പ്രഫുൽ പട്ടേലിന് ക്ലീൻ ചിറ്റ് നൽകി സിബിഐ
പ്രഫുൽ പട്ടേലിന്  ക്ലീൻ ചിറ്റ് നൽകി  സിബിഐ
Friday, March 29, 2024 12:52 AM IST
ന്യൂഡൽഹി: എൻസിപി അജിത്പവാർ വിഭാഗം നേതാവ് പ്രഫുൽ പട്ടേലിനെതിരേ സിബിഐ രജിസ്റ്റർ ചെയ്ത അഴിമതിക്കേസ് അവസാനിപ്പിച്ചു. എയർ ഇന്ത്യ അഴിമതി കേസുമായി ബന്ധപ്പെട്ട് 2017ൽ സിബിഐ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രഫുൽ പട്ടേൽ ഉൾപ്പെടെയുള്ളവർക്കു സിബിഐ ക്ലീൻ ചീറ്റ് നൽകിയത്.

യുപിഎ സർക്കാരിന്‍റെ കാലത്ത് പ്രഫുൽ പട്ടേൽ വ്യോമയാന മന്ത്രിയായിരുന്ന സമയത്ത് എയർ ഇന്ത്യ വിമാനം പാട്ടത്തിനെടുത്തതിൽ അഴിമതി ആരോപിച്ച് 2017 മേയ് മാസത്തിലാണ് സുപ്രീംകോടതിയുടെ ഉത്തരവനുസരിച്ച് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ഏഴു വർഷം നീണ്ട അന്വേഷണം അവസാനിച്ചതായി സിബിഐ ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചു.

നിലവിൽ എൻഡിഎ സഖ്യത്തിന്‍റെ ഭാഗമാണ് എൻസിപി അജിത് പവാർ വിഭാഗം. കഴിഞ്ഞ ഓഗസ്റ്റിലാണ് എൻസിപി പിളർത്തി പ്രഫുൽ പട്ടേൽ ഉൾപ്പെടുന്ന വിഭാഗം എൻഡിഎയ്ക്കൊപ്പം ചേർന്നത്.


ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേസ് അവസാനിപ്പിച്ചു റിപ്പോർട്ട് നൽകിയ സിബിഐ നടപടിക്കെതിരേ വലിയതോതിലുള്ള പ്രതിഷേധം പ്രതിപക്ഷത്തിന്‍റെ ഭാഗത്തുനിന്ന് ഉയർന്നിട്ടുണ്ട്.

ഒരുവശത്ത് പ്രതിപക്ഷത്തെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു തകർക്കാൻ ശ്രമിക്കുന്പോൾ മറുവശത്ത് എന്തു വലിയ ആരോപണമുള്ളയാളാണെങ്കിലും ബിജെപിയിൽ ചേർന്നാൽ അ‌ഴിമതിയില്ലാതാകുന്ന അവസ്ഥയാണു രാജ്യത്തുള്ളതെന്ന് എൻസിപി-ശരദ് പവാർ വിഭാഗം ആരോപിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.