Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
Star Chat
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
Wednesday, November 22, 2023 1:22 PM IST
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച്ച നടനാണ് അർജുൻ രാധാകൃഷ്ണൻ. ഒരു കോർപ്പറേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഈ ചെറുപ്പക്കാരന്റെ ഉള്ള് നിറയെ സിനിമ ആയിരുന്നു. പെട്ടെന്നൊരു ദിവസം സിനിമ തന്നെയാണ് എന്റെ ലോകമെന്ന് മനസ് പറഞ്ഞു. അപ്പോ തന്നെ രാജിക്കത്തും കൊടുത്ത് അവിടെ നിന്നിറങ്ങി.
അഭിനയ മോഹവുമായി മുംബൈക്ക് വണ്ടി കയറി. പ്രതീക്ഷിച്ചതു പോലെ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ. എന്നിട്ടും നല്ല ശന്പളമുണ്ടായിരുന്ന ജോലി രാജിവച്ചത് അബദ്ധമായി തോന്നിയില്ല. സിനിമ എന്ന തീവ്ര ആഗ്രഹത്തിനു മുന്നിൽ തോറ്റു കൊടുക്കാൻ തയാറായില്ല. പരിശ്രമിച്ചു കൊണ്ടേ ഇരുന്നു.
മുംബൈ വന്ന് ഏകദേശം ആറ് വർഷക്കാലത്തിനു ശേഷമാണ് ആദ്യ അവസരം ലഭിച്ചത്. പിന്നീടിങ്ങോട്ട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ യുവനടൻ. തന്റെ ആറ് വർഷക്കാലത്തെ കാത്തിരിപ്പിനു അർജുൻ രാധാകൃഷ്ണന് മാധുര്യം ഏറെയാണ്.
ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം പൂനെയിൽ. എങ്കിലും കേരളവുമായി രക്തബന്ധമുണ്ട് അർജുന്. പിതാവ് സുകുമാര രാധാകൃഷ്ണൻ ആലുവ സ്വദേശിയാണ്. മാതാവ് ലത നാഗർകോവിൽ സ്വദേശിയും.
മലയാളക്കരയുമായി രക്തബന്ധമുള്ള അർജുൻ മൂന്ന് മലയാള ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. ബോളിവുഡിലൂടെ അരങ്ങേറ്റം കുറിച്ച അർജുന് തന്റെ മികച്ച പ്രകടനം കൊണ്ട് വേഗത്തിൽ പ്രേക്ഷക മനസിൽ കയറാൻ സാധിച്ചു.
കമൽ കെ.എം. സംവിധാനം ചെയ്ത പടയിലെ കളക്ടർ അജയ് ശ്രീപദ് ഡാങ്കെയിലൂടെ തുടങ്ങി റോബി വർഗീസ് രാജിന്റെ കണ്ണൂർ സ്ക്വാഡിലെ അമീറായി എത്തി നിൽക്കുന്പോൾ ഈ ചെറുപ്പക്കാരൻ താണ്ടിയ വഴികൾ അത്ര അനായാസമായിരുന്നില്ല. രാഷ്ട്ര ദീപികയോട് അർജുൻ രാധാകൃഷ്ണൻ സംസാരിക്കുന്നു.
കഥാപാത്രമായി മാറുന്പോൾ നടത്തുന്ന മുന്നൊരുക്കങ്ങൾ
2017-ൽ റിലീസായ ശ്രീലാൻസർ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. റോക്കറ്റ് ബോയ്സിൽ ഡോ. എപിജെ അബ്ദുൾ കലാമായി വേഷമിട്ടു. പിന്നീട് ഝൂണ്ടിൽ അമിതാഭ് ബച്ചന്റെ മകനായി അഭിനയിച്ചു.
ഇതിനു മുൻപ് കുറെ പരസ്യങ്ങളിൽ അഭിനയിച്ചിരുന്നു. മലയാളത്തിലെ ആദ്യ ചിത്രം ഡിയർ ഫ്രണ്ട് ആണ്. അതിനുശേഷം പട. അവിടെ നിന്നും കണ്ണൂർ സക്വാഡിലേക്ക്. പടയിലെ അഭിനയം കണ്ടിട്ടാണ് സംവിധായകൻ റോബി കണ്ണൂർ സ്ക്വാഡിലേക്ക് വിളിക്കുന്നത്.
ഒരു സിനിമ ചെയ്യുന്നതിനു മുൻപ് കൃത്യമായ മുന്നൊരുക്കം എല്ലായ്പ്പോഴും നടത്താറുണ്ട്. പാതി മലയാളി ആയതുകൊണ്ട് തന്നെ ഭാഷ ഒരു ബുദ്ധിമുട്ടായി അന്നും ഇന്നും തോന്നിയിട്ടില്ല.
ശരീര ഘടനയിലും ആക്ഷനിലും ഭാവങ്ങളിലുമൊക്കെ എന്തെങ്കിലും മാറ്റം വേണ്ടി വന്നാൽ സംവിധായകന്റെ നിർദേശാനുസരണം ചെയ്യാറുണ്ട്. പടയിൽ കളക്ടർ അജയായി സ്ക്രീനിൽ എത്താൻ പത്ത് കിലോ വരെ ശരീരഭാരം കൂട്ടേണ്ടി വന്നു.
വളരെ പക്വതയുള്ള കഥാപാത്രമായിരുന്നു കളക്ടർ അജയ്. അതുകൊണ്ട് തന്നെ നല്ല രീതിയിൽ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. സുഹൃത്തിന്റെ അച്ഛൻ ഐഎഎസ് ഓഫിസറാണ്. ഷൂട്ട് തുടങ്ങുന്നതിനു മുൻപ് ഞാൻ കളക്ടറുടെ ഓഫീസിൽ പോയിരുന്നിട്ടുണ്ട്.
സംവിധായകനോടും എഴുത്തുകാരനോടും അവരുടെ വീക്ഷണത്തിൽ കഥാപാത്രത്തെ നോക്കി കാണുന്നതെങ്ങനെയെന്ന് ചോദിക്കാറുണ്ട്. അവർ പറഞ്ഞുതന്ന കാര്യങ്ങൾ കൂടി മനസിൽ വച്ചാണ് ഹോംവർക്ക് ചെയ്യാറുള്ളത്. ഫിക്ഷനൊക്കെ ചെയ്യുന്പോൾ കഥയെ സംബന്ധിച്ച് ആഴത്തിൽ വായന നടത്താറുണ്ട്.
ഭാഷ ഒരു തടസമാകാറുണ്ടോ
പാതി മലയാളി ആയതു കൊണ്ട് ഭാഷ അത്ര ബുദ്ധിമുട്ടായി തോന്നാറില്ല. എങ്കിലും ഒരു തമിഴ് കലർന്ന മലയാളമായിരുന്നു ആദ്യകാലത്ത്. ഇപ്പോൾ അതൊരു തടസമല്ല. നന്നായി മലയാളം എഴുതാനും വായിക്കാനും പഠിച്ചു. ഹിന്ദിക്കും മലയാളത്തിനും പുറമെ ഒരു മറാഠി ചത്രത്തിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു. ഭാട്ട് എന്നാണ് ചിത്രത്തിന്റെ പേര്.
അഭിനയം പ്രൊഫഷണലായി പഠിക്കേണ്ട കാര്യമാണോ?
ഞാൻ ഒരു സ്ഥാപനത്തിലും പോയി അഭിനയം പഠിച്ചിട്ടില്ല. അഭിനയം പഠിച്ചതു കൊണ്ടുമാത്രം ഒരാൾ നല്ല നടനോ നടിയോ ആകണമെന്നും ഇല്ല. അഭിനയം എപ്പോഴും ഒരു ലൈഫ്സ്റ്റൈൽ പോലെയാണ്. എല്ലാ ദിവസവും പുതിയതായി മനസിലാക്കിക്കൊണ്ടിരിക്കുന്ന ഒരു കലയാണ് അഭിനയം.
അഭിനയത്തിനു പുറമെ താൽപര്യമുള്ള മേഖല ഏതാണ്
ഫോട്ടോഗ്രഫി ഇഷ്ടമാണ്.
ഇതുവരെ ചെയ്യാത്ത ഏതെങ്കിലും കഥാപാത്രം ചെയ്യാൻ ആഗ്രഹമുണ്ടോ?
ഡ്രാമ, ത്രില്ലർ എന്നീ വിഭാഗങ്ങളാണ് പൊതുവെ ചെയ്തിട്ടുള്ളത്. ലവ് സ്റ്റോറി, റൊമാൻസ്, മുഴുനീള ആക്ഷൻ ചിത്രങ്ങൾ ഒക്കെ ചെയ്യാൻ ആഗ്രഹമുണ്ട്.
കണ്ണൂർ സ്ക്വാഡ് പോലൊരു സിനിമയുടെ ഭാഗമായതിൽ വളരെ അധികം സന്തോഷമുണ്ട്. മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ സാധിച്ചു. നല്ല ഭയത്തോടെയാണ് അദ്ദേഹത്തോടൊപ്പമുള്ള സീൻ ചെയ്തത്. എന്നാൽ എന്നെ കൂളാക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
കുടുംബം
മാതാപിതാക്കൾ പൂനെയിലാണ്. ഞാൻ ജനിച്ചതും വളർന്നതും പഠിച്ചതും പൂനെയിലാണ്. പൂനെ ഫെർഗൂസൻ കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് ബിരുദം നേടി. പഠിക്കുന്ന സമയത്ത് പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിഷനു ശ്രമിച്ചിരുന്നു.
നിർഭാഗ്യവശാൽ കിട്ടിയില്ല. എൻഡ്രൻസിന്റെ അവസാന റൗണ്ട് വരെ എത്തിയതാണ്. പക്ഷേ, അഡ്മിഷൻ കിട്ടിയില്ല. പിന്നീട് ഒരു കോർപ്പറേറ്റ് കന്പനിയിൽ ജോലിക്കു കയറിയത്.
സിനിമാ മോഹവുമായി ഇറങ്ങിയ എനിക്ക് കുടുംബം വലിയ പിന്തുണ തന്നു. അങ്ങനെ മുംബൈയിലേക്ക് പോകാമെന്ന് തീരുമാനിച്ചു. അവിടെ എത്തിയാൽ ധാരാളം അവസരങ്ങൾ കിട്ടുമെന്നും സിനിമയെ കുറിച്ച് ഒരുപാട് പഠിക്കാനും സാധിക്കുമെന്ന പ്രതീക്ഷയായിരുന്നു.
എന്നാൽ പ്രതീക്ഷിച്ചതിനു വിപരീതമായിരുന്നു കാര്യങ്ങൾ. പിന്നീടുള്ള യാത്ര എളുപ്പമായിരുന്നില്ല. ഒരുപാട് കാതങ്ങൾ താണ്ടേതായുണ്ടെന്ന് മനസിലായി. പരാജയപ്പെട്ടിടത്ത് തോറ്റു കൊടുക്കാൻ തയാറായില്ല. ഒരു ശ്രമവും വിഫലമായില്ല.
അവസരങ്ങൾക്കായി നടന്ന കാലത്ത് പരസ്യങ്ങളിൽ അഭിനയിച്ചു. കുറെ വോയ്സ് ഓവറുകൾ നൽകി. അപ്പോഴും സിനിമ എന്ന ആഗ്രഹത്തിലേക്ക് എത്തിയില്ല. എല്ലാവരുടെയും പിന്തുണകൊണ്ടും പരിശ്രമം കൊണ്ടുമാണ് ഇത്രവരെ എത്താൻ സാധിച്ചത്. ഇനിയും ഒരുപാട് ദൂരം താണ്ടാനുണ്ട്. ധാരാളം നല്ല സിനിമയുടെ ഭാഗമാകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കാവ്യാ ദേവദേവൻ
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
Latest News
കേജരിവാളിനെ സന്ദർശിക്കാൻ സുനിത കേജരിവാളിന് അനുമതിയില്ല
ജെഡിഎസ് സ്ഥാനാർഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണക്കെതിരെ പീഡനക്കേസ്
ഹൈദരാബാദിന് വീണ്ടും തോൽവി; ചെന്നൈയ്ക്ക് സൂപ്പർ ജയം
ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന
ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച്കമ്മിറ്റി അംഗം അറസ്റ്റില്‍
Latest News
കേജരിവാളിനെ സന്ദർശിക്കാൻ സുനിത കേജരിവാളിന് അനുമതിയില്ല
ജെഡിഎസ് സ്ഥാനാർഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണക്കെതിരെ പീഡനക്കേസ്
ഹൈദരാബാദിന് വീണ്ടും തോൽവി; ചെന്നൈയ്ക്ക് സൂപ്പർ ജയം
ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന
ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച്കമ്മിറ്റി അംഗം അറസ്റ്റില്‍
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top