എൻ. ശക്തന് തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റിന്‍റെ ചുമതല
എൻ. ശക്തന് തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റിന്‍റെ ചുമതല
Monday, July 28, 2025 5:48 AM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിവാദ ഫോണ്‍ സംഭാഷണം പുറത്തു വന്നതിനു പിന്നാലെ തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റ് സ്ഥാനം രാജിവച്ച പാലോട് രവിക്കു പകരം താത്കാലിക അധ്യക്ഷന്‍റെ ചുമതല മുതിർന്ന നേതാവ് എൻ. ശക്തനു നൽകി. എൻ. ശക്തൻ ഇന്ന് ഉച്ചയ്ക്ക് 12നു ഡിസിസി പ്രസിഡന്‍റിന്‍റെ ചുമതല ഏറ്റെടുക്കും.

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായായി പ്രസിദ്ധീകരിച്ച കരടു വോട്ടർ പട്ടികയിൽ ഏറെ ക്രമക്കേടുള്ള സാഹചര്യത്തിൽ മണ്ഡലം-ബൂത്ത് ഭാരവാഹികളെ അടക്കം ഏകോപിപ്പിക്കേണ്ട സാഹചര്യത്തിലാണ് അടിയന്തരമായി ഡിസിസി പ്രസിഡന്‍റിന്‍റെ താത്കാലിക ചുമതല നൽകിയതെന്നാണ് കെപിസിസി നേതൃത്വം പറയുന്നത്.


കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്‍റുമാരുടെയും പുനഃസംഘടന വൈകാതെ നടക്കുന്ന സാഹചര്യത്തിൽ താത്കാലിക ചുമതല നൽകിയത്. മുൻ മന്ത്രിയും നിയമസഭാ സ്പീക്കറുമായിരുന്ന ശക്തന് ജില്ലയിലെ മിക്കവാറും നേതാക്കളും ഭാരവാഹികളുമായി അടുത്ത ബന്ധമാണുള്ളത്. ഡിസിസി പ്രസിഡന്‍റിന്‍റെ ചുമതല ഏറ്റെടുക്കാൻ ആദ്യം ശക്തൻ വൈമുഖ്യം പ്രകടിപ്പിച്ചെങ്കിലും നേതൃത്വം നിർബന്ധിച്ചതോടെ അദ്ദേഹം സന്നദ്ധത അറിയിക്കുകയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.