ഇഡി കസ്റ്റഡിയിലും ഭരണം നിയന്ത്രിച്ച് കേജരിവാൾ
ഇഡി കസ്റ്റഡിയിലും  ഭരണം നിയന്ത്രിച്ച്  കേജരിവാൾ
Monday, March 25, 2024 3:44 AM IST
സെബിൻ ജോസഫ്
ന്യൂഡൽഹി: എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ കസ്റ്റഡിയിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ജയിലിൽനിന്ന് ആദ്യ ഉത്തരവ് ഇറക്കി. രാജ്യതലസ്ഥാനത്തെ കുടിവെള്ളവിതരണം സംബന്ധിച്ച് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി അതിഷിക്ക് കുറിപ്പായി നൽകിയാണ് ഉത്തരവിറക്കിയത്. ഇഡി കസ്റ്റഡിയിലിരിക്കെ മുഖ്യമന്ത്രിയുടെ ആദ്യ ഉത്തരവ് വായിച്ചപ്പോൾ കരച്ചിൽ വന്നതായി മന്ത്രി അതിഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

“കേജരിവാളിന്‍റെ ഉത്തരവ് കിട്ടിയപ്പോൾ കരച്ചിൽ വന്നു. ലോക്കപ്പിൽ ഇരുന്നും ആ വ്യക്തി ഡൽഹി നിവാസികളെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഡൽഹിക്കാരുടെ കുടിവെള്ളം, അഴുക്കുചാൽ പ്രശ്നത്തെക്കുറിച്ച് അദ്ദേഹം ഇപ്പോഴും ചിന്തിക്കുന്നു. ഇത് അദ്ദേഹത്തിനു മാത്രമേ സാധിക്കൂ, ഡൽഹിയിലെ രണ്ടു കോടി ജനങ്ങളെയും തന്‍റെ കുടുംബത്തിലെ അംഗമായാണ് അദ്ദേഹം കാണുന്നത്’’- അതിഷി പറഞ്ഞു.

ബിജെപിക്ക് അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്യാനും ജയിലിൽ അടയ്ക്കാനും സാധിക്കും, പക്ഷേ ഡൽഹിക്കാരോടുള്ള അദ്ദേഹത്തിന്‍റെ സ്നേഹത്തെയും ഉത്തരവാദിത്വത്തെയും തടവിലാക്കാൻ സാധിക്കില്ല. ആംആദ്മി പാർട്ടി നേതാവ് ജയിലിലാണെങ്കിലും ജോലികൾ മുടങ്ങില്ല -അതിഷി കൂട്ടിച്ചേർത്തു.

“ഡൽഹിയിലെ ചില പ്രദേശങ്ങളിൽ ജലവിതരണ, മലിനജല പ്രശ്നങ്ങൾ നേരിടുന്നതായി ഞാൻ മനസിലാക്കി. ഇതിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ഞാൻ ജയിലിലാണെങ്കിലും ആളുകൾക്ക് ഒരു പ്രശ്നവും ഉണ്ടാകരുത്. വേനൽക്കാലമായി, അതിനാൽ ജലദൗർലഭ്യം നേരിടുന്ന പ്രദേശങ്ങളിൽ വേണ്ടത്ര ടാങ്കറുകൾ ഉറപ്പുവരുത്തുക.

ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ചീഫ് സെക്രട്ടറിക്കും മറ്റ് ഉദ്യോഗസ്ഥർക്കും വേണ്ട നിർദേശം നൽകുക. ജനങ്ങൾക്ക് അവരുടെ പ്രശ്നങ്ങൾക്ക് ഉടനടി മികച്ച പരിഹാരം ലഭിക്കണം. ലഫ്. ഗവർണറുടെ സഹായം ആവശ്യമാണെങ്കിൽ അതും തേടുക. അദ്ദേഹം നിങ്ങളെ തീർച്ചയായും സഹായിക്കും’’- ഇതായിരുന്നു കേജരിവാൾ അതിഷിക്കു നൽകിയ കുറിപ്പ്.


ഡൽഹി മദ്യനയക്കേസിൽ വ്യാഴാഴ്ച രാത്രിയാണ് അരവിന്ദ് കേജരിവാളിനെ അദ്ദേഹത്തിന്‍റെ വസതിയിൽനിന്ന് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച റോസ് അവന്യു കോടതി ഒരാഴ്ചത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു.

ജയിലിൽ അടച്ചാലും അരവിന്ദ് കേജരിവാൾ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന നിലപാടിലാണ് ആംആദ്മി പാർട്ടി. ജയിൽ മാനുവൽ പ്രകാരം കുടുംബം, സുഹൃത്തുക്കൾ എന്നിവരെ ആഴ്ചയിൽ രണ്ടുതവണ മാത്രമേ കാണാൻ അനുവാദമുള്ളൂ. അതിനാൽ, ജയിലിൽനിന്നു ഭരണം നടത്താൻ സാധിക്കുമോയെന്ന കാര്യത്തിൽ സംശയമുണ്ട്. അല്ലെങ്കിൽ കേജരിവാളിനെ വീട്ടുതടങ്കലിലാക്കണം. ഇതിന് കേന്ദ്രത്തിന്‍റെയും ലഫ്. ഗവർണറുടെയും അനുവാദം വേണം. പ്രതിപക്ഷ പാർട്ടിയുടെ മുഖ്യമന്ത്രിക്ക് ഇതു ലഭിക്കുമോ എന്നതിൽ സംശയമാണ്.

കേജരിവാൾ രാജിവയ്ക്കാതിരുന്നാൽ കേന്ദ്രം അദ്ദേഹത്തെ സസ്പെൻഡ് ചെയ്യുകയോ മാറ്റുകയോ ചെയ്യും. അതിനും പാർട്ടി വഴങ്ങിയില്ലെങ്കിൽ ഡൽഹിയിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താനും സാധ്യതയുണ്ട്.


തിരക്കഥയുടെ ഭാഗമെന്നു ബിജെപി

ന്യൂഡൽഹി: ജയിലിൽനിന്ന് അരവിന്ദ് കേജരിവാൾ ഉത്തരവ് ഇറക്കിയെന്നുള്ള മന്ത്രിയുടെ പ്രസ്താവന തിരക്കഥയുടെ ഭാഗമാണെന്ന് ബിജെപി നേതാവ് മനോജ് തിവാരി. ഇഡിയുടെ കസ്റ്റഡിയിൽ ഒരു കുറ്റവാളിയുണ്ട്.

ഡൽഹിയിലെ ജലവിതരണത്തെക്കുറിച്ചും അഴുക്കുചാൽ പ്രശ്നത്തെക്കുറിച്ചും അദ്ദേഹത്തിന്‍റെ പേരിൽ തിരക്കഥയുണ്ടാക്കുന്നു. ഇതു പുറത്തുവന്നതിനുശേഷം അദ്ദേഹത്തെ ആരും പിന്തുണയ്ക്കുന്നില്ല. അദ്ദേഹം ജയിലിലായപ്പോൾ ആളുകൾ സന്തോഷിച്ചു.

ഡൽഹിയിലെ തെരുവുകളിൽ ആളുകൾക്ക് അശുദ്ധജലമാണ് പൈപ്പുകളിലൂടെ ലഭിക്കുന്നത്. കേജരിവാൾ സർക്കാർ ഭരണത്തിന്‍റെ മികവാണിതെന്നും നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിലെ ലോക്സഭാ സിറ്റിംഗ് എംപിയും സ്ഥാനാർഥിയുമായ മനോജ് തിവാരി പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.