സെല്ലിൽനിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്
സെല്ലിൽനിന്ന് ഗോവിന്ദച്ചാമി  രക്ഷപ്പെടുന്ന ദൃശ്യങ്ങൾ പുറത്ത്
Monday, July 28, 2025 5:48 AM IST
സ്വന്തം ലേഖകൻ
കണ്ണൂര്‍: സൗമ്യ വധക്കേസിലെ പ്രതിയും കൊടും ക്രിമിനലുമായ ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങൾ കണ്ണൂർ ടൗൺ പോലീസിന് ലഭിച്ചു. ഈ സിസിടിവി ദൃശ്യങ്ങൾ പുറത്തും പ്രചരിക്കുന്നുണ്ട്.

ജൂലൈ 25ന് പുലര്‍ച്ചെ 1.15നാണ് ഇയാൾ പത്താം ബ്ലോക്കിലെ അതീവ സുരക്ഷയുള്ള സെല്ലിന്‍റെ അഴികൾ മുറിച്ചെടുത്ത് അതിന്‍റെ വിടവിലൂടെ പുറത്തേക്ക് ചാടിയത്. ആദ്യം ഒരു തുണി പുറത്തേക്കിട്ടു. പിന്നീട് സെല്ലിലെ കന്പി മുറിച്ചുമാറ്റിയ വിടവിലൂടെ തറയിൽക്കിടന്ന് നിരങ്ങിയാണ് ഇയാൾ സെല്ലിന് പുറത്തേക്കിറങ്ങിയത്.

സെല്ലിൽനിന്ന് പുറത്തിറങ്ങിയ ശേഷം മൂന്നു തവണകളിലായി തടവുകാരുടെ തുണി ഉൾപ്പെടെയുള്ള സാധനങ്ങളെടുത്തു. പുലർച്ചെ 1.20 നാണ് ഇയാൾ പുറത്തേക്ക് ഇറങ്ങുന്നത്. പിന്നീട് പത്താം ബ്ലോക്കിന്‍റെ മതില്‍ അനായാസം ചാടിക്കടന്നു. ഇതിനുശേഷം വലിയ മതിലായ പുറംമതിലിലേക്ക് തുണികൊണ്ടുണ്ടാക്കിയ വടം എറിഞ്ഞു കൊളുത്തി തൂങ്ങിക്കയറിയശേഷം ചാടിക്കടന്നു. മതില്‍ ചാടിക്കടക്കുമ്പോഴേക്കും സമയം പുലർച്ചെ നാല് പിന്നിട്ടിരുന്നു.

പിന്നീട് ദേശീയപാതയ്ക്കു സമീപം അല്പസമയം ഒളിച്ചിരുന്ന ശേഷം വൈകല്യമുള്ള കൈപ്പത്തിയുടെ ഭാഗം തിരിച്ചറിയാതിരിക്കാൻ തലയിൽ സഞ്ചിയേന്തി നടന്നുപോകുകയായിരുന്നു. ജയിൽ കോന്പൗണ്ടിൽ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുത്ത് ജയിലിലെ വേഷം മാറ്റിയായിരുന്നു സഞ്ചാരം. കഴിഞ്ഞ ഒന്നരമാസമായി കൃത്യമായി ആസൂത്രണം ചെയ്തായിരുന്നു ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം.

ജയിൽചാടാൻ ആരുടെയും സഹായം ലഭിച്ചില്ലെന്നാണ് ഗോവിന്ദച്ചാമി കണ്ണൂർ ടൗൺ പോലീസിനു നല്കിയ മൊഴി. ഇതു പോലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. എന്നാൽ, ഉറക്കത്തിനായി മരുന്നു കഴിക്കുന്ന സഹതടവുകാരൻ രാത്രി എട്ടോടെ ഉറങ്ങുന്നതായാണ് പോലീസിനു ലഭിക്കുന്ന സൂചന. സഹതടവുകാരൻ പോലീസിന് നല്കിയ മൊഴിയും അത്തരത്തിലായിരുന്നു.


ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ച സംഭവിച്ചുവെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ. സെല്ലില്‍നിന്ന് മുറിച്ചുമാറ്റിയ കമ്പികള്‍ക്കിടയിലൂടെ നൂഴ്ന്നിറങ്ങിയ ഗോവിന്ദച്ചാമി കമ്പികള്‍ പഴയപടി ചേര്‍ത്തുവയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ആ സമയത്തുപോലും സെല്ലിന്‍റെ പരിസരത്തേക്ക് ആരും എത്തിയിട്ടില്ല.

കുറച്ചധികം കാലമായി ജയിൽചാട്ടം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നുവെന്നതിന് തെളിവാണ് ഈ ദൃശ്യങ്ങൾ. ശരീര ഭാരം കുറയ്ക്കലും വ്യായാമങ്ങൾ ചെയ്യലുമെല്ലാം ഇതിന്‍റെ ഭാഗമായിരുന്നുവെന്ന് വ്യക്തം.

എന്നാൽ ഗോവിന്ദച്ചാമിക്ക് ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചതിന്‍റെ ഒരു സൂചനയും ദൃശ്യങ്ങളിലില്ല. മറ്റു സഹായങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഇയാൾ വേഗത്തിൽതന്നെ കണ്ണൂർ വിടുമായിരുന്നുവെന്നാണ് കണ്ണൂർ ടൗൺ പോലീസിന്‍റെ പ്രാഥമിക നിഗമനം.

പത്താം ബ്ലോക്കിലെ സുരക്ഷാജോലിക്ക് ഒരാൾ മാത്രം

കണ്ണൂർ സെൻട്രൽ ജയിലിലെ കൊടുംക്രിമിനലുകളെ പാർപ്പിക്കുന്ന ഏറ്റവും സുരക്ഷാ സംവിധാനം വേണ്ട പത്താം ബ്ലോക്കിന്‍റെ സുരക്ഷയ്ക്ക് ആകെ ഉള്ളത് ഒരു ജീവനക്കാരൻ. നൂറി ലേറെ തടവുകാരുള്ള ഏറ്റവും ശ്രദ്ധവേണ്ട ബ്ലോക്കിലാണ് ഈ ദുരവസ്ഥ. ജീവനക്കാരുടെ കുറവാണ് ഇത്തരം സാഹചര്യം സൃഷ്ടിക്കുന്നതെന്ന് ഉദ്യോഗസ്ഥർ തന്നെ പറയുന്നു. കൊടും ക്രിമനലുകളുള്ള സെല്ലിൽ രാത്രിയിലടക്കം ഒരു ഉദ്യോഗസ്ഥൻ തനിച്ച് കയറി പരിശോധിക്കുന്നത് അപകടമാണ്. ജീവനക്കാരുടെ കുറവും ഗോവിന്ദച്ചാമി മുതലെടുത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.