2047ൽ വികസിതരാജ്യമെന്ന മോഹം വിഡ്ഢിത്തമെന്ന് രഘുറാം രാജൻ
2047ൽ വികസിതരാജ്യമെന്ന മോഹം വിഡ്ഢിത്തമെന്ന് രഘുറാം രാജൻ
Thursday, March 28, 2024 1:53 AM IST
ന്യൂഡൽഹി: ഇന്ത്യ 2047ൽ വികസിതരാജ്യമാകുമെന്ന പ്രചാരണം തെറ്റും ശുദ്ധ വിഡ്ഢിത്തവുമാണെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ.

തൊഴിലുകൾ, വിദ്യാഭ്യാസം, നൈപുണ്യം അടക്കം ഇന്ത്യ നേരിടുന്ന വലിയ വെല്ലുവിളികളും പ്രശ്നങ്ങളും പരിഹരിക്കാതെ സാന്പത്തിക വളർച്ചയെക്കുറിച്ചുള്ള ‘ഹൈപ്പ്’ വിശ്വസിക്കുന്നത് വലിയ തെറ്റാണെന്ന് ഒരു വിദേശ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

2047ഓടെ ഇന്ത്യ വികസിത സന്പദ്‌വ്യവസ്ഥയാകില്ല. അതു നമ്മുടെയെല്ലാം ആഗ്രഹമാണ്. സാന്പത്തിക വളർച്ചയെക്കുറിച്ചുള്ള ഹൈപ്പിനെ വിശ്വസിക്കുക എന്നതാണു രാജ്യം ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്. വികസിത രാജ്യമെന്ന ആഗ്രഹം യഥാർഥ്യമാക്കാൻ ഇനിയും നിരവധി വർഷത്തെ കഠിനാധ്വാനം ചെയ്യാനുണ്ട്.

ശക്തമായ സാന്പത്തികവളർച്ചയിൽ എത്തിക്കഴിഞ്ഞുവെന്ന് ജനങ്ങൾ വിശ്വസിക്കണമെന്ന് രാഷ്‌ട്രീയക്കാർ ആഗ്രഹിക്കുന്നു. ജനങ്ങൾ വിശ്വസിക്കാൻ ആഗ്രഹിക്കുന്ന കാര്യമാണത്. എന്നാൽ ആ വിശ്വാസത്തിന് ഇന്ത്യ കീഴടങ്ങുന്നത് ഗുരുതരമായ തെറ്റായിരിക്കും.


രാജ്യത്ത് അതിന്‍റെ സാധ്യതകൾ നിറവേറ്റുന്നതിന് ഘടനാപരമായ വലിയ പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. തൊഴിൽശക്തിയായ യുവതലമുറയുടെ വിദ്യാഭ്യാസവും നൈപുണ്യവും മെച്ചപ്പെടുത്തുന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും ‘ബ്ലൂംബെർഗ് ന്യൂസി’നു നൽകിയ അഭിമുഖത്തിൽ രഘുറാം മുന്നറിയിപ്പു നൽകി.

കുട്ടികളുടെ വിദ്യാഭ്യാസനിലവാരം ഉയർത്തുകയാണു പ്രധാനം. കോവിഡ് മഹാമാരിക്കുശേഷം പഠനനിലവാരം 2012ന് മുന്പുള്ള നിലയിലേക്ക് ഇടിഞ്ഞതായുള്ള പഠനറിപ്പോർട്ടിലെ കണക്കുകൾ ശരിക്കും വിഷമിപ്പിക്കുന്നതാണ്.

വിദ്യാഭ്യാസത്തേക്കാൾ ചിപ്പ് നിർമാണത്തിനു പ്രാമുഖ്യം നൽകുന്ന സർക്കാരിന്‍റെ സമീപനം ശരിയല്ലെന്ന് രഘുറാം പരിഹസിച്ചു.

ഇന്ത്യക്കു വേണ്ടത് പ്രായോഗിക സമീപനമാണ്. ചൈനയിൽനിന്ന് എന്തെങ്കിലും ഇന്ത്യ പഠിക്കുകയാണെങ്കിൽ, അതു”പൂച്ച കറുത്തതാണോ വെളുത്തതാണോ എന്നതു പ്രശ്നമല്ല, അത് എലിയെ പിടിക്കുന്നുണ്ടോ എന്നതാണു പ്രധാനം’’ എന്ന ഡെംഗ് സിയാവോ പിംഗിന്‍റെ വാക്കുകളാണ്- രഘുറാം രാജൻ ചൂണ്ടിക്കാട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.