്മിലുള്ള കണ്ടുമുട്ടലിനെ സൂചിപ്പിക്കുന്നു.
രോഗം മൂർച്ഛിച്ച് ചികിത്സ തേടി ചെല്ലുന്ന അച്ചൻ തനിക്കു കാൻസറാണെന്നറിയുന്നു. എല്ലാ പ്രതിസന്ധികളെയും ദൈവകൃപയായി പരിഗണിക്കുന്ന അദ്ദേഹം മരണത്തിനൊരുങ്ങുകയാണ്. മരണം നേരിട്ടു കാണിക്കുന്നില്ല. പകരം അദ്ദേഹത്തിന്റെ മരണസമയത്ത് കൂടെയുണ്ടായിരുന്ന വൈദികൻ ടൊർസിയിലെ വികാരിക്കയച്ച സന്ദേശം അതു വിവരിക്കുന്നു.
ഫ്രെയിമിൽ വെളുത്ത പശ്ചാത്തലത്തിൽ നിറയുന്ന കറുത്ത കുരിശു പ്രത്യക്ഷപ്പെടുന്പോൾ മരിച്ചയാളിന്റെ വാക്കുകൾ കേൾക്കാം: ‘അതിന് എന്തു പ്രസക്തി? എല്ലാം കൃപയാണ്!’. ദൃശ്യവും ശ്രാവ്യവും ചേർന്ന് ഈ രംഗം ധ്യാനത്തിന്റെ ഉന്നതതലങ്ങളിലേക്ക് പ്രേക്ഷകനെ ഉയർത്തുന്നു. മരണം അന്ത്യമല്ല, ജീവനിലേക്കുള്ള പ്രവേശകമാണ്. കുരിശുമായുള്ള അനുരൂപപ്പെടലാണ്, ജീവന്റെ ഉയിർപ്പിന്റെ നിദാനം. ധ്വനിസാന്ദ്രമാണ് ഈ ചിത്രത്തിന്റെ ഓരോ രംഗവും.
ഇടവകപ്പട്ടക്കാരന്റെ ദിനസരികുറിപ്പ് എട്ട് അന്താരാഷ്ട്ര അവാർഡുകൾ നേടി. ആർട്ട് സിനിമയുടെ മാസ്റ്റർ പീസ് എന്ന നിലയിൽ ഇത് ഒരു പാഠപുസ്തകവുമാണ്.
ജിജി ജോസഫ് കൂട്ടുമ്മേൽ
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
Latest News
അമീബിക് മസ്തിഷ്കജ്വരം; നിരീക്ഷണത്തിലിരുന്ന കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്
കേജരിവാളിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങൾക്കെതിരേ നടപടി സ്വീകരിക്കാനാവില്ല: സുപ്രീംകോടതി
മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; ശസ്ത്രക്രിയ കുടുംബത്തിന്റെ അനുമതിയോടെയല്ലെന്ന് ഡോക്ടർ
തോപ്പുംപടി കൊലപാതകം; പ്രതി പിടിയില്‍
കമ്പത്ത് കോട്ടയം സ്വദേശികളായ മൂന്നംഗ കുടുംബം കാറിൽ മരിച്ചനിലയിൽ
Latest News
അമീബിക് മസ്തിഷ്കജ്വരം; നിരീക്ഷണത്തിലിരുന്ന കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ്
കേജരിവാളിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങൾക്കെതിരേ നടപടി സ്വീകരിക്കാനാവില്ല: സുപ്രീംകോടതി
മെഡിക്കല്‍ കോളജിലെ ചികിത്സാ പിഴവ്; ശസ്ത്രക്രിയ കുടുംബത്തിന്റെ അനുമതിയോടെയല്ലെന്ന് ഡോക്ടർ
തോപ്പുംപടി കൊലപാതകം; പ്രതി പിടിയില്‍
കമ്പത്ത് കോട്ടയം സ്വദേശികളായ മൂന്നംഗ കുടുംബം കാറിൽ മരിച്ചനിലയിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top