Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വിവാദങ്ങളുടെ കൈപിടിച്ചു കടന്നുവന്ന സിറ്റിസണ്‍ കെയ്ൻ
1941ൽ രണ്ടാം ലോകയുദ്ധം തുടങ്ങുന്നതിനു മൂന്നുമാസം മുന്‍പാണ് അമേരിക്കയിലും ലോകവേദിയിലും വിവാദമായി സിറ്റിസണ്‍ കെയ്ൻ കടന്നുവന്നത്. നിലവിലുള്ള ചലച്ചിത്ര സമവാക്യങ്ങളെ തകർത്തെറിഞ്ഞ് ഓർസണ്‍ വെൽസ് എന്ന ഇരുപത്തിനാലുകാരൻ തന്റെ കന്നിചിത്രം തിയറ്ററുകളിലെത്തിച്ചു. തുടക്കം മുതൽ എതിർപ്പും വിവാദങ്ങളും അകന്പടി സേവിച്ച ചിത്രം പല കാരണങ്ങളാൽ മികച്ച സിനിമകളിലൊന്നായി വാഴ്ത്തപ്പെടുന്നു.
സിറ്റിസണ്‍ കെയ്ൻ വിവാദമാകാൻ കാരണം സിനിമയുടെ ഇതിവൃത്തം അക്കാലത്ത് അമേരിക്കയിലെ ഏറ്റവും ശക്തമായ മാധ്യമ സിൻഡിക്കറ്റിന്റെ അധിപനും ആഗോളസ്വാധീനശക്തിയുമുള്ള വില്യം റാൻഡോൾപ് ഹേഴ്സ്റ്റിന്റെ കഥയാണെന്ന വാർത്തയാണ്. സംവിധായകൻ നിഷേധിച്ചെങ്കിലും കഥയിലെ പല കാര്യങ്ങളും ഹേഴ്സ്റ്റിന്റെ ജീവിതവുമായി ബന്ധപ്പെട്ട് കേട്ടിരുന്ന കാര്യങ്ങളായിരുന്നു.
വൻകിട ചലച്ചിത്ര സ്റ്റുഡിയോ കന്പനികൾ മുതൽ പ്രദർശനം വരെ സകല കാര്യങ്ങളെയും നിയന്ത്രിച്ചിരുന്ന അക്കാലത്ത് കെയ്ൻ പുറത്തിറങ്ങാതിരിക്കാൻ ഹേഴ്സ്റ്റ് സകല സ്വാധീനവും പ്രയോഗിച്ചു. വെൽസിനെ ക്രിമിനൽ കേസിൽ കുടുക്കാനുള്ള ശ്രമവും നടന്നു. എന്നാൽ, അതിനെയെല്ലാം അതിജീവിച്ച് ചലച്ചിത്രം റിലീസ് ചെയ്യപ്പെട്ടു.
നാടക-റേഡിയോ വേദികളിൽ പല പുതിയ ആവിഷ്കാരതന്ത്രങ്ങളും പ്രയോഗിച്ചു പ്രസിദ്ധനായിരുന്ന വെൽസ് സിനിമയിലെത്തുന്പോൾ ആ രംഗത്തുള്ള തന്റെ പരിചയമില്ലായ്മയെ ആനുകൂല്യമായി മാറ്റി. സ്റ്റുഡിയോ താത്പര്യങ്ങളിൽനിന്നു മാറി സംവിധായകനെന്ന നിലയിൽ സന്പൂർണ നിയന്ത്രണം അദ്ദേഹം സ്ഥാപിച്ചു.
ചിത്രത്തിന്റെ വിജയത്തിൽ രണ്ടുപേർ കൂടി പങ്കാളികളാണ് - കാമറാമാൻ ഗ്രെഗ് ടോളണ്ട്, തിരക്കഥാകൃത്ത് ഹെർമൻ മൻക്യേവിക്സ്. അന്നുവരെ പരിചിതമായ നിർമാണസങ്കേതം മുഖ്യമായും ചിത്രസംയോജന രീതികളായിരുന്നു. എന്നാൽ എഡിറ്റിംഗ് സങ്കേതങ്ങളെക്കാൾ ഫലപ്രദമായി കാമറ വർക്ക് ഉപയോഗിച്ചതാണ് ഈ ചിത്രം നടത്തിന്റെ പ്രത്യേകത.
ഏകമാന സ്വഭാവമുള്ള ലെൻസുകൾ പ്രത്യേകം ഉപയോഗിച്ച് ഡീപ് ഫോക്കസ് സങ്കേതം കഥാഖ്യാനത്തിൽ ഉപയോഗിച്ചു. ഇതുവഴി ഓരോ ഫ്രെയ്മിലും സാന്ദ്രതയുള്ള ദൃശ്യങ്ങൾ ലഭ്യമായി. കാമറയുടെ ചലനസ്വാതന്ത്ര്യം വിപുലപ്പെടുത്തുകകൂടി ചെയ്തപ്പോൾ ചടുലമായ കഥപറച്ചിൽ സാധ്യമായി. രംഗസംവിധാനങ്ങൾക്ക് ബഹുമുഖ സ്വഭാവം കൈവന്നു.
പുതിയൊരു ആഖ്യാനശൈലിയാണ് മൻക്യേവിക്സ് തിരക്കഥാ രചനയിൽ സ്വീകരിച്ചത്. സാധാരണ ഹോളിവുഡ് ചിത്രങ്ങളിൽ തുടക്കം മുതൽ ഒടുക്കം വരെ നേർരേഖയിൽ സഞ്ചരിക്കുന്ന കഥയാണു കാണുക. ഈ രീതി വിട്ട് വ്യത്യസ്ത വീക്ഷണകോണുകളിലൂടെ കഥയെയും കഥാപാത്രങ്ങളെയും അവതരിപ്പിച്ചും ഫ്ളാഷ്ബാക്കുകൾ ഉപയോഗിച്ചും പ്രേക്ഷകരെ നിഗമനങ്ങളിലേക്കും വ്യാഖ്യാനങ്ങളിലേക്കും തുറന്നുവിടുന്ന ശൈലിയാണ് ഇതിൽ കാണുക. സംഭവങ്ങളെ കൂട്ടിവായിക്കേണ്ടതു പ്രേക്ഷകൻതന്നെ.
വെൽസ്തന്നെ അവതരിപ്പിക്കുന്ന മുഖ്യകഥാപാത്രം ചാൾസ് ഫോസ്റ്റർ കെയ്ൻ എന്ന വൻകിട വാർത്താമാധ്യമ സിൻഡിക്കറ്റിന്റെ ഉടമയാണ്. ഇയാളുടെ മരണം വലിയ വാർത്തയായി അവതരിപ്പിച്ചുകൊണ്ടാണ് കഥ തുടങ്ങുന്നത്. തുടർന്നു വരുന്നത് ഈ മനുഷ്യനെ ചുറ്റിപ്പറ്റി ഒരു പത്രപ്രവർത്തകൻ നടത്തുന്ന അന്വേഷണങ്ങളുടെ പരന്പരയാണ്.
കെയ്ൻ മരിക്കുന്ന നിമിഷങ്ങളിൽ അയാൾ കൈയിൽ പിടിച്ചിരിക്കുന്ന ഒരു സ്ഫടികഗോളം ഉൗർന്ന് ഉരുണ്ടുപോകുന്നതും അപ്പോൾ അയാൾ റോസ് ബഡ് എന്ന വാക്ക് ഉദ്ധരിച്ചുകൊണ്ട് കണ്ണടയ്ക്കുകയും ചെയ്യുന്നത് ക്ലോസ് അപ്പിൽ കാണിക്കുന്നു. പ്രസ്തുത സ്ഫടിക ഗോളത്തിനുള്ളിൽ മേൽക്കൂരയിൽ മഞ്ഞണിഞ്ഞ ഒരു ചെറിയ വീടിന്റെ രൂപമുണ്ട്.
മരണത്തിന്റെ വാർത്തകൾ പല രൂപത്തിൽ വരുന്നുണ്ട്. ഈ സമയത്ത് ഒരു വാർത്താ ഏജൻസി നിയോഗിക്കുന്ന തോംപ്സണ് എന്ന വാർത്താലേഖകൻ റോസ് ബഡ് എന്ന വാക്കിന്റെ രഹസ്യം തേടിത്തുടങ്ങുകയാണ്. കെയ്നിനെ സംബന്ധിച്ച അഗാധമായ, ആരുമറിയാത്ത ഒരു രഹസ്യം അതിലുണ്ടോ? കെയ്നുമായി പലതരത്തിൽ പരിചയമുള്ള വ്യക്തികൾ - അതിൽ അയാളുടെ രണ്ടു ഭാര്യമാരുമുണ്ട് - ഇന്റർവ്യു ചെയ്യപ്പെടുന്നു.
ലഭ്യമാകുന്ന വിവരങ്ങൾ വച്ച് ഈ മനുഷ്യനെപ്പറ്റി കുറേ കാര്യങ്ങൾ നാമറിയുന്നു. ദരിദ്രനായി ജനിച്ചെങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ കുടുംബത്തിൽനിന്നു വിട്ട് ഒരാളുടെ ദത്തുപുത്രനായി വളർന്ന കെയ്ൻ എന്ന ഗ്രാമീണ ബാലൻ, തന്റെ ബുദ്ധിസാമർഥ്യവും അതിമോഹവും കൈമുതലാക്കി ധനസന്പാദനവും സ്വാധീനവും വളർത്തി മുന്നേറിയയാളാണ്. വിജയത്തിന്റെ കൊടുമുടിയിൽ ഇയാളുടെ വ്യക്തിബന്ധങ്ങളും വൈകാരിക-ആധ്യാത്മിക ജീവിതവും തകർന്നുപോയി എന്നു സൂചനകളുണ്ട്.
തന്റെ പണിതീരാത്ത ഇരുണ്ട വലിയ കൊട്ടാരത്തിൽ സന്പാദിച്ചുകൂട്ടിയ എല്ലാറ്റിനും നടുവിൽ ഒറ്റയാനായി അരക്ഷിതാവസ്ഥയിൽ കെയ്ൻ മരണമടയുന്നു. മരണവേളയിൽ മുറുകെ പിടിച്ചിട്ടും ഉരുണ്ടുപോയ ഗോളവും വീടിനുള്ളിൽ അലങ്കോലപ്പെട്ട് കൂന്പാരമായി കിടക്കുന്ന കൗതുകവസ്തുക്കളുമെല്ലാം വിളംബരം ചെയ്യുന്നത് വെട്ടിപ്പിടിച്ചതിന്റെയെല്ലാം വ്യർഥതയെയാണ്.
അന്വേഷണങ്ങളുടെ ഒടുവിൽ തോംപ്സണ് തിരിച്ചറിയുന്നു, റോസ് ബഡ് എന്ന വാക്ക് അഴിക്കാനാവാത്ത ഒരു നിഗൂഢതയാണ്. മരണാസന്നനായ കെയ്നിന്റെ ഉപബോധത്തിൽ നഷ്ടപ്പെട്ടുപോയ നിഷ്കളങ്ക ബാല്യത്തെയും സ്നേഹത്തെയും പറ്റിയുള്ള ഗൃഹാതുരത്വമാകാം റോസ് ബഡ്. ദത്തെടുക്കാൻ അയാളുടെ അമ്മ വിട്ടുകൊടുക്കുന്ന രംഗത്ത് കെയ്ൻ കളിച്ചുകൊണ്ടിരുന്ന മഞ്ഞുവണ്ടിയുടെ പേര് റോസ് ബഡ് എന്നായിരുന്നു.
അതുമാത്രമാണ് ഒരു സൂചന. എന്നാൽ തോംപ്സണ് ഒടുവിൽ പറയുന്ന പരാമർശം ചിത്രത്തിന്റെ അഗാധമായ ഒരുൾക്കാഴ്ച അവതരിപ്പിക്കുന്നതാണ്. അയാൾ പറയുന്നു, ആ വാക്ക് എന്തെങ്കിലും വിശദീകരണം തരുന്നില്ല. ഏതെങ്കിലുമൊരു വാക്കുകൊണ്ട് ഒരു മനുഷ്യന്റെ ജീവിതത്തെ വിശദീകരിക്കാനാകുമെന്ന് കരുതുന്നില്ല.
അങ്ങനെ ചാൾസ് ഫോസ്റ്റർ കെയ്ൻ വ്യാഖ്യാനങ്ങൾക്കു വഴങ്ങാത്ത ഒരു കടങ്കഥയായി മാറുന്നു. മനുഷ്യരെപ്പറ്റി കഥകൾ പറയാം. പക്ഷേ ആത്യന്തികമായ വിധി ആർക്കാണു പറയാൻ കഴിയുക? എന്താണു സത്യം? ഇപ്രകാരമുള്ള ചോദ്യങ്ങളുയരുന്നു.
ഹേഴ്സ്റ്റിന്റെ വിരോധംമൂലം അമേരിക്കയിൽ പ്രദർശനവിജയം നേടിയില്ലെങ്കിലും ചിത്രം ഒന്‍പത് ഓസ്കർ നോമിനേഷനുകൾക്ക് അർഹമായി. തിരക്കഥയ്ക്കുള്ള അവാർഡും ലഭിച്ചു. ഓർസണ്‍ വെൽസിനെ സംബന്ധിച്ച കൗതുകകരമായ ഒരു കാര്യം അദ്ദേഹത്തിന്റെ ആദ്യചിത്രത്തിന്റെയൊപ്പം പിന്നീടു വന്ന ചിത്രങ്ങൾ പരിഗണിക്കപ്പെട്ടില്ല എന്നതാണ്. കലാപരമായി മികച്ചു നിന്നപ്പോഴും ഒരു ചിത്രംപോലും സാന്പത്തിക നേട്ടമുണ്ടാക്കിയില്ല.
ജിജി ജോസഫ്
കൂട്ടുമ്മേൽ
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
അറേബ്യൻ സൗദിയല്ല, കൊച്ചിൻ സൗദി
സൗദി അങ്ങു ഗൾഫിൽ മാത്രമല്ല, ഇങ്ങു കൊച്ചിയിലുമുണ്ട്. പശ്ചിമകൊച്ചിക്കാരുടെ സ്വന്തം സൗദി. അതെ; തരുൺ മൂർത്തി "സൗദി വെള്ളയ്ക
നെല്ലിയാമ്പതി പാവങ്ങളുടെ ഊട്ടി!
ജില്ല: പാലക്കാട്
കാഴ്ച: പ്രകൃതിഭംഗി, ഇളംകുളിര്.
പാലക്കാട് ജില്ലയിലെ നെന്മാറയില്‍നിന്നു 30 കിലോമീറ്റര്‍ മല ക
പോലീസ് പിടിച്ച ഷോർട്ട് ഹാൻഡ്
പഠിച്ചതിനെ ഒന്നു പരീക്ഷിച്ചുനോക്കാനായി നെഹ്റുവിന്റെ പ്രസംഗം ഞാൻ ഷോർട്ട്ഹാൻഡിൽ എഴുതിക്കൊണ്ടിരുന്നു. പെട്ടെന്ന് ഒ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
Latest News
മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് അഭിമുഖങ്ങള്‍ നല്‍കാത്തത്: പ്രധാനമന്ത്രി
ചില മണ്ഡലം പ്രസിഡന്റുമാര്‍ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹന്‍ ഉണ്ണിത്താന്
അറബിക് പൂജയുടെ മറവിൽ ലൈംഗിക പീഡനം; ഒരാൾ അറസ്റ്റിൽ
സോളാർ സമരം ന്യായമില്ലാത്തത്; അത് പിണറായിക്ക് അറിയാമായിരുന്നു: ചാണ്ടി ഉമ്മൻ
മുതലപ്പൊഴിയിലെ അപകടങ്ങള്‍; ന്യൂനപക്ഷ കമ്മീഷന് റിപ്പോര്‍ട്ട് തേടി
Latest News
മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് അഭിമുഖങ്ങള്‍ നല്‍കാത്തത്: പ്രധാനമന്ത്രി
ചില മണ്ഡലം പ്രസിഡന്റുമാര്‍ തെരഞ്ഞെടുപ്പ് ഫണ്ട് മുക്കി; ആരോപണവുമായി രാജ്മോഹന്‍ ഉണ്ണിത്താന്
അറബിക് പൂജയുടെ മറവിൽ ലൈംഗിക പീഡനം; ഒരാൾ അറസ്റ്റിൽ
സോളാർ സമരം ന്യായമില്ലാത്തത്; അത് പിണറായിക്ക് അറിയാമായിരുന്നു: ചാണ്ടി ഉമ്മൻ
മുതലപ്പൊഴിയിലെ അപകടങ്ങള്‍; ന്യൂനപക്ഷ കമ്മീഷന് റിപ്പോര്‍ട്ട് തേടി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top