പഞ്ചാബിൽ അകാലിദളുമായി സഖ്യമില്ല; ബിജെപി ഒറ്റയ്ക്ക്‌
പഞ്ചാബിൽ അകാലിദളുമായി സഖ്യമില്ല; ബിജെപി ഒറ്റയ്ക്ക്‌
Wednesday, March 27, 2024 12:46 AM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ ഒറ്റയ്ക്കു മത്സരിക്കുമെന്ന് ബിജെപി. മുൻ സഖ്യകക്ഷിയായ ശിരോമണി അകാലിദളുമായി സഖ്യത്തിനില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് സുനിൽ ജാഖർ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പഞ്ചാബിനുവേണ്ടി ബിജെപി നടത്തിയ പ്രവർത്തനങ്ങൾ ജനങ്ങൾക്കറിയാമെന്നും സുനിൽ ജാഖർ സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിൽ പറഞ്ഞു. അകാലിദളുമായി ബിജെപി ദേശീയനേതാക്കൾ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് ഒറ്റയ്ക്കു മത്സരിക്കാൻ തീരുമാനിച്ചത്.

2020 മുതൽ ബിജെപിയുമായി അകൽച്ചയിലാണ് അകാലിദൾ. ബിജെപി സർക്കാർ കൊണ്ടുവന്ന കർഷകബില്ലിൽ പ്രതിഷേധിച്ചായിരുന്നു അകാലിദളിന്‍റെ അകൽച്ച. ബിജെപിയുടെ ഏറ്റവും പഴയ സഖ്യകക്ഷികളിൽ ഒന്നായിരുന്നു അകാലിദൾ. ജൂണ്‍ ഒന്നിനാണ് പഞ്ചാബിലെ 13 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 13 സീറ്റിൽ എട്ടിലും കോൺഗ്രസിനായിരുന്നു വിജയം.ബിജെപി-അകാലിദൾ സഖ്യം നാലു സീറ്റും എഎപി ഒരു സീറ്റും നേടി.


ഇക്കുറി ബിജെപി-അകാലിദൾ സഖ്യം തകർന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ചതുഷ്കോണ പോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. കോൺഗ്രസിന്‍റെ ശക്തികേന്ദ്രമായിരുന്ന സംസ്ഥാനം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി പിടിച്ചെടുക്കുകയായിരുന്നു.

പാർട്ടിയിലെ ഗ്രൂപ്പുപോര് മുതലെടുത്തായിരുന്നു ആം ആദ്മിയുടെ കടന്നുവരവ്. എങ്കിലും ഇപ്പോഴും സംസ്ഥാനത്തെങ്ങും ഭേദപ്പെട്ട സ്വാധീനം കോൺഗ്രസിനുണ്ട്. അതിനാൽത്തന്നെ എഎപി ഭരണത്തിലുള്ള ഡൽഹിയിൽനിന്നു വിഭിന്നമായി കോൺഗ്രസും എഎപിയും പഞ്ചാബിൽ ഒറ്റയ്ക്കാണു മത്സരിക്കുന്നത്. ഡൽഹിയിലും ഗുജറാത്തിലും കോൺഗ്രസും എഎപിയും സഖ്യമുണ്ടാക്കിയിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.