Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഒന്പതാംപക്കം: മരണശിബിരത്തിലെ കുരിശാരോഹണങ്ങൾ
വിശ്വപ്രസിദ്ധ സാഹിത്യസൃഷ്ടികൾ ചലച്ചിത്രങ്ങളാക്കി അംഗീകാരങ്ങൾ നേടിയിട്ടുള്ള ജർമൻ സംവിധായകൻ ഫോൾക്കർ ഷ്ളേണ്ദോർഫ് തന്റെ Der Neunte Tag (ഒന്‍പതാം ദിവസം) എന്ന പേരിൽ നിർമിച്ച ചിത്രമാണിത്
ഒരു നൂറ്റാണ്ടോടടുക്കുന്പോഴും ലോകമനസാക്ഷിയിലും പ്രത്യേകിച്ച് യൂറോപ്പിന്റെ പൊതുബോധത്തിലും നിണമണിഞ്ഞുനിൽക്കുന്ന നീറുന്ന ഓർമയാണ് രണ്ടാം ലോകയുദ്ധവും അതോടൊപ്പം ചരിത്രം കണ്ട ഏറ്റവും ഭീകരമായ വംശഹത്യയും. ഹോളകോസ്റ്റ് എന്നറിയപ്പെടുന്ന ഈ സംഭവത്തിനു സമാനതകളില്ല. നാസികൾ 1933ൽ ജർമനിയിൽ അധികാരത്തിലെത്തിയപ്പോൾതന്നെ യഹൂദരെയും രാഷ്ട്രീയ പ്രതിയോഗികളെയും ഉന്മൂലനം ചെയ്യാനായി കോണ്‍സൻട്രേഷൻ ക്യാന്പുകൾ തുടങ്ങി.
യുദ്ധത്തിൽ പിടിച്ചെടുത്ത യൂറോപ്പിന്റെ പല പ്രദേശങ്ങളിലായി ആയിരത്തിലധികം ഇത്തരം മരണശിബിരങ്ങൾ. അവിടെല്ലാമായി കൊല്ലപ്പെട്ട മനഷ്യരുടെ എണ്ണം ഒന്നരക്കോടിക്കു മുകളിണ്. നാസി ഭീകരതയ്ക്കെതിരേ ഒറ്റയായും സംഘടിതമായും അരങ്ങേറിയ ധീരമായ ചെറുത്തുനില്പുകളുടെയും രക്തസാക്ഷിത്വങ്ങളുടെയും കഥകൾകൂടി ഇതിനോടൊപ്പം വായിക്കേണ്ടതുണ്ട്. ഓർമക്കുറിപ്പുകളായും മറ്റു സാഹിത്യരൂപങ്ങളായും ചലച്ചിത്രങ്ങളായും ഈ ചരിത്രം ലഭ്യമാണ്.
വിശ്വപ്രസിദ്ധ സാഹിത്യസൃഷ്ടികൾ ചലച്ചിത്രങ്ങളാക്കി അംഗീകാരങ്ങൾ നേടിയിട്ടുള്ള ജർമൻ സംവിധായകൻ ഫോൾക്കർ ഷ്ളേണ്ദോർഫ് തന്റെ Der Neunte Tag (ഒന്‍പതാം ദിവസം) എന്ന പേരിൽ നിർമിച്ച ചിത്രം ഈ വിഭാഗത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. നാസി വംശഹത്യാ ചരിത്രത്തിൽ ഏറെ പരാമർശിക്കപ്പെടാത്തതും അതേസമയം ദുർവ്യാഖ്യാന വിധേയവുമായ ഒരു വിഷയമാണിത്.
അഡോൾഫ് ഹിറ്റ്്ലറോടും നാസികളോടും കത്തോലിക്കാസഭയുടെ സമീപനം സംബന്ധിച്ച സത്യസന്ധമായ ഉൾക്കാഴ്ചകളാണ് ഷ്ളേണ്ഡോർഫ് അവതരിപ്പിക്കുന്നത്. സങ്കീർണമായ ഒരു ചരിത്രപ്രതിസന്ധിയെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് ആദ്യത്തെ കോണ്‍സൻട്രേഷൻ ക്യാന്പായ ഡാഹാവ് പശ്ചാത്തലമാക്കി നാടകവത്കരിച്ച യഥാർഥ സംഭവങ്ങളുടെ പുനരാവിഷ്കാരമാണിത്.
മുഖ്യമായും കഥയുടെ ഉറവിടം, അവിടെ തടവുകാരനായിരുന്ന ലക്സംബർഗിലെ പ്രമുഖ വൈദികനും ബുദ്ധിജീവിയുമായിരുന്ന ഴാങ് ബർണാർദിന്റെ ഓർമക്കുറിപ്പാണ്. ഒന്നുരണ്ട് സംഭവങ്ങൾ ഇറ്റാലിയൻ എഴുത്തുകാരൻ പ്രിമോലെവിയുടെ ഒൗഷ് വിറ്റ്സ് അനുഭവങ്ങളാണ്.
1941ൽ ലക്സംബർഗ് ഹിറ്റ്ലർ പിടിച്ചെടുത്തു. ലക്സംബർഗിലെ മെത്രാനും വൈദികരും തുറന്നെതിർത്തതിനെത്തുടർന്ന് മറ്റു രാജ്യങ്ങളിൽ ചെയ്തപോലെ ഹിറ്റ്ലർ വൈദികരെയെല്ലാം അറസ്റ്റ് ചെയ്ത് കോണ്‍സൻട്രേഷൻ ക്യാന്പുകളിൽ അടിമവേലയ്ക്കു നിയോഗിച്ചു. പ്രതിഷേധസൂചകമായി മെത്രാൻ തന്റെ ആസ്ഥാനത്തു തടവുകാരനെപ്പോലെ കഴിഞ്ഞു.
യൂറോപ്പിലെ പല രാജ്യങ്ങളിൽനിന്നായി തടവിലാക്കപ്പെട്ട - മറ്റു സഭകളിലേതടക്കം - മെത്രാന്മാർ, വൈദികർ, ഡീക്കന്മാർ, സന്യാസികൾ എല്ലാംചേർന്ന് ഡാഹാവിലെ ’വൈദികബ്ലോക്കിൽ’ പ്രത്യേക തടവറയിൽ അടയ്ക്കപ്പെട്ടു. 3230 പേരുണ്ടായിരുന്നതിൽ 3000 പേർ കത്തോലിക്കർ. യുദ്ധാവസാനം ജീവനോടെ അവശേഷിച്ചത് 2760 പേർ.
തടവറയിൽ മതാനുഷ്ഠാനങ്ങൾ നടത്തുന്നവർക്ക് കൂടുതൽ ശിക്ഷകളുണ്ടാകും - അധികാധ്വാനം, പട്ടിണി, കുരിശിൽതൂക്കി വധം എന്നിങ്ങനെ. ലക്സംബർഗിലെ സഭാനേതൃത്വത്തെ വരുതിയിലാക്കാൻ അവർ ഴാങ് ബർണാർദിനെ ഉപയോഗിച്ചു നടത്തിയ വൃഥാശ്രമത്തിന്റെ കഥയാണ് ഒന്‍പതാം പക്കത്തിന്റെ കഥാതന്തു.
ഹെന്റി ക്രെമർ എന്ന കത്തോലിക്കാ പുരോഹിതന്റെ തീവ്രമായ ആത്മസംഘർഷങ്ങളെ ചിത്രീകരിക്കുന്ന ഒന്‍പതു ദിവസങ്ങളിലെ അനുഭവങ്ങളെ പ്രതീകാത്മകവും ധാർമികവുമായ വശങ്ങളോടെ പ്രേക്ഷകർക്ക് നൽകുകയാണ് ചലച്ചിത്രകാരൻ.
ഡാഹാവിലെത്തുന്ന തടവുകാരുടെ ഭീകരാനുഭവങ്ങൾ ചിത്രീകരിച്ചുകൊണ്ടാണ് ആരംഭം. പ്രീസ്റ്റ് ബ്ലോക്കിനുള്ളിൽ രഹസ്യമായി കുർബാന അർപ്പിക്കപ്പെടുന്പോൾ പുറത്തു കാവൽക്കാർ അറിയാതിരിക്കാൻ കുറേപ്പേർ ഒരു മദ്യശാലപ്പാട്ടു പാടുന്നു. തടവറയുടെ പുറത്ത് കുരിശാകൃതിയിലുള്ള തൂക്കുമരത്തിൽ കൈകൾ പിറകോട്ടു ബന്ധിക്കപ്പെട്ട ഒരു വൈദിക തടവുകാരൻ ഉയർത്തപ്പെടുന്നതു കാണാം.
ക്രെമറുടെ പരീക്ഷ തുടങ്ങുന്നത് അപ്രതീക്ഷിതമായി താൻ ക്യാന്പിൽനിന്നു വീട്ടിലേക്കയയ്ക്കപ്പെടുന്പോഴാണ്. ഈ മോചനത്തിന്റെ കാരണം വീട്ടിലെത്തുന്പോഴറിയുന്നു. അമ്മ മരിച്ചുപോയിരുന്നു. സ്ഥലത്തെ നാസി ഭരണാധികാരിയുടെ ക്യാന്പിലെത്തുന്ന ക്രെമർ, അഹന്തയും ധാർഷ്ട്യവും ക്രൂരതയും സ്ഫുരിക്കുന്ന മുഖമുള്ള കമൻഡാന്റിന്റെ നിർദേശം കേൾക്കുന്പോഴാണ് കാര്യങ്ങൾ മനസിലാക്കുന്നത്. ഇയാളുമായി തുടർന്നുള്ള ദിവസങ്ങളിൽ നടക്കുന്ന കണ്ടുമുട്ടലുകളിലൂടെയാണ് കഥയുടെ പ്രധാന പ്രമേയങ്ങൾ ഉരുത്തിരിയുന്നത്.
ക്രെമർക്ക് അവധി കൊടുത്തിരിക്കുന്നത് ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ്. ഇടഞ്ഞുനിൽക്കുന്ന മെത്രാനെക്കൊണ്ട് തങ്ങൾക്കനുകൂലമായി പരസ്യപ്രസ്താവന നടത്തിക്കുക, തങ്ങളോടു സഹകരിക്കുക, അതു സാധിച്ചാൽ ക്രെമർക്കും സഹവൈദികർക്കും മോചനം കിട്ടും. എന്നാൽ സ്വയം രക്ഷപ്പെടാൻ ശ്രമിച്ചാൽ സഹവൈദികർ വധിക്കപ്പെടും. ക്രെമറുടെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ ജനീവയിലേക്ക് രക്ഷപ്പെടാൻ പ്രേരിപ്പിക്കുകയും അതിനുവേണ്ട കാര്യങ്ങൾ ചെയ്യാനൊരുങ്ങുകയുമാണ്.
രക്ഷപ്പെടാനുള്ള സാധ്യതയ്ക്കും മരണഭീഷണിക്കുമിടയിൽ തീരുമാനമെടുക്കുന്നത് എളുപ്പമല്ല. കടുത്ത മാനസിക, ധാർമിക സംഘർഷത്തിന്റെ ഭാരവുമായി ക്രെമർ മെത്രാനെ സന്ദർശിക്കുന്നു. അവരുടെ സംഭാഷണവേളയിൽ ക്രെമർ അനുഭവിക്കുന്ന മനോവ്യഥ പൊട്ടിത്തെറിക്കുന്നുണ്ട്. എന്നാൽ മെത്രാൻ നിലപാടു മാറ്റില്ലെന്നു തീർച്ചയായപ്പോൾ ക്രെമർക്ക് സ്വന്തം നിലപാട് എന്തായിരിക്കണം എന്നതാണ് പ്രശ്നം.
ഗെബ്ഹാർട്ടുമായി കാണുന്ന സന്ദർഭങ്ങളിലൊന്നിൽ, ഈ നാസി തന്റേതായ ഒരു ദൈവശാസ്ത്രം അവതരിപ്പിക്കുന്നുണ്ട്. സെമിനാരി ഉപേക്ഷിച്ചു നാസിയായ ഗെബ്ഹാർട്ടിന്റെ ദർശനത്തിൽ ലോകത്തെ നന്നാക്കാള്ള വഴി രാഷ്ട്രീയമാണ്. സുവിശേഷത്തിലെ യഥാർഥ നായകൻ യൂദാസാണെന്നയാൾ വാദിക്കുന്നു. എന്തെന്നാൽ യൂദാസ് ഒറ്റുകൊടുത്തതിനാലല്ലേ കുരിശാരോഹണവും പുനരുത്ഥാനവും സംഭവിച്ചതും തുടർന്നു സഭ ഉണ്ടായതും?
പരോക്ഷമായി ക്രെമറിനെ ഒരു യൂദാസാകാൻ ക്ഷണിക്കുകയാണ് ഗെബ്ഹാർട്ട്. എന്നാൽ ക്രെമർ തന്റെ തീരുമാനത്തിലെത്തിക്കഴിഞ്ഞു. നാസിയുടെ വാഗ്ദാനം നിരസിച്ചുകൊണ്ട് അദ്ദേഹം സഹനം ഏറ്റെടുക്കുകയാണ്. തന്റെ തീരുമാനം എഴുതിയ കത്തുമായിട്ടാണ് ഗെബ്ഹാർട്ടിനെ ഒടുവിൽ കാണാൻ ചെല്ലുന്നത്. പ്രക്ഷുബ്ധനായ അയാൾ തോക്കുചൂണ്ടി ക്രെമറെ പുറത്താക്കുന്നു.
ക്രെമർ വീണ്ടും ഡാഹാവിലേക്ക്. തിരികെ എത്തുന്പോൾ വിശക്കുന്ന തന്റെ സഹതടവുകാരെ കരുതി കുറച്ചു സോസേജ് ഒളിച്ചുകടത്തിക്കൊണ്ടാണ് എത്തുന്നത്. സമാപനരംഗങ്ങളിൽ ക്രെമർ അതു മുറിച്ചു ചെറിയ കഷണങ്ങളാക്കി പങ്കുവയ്ക്കുന്നതു കാണാം. കുരിശാരോഹണത്തിന്റെയും ബലിയുടെയും സൂചകമായി, സഹനത്തിലുള്ള പങ്കാളിത്തമായി. സംവിധാനം, അഭിനയം എന്നീ മേഖലകളിൽ ഈ ചിത്രം അവാർഡുകൾ നേടി.
ജിജി ജോസഫ് കൂട്ടുമ്മേൽ
ചരൽക്കുന്നിലെ കുളിര്
ജില്ല:
പത്തനംതിട്ട
കാഴ്ച:
ഹിൽ സ്റ്റേഷൻ, വെള്ളച്ചാട്ടം
ചരല്‍ക്കുന്ന് പത്തനംതിട്ട ജില്ലയിലെ പ്രധാനപ
ആഡംബരങ്ങളുടെ ലക്ഷ്മിവിലാസ് പാലസ്
ലോകത്തിലെ ഏറ്റവും പ്രൗഢഗംഭീര വസതി ഏതെന്നു ചോദിച്ചാല്‍ ഒട്ടു മിക്കവരുടെയും ഉത്തരം ബക്കിംഗ്ഹാം പാലസ് എന്നായിരിക്കും. ബ്ര
നാടകതടാകത്തിലെ എൻ.എൻ. പിള്ള
ഒന്നിനെയും കൂസാത്ത തന്റേടമുള്ള നിലപാട്. ഉറച്ച അഭിപ്രായങ്ങൾ! അത് ആരുടെ മുഖത്തുനോക്കിയും എത്ര വലിയവനായാലും വെട്ടി
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
ചരൽക്കുന്നിലെ കുളിര്
ജില്ല:
പത്തനംതിട്ട
കാഴ്ച:
ഹിൽ സ്റ്റേഷൻ, വെള്ളച്ചാട്ടം
ചരല്‍ക്കുന്ന് പത്തനംതിട്ട ജില്ലയിലെ പ്രധാനപ
ആഡംബരങ്ങളുടെ ലക്ഷ്മിവിലാസ് പാലസ്
ലോകത്തിലെ ഏറ്റവും പ്രൗഢഗംഭീര വസതി ഏതെന്നു ചോദിച്ചാല്‍ ഒട്ടു മിക്കവരുടെയും ഉത്തരം ബക്കിംഗ്ഹാം പാലസ് എന്നായിരിക്കും. ബ്ര
നാടകതടാകത്തിലെ എൻ.എൻ. പിള്ള
ഒന്നിനെയും കൂസാത്ത തന്റേടമുള്ള നിലപാട്. ഉറച്ച അഭിപ്രായങ്ങൾ! അത് ആരുടെ മുഖത്തുനോക്കിയും എത്ര വലിയവനായാലും വെട്ടി
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
Latest News
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്
എംഡിഎംഎയുമായി യുവാവ് പിടിയില്‍
വാടക വീട് കേന്ദ്രീകരിച്ച് വില്പന നടത്തിയിരുന്ന രണ്ട് കോടിയുടെ ലഹരി മരുന്ന് പോലീസ് പിടികൂടി
താനൂര്‍ കസ്റ്റഡി മരണം; പോലീസുകാരുടെ തിരിച്ചറിയല്‍ പരേഡ് വീണ്ടും
ശുചിമുറിയിൽ മൊബൈൽ ഉപയോഗിച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ പകര്‍ത്തിയ യൂത്ത് കോൺഗ്രസ് നേതാവിന് ജാമ്യം
Latest News
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്
എംഡിഎംഎയുമായി യുവാവ് പിടിയില്‍
വാടക വീട് കേന്ദ്രീകരിച്ച് വില്പന നടത്തിയിരുന്ന രണ്ട് കോടിയുടെ ലഹരി മരുന്ന് പോലീസ് പിടികൂടി
താനൂര്‍ കസ്റ്റഡി മരണം; പോലീസുകാരുടെ തിരിച്ചറിയല്‍ പരേഡ് വീണ്ടും
ശുചിമുറിയിൽ മൊബൈൽ ഉപയോഗിച്ച് സ്ത്രീകളുടെ ദൃശ്യങ്ങൾ പകര്‍ത്തിയ യൂത്ത് കോൺഗ്രസ് നേതാവിന് ജാമ്യം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top