Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ബാബെറ്റിന്റെ ‘ബലിവിരുന്നും’ അതിന്റെ നാനാർഥങ്ങളും
ഡെൻമാർക്കിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയായ ഇസാക്ക് ഡിനെസൻ (കാരെൻ ബ്ലിക്സൻ) തന്റെ രണ്ടു കൃതികളുടെ സിനിമാവിഷ്കാരങ്ങളിലൂടെയാണ് വിശ്വപ്രസിദ്ധയായത്. ആത്മകഥാസ്പർശമുള്ള ’ഒൗട്ട് ഓഫ് ആഫ്രിക്ക’ 1985ൽ മികച്ച ചിത്രത്തിന് ഓസ്കർ നേടി. ബാബെറ്റിന്റെ വിരുന്ന് എന്ന നോവലിന്റെ ആവിഷ്കാരം ഗബ്രിയേൽ ആക്സലിന് സംവിധായകനുള്ള ഓസ്കർ നേടിക്കൊടുത്തു(1988).
ധ്വനിഭരമായ ഒരു ദൃശ്യാനുഭവമാണ് ’ബാബെറ്റിന്റെ വിരുന്ന്.’ മൂലകൃതിയുടെ മർമം അറിഞ്ഞ് തന്റെ സിനിമാഖ്യാനത്തെ ആത്മീയാനുഭവമാക്കി ഉയർത്തുന്നു ആക്സൽ. വിരുന്ന് എന്ന സാമൂഹ്യാനുഭവത്തിന് ഭക്ഷണത്തിനപ്പുറം പല മാനങ്ങളുണ്ടെന്നത് പുതിയ കാര്യമല്ല. ബൈബിളിലും വിശ്വസാഹിത്യത്തിലുമെല്ലാം വിരുന്നനുഭവങ്ങൾ ബഹുമുഖപ്രാധാന്യം ഉൾക്കൊള്ളുന്നതായി കാണാം. പങ്കുവയ്ക്കലിന്റെയും കൂട്ടായ്മയുടെയും ഉദാരതയുടെയും അനുഭവമാണത്. ബലിയും വിരുന്നും ആതിഥേയനും ഒന്നായിത്തീരുന്ന നിമിഷമാണ് ചരിത്രത്തിൽ ഏറ്റവും സ്മരിക്കപ്പെടുന്ന വിരുന്ന്: അന്ത്യ അത്താഴം.
ബാബെറ്റിന്റെ കഥ തുടങ്ങുന്നത് ഡെൻമാർക്കിന്റെ വടക്കുഭാഗത്തുള്ള ബെർലവാഗ് എന്ന കടലോരഗ്രാമത്തിലാണ്. കർക്കശമായ ലൂഥറൻ കാൽവിനിസ്റ്റ് മാർഗം മുറുകെപ്പിടിച്ച്, ഭൗതിക സുഖങ്ങളുടെ നേരിയ അളവുപോലുമില്ലാതെ, വിരസവും നിശബ്ദവുമായി ജീവിച്ചുപോരുന്ന ഒരു ഭക്തസമൂഹത്തിലേക്ക് ബാബെറ്റ് എന്ന ഫ്രഞ്ചു കത്തോലിക്കാ സ്ത്രീ കടന്നുവരുന്നതോടെ കാര്യങ്ങൾ വ്യത്യാസപ്പെടുന്നു.
പ്രസ്തുത സമൂഹത്തിന്റെ സ്ഥാപകനായിരുന്ന പാസ്റ്റർ മരിച്ചുപോയിരുന്നു. യൗവനത്തിൽ സുന്ദരികളായിരുന്ന മക്കൾ ഫിലിപ്പയും മാർട്ടിനും ഇപ്പോൾ വൃദ്ധരായിരിക്കുന്നു. ഭക്തസമൂഹം ഭിന്നിച്ചും കലഹിച്ചും ക്ഷയിച്ചുകൊണ്ടുമിരിക്കുന്നു. സഹോദരിമാർ പിതാവിന്റെ ശൈലി പിന്തുടർന്ന്, താപസമനോഭാവത്തിലും പരിത്യാഗത്തിന്റെയും ഭക്തിയുടെയും മാർഗത്തിലുമാണ് ജീവിക്കുന്നത്. അവർ യുവതികളായിരിക്കെ വിവാഹാഭ്യാർഥനകളുമായി വന്ന രണ്ടു പേരുണ്ടായിരുന്നു. ലൊവൻഹൈം, അക്കില്ലെ പാപ്പിൻ എന്നിവർ പേരും പിതാവിന്റെ ഇംഗിതപ്രകാരം തിരസ്കരിക്കപ്പെട്ടു.
മുപ്പത്തഞ്ചു വർഷം കഴിഞ്ഞ് ഒരുദിവസം പാപ്പിൻ കൊടുത്തയച്ച ഒരു ശിപാർശക്കത്തുമായി പാരീസിൽനിന്ന് അഭയാർഥിനിയായി ബെർലവാഗിലെത്തിയതാണ് ബാബെറ്റ്. തന്റെ നിസഹായതയുടെ പാരമ്യത്തിൽ ഇവിടെയെത്തിയ ബാബെറ്റ് പാരീസിലെ പ്രശസ്ത റസ്റ്ററന്റായ കഫേ ആംഗ്ലെയിലെ മുഖ്യപാചകക്കാരിയായിരുന്നു. കത്തോലിക്കാ പശ്ചാത്തലമുള്ള, പ്രത്യേകിച്ചു ഭൗതിക സുഖഭോഗങ്ങളുടെ കേന്ദ്രമായി സങ്കല്പിക്കപ്പെട്ടിരിക്കുന്ന സ്ഥലത്തുനിന്ന് വന്ന ഈ സ്ത്രീയെ വീട്ടിൽ സ്വീകരിക്കുന്നതിനെപ്പറ്റി ലൂഥറൻ സഹോദരിമാർക്ക് ആശങ്കയുണ്ട്. ശന്പളം കൊടുക്കാൻ പറ്റുകയുമില്ല.
എന്നാൽ ബാബെറ്റ് അവിടെത്തന്നെ കൂടുന്നു. എളിമയോടെ വീട്ടിലെ സകല ശുശ്രൂഷകളും ഏറ്റെടുത്തു. സഹോദരിമാരുടെയും നാട്ടുകാരുടെയും പ്രീതിനേടി അനേകവർഷങ്ങൾ അവിടെ കഴിയുന്നു. അവളുടെ സാന്നിധ്യം അവിടത്തെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കി. ബ്രെഡും സൂപ്പും ഉണക്കമീനും മാത്രം കഴിച്ചു ജീവിച്ച ഇവർ ബാബെറ്റ് നൽകുന്ന ഭക്ഷണം കഴിക്കുമെങ്കിലും അത് ആസ്വദിക്കുന്നതിൽ കുറ്റബോധം അനുഭവിക്കുകയും ചെയ്യുന്നുണ്ട്.
താൻ വിട്ടുപോന്ന പാരീസുമായി ബാബെറ്റിന് ആകെയുള്ള ബന്ധം മുന്‍പെങ്ങോ എടുത്തിരുന്ന ഒരു ലോട്ടറി ടിക്കറ്റാണ്. ഒരു ദിവസം അതിൻപ്രകാരം തനിക്ക് പതിനായിരം ഫ്രാങ്ക് കിട്ടിയതായി കത്തു വരുന്നു. ഒരു വൻതുക. അതുകൊണ്ട് എന്ത് ചെയ്യാനാണ് അവൾ നിശ്ചയിച്ചത്. തന്റെ യജമാനത്തിമാർക്കുവേണ്ടി ആഡംബരശൈലിയിൽ ഒരു വലിയ ഡിന്നർ സംഘടിപ്പിക്കുക. സഹോദരിമാരുടെ പിതാവിന്റെ നൂറാം ജ·ദിനം അടുത്തുവന്നിരിക്കുന്നു. ഭിന്നിച്ചു കഴിയുന്ന ഭക്തസമൂഹത്തെ ഒന്നിച്ചുകൂട്ടാനും അവസരമായി.
ഫിലിപ്പയും മാർട്ടീനും ആശയക്കുഴപ്പത്തിലായി. അവർക്കൊപ്പം പ്രസ്തുത വാർത്തയറിഞ്ഞ മറ്റുള്ളവരും ഒരു പാരീസിയൻ ഡിന്നർ തങ്ങളെ ശാരീരികസുഖങ്ങളുടെ പൈശാചിക പ്രലോഭനത്തിൽ വീഴ്ത്തുകയില്ലേ? ബാബെറ്റ് തങ്ങളെ വഴിതെറ്റിക്കുമോ? ഒടുവിൽ അവർ ഒത്തുകൂടി ഒരു തീരുമാനത്തിലെത്തി. വിരുന്നു നമുക്കു കഴിക്കാം. പക്ഷേ അതു കഴിക്കുന്പോൾ ആസ്വദിക്കുന്നതായി ഭാവിക്കുകയോ അഭിനന്ദനവാക്കുകൾ പറയുകയോ പാടില്ല.
പാരീസിൽനിന്ന് ഏറ്റവും പ്രശസ്തമായ വീഞ്ഞ് തുടങ്ങി വിലകൂടിയ പലതരം ഭക്ഷണപദാർഥങ്ങൾ വരുത്തി ബാബെറ്റ് വിപുലമായ ഒരു വിരുന്നു സജ്ജീകരിച്ചു. അതിനായി തന്റെ സന്പത്തു മുഴുവൻ ചെലവഴിച്ചു. വിരുന്നിനെത്തിയ ക്ഷണിതാക്കളുടെ കൂട്ടത്തിൽ അപ്രതീക്ഷിതമായി ജനറൽ ലൊവൻഹൈമും എത്തിച്ചേർന്നു.
അദ്ദേഹം ആ വിരുന്നിന്റെ ഭാവംതന്നെ മാറ്റിക്കളഞ്ഞു. ടോസ്റ്റ് പറയാനെഴുന്നേറ്റ ലൊവൻഹൈം തങ്ങളാസ്വദിക്കുന്ന വീഞ്ഞിന്റെയും ഭക്ഷണത്തിന്റെയും ആസ്വാദ്യതയെപ്പറ്റി വാചാലനായി. പാരീസിൽ താൻ പണ്ടു ഡിപ്ലോമാറ്റായിരുന്ന കാലത്ത് ഇതേ ഡിന്നർ കഫേ ആംഗ്ലെ എന്ന റസ്റ്ററന്റിൽ ആസ്വദിച്ചിട്ടുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞ് വിസ്മയിക്കുകയാണ്.
നിശബ്ദരായി തങ്ങൾ കഴിക്കുന്ന വിരുന്നിന്റെ ‘പൈശാചികത’യേപ്പറ്റി വ്യാകുലപ്പെട്ടിരുന്ന വിരുന്നുകാരിൽ ഈ വാക്കുകൾ വലിയ ഒരു മാറ്റം സൃഷ്ടിക്കുകയാണ്. ജനറലിന്റെ പ്രസംഗം കഥയുടെ കാന്പിലേക്കു നമ്മെ നയിക്കുന്നു. ഇവിടെ ഭൗതികതയും ഭക്തിയും സമ്മേളിക്കുന്നു. രണ്ടു സംസ്കാരങ്ങൾ, ജീവിതശൈലികൾ സംഗമിക്കുന്നു. അതിന്റെമേൽ ആശിർവാദംപോലെ ജനറൽ പ്രഘോഷിക്കുന്നു: ‘ഇതാ ഇവിടെ കരുണയും സത്യവും കൂടിച്ചേരുന്നു. നീതിയും ആനന്ദവും പരസ്പരം ചുംബിക്കട്ടെ!’
ഭിന്നിച്ചുനിന്ന ഒരു സമൂഹം പങ്കുവയ്ക്കലിന്റെ ആനന്ദത്തിൽ ഒന്നിക്കുകയാണ്. പങ്കുവയ്ക്കലിന്റെ ഈ മുഹൂർത്തം എമ്മാവൂസ് അനുഭവത്തെ ഓർമിപ്പിക്കുന്ന ഒരു തിരിച്ചറിയലിന്റെ വേളയായി മാറുന്നു. ആശങ്കാകുലരായ മനുഷ്യാത്മാക്കൾക്കിടയിൽ ഒരു പ്രഘോഷണം, ത്യാഗഫലത്തിന്റെ പങ്കുവയ്ക്കൽ, തിരിച്ചറിയലിന്റെയും ഐക്യപ്പെടലിന്റെയും ആനന്ദാനുഭൂതിയിൽ നിന്നുയരുന്ന സ്തുതികീർത്തനവും.
ഭാഷയ്ക്കു വ്യാകരണമെന്നപോലെയാണ് മതാത്മകതയ്ക്ക് നിയമവും അനുഷ്ഠാനവും ലോകനിഷേധവുമൊക്കെ. അവയ്ക്കു മീതെയാണ് ആത്മാവിന്റെ ആനന്ദാനുഭൂതി. ഭാഷയുടെ അത്യുന്നതാവിഷ്കാരം കാവ്യാനുഭൂതി ആയിരിക്കുന്നതുപോലെ. ഇവിടെ സംഭവിക്കുന്നതും അതുതന്നെ. ബാബെറ്റിനോട് ഫിലിപ്പ ഒടുവിൽ ഇപ്രകാരം പറയുന്നു: ‘പറുദീസയിൽ നീയൊരു മഹാകലാകാരിയായിരിക്കും. അതാണ് ദൈവം നിന്നെക്കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. തീർച്ചയായും നീ മാലാഖമാരെ ആനന്ദിപ്പിക്കും.
ജിജി ജോസഫ് കൂട്ടുമ്മേൽ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
Latest News
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന്റെ സമയത്തില്‍ മാറ്റം
ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകളെ വധിച്ചു
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്കെതിരെ സ്വരാജ് സുപ്രീംകോടതിയിൽ
തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി
ഡോ.കെ.പി.യോഹന്നാന്റെ സംസ്കാരം 21ന്
Latest News
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന്റെ സമയത്തില്‍ മാറ്റം
ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകളെ വധിച്ചു
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്കെതിരെ സ്വരാജ് സുപ്രീംകോടതിയിൽ
തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി
ഡോ.കെ.പി.യോഹന്നാന്റെ സംസ്കാരം 21ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top