ഇലക്‌ടറൽ ബോണ്ട് കേന്ദ്രസർക്കാർ വാദം പൊളിയുന്നു
ഇലക്‌ടറൽ ബോണ്ട് കേന്ദ്രസർക്കാർ വാദം പൊളിയുന്നു
Wednesday, March 27, 2024 2:05 AM IST
ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: വിവാദ ഇലക്‌ടറൽ ബോണ്ട് പദ്ധതി സുപ്രീംകോടതി റദ്ദാക്കുകയും സംഭാവനകളുടെ വിശദവിവരങ്ങൾ പുറത്തുവരുകയും ചെയ്തിട്ടും ഇലക്‌ടറൽ ബോണ്ട് അഴിമതിയുടെ ദുരൂഹതകൾ ബാക്കി.

സുപ്രീംകോടതി ഉത്തരവനുസരിച്ചു പ്രസിദ്ധീകരിച്ച വിശദാംശങ്ങൾ പലതും കേന്ദ്രസർക്കാരിന്‍റെയും എസ്ബിഐയുടെയും പഴയ അവകാശവാദങ്ങളും വിശദീകരണങ്ങളും പാടെ പൊളിക്കുന്നതായി.

അതിനാൽത്തന്നെ ഇലക്‌ടറൽ ബോണ്ടുകളുടെ പിന്നിലുള്ള അഴിമതികളെയും ക്രമക്കേടുകളെയും കുറിച്ച് സമഗ്ര അന്വേഷണം നടത്താതെ മുഴുവൻ സത്യവും പുറത്തുവരില്ലെന്ന് പ്രതിപക്ഷ നേതാക്കൾ, അഴിമതിവിരുദ്ധ സന്നദ്ധ പ്രവർത്തകർ, ബാങ്കിംഗ് വിദഗ്ധർ തുടങ്ങിയവർ ചൂണ്ടിക്കാട്ടുന്നു.

ഓരോ ഇലക്‌ടറൽ ബോണ്ടിലെയും അദൃശ്യമായ ആൽഫാന്യൂമെറിക് കോഡ് നന്പറുകൾ എസ്ബിഐ ട്രാക്ക് ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ വൈബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഡാറ്റകളിൽ വ്യക്തമാണെന്ന് ആക്‌ടിവിസ്റ്റായ അഞ്ജലി ഭരദ്വാജ് ചൂണ്ടിക്കാട്ടി.

നഗ്നനേത്രങ്ങൾക്ക് അദൃശ്യവും അൾട്രാവയലറ്റ് രശ്മികൾക്കു കീഴിൽ ദൃശ്യവുമായ തനത് ആൽഫാന്യൂമെറിക് കോഡുകൾ ഇലക്‌ടറൽ ബോണ്ടുകളിൽ ഉണ്ടെന്ന് 2018ൽ പത്രപ്രവർത്തകയായ പൂനം അഗർവാൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഈ നന്പറുകൾ ഇടപാടുകളുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും ഇടപാടുകൾ ട്രാക്ക് ചെയ്യാൻ ഉപയോഗിക്കാനാകില്ലെന്നും അവകാശപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവന ഇറക്കിയിരുന്നു.


വ്യാജ ബോണ്ടുകൾ ഒഴിവാക്കുന്നതിനായി ഏർപ്പെടുത്തിയ സുരക്ഷാഫീച്ചറിന്‍റെ ഭാഗമാണു നന്പർ എന്നായിരുന്നു സർക്കാരിന്‍റെ വാദം. കേന്ദ്രസർക്കാർ വാദം തെറ്റാണെന്ന് ഇപ്പോൾ പുറത്തുവന്ന വിവരങ്ങൾ തെളിയിച്ചിരിക്കുകയാണ്.

വാങ്ങുന്നയാൾക്ക് ബാങ്ക് ഇലക്‌ടറൽ ബോണ്ട് നൽകുന്പോൾ ഏതെങ്കിലും കക്ഷിയുടെ ഇടപാടുമായി ബന്ധിപ്പിച്ചിട്ടില്ല. സംഭാവന നൽകിയവരെയോ വാങ്ങുന്നവരെയോ കണ്ടുപിടിക്കാൻ ബോണ്ടിലെ അൽഫാന്യൂമെറിക് നന്പർ ഉപയോഗിക്കുന്നില്ലെന്നായിരുന്നു കേന്ദ്രസർക്കാരിന്‍റെ പ്രസ്താവനയിൽ പറഞ്ഞിരുന്നത്.

ഉപഭോക്താക്കൾക്കു മാത്രമല്ല, സർക്കാരുമായി പോലും എസ്ബിഐ നന്പർ പങ്കിടുന്നില്ലെന്നും പ്രസ്താവനയിൽ പറയുന്നു. ഒരു പ്രത്യേക ഇലക്‌ടറൽ ബോണ്ട് വാങ്ങുന്നയാളുമായോ കൊടുക്കുന്ന രാഷ്‌ട്രീയപാർട്ടിയുമായോ ബന്ധപ്പെട്ട ഒരു രേഖയിലും എസ്ബിഐ ഈ നന്പർ രേഖപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ അവകാശപ്പെട്ടിരുന്നു.

ഇതിനു കടകവിരുദ്ധമാണു കാര്യങ്ങളെന്ന് കമ്മീഷന്‍റെ രേഖകളിൽ വ്യക്തമാണ്. കൊടു ക്കുന്നയാളുടെയും സ്വീകർത്താവിന്‍റെയും വിവരങ്ങളുമായി ഓരോ ബോണ്ടും ടാഗ് ചെയ്തിട്ടുണ്ട്. ഇതോടെയാണ് ഓരോ ബോണ്ടും വാങ്ങിയ കന്പനികളെയും സ്വീകരിച്ചു പണമാക്കിയ രാഷ്‌ട്രീയപാർട്ടികളുടെയും വിവരം പുറത്തെത്തിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.