ഇന്ത്യ- ചൈന നയതന്ത്ര ചർച്ച തുടരും
ഇന്ത്യ- ചൈന  നയതന്ത്ര ചർച്ച തുടരും
Friday, March 29, 2024 1:03 AM IST
ന്യൂഡൽഹി : നിയന്ത്രണ രേഖയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്ര, സൈനിക മാർഗങ്ങളിലൂടെ ചർച്ച തുടരാൻ ഇന്ത്യയും ചൈനയും സമ്മതിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

വർക്കിംഗ് മെക്കാനിസം ഫോർ കണ്‍സൾട്ടേഷൻ ആൻഡ് കോ-ഓർഡിനേഷന്‍റെ (ഡബ്ല്യുഎംസിസി) ചട്ടക്കൂടിനു കീഴിൽ ബെയ്ജിംഗിൽ നടന്ന യോഗത്തിലാണ് തീരുമാനം. ഡബ്ല്യുഎംസിസിയുടെ 29-ാമത് യോഗമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. വിദേശകാര്യ മന്ത്രാലയത്തിൽനിന്നുള്ള ജോയിന്‍റ് സെക്രട്ടറി ഗൗരംഗലാൽ ദാസ് ഇന്ത്യൻ പ്രതിനിധിസംഘത്തെ നയിച്ചു.


ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ അതിർത്തി, സമുദ്ര വകുപ്പ് ഡയറക്ടർ ജനറൽ ഹോങ് ലിയാംഗാണ് ചൈനീസ് പ്രതിനിധിസംഘത്തെ നയിച്ചത്.

ഉഭയകക്ഷി കരാറുകൾക്കും പ്രോട്ടോക്കോളുകൾക്കും അനുസൃതമായി അതിർത്തിയിൽ സമാധാനം നിലനിറുത്തേണ്ടതിന്‍റെ ആവശ്യകത ചർച്ച ചെ യ്തു. അതിർത്തി പ്രദേശങ്ങളിലെ പടിഞ്ഞാറൻ മേഖലയിലെ യഥാർഥ നിയന്ത്രണ രേഖയിൽ സന്പൂർണ സമാധാനം എങ്ങനെ നേടാമെന്നും അവശേഷിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാമെന്നും ഇരുപക്ഷവും ആശയങ്ങൾ കൈമാറിയെന്നും മന്ത്രാലയം പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.