Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
സൊരായ ഉമ്മയ്ക്ക് എന്തുപറ്റി
സങ്കല്പങ്ങളെ വെല്ലുന്ന വൈചിത്ര്യങ്ങളും ഭീകരതകളും ചരിത്രത്തിൽ അരങ്ങേറിയിട്ടുണ്ട്. പലതും ലോകം അറിയാറില്ലെന്നുമാത്രം. അത്തരം ഒരു യഥാർഥ സംഭവത്തിന്റെ സിനിമാ ആഖ്യാനമാണ് സൈറസ് നൗരാസ്തെ എന്ന ഇറാനിയൻ ചലച്ചിത്രകാരൻ തന്റെ ’ദ സ്റ്റോണിംഗ് ഓഫ് സൊരായ എം’ എന്ന കഥയിലൂടെ ലോകത്തിനു സമർപ്പിക്കുന്നത്. പാർശ്വവത്കൃതരും അടിച്ചമർത്തപ്പെട്ട് സത്തയും ശബ്ദവും നഷ്ടപ്പെട്ടവരുമായ മനുഷ്യരുടെ വക്താവാണ് നൗരാസ്തെ. ഇതുമൂലം അദ്ദേഹത്തിന്റെ സൃഷ്ടികൾ പലപ്പോഴും എതിർപ്പും വിവാദങ്ങളും സൃഷ്ടിക്കാറുണ്ട്.
സ്വന്തം പശ്ചാത്തലമായ ഇറാനിയൻ സംസ്കാരത്തിന്റെ ഭാവപരിണാമങ്ങളെ വിലയിരുത്തുന്ന ചിത്രമാണ് സ്റ്റോണിംഗ്. 1986ൽ അയത്തൊള്ള ഖൊമേനിയുടെ വാഴ്ചയ്ക്കു കീഴിൽ സ്വന്തം രാജ്യത്ത് അരങ്ങേറിയ ഒരു ’നിയമാനുസൃത’ ആൾക്കൂട്ട കൊലയുടെ കഥയാണിത്. അതിന്റെ ഇരയായിത്തീർന്നത് നിസഹായയായ സൊരായ മാനുച്ചെമിൽ എന്ന 36 വയസുള്ള ഒരു വീട്ടമ്മയും.
പ്രസ്തുത കൊലയുടെ പിന്നിലെ കഥ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രീതിയിൽ അവതരിപ്പിക്കുന്പോൾ, അതോടൊപ്പം നമ്മുടെ മുന്പിലേക്കു നാം ജീവിക്കുന്ന ലോകത്തെ സംബന്ധിച്ച അലോസരപ്പെടുത്തുന്ന ചില ചോദ്യങ്ങളുമുണ്ട്. 21-ാം നൂറ്റാണ്ടിൽ ലോകത്തിന്റെ ചില കോണുകളിൽ നിലനിർത്തപ്പെടുന്നതും സംരക്ഷിക്കപ്പെടുന്നതുമായ കിരാത സാമൂഹ്യവ്യവസ്ഥകളും നിയമസംഹിതകളും അതിനുള്ളിൽ അമാനവീകരിക്കപ്പെടുന്ന മനുഷ്യജീവികളും ലോകത്തിന്റെ ശ്രദ്ധ അർഹിക്കുന്നില്ലേ?
1979ൽ വിപ്ലവത്തെത്തുടർന്ന് ഇറാനിൽ നിലവിൽവന്ന ഖൊമേനി ഭരണകൂടം ആ രാജ്യത്തിന്റെ ആധുനികതയിലേക്കുള്ള പരിണാമത്തിന് സഡൻ ബ്രേക്കിട്ടു എന്നു പറയാം. ഏഴാം നൂറ്റാണ്ടിൽ ഉരുത്തിരിഞ്ഞ അറേബ്യൻ ഗോത്രവർഗ നിയമങ്ങളുടെ പ്രാകൃത ലോകത്തിലേക്കുള്ള മടക്കമായിരുന്നു അത്. ഈ മാറിയ വ്യവസ്ഥയുടെ ഇരയാണ് സൊരായ. കുപ്പായേ എന്ന ചെറുപട്ടണത്തിൽ ജീവിച്ച നാലുമക്കളുടെ അമ്മ പുരുഷധാർഷ്ഠ്യത്തിന്റെയും ക്രൂരമതനിയമങ്ങളുടെയും കുരുക്കിൽപ്പെട്ട് കൊല്ലപ്പെട്ടു. ഈ കഥ മൂടിവച്ച രഹസ്യമായിരുന്നു.
എങ്കിലും ആകസ്മികമായി അതു ലോകശ്രദ്ധയിൽപ്പെട്ടു. ഇറാനിയൻ-ഫ്രഞ്ച് പത്രപ്രവർത്തകനായ ഫ്രൈദൂണ് സാഹെബ്ജാം സൊരായയുടെ വധം നടന്നുകഴിഞ്ഞ നാളുകളിൽ കുപ്പായേവഴി കാറിൽ സഞ്ചരിക്കവേ വാഹനം കേടായതുമൂലം ഒരുദിവസം സ്ഥലത്ത് താമസിക്കാനിടയായി. സൊരായയുടെ അമ്മാവിയും അവരുടെ സംരക്ഷകയുമായിരുന്ന സാഹ്റ എന്ന സ്ത്രീയെ വഴിയിൽ കാണുകയും അവരിൽനിന്ന് കഥ കേൾക്കുകയും ചെയ്തു.
സ്ത്രീകൾക്കു കർശന നിയന്ത്രണങ്ങളുള്ള നാട്ടിൽ അപരിചിതനുമായി അവർ സംസാരിക്കുന്നതു ശ്രദ്ധിച്ച സ്ഥലത്തെ അധികാരി ഫ്രൈദൂണിനെ ചോദ്യംചെയ്യുകയും അയാളോട് ഒരു ഹോട്ടലിൽ താമസിക്കാൻ നിർദേശിക്കുകയും ചെയ്തു. എന്നാൽ അതീവരഹസ്യമായി സാഹ്റ ഫ്രൈദൂണിനെ ബന്ധപ്പെട്ട് തനിക്കു പുറംലോകത്തെ അറിയിക്കാൻ ഒരു കഥയുണ്ടെന്നു പറയുന്നു. തുടർന്ന് അവർ തന്റെ അനന്തിരവൾക്കു നേരിടേണ്ടിവന്ന ദുരന്തം മുഴുവൻ പത്രലേഖകനു വിശദമായി പറഞ്ഞുകൊടുത്തു.
ഇക്കാര്യം മനസിലാക്കിയ സിറ്റി മേയറും സ്ഥലത്തെ മുല്ലയും ലേഖകന്റെ കൈവശമുള്ള കുറിപ്പുകൾ പിടിച്ചെടുത്തെങ്കിലും സാഹ്റ രഹസ്യമായി കൈമാറിയ തന്റെ കഥയുടെ ടേപ്പുകൾ അദ്ദേഹം ഫ്രാൻസിൽ എത്തിക്കുകയും തുടർന്നു പുസ്തകമാക്കുകയും ചെയ്തു. 1994ൽ സൊരായയുടെ കഥ ഇംഗ്ലീഷിൽ വരികയും ഇതിനോടകം വിവാദമായി മാറിയ ഈ സംഭവം സൈറസ് നൗരാസ്തെ സിനിമയാക്കാൻ തീരുമാനിക്കുകയും ചെയ്തു. ’ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്’ നിർമിച്ച സ്റ്റീഫൻ മക് എവിറ്റി നിർമാണം ഏറ്റെടുക്കുകയും പാഷനിലെ മുഖ്യനടൻ ജിം കാവിയേസൽ ഫ്രൈദൂണിന്റെ വേഷം ചെയ്യുകയുമാണുണ്ടായത്.
ഫ്രഞ്ച് പത്രലേഖകന്റെ കാഴ്ചപ്പാടിലൂടെയാണ് സൊരായയുടെ കഥ അനാവരണം ചെയ്യപ്പെടുന്നത്. സൊരായയുടെ പട്ടണത്തിൽ സാഹ്റയുമായുള്ള കൂടിക്കാഴ്ചയും തുടർന്ന് അവർ ഫ്ളാഷ്ബാക്കിലൂടെ പറയുന്ന കഥയും ലേഖകൻ റെക്കോർഡ് ചെയ്യുന്നു. സൊരായയുടെ ഏറ്റവും അടുപ്പമുള്ള ബന്ധുവാണ് സാഹ്റ. ഭർത്താവും അയൽക്കാരും അടുത്ത പുരുഷബന്ധുക്കളും സ്ഥലത്തെ മേയർ, മുല്ല എന്നിവരും ചേർന്നാണ് സൊരായയുടെ ജീവിതം ദുരന്തമാക്കിയത്. തികച്ചും പൈശാചികം എന്നു വിശേഷിപ്പിക്കേണ്ട സംഭവം.
നാലു മക്കളുള്ള സൊരായയുടെ ഭർത്താവ് ഗോർബൻ അലി കുടിലബുദ്ധിയും ക്രൂരനുമായ ഒരു ജയിൽവാർഡനാണ്. തന്റെ ജയിലിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഒരു പ്രമുഖ കുറ്റവാളിയുടെ പതിനാല് വയസുള്ള മകളിൽ അയാൾക്കു നോട്ടമുണ്ട്. തന്റെ രാഷ്ട്രീയസ്വാധീനമുപയോഗിച്ച് പ്രതിയെ വധശിക്ഷയിൽനിന്നു രക്ഷിക്കാൻ ഉപാധിയായി അയാളുടെ മകളെ രണ്ടാം ഭാര്യയായി തരണമെന്നു പറഞ്ഞു. ബഹുഭാര്യാത്വവും ബാലവിവാഹവും അനുവദനീയമായ നാട്ടിൽ ഇതു പ്രശ്നമല്ല.
അലിയുടെ പ്രശ്നം സ്വന്തം കുടുംബമാണ്. രണ്ടാം വിവാഹം നടന്നാൽ രണ്ടു കുടുംബങ്ങളെ പോറ്റാൻ അയാൾക്കു പറ്റില്ല. അതുകൊണ്ട് അയാൾ സൊരായയോട് തനിക്കു വിവാഹമോചനം ആവശ്യപ്പെടുന്നു. സൊരായ ഇതു നിഷേധിക്കുന്നു. കാരണം വിവാഹമോചനം കഴിഞ്ഞാൽപിന്നെ മക്കളെ വളർത്താൻ അവൾക്കു വരുമാനമില്ല. മർദനവും സമ്മർദവും വിലപ്പോകുന്നില്ല. അലി സ്ഥലത്തെ മുല്ലായെ ഇക്കാര്യത്തിൽ ഇടപെടാൻ നിർബന്ധിക്കുന്നു. മുല്ല ആദ്യം എതിർത്തു.
എന്നാൽ മുല്ല മുൻപ് ക്രിമിനൽ കുറ്റത്തിൽ ശിക്ഷ അനുഭവിച്ച കാര്യം പരസ്യമാക്കുമെന്ന ഭീഷണിക്കു വഴങ്ങി അയാൾ സൊരായയോട് സഹകരിക്കാനാവശ്യപ്പെടുന്നു. തന്റെ നിസഹായത പറയുന്ന സ്ത്രീയോട് താൻ അവളെ വെപ്പാട്ടിയാക്കി സംരക്ഷിക്കാമെന്ന സൂചന കൊടുത്ത മുല്ലായെ അവൾ പുച്ഛിച്ചു തള്ളി. അങ്ങനെയിരിക്കെ ഭാര്യയെ ഒഴിവാക്കാൻ അയാൾക്ക് ഒരവസരം വീണുകിട്ടി.
സൊരായയുടെ അയലത്ത് രോഗിയായ ഒരു മെക്കാനിക്ക് താമസിക്കുന്നുണ്ട്. അയാളുടെ ഭാര്യ മരിച്ചു. മകനെ നോക്കാനോ സ്വന്തം കാര്യങ്ങൾ നിർവഹിക്കാനോ പറ്റാത്ത ഈ മനുഷ്യനെ സഹായിക്കാൻ മുല്ലായുടെ ശിപാർശയോടെ സാഹ്റയും സൊരായയും തയാറാകുന്നു.
ഈ സന്പർക്കം വ്യഭിചാരമാണെന്ന പ്രചരണം അലി ആരംഭിച്ചു. വ്യഭിചാരം കല്ലെറിഞ്ഞു കൊല്ലപ്പെടേണ്ട കുറ്റമാണ്. നിലവിലുള്ള നിയമപ്രകാരം ഭർത്താവിനെതിരേ ഭാര്യ വ്യഭിചാരം ആരോപിച്ചാൽ അതു തെളിയിക്കേണ്ടതു ഭാര്യയാണ്. മറിച്ച് ഭാര്യയ്ക്കെതിരേ ഭർത്താവ് കുറ്റമാരോപിച്ചാൽ നിരപരാധിത്വം തെളിയിക്കേണ്ടതു ഭാര്യതന്നെയാണ്. പുരുഷന്റെ സാക്ഷ്യമാണ് പ്രധാനം. സ്ത്രീക്ക് പ്രസക്തിയില്ല.
അലി ഇതു മുതലെടുത്ത് മേയറടക്കം പ്രമുഖരെയെല്ലാം വരുതിയിലാക്കി, ഒപ്പം സൊരായയുടെ വൃദ്ധനായ പിതാവിനെയും. വ്യഭിചാരത്തിൽ പങ്കാളിയായി ആരോപിക്കപ്പെട്ട വൃദ്ധനായ മെക്കാനിക്കിനെയും അയാൾ സൊരായയ്ക്കെതിരേ സാക്ഷിയാക്കി. പുരുഷ പങ്കാളിക്കു ശിക്ഷയില്ല.
പരസ്യമായി ഒരു നാടകം കളിച്ച് സ്വഭാര്യ വ്യഭിചാരിണിയാണെന്ന് അവർ പ്രഖ്യാപിക്കുകയും തുടർന്ന് പുരുഷ·ാർ മാത്രം അടങ്ങിയ ഒരുസംഘം അവളെ കുറ്റം വിധിക്കുകയും ചെയ്യുന്നു. സൊരായയുടെ നിരപരാധിത്വം തെളിയിക്കാൻ സാഹ്റ നടത്തിയ ശ്രമം പരാജയപ്പെട്ടു.
അവളെ സ്ഥലത്തുനിന്ന് നാടുകടത്തിക്കൊണ്ടുപോകാനുള്ള ശ്രമവും നടന്നില്ല. പിന്നീട് നടക്കുന്നത് ഹൃദയഭേദകമായ രംഗങ്ങളാണ്. മുല്ലയുടെ കുറ്റാരോപണ പ്രസംഗത്തിൽ തുടങ്ങി ആദ്യം സ്വപിതാവ്, പിന്നെ ഭർത്താവ്, ആണ്മക്കൾ, പിന്നാലെ നാട്ടുകാർ എന്ന ക്രമത്തിൽ കഴുത്തറ്റം മണ്ണിൽ കുഴിച്ചിട്ട സ്ത്രീ കല്ലെറിയപ്പെടുന്നു.
മരണത്തിലേക്കു ശാന്തതയോടെ നടന്നുനീങ്ങുന്ന സൊരായ പരസ്യമായി തന്റെ നിരപരാധിത്വം പ്രഖ്യാപിച്ചുകൊണ്ട് കൊലയാളികളോട് ഒരുകാര്യം പറയുന്നുണ്ട്- “നിങ്ങളെ ദൈവം വെറുതേ വിടില്ല.’’ സ്ത്രീകൾ അടിമകൾ മാത്രമാണെന്ന പ്രസ്താവവും സൊരായയും സാഹ്റയും പങ്കുവയ്ക്കുന്നു. വധിക്കപ്പെട്ടവൾക്ക് മാന്യമായ സംസ്കാരം പോലും അനുവദിക്കുന്നില്ല.
വഴിപോക്കരായ ചിലർ ശരീരമെടുത്തു പൊതിഞ്ഞ് വനത്തിൽ ഉപേക്ഷിക്കുന്നു. സാഹ്റയുടെ നിശ്ചയദാർഢ്യവും ധാർമികരോഷവും അവളെക്കൊണ്ട് ദൃഢനിശ്ചയം ചെയ്യിച്ചിരുന്നു. ഈ കഥ പുറംലോകത്ത് എത്തിക്കണം. അതവൾ സാധിക്കുകയും ചെയ്തു.
ജിജി ജോസഫ്
കൂട്ടുമ്മേൽ
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
എഴുമാന്തുരുത്തിന്റെ അഴക്!
ജില്ല: കോട്ടയം
കാഴ്ച: പ്രകൃതിഭംഗി, ബോട്ട്സവാരി
കോട്ടയം ജില്ലയിലെ എഴുമാന്തുരുത്തിൽ ഇപ്പോൾ തിരക്കാണ്. സ്വദേശി
ഹൈദരാബാദിന്റെ മുഖം!
ചരിത്രത്തെക്കുറിച്ചു വലിയ ധാരണയില്ലാത്തവര്‍ക്കു പോലും സുപരിചിതമായ ഒരു പുരാ നിര്മിതിയുണ്ടെങ്കില് അതു ചാര്‍മിനാറാ
കുടുംബ ഭാരത്തിന്റെ ചുമട്
ഞാൻ വല്ലാതെ സാന്പത്തിക ക്ലേശം അനുഭവിക്കുന്ന കാലമായിരുന്നു അത്. മുന്‍പേ ഞാൻ കുറിച്ചതുപോലെ ഒന്‍പതു മക്കളിൽ മൂത്തവനാണ് ഞാ
വരൂ, കണ്ണു തുടച്ചു പാടാം...
പഴയൊരു വിശ്വാസമാണ്
ഒരു കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അവന്റെ, അല്ലെങ്കില്‍ അവളുടെ ജീവിതത്തിന്റെ വിധി നി
ത്രിവേണീസംഗമം; ഹൃദ്യം, സുഖശീതളം
ജില്ല: ഇടുക്കി കാഴ്ച: പ്രകൃതിദൃശ്യം
ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുതി നിലയം സ്ഥിതിചെയ്യുന്ന മൂല
രഹസ്യപാതയുള്ള ആമേർ ഫോർട്ട്!
കോട്ടകളുടെ നാടാണ് രാജസ്ഥാന്, ലോകശ്രദ്ധ നേടിയ കോട്ടകളും കൊട്ടാരങ്ങളും ഇവിടെയുണ്ട്. ജയ്പുരിലെ ആംബര്‍ ഫോര്‍ട്ടിനും വലി
സ്വയം തിരിച്ചറിയാൻ കഴിയുന്ന പാന്പ്!
പതിറ്റാണ്ടുകളായി, ജീവിവർഗങ്ങൾക്കു സ്വയം തിരിച്ചറിയാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ സജീവമാണ്. ഇതിനായി "മിറർ ടെസ്റ്റ്' ആ
വേളൂരിന്റെ ചിരി!
ചിരിയുടെ വേറിട്ട വഴിയിലൂടെയായിരുന്നു വേളൂർ കൃഷ്ണൻകുട്ടി എന്ന പ്രതിഭയുടെ സഞ്ചാരം. ദീപികയിലൂടെ ചെത്തിമിനുക്കിയെടുത
മനം മയക്കാൻ മീൻവല്ലം!
ജില്ല:
പാലക്കാട്
കാഴ്ച:
വെള്ളച്ചാട്ടം
പാലക്കാട് ജില്ലയിലെ മീൻവല്ലം വെള്ളച്ചാട്ടം പുതിയ തരംഗം. അവധ
കല്ലുകള്‍ കഥ പറയുന്ന ഹംപി
കിലോമീറ്ററുകളോളം ക്ഷേത്ര, നഗര ശേഷിപ്പുകള്‍ ചിതറിക്കിടക്കുന്നു. അളന്നു മുറിച്ചതുപോലുള്ള പാറക്കൂട്ടങ്ങളും മലകളും വയ
കോൺക്രീറ്റ് ഇല്ലാത്ത ഗ്വാളിയര്‍ കോട്ട!
പേരുപോലെ ഇന്ത്യന്‍ സംസ്കൃതിയുടെ കേന്ദ്രബിന്ദുവായി നിലകൊള്ളുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ലോകചരിത്രത്തിലെതന്നെ പ്രൗ
മടവൂര്‍ പാറയിലെ കുളിർമ!
ജില്ല: തിരുവനന്തപുരം
കാഴ്ച: പ്രകൃതിദൃശ്യം
തിരുവനന്തപുരം പട്ടണത്തിൽനിന്ന് 10 കിലോമീറ്റർ മാത്രം അകലം,
ലൈറ്റ് ഹൗസിൽ കയറിയാൽ!
കടലിലേക്ക് കണ്ണും നട്ട് ഒരു വിളക്ക്. മുടക്കമില്ലാതെ എല്ലാ രാത്രിയും അതു മിഴിതുറക്കും. കണ്ണൂരിലെത്തുന്നവർക്ക് കൗതുകക്ക
അദ്ഭുതങ്ങളുടെ ഗോവൻ ബസിലിക്ക
അതിപുരാതനമായ മന്ദിരങ്ങളാല് സമ്പന്നമായ ഇന്ത്യയുടെ മഹത്തായ പൈതൃകത്തിന്റെ ഭാഗമായ അനവധി ക്രിസ്ത്യന്‍ പള്ളികൾ രാജ്യ
മുട്ടത്തുവർക്കിയെ തിരിച്ചറിഞ്ഞപ്പോൾ!
അവഗണനയുടെയും പരിഹാസത്തിന്റെയും തടവറകളിൽ പൂട്ടിട്ടുവച്ചാലും പ്രതിഭകൾ ഉയിർക്കുകതന്നെ ചെയ്യും. ജീവിച്ചിരുന്നപ
അടിത്തറയില്ലാത്ത ഹവാ മഹല്‍!
പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുര്‍ നഗരത്തിന്റെ പ്രധാന ആകര്‍ഷണമാണ് ഹവാ മഹല്‍. നഗരകേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന
കവിയല്ലാതാവാൻ കഴിയാത്തയാൾ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള സാഹിത്യ പുരസ്കാരം സരസ്വതി സമ്മാൻ പ്രഭാവർമയിലൂടെ വീണ്ടും കേരളത്തിലേക
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
Latest News
സർക്കാർ ഉദ്യോഗസ്ഥർ കൈയിലെ പണം ഓഫീസിൽ രേഖപ്പെടുത്തണം
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല
പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി ബംഗളൂരു
ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യാക്കാരെക്കൂടി മോചിപ്പിച്ചു
ഓൺലൈൻ തട്ടിപ്പ്; പ്രധാന പ്രതി അറസ്റ്റിൽ
Latest News
സർക്കാർ ഉദ്യോഗസ്ഥർ കൈയിലെ പണം ഓഫീസിൽ രേഖപ്പെടുത്തണം
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല
പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി ബംഗളൂരു
ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്ന് അഞ്ച് ഇന്ത്യാക്കാരെക്കൂടി മോചിപ്പിച്ചു
ഓൺലൈൻ തട്ടിപ്പ്; പ്രധാന പ്രതി അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top