ജമ്മു-കാഷ്മീരിൽ ‘അഫ്സ’ പിൻവലിക്കുന്ന കാര്യം പരിഗണനയിൽ: അമിത് ഷാ
ജമ്മു-കാഷ്മീരിൽ ‘അഫ്സ’ പിൻവലിക്കുന്ന കാര്യം  പരിഗണനയിൽ: അമിത് ഷാ
Thursday, March 28, 2024 1:53 AM IST
ന്യൂഡൽഹി: ജമ്മു- കാഷ്മീരിൽ സായുധസേനയ്ക്ക് പ്രത്യേക അധികാരം നൽകുന്ന നിയമം (അഫ്സ) പിൻവലിക്കുന്ന കാര്യം കേന്ദ്രസർക്കാരിന്‍റെ പരിഗണനയിലാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രാദേശിക മാധ്യമമായ ജെകെ മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

ജമ്മു-കാഷ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് എത്തുന്നുണ്ടെന്നും അതിനാൽ സൈന്യത്തെ പിൻവലിച്ച് ക്രമസമാധാന ചുമതല പോലീസിന് നൽകുന്ന കാര്യം പരിഗണനയിലാണെന്നും അമിത് ഷാ പറഞ്ഞു. അഫ്സ നിയമം റദ്ദാക്കുന്ന കാര്യവും കേന്ദ്രത്തിന്‍റെ പരിഗണനയിലാണെന്ന് അമിത് ഷാ അഭിമുഖത്തിൽ സൂചിപ്പിച്ചു.


കേന്ദ്രസർക്കാർ ഈ സമയത്തെങ്കിലും നിയമം റദ്ദാക്കുന്നതിനെപ്പറ്റി ചിന്തിച്ചത് ജമ്മു-കാഷ്മീരിലെ ജനങ്ങൾക്ക് ആശ്വാസമുണ്ടാക്കുമെന്നും കേന്ദ്രസർക്കാർ അവരുടെ പ്രതിബദ്ധത നിറവേറ്റുമെന്ന് പ്രതീക്ഷിക്കാമെന്നും പിഡിപി നേതാവ് മെഹബൂബ മുഫ്തി പ്രതികരിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.