Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ഭാൻഗഡ് പ്രേതങ്ങളുടെ നിഗൂഢ സാമ്രാജ്യം
ഭീതിവിതയ്ക്കുന്ന കാര്യത്തിൽ ബ്രാൻ കാസിലിനൊപ്പമോ ഒരുപടി മുന്പിലോ നിൽക്കുന്ന രാജസ്ഥാനിലെ ആൾവാറിലുള്ള കോട്ടനഗരമാണ് ഭാൻഗഡ്. ഇന്ത്യയിലെതന്നെ ഏറ്റവും ഭയപ്പെടുത്തുന്ന പ്രദേശമെന്നാണ് ഭാൻഗഡിനുള്ള വിശേഷണം.
പ്രേതങ്ങളെയും പ്രേതനഗരങ്ങളെയും തേടിയുള്ള പലരുടെയും യാത്രകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഡ്രാക്കുളക്കോട്ടയായ ബ്രാൻ കാസിൽതേടി റൊമാനിയയിലെ ട്രാൻസിൽവാനിയയിൽ ഇന്നും ഏറെപ്പേരാണ് എത്തുന്നത്.
ഭീതിവിതയ്ക്കുന്ന കാര്യത്തിൽ ബ്രാൻ കാസിലിനൊപ്പമോ ഒരുപടി മുന്പിലോ നിൽക്കുന്ന രാജസ്ഥാനിലെ ആൾവാറിലുള്ള കോട്ടനഗരമാണ് ഭാൻഗഡ്.
ഇന്ത്യയിലെതന്നെ ഏറ്റവും ഭയപ്പെടുത്തുന്ന പ്രദേശമെന്നാണ് ഭാൻഗഡിനുള്ള വിശേഷണം.
ഭാൻഗഡ് കോട്ടനഗരത്തിന്റെ പ്രവേശനകവാടത്തിനു മുന്പിൽ സ്ഥാപിച്ചിരിക്കുന്ന സൈൻ ബോർഡുതന്നെ ഉൾക്കിടിലം സൃഷ്ടിക്കുന്നതാണ്.
സൂര്യാസ്തമയത്തിനുശേഷവും സൂര്യോദയത്തിനുമുന്‍പും പ്രദേശത്ത് ആരും കടക്കാൻ പാടില്ലെന്നാണ് അതിൽ എഴുതിയിരിക്കുന്നത്.
ഈ ബോർഡ് സ്ഥാപിച്ചിരിക്കുന്നത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് എന്നറിയുന്പോഴാണ് സംഗതിയുടെ ഗൗരവം പിടികിട്ടുക. തിളങ്ങുന്ന ഭൂതകാലമുണ്ടായിരുന്ന ഒരു നഗരം ഇന്ന് കുരങ്ങുകൾ മാത്രം ജീവിക്കാൻ ധൈര്യപ്പെടുന്ന പ്രേതനഗരമായി മാറിയതെങ്ങനെയായിരിക്കും?
ഇരുട്ടുപോലും കടന്നുചെല്ലാൻ ഭയക്കുന്ന ഭൂമിയായാണ് ജയ്പൂർ-ഡൽഹി പാതയിൽ, സെരിസ്ക കടുവാസങ്കേതത്തിന്റെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഈ പ്രേതനഗരത്തെ കണക്കാക്കുന്നത്. ഭാൻഗഡ് കോട്ടനഗരം പതിനാറാം നൂറ്റാണ്ടിലാണ് പണികഴിച്ചത്.
1573ൽ അന്നത്തെ ഭരണാധികാരിയായ ഭഗവന്ത് ദാസ് രണ്ടാമത്തെ പുത്രൻ മാധോസിംഗിനു വേണ്ടിയാണ് ഈ കോട്ടനഗരം നിർമിച്ചത്. മാധോസിംഗിന്റെ മൂത്തസഹോദരനായിരുന്നു അക്ബറിന്റെ സൈന്യാധിപൻ മാൻസിംഗ്.
തന്റെ മുത്തച്ഛൻ ഭാൻസിംഗിന്റെ സ്മരണാർഥം ഈ നഗരത്തിന് ഭാൻഗഡ് എന്ന പേരു സമ്മാനിച്ചത മാധോസിംഗ് ആയിരുന്നു.
കൊട്ടാരങ്ങളും ക്ഷേത്രങ്ങളും നിരവധി കവാടങ്ങളുമുള്ള നഗരം. മലയടിവാരത്തിലെ കോട്ടയുടെ ദൃശ്യങ്ങൾ ആരുടെയും മനം കുളിർപ്പിക്കുന്നതായിരുന്നു. 1783 ആയപ്പോഴേക്കും പ്രദേശം പൂർണമായി ഉപേക്ഷിക്കപ്പെട്ട നിലയിലെത്തി.
ചരിത്രപരമായി തകർച്ച നേരിട്ടെങ്കിലും ശിൽപകലാ വൈദഗ്ധ്യത്തിന്റെ മികവ് ഇന്നുമിവിടെ കാണാനാവും.
എന്താണ് യഥാർഥ്യത്തിൽ ഭാൻഗഡിനു സംഭവിച്ചതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം ആർക്കുമറിയില്ല. ചരിത്രപുസ്തകങ്ങളിൽ നാമമാത്രമായ വിവരണം മാത്രമേ ഈ പ്രദേശത്തെക്കുറിച്ചുള്ളൂ. ഏതൊക്കെ രാജാക്കന്മാരാണ് ഇവിടം ഭരിച്ചിരുന്നത് എന്നതിനെപ്പറ്റിയും വിവരങ്ങളില്ല.
ലഭ്യമായ വിവരങ്ങളനുസരിച്ച് 1630കളിൽ മാധോസിംഗിന്റെ മകൻ ഛത്രസിംഗിന്റെ മരണത്തോടെയാണ് ഭാൻഗഡിന്റെ തകർച്ച ആരംഭിക്കുന്നത്.
ഈ തകർച്ചയ്ക്കു പിന്നിൽ പ്രചരിക്കുന്ന കഥകളിലൊന്ന് ഛത്രസിംഗിന്റെ മകൾ രത്നാവതിയുമായി ബന്ധപ്പെട്ടതാണ്. രത്നാവതി രാജകുമാരി അതിസുന്ദരിയായിരുന്നു. അവളുടെ കളങ്കരഹിതമായ സൗന്ദര്യവും പെരുമാറ്റവും ആരെയും ആകർഷിക്കുന്നതായിരുന്നു.
മാന്ത്രികവിദ്യയിൽ അവഗാഹമുള്ള ഒരു പുരോഹിതൻ ഒരിക്കൽ അവളിൽ മോഹിതനായി. രാജകീയ ജീവിതശൈലിയുമായി പൊരുത്തപ്പെടാൻ കഴിയില്ലെന്നു മനസിലാക്കിയപ്പോൾ, മാന്ത്രികവിദ്യയിലൂടെ അവളെ നേടാൻ അയാൾ ശ്രമിച്ചു.
രത്നാവതിയുടെ പരിചാരിക രാജകുമാരിക്കുവേണ്ടി വാങ്ങിയ ഒരു സുഗന്ധദ്രവ്യത്തിൽ പുരോഹിതൻ വശീകരണത്തിനുള്ള മന്ത്രവാദം നടത്തിയത്രെ. ഇതു മനസിലാക്കിയ രാജകുമാരി കുപ്പി അടുത്തുള്ള പാറയിലേക്ക് വലിച്ചെറിഞ്ഞു. പാറയിൽ തട്ടി കുപ്പി പൊട്ടുകയും ചെയ്തു.
പുരോഹിതന് ഇതു താങ്ങാനായില്ല. വികാരാധീനനായി അദ്ദേഹം താമസിയാതെ മരിച്ചു. മരിക്കുന്നതിനുമുന്പ് അദ്ദേഹം രാജകുമാരിക്കും കോട്ടയ്ക്കും മേൽ ശാപവചസുകൾ ഉതിർത്തിരുന്നു.
പുരോഹിതന്റെ മരണത്തിന് ഒരു വർഷത്തിനുശേഷം നടന്ന ഒരു യുദ്ധത്തിൽ ഛത്രസിംഗും രത്നാവതിയുമെല്ലാം കൊല്ലപ്പെടുകയും ചെയ്തു. പുരോഹിതന്റെ ശാപം മൂലമാണ് ഇതെല്ലാം സംഭവിച്ചതെന്ന് പലരും വിശ്വസിച്ചുവരുന്നു.
നഗരത്തിന്റെ തകർച്ചയുമായി ബന്ധപ്പെട്ട കഥകളിലൊന്ന് ഒരു സാധുവുമായി ബന്ധപ്പെട്ടതാണ്. ഈ കുന്നിൻമുകളിൽ ഗുരു ബാലുനാഥ് എന്ന ഒരു സാധു താമസിച്ചിരുന്നുവെന്നാണ് ഐതിഹ്യം.
കോട്ടയുടെ നിർമാണം തുടങ്ങിയ കാലത്ത് സാധുവിനോട് ഇവിടെനിന്നു താമസം മാറ്റാൻ അഭ്യർഥിക്കുകയായിരുന്നു.
എത്രയും പെട്ടെന്ന് സ്ഥലം ഒഴിയാമെന്ന് സമ്മതിച്ച സാധു ഒരു നിബന്ധന വച്ചു. പകൽ സമയത്തെങ്ങും തന്റെ കുടിലിനുമേൽ കോട്ടനിഴൽ വീഴ്ത്തരുതെന്നതായിരുന്നു അത്.
സാധുവിന്റെ അഭ്യർഥന അംഗീകരിക്കപ്പെടുകയും അന്നത്തെ ഭരണാധികാരിയായ അജബ് സിംഗ് പിന്നീട് കോട്ടയുടെ രൂപകൽപ്പനയിൽ മാറ്റം വരുത്താൻ നിർദ്ദേശിക്കുകയും ചെയ്തു.
എന്നാൽ കോട്ടനിർമാണത്തിനുശേഷം നടത്തിയ കൂട്ടിച്ചേർക്കലുകൾ സാധുവിന്റെ വീടിനു മുകളിൽ നിഴൽ വീഴ്ത്തുന്ന തരത്തിലായിരുന്നു.
ഇതു സാധുവിനെ കോപാകുലനാക്കി. കോട്ട എന്നെന്നേക്കുമായി മേൽക്കൂരയില്ലാതെ കിടക്കട്ടെയെന്ന് സാധു ശപിച്ചതോടെ കോട്ടയ്ക്ക് മേൽക്കൂര ഇല്ലാതായി എന്നാണ് വിശ്വാസം. മേൽക്കൂര എത്ര പണിയാൻ ശ്രമിച്ചാലും അതു തകർന്നുവീഴുമെന്നാണു നാട്ടുകാർ പറയുന്നത്.
ചില നാടോടിക്കഥകളിൽ ബാലക് നാഥ് എന്ന് വിളിക്കപ്പെടുന്ന ‘സാധു ബാലുനാഥിന്റെ കൽക്കുടിൽ താന്ത്രിക് കി ഛത്രി’ എന്ന പേരിൽ ഇന്നും കോട്ടയ്ക്കുള്ളിൽ കാണാം.
കോട്ടയുടെ നിഴൽ വീണ കുടിലായിരുന്നു ഇതെന്നും അതിന്റെ ഫലമായി സാധു കോട്ടയെ ശപിച്ചെന്നും നാട്ടുകാർ അവകാശപ്പെടുന്നു.
പ്രവേശനകവാടത്തിൽ സോമേശ്വർ, മംഗളാ ദേവി, ഗണപതി, ഹനുമാൻ ക്ഷേത്രങ്ങളുണ്ട്. ഈ ക്ഷേത്രങ്ങളുടെ ചുവരുകളിലെ സങ്കീർണമായ കൊത്തുപണികൾ നാഗര ശൈലിയിലുള്ള വാസ്തുവിദ്യയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്.
ഏറെ ഭീതിപ്പെടുത്തുന്ന സ്ഥലം എന്ന കേൾവിക്ക് ഉപോൽബലകങ്ങളായി നിരവധി കഥകളും ഇവിടെ പ്രചരിക്കുന്നുണ്ട്.
സാധുവിന്റെ ശാപഫലമായി യുദ്ധത്തിൽ മരണപ്പെട്ടവരുടെ ആത്മാക്കൾ രാത്രികാലങ്ങളിൽ അലഞ്ഞു നടക്കുന്നതായാണ് വിശ്വാസം. രാത്രിയിൽ കോട്ടയ്ക്കകത്തുനിന്ന് പേടിപ്പെടുത്തുന്ന ശബ്ദങ്ങൾ കേൾക്കാറുണ്ടെന്നും അസാധാരണമായ വെളിച്ചം ഉണ്ടാവാറുണ്ടെന്നും പറയപ്പെടുന്നു.
ഭാൻകാരി റെയിൽവേ സ്റ്റേഷനും ദൗസ റെയിൽവേ സ്റ്റേഷനുമാണ് ഭാൻഗഡ് കോട്ടയിലെത്താൻ ഏറ്റവും അടുത്തുള്ള സ്റ്റേഷനുകൾ. രണ്ടു സ്റ്റേഷനുകളിൽ നിന്നും ഏകദേശം 20-30 കിലോമീറ്റർ മാത്രം അകലെയാണ് ഈ പുരാതനനഗരം.
അജിത് ജി. നായർ
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
Latest News
വാരാണസിയിൽ മൂന്നാമൂഴം; നാമനിർദേശ പത്രിക സമർപ്പിച്ച് പ്രധാനമന്ത്രി
മുഖ്യമന്ത്രി ആരോടും മിണ്ടാതെ പോയി; ഭരണം ഉണ്ടെങ്കിലല്ലേ ഭരണസ്തംഭനമുണ്ടാകൂ: കെ.മുരളീധരന്
മില്‍മ ജീവനക്കാര്‍ സമരത്തില്‍; മൂന്ന് ജില്ലകളില്‍ പാല് വിതരണം തടസപ്പെട്ടേക്കും
സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണു മരിച്ചു
മുംബൈയില്‍ പരസ്യബോര്‍ഡ് തകർന്നുണ്ടായ അപകടം; മരണസംഖ്യ 14 ആയി
Latest News
വാരാണസിയിൽ മൂന്നാമൂഴം; നാമനിർദേശ പത്രിക സമർപ്പിച്ച് പ്രധാനമന്ത്രി
മുഖ്യമന്ത്രി ആരോടും മിണ്ടാതെ പോയി; ഭരണം ഉണ്ടെങ്കിലല്ലേ ഭരണസ്തംഭനമുണ്ടാകൂ: കെ.മുരളീധരന്
മില്‍മ ജീവനക്കാര്‍ സമരത്തില്‍; മൂന്ന് ജില്ലകളില്‍ പാല് വിതരണം തടസപ്പെട്ടേക്കും
സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണു മരിച്ചു
മുംബൈയില്‍ പരസ്യബോര്‍ഡ് തകർന്നുണ്ടായ അപകടം; മരണസംഖ്യ 14 ആയി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top