ബിജെപിക്കെതിരേ ജയ്റാം രമേശ്; നാലു ലക്ഷം കോടിയുടെ കരാറിന് 4,000 കോടി ബോണ്ട് ”
ബിജെപിക്കെതിരേ ജയ്റാം രമേശ്; നാലു ലക്ഷം കോടിയുടെ കരാറിന് 4,000 കോടി ബോണ്ട് ”
Monday, March 25, 2024 3:43 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ബിജെപിക്കു ലഭിച്ച 4,000 കോടി രൂപയുടെ ഇലക്‌ടറൽ ബോണ്ടുകൾക്ക് നാലു ലക്ഷം കോടി രൂപയുടെ കരാറുകൾ നൽകിയതുമായി നേരിട്ടു ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ്. നരേന്ദ്ര മോദി എന്തൊക്കെ അവകാശവാദം ഉയർത്തിയാലും പ്രതിപക്ഷ ഇന്ത്യാ സഖ്യം കേവല ഭൂരിപക്ഷം നേടി ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കുമെന്നും ജയ്റാം പറഞ്ഞു.

ഇലക്‌ടറൽ ബോണ്ട് വ്യക്തമായ അഴിമതിയാണ്. ബോണ്ടുകൾ നൽകിയവർക്ക് തിരിച്ചു നേട്ടം ഉണ്ടാക്കിക്കൊടുത്തത് കാണാനാകും. ബിജെപിക്ക് അനുകൂലമായി വിവിധ കന്പനികൾ വാങ്ങിയ 4,000 കോടി രൂപയുടെ ബോണ്ടുകളുമായി കരാർ നൽകലും അവർക്കെതിരേ കേന്ദ്ര ഏജൻസികൾ ആരംഭിച്ച നടപടികളുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. 30 കന്പനികൾക്കെതിരേ ഇഡിയെയും സിബിഐയെയും ഉപയോഗിച്ചു.

ഈ 30 കന്പനികൾ വഴി 330 കോടി രൂപയുടെ സംഭാവനകൾ ബിജെപിക്കു ലഭിച്ചിട്ടുണ്ട്. ഇതിന്‍റെയെല്ലാം വ്യക്തമായ തെളിവുകൾ കോണ്‍ഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. അഴിമതിക്കെതിരേ പോരാടുന്നുവെന്ന മോദിയുടെ അവകാശവാദം വെറും പൊള്ളയാണ്- പിടിഐ വാർത്താ ഏജൻസി എഡിറ്റർമാരുമായി നടത്തിയ അഭിമുഖത്തിൽ എഐസിസി മാധ്യമവിഭാഗം തലവനായ ജയ്റാം ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്കും കോടിക്കണക്കിനു രൂപയുടെ ഇലക്‌ടറൽ ബോണ്ട് ലഭിച്ചതിൽ അഴിമതിയില്ലെന്ന് ജയ്റാം രമേശ് അവകാശപ്പെട്ടു. കോണ്‍ഗ്രസിന് കേന്ദ്ര അന്വേഷണ ഏജൻസികളില്ല. കന്പനികൾക്ക് കേന്ദ്രകരാർ നൽകാനും കഴിയില്ല. ഇലക്‌ടറൽ ബോണ്ട് പദ്ധതിയെ ബിജെപി എങ്ങനെ ഉപയോഗിച്ചുവെന്നു നോക്കൂ. ബോണ്ടുകൾ നൽകിയതും കരാറുകൾ നൽകുന്നതും തമ്മിൽ ബന്ധമുണ്ട്. അടിസ്ഥാനസൗകര്യ കരാറുകൾ ലഭിച്ചതിനുശേഷമാണ് ബിജെപിയുടെ ഒരു എംപി ഇലക്‌ടറൽ ബോണ്ട് വാങ്ങിയത്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെയും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെയും അറസ്റ്റ് മോദിയുടെ കാപട്യത്തിന്‍റെ തെളിവാണെന്ന് ജയ്റാം പറഞ്ഞു. അഴിമതി ഇല്ലാതാക്കുമെന്ന പറയുന്ന മോദിക്കെതിരേയാണ് തെളിവുകൾ. ഇലക്‌ടറൽ ബോണ്ടുകളിലെ കാര്യം മാത്രം മതിയാകും തീർത്തും പൊള്ളയായ അവകാശവാദത്തിന്‍റെ പൊരുളറിയാൻ.

ബിജെപിയുടെ രാമക്ഷേത്ര വിഷയത്തിൽ ബദൽ തന്ത്രത്തിനൊന്നും കോണ്‍ഗ്രസ് ഇല്ല. ബദലിനായി മാന്ത്രിക വടി ഇല്ലെന്നും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.


ഇന്ത്യാ സഖ്യം ശക്തം

പ്രതിപക്ഷ ഇന്ത്യാ സഖ്യം ശക്തമാണെന്ന് ജയ്റാം രമേശ് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഒറ്റക്കെട്ടായി 272 എന്ന പാതിവഴി കടന്ന് ബിജെപിയെ അധികാരത്തിൽനിന്നു പുറന്തള്ളും. ഡിസംബർ 19 വരെ 28 പാർട്ടികളും ഒരുമിച്ചായിരുന്നു. പിന്നീട് നിതീഷ് കുമാർ ഒരു ചാഞ്ചാട്ടം നടത്തി. മമത ബാനർജി, മമത ബാനർജിയാകാൻ തീരുമാനിച്ചു.

എങ്കിലും ഇന്ത്യാ സഖ്യത്തിന് മാറ്റമില്ല. എൻസിപി, ശിവസേന, ഡിഎംകെ, ജെഎംഎം എന്നിവയുമായുള്ള സഖ്യം പോലെതന്നെ ആം ആദ്മി പാർട്ടിയുമായുള്ള സഖ്യവും ഭദ്രമാണ്. പശ്ചിമബംഗാളിൽ സിപിഎമ്മും സിപിഐയുമായുളള സഖ്യം അന്തിമമാകുന്നു. ആസാമിൽ 11 പാർട്ടികളുടെ സഖ്യമുണ്ട്. സമാജ്‌വാദി പാർട്ടിയുമായും സഖ്യമുണ്ട്. ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗമാണെന്ന് മമത ബാനർജി പറഞ്ഞു. സീറ്റ് പങ്കിടുന്നില്ലെങ്കിലും മമതയും ഇന്ത്യാ സഖ്യത്തിന്‍റെ ഭാഗമാണെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

പാർട്ടിപറഞ്ഞാൽ എത്തും രാഹുലും പ്രിയങ്കയും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു സമിതി ആവശ്യപ്പെട്ടാൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും അമേഠിയിലും റായ്ബറേലിയിലും മത്സരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ്. യുപിയിലെ ഗാന്ധി കുടുംബത്തിന്‍റെ കോട്ടയിൽ ഇരുവരും മത്സരിക്കുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ വിശ്വസ്ത സൈനികനായ താൻ ഇതേക്കുറിച്ചു കൂടുതൽ പറയില്ല.

രാഹുൽ ഗാന്ധി ഇല്ലാതെയൊരു നേതൃത്വം കോണ്‍ഗ്രസ് നോക്കുകയാണോ എന്ന ചോദ്യത്തിന്, രാഹുൽ കോണ്‍ഗ്രസിനെ സജീവമായി നയിക്കുന്നുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി പറഞ്ഞു. രാജ്യത്ത് മറ്റൊരു നേതാവും ചെയ്യാത്ത ഭാരത് ജോഡോ യാത്രകൾ നടത്തി.

യാത്രകൾക്കുശേഷം അദ്ദേഹത്തെ വ്യത്യസ്തമായി കാണാൻ എല്ലാവരും നിർബന്ധിതരായി. രാഹുലിന്‍റേതു വ്യത്യസ്തമായ രാഷ്‌ട്രീയമാണ്. പ്രസ്ഥാനത്തിന്‍റെ രാഷ്‌ട്രീയമാണ് അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയം. കോണ്‍ഗ്രസ് സംഘടനയെ പുനരുജ്ജീവിപ്പിക്കാനും നവീകരിക്കാനും രാഹുൽ ആഗ്രഹിക്കുന്നു. സംഘടനയിൽ പുതിയ ഊർജം പകരുന്നതിൽ രാഹുൽ അസാധാരണ വിജയം നേടിയെന്നും ജയ്റാം രമേശ് പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.