Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Cinema
Star Chat
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
Monday, February 19, 2024 11:44 AM IST
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ എറണാകുളം കാക്കനാട് സ്വദേശിയായ കാര്‍ത്തിക് വിഷ്ണു എന്ന കുട്ടിയുമായി മാതാപിതാക്കൾ എത്തിയിരുന്നു. കാര്‍ത്തിക് കണ്ട ആദ്യ സിനിമസെറ്റ്.
അന്നു കുഞ്ചാക്കോ ബോബന് ഒരുമ്മ നല്‍കിയിരുന്നത്രെ. ആ ചുംബനമാണോ പ്രചോദനമെന്നറിയില്ല കാര്‍ത്തിക് സിനിമയിൽ തന്നെ എത്തി. ലാര്‍ഡ് ലിവിംഗ്സ്റ്റണ് 7000 കണ്ടി എന്ന സിനിമയിലൂടെയായിരുന്നു വരവ്. അതുമൊരു കുഞ്ചാക്കോ ബോബന് ചിത്രമായിരുന്നു എന്നത് യാദൃച്ഛികം.
പാലക്കാട് പിഎംജി എച്ച്എസ്എസിലെ പ്ലസ് ടു പഠനകാലത്തു സിനിമ തന്നെയാണ് തന്റെ വഴിയെന്നുറപ്പിച്ചു. അധ്യാപകരായിരുന്ന ബേബിയും ഹരിനാരായണനും സിനിമയെക്കുറിച്ചു ഗൗരവതരമായി വിശകലനം ചെയ്യുന്നതു കാര്‍ത്തിക്കിനെ സ്വാധീനിച്ചു.
എഴുത്തും സംവിധാനവുമായിരുന്നു കൂടുതൽ ഇഷ്ടം. പ്ലസ് ടു കാലത്ത് ഒരു ഷോര്‍ട് ഫിലിം എഴുതി സംവിധാനം ചെയ്തു. 2014ല്‍ മാക്ടയും ചലച്ചിത്ര അക്കാഡമിയും സംഘടിപ്പിച്ച ചലച്ചിത്ര ക്യാന്പിൽ പങ്കെടുത്തു.
കെ.ജി.ജോര്‍ജ്, കമല്‍ തുടങ്ങിയവരെ പരിചയപ്പെട്ടു. സഹസംവിധായകനായി സിനിമയില്‍ തുടങ്ങാനായിരുന്നു ശ്രമം. എന്നാൽ, അത് എളുപ്പമല്ലെന്നു മനസിലായി.
അഭിനയ വഴി
അഭിനയമാണ് കുറച്ചുകൂടി എളുപ്പവഴിയെന്നു തോന്നി. അങ്ങനെ കണ്ണിൽപ്പെടുന്ന എല്ലാ കാസ്റ്റിംഗ് കോളുകളിലേക്കും ചിത്രങ്ങള്‍ മുടങ്ങാതെ അയച്ചു. അങ്ങനെയാണ് 2015ല്‍ ലോര്‍ഡ് ലിവിംഗ്സ്റ്റണ് 7000 കണ്ടിയിലേക്ക് എത്തുന്നത്. 38 ദിവസത്തോളം ആ സിനിമയുടെ സെറ്റില്‍ ഉണ്ടായിരുന്നു.
എന്നാല്‍, എഡിറ്റിംഗ് നടന്നു പുറത്തിറങ്ങിയ ആ സിനിമയില്‍ തന്നെ കണ്ടുപിടിക്കാൻ താൻ തന്നെ ബുദ്ധിമുട്ടിയെന്നു കാര്‍ത്തിക് ചിരിയോടെ പറയുന്നു. അങ്ങനെയിരിക്കെ ഹാന്മേയ്ഡ് ഫിലിംസില്നിന്നു കോള്‍ വന്നു.
സമീര്‍ താഹിര്‍ ചിത്രത്തിന്റെ ഓഡിഷന് എത്തുക. അങ്ങനെ ദുല്‍ഖര്‍ സല്‍മാന്റെ കലിയിൽ വേഷം കിട്ടി. ഏറെ സമയം ഇല്ലെങ്കിലും കഥാപാത്രം നിര്ണായകമായതിനാൽ ശ്രദ്ധനേടി. കലിയുടെ സെറ്റിലാണ് ദുല്‍ഖര്‍ സല്മാന്, വിനായകന്, ചെമ്പന്‍ വിനോദ്, സൗബിന് ഷാഹിര്‍ എന്നിവരെയൊക്കെ കാണുന്നത്.
ഗപ്പി വഴിത്തിരിവ്
ആ സെറ്റിൽ പരിചയപ്പെട്ട കോസ്റ്റ്യുമർ മഷര്‍ ഹംസയാണ് പുതിയൊരു വഴിയിലേക്കു നയിച്ചത്. മഷര്‍ ഹംസയുടെ ശിപാർശയിലാണ് ഇ ഫോര്‍ എന്റർടെയ്മെന്റ് വിളിച്ചതും ഗപ്പി എന്ന ജോണ്‍ പോള്‍ ചിത്രത്തിലേക്ക് എത്തിയതും.
ഗപ്പിയിലെ ക്രിസ്റ്റി സിനിമാ ജീവിതത്തിൽ വഴിത്തിരിവായി. മുഴുനീളന്‍ കഥാപാത്രങ്ങളിലേക്ക് പലരും ക്ഷണിക്കാന്‍ കാരണമായതും ഗപ്പിയാണ്. ഗപ്പിക്കു ശേഷം യമണ്ടന്‍ പ്രേമകഥ, പായ്ക്കപ്പല്‍, ബഷീറിന്റെ പ്രേമലേഖനം, പ്യാലി, കര്ണന് നെപ്പോളിന്‍ ഭഗത്സിംഗ്, കിടു അങ്ങനെ ഒരുപിടി ചിത്രങ്ങള്‍ ചെയ്തു.
2019ല്‍ സ്വപ്നേഷ് കെ. നായരുടെ എടക്കാട് ബറ്റാലിയനില്‍ അഭിനയിച്ചു. ടോവിനോയ്ക്ക് ഒപ്പം രണ്ടാമത്തെ ചിത്രം. എത്ര ആള്‍ക്കൂട്ടത്തിനിടയിലും തിരിച്ചറിഞ്ഞു വിളിച്ചു സംസാരിക്കുന്നയാളാണ് ടോവിനോ.
സിനിമാജീവിതം ഏതാണ്ട് പച്ചപിടിച്ചുവന്ന കാലത്താണ് കോവിഡിന്റെ വരവ്. എന്തെങ്കിലും ജോലി കണ്ടുപിടിക്കണമെന്ന അവസ്ഥയായി. അനിശ്ചിതത്വത്തിൽ നിൽക്കുന്പോഴാണ് ചെക്കന് എന്ന സിനിമയിലേക്കു ക്ഷണം കിട്ടിയത്, അതും നായകനായി.
ഒരു ചെറിയ ചിത്രം ആയതിനാല്‍ ശ്രദ്ധിക്കപ്പെടില്ല എന്ന ചിന്തയാണ് ആദ്യം ഉണ്ടായത്. എന്നാല്‍, ചിത്രത്തിലെ പാട്ടുകള്‍ കണക്കുകൂട്ടലുകൾ മാറ്റിമറിച്ചു. ചെക്കനിലെ എല്ലാ പാട്ടുകളും മില്ല്യണ്‍ കാഴ്ചക്കാരെ നേടി. ഒരു കാറ്റ് മൂളണ് എന്ന ഗാനം 26 മില്ല്യണ്‍ കാഴ്ചക്കാരെയാണ് നേടിയത്.
മറക്കാനാവാത്തത്
എന്നും ഓർക്കുന്ന ചില നിമിഷങ്ങളുണ്ട്. അതിലൊന്നാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമ. തന്റെ മാതാപാതാക്കള്‍ ഏറെ ആരാധനയോടെ കണ്ടിരുന്ന കലാഭവന്‍ മണിയുടെ ചെറുപ്പമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ ചെയ്തത്.
ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമയില്‍ മമ്മൂട്ടിയോടൊപ്പം സ്ക്രീന്‍ പങ്കിടാനും ഭാഗ്യമുണ്ടായി. അന്നു ഡിഗ്രിക്കു പഠിക്കുന്ന കാലമാണ്. എന്നാല്‍, ഏഴിലോ എട്ടിലോ പഠിക്കുന്ന ചെക്കന് എന്നാണ് മമ്മൂട്ടി ആദ്യം വിചാരിച്ചിരുന്നത്. ഡിഗ്രി എന്നത് കള്ളം പറയുകയാണോ എന്ന് അദ്ദേഹം തമാശയായി വിരട്ടി ചോദിച്ചു.
അഭിനയ ജീവിതം പത്താം വര്‍ഷത്തിലേക്ക് അടുക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ് കാര്‍ത്തിക് വിഷ്ണുവിനുള്ളത്. വിഷ്ണു പുരുഷന് എന്ന പേര് പരിഷ്കരിച്ച് കാര്‍ത്തിക് വിഷ്ണു എന്നാക്കിയ ശേഷം എത്താന്‍ പോകുന്ന ആദ്യം ചിത്രമാണ് കപ്പ്.
നവാഗതനായ സഞ്ജു വി. സാമുവല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മാത്യു തോമസിനൊപ്പം പ്രാധാന്യമുള്ള വേഷമാണ് കാര്‍ത്തിക് കൈകാര്യം ചെയ്യുന്നത്. കേരളത്തില്‍ നടന്ന ഒരു പ്രമാദമായ കേസിനെ ആസ്പദമാക്കി ഡിസ്നി ഹോട്സ്റ്റാര് നിര്‍മിക്കുന്ന ഒരു വെബ്സീരീസ് ആണ് മറ്റൊരു പ്രതീക്ഷ.
കൂടാതെ രാജ് ബാബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചാട്ടുളിയിൽ ഷൈൻ ടോം ചാക്കോയ്ക്കും ജാഫർ ഇടുക്കിക്കും ഒപ്പം പ്രധാന വേഷത്തിൽ കാർത്തിക് എത്തുന്നുണ്ട്. സിനിമയില്‍ ഇനിയും ഏറെ അവസരങ്ങൾ തന്നെ കാത്തിരിക്കുന്നുണ്ടെന്ന പ്രതീക്ഷയിൽ കാർത്തിക് വിഷ്ണു മുന്നോട്ട്.
ശരത് ജി.മോഹൻ
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
Latest News
ടോറസ് ലോറി ബൈക്കിൽ ഇടിച്ചു; 55കാരന് ദാരുണാന്ത്യം
ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ? ശോഭയെ പണ്ടേ ഇഷ്ടമല്ല, ഫോണിൽ പോലും സംസാരിച്ചിട്ടില്ലെന്ന് ഇ.പി.ജയരാജൻ
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
പെരിന്തൽമണ്ണയിൽ ലഹരിയിൽ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു
ചെന്നൈയിൽ മലയാളി ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
Latest News
ടോറസ് ലോറി ബൈക്കിൽ ഇടിച്ചു; 55കാരന് ദാരുണാന്ത്യം
ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ? ശോഭയെ പണ്ടേ ഇഷ്ടമല്ല, ഫോണിൽ പോലും സംസാരിച്ചിട്ടില്ലെന്ന് ഇ.പി.ജയരാജൻ
മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
പെരിന്തൽമണ്ണയിൽ ലഹരിയിൽ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു
ചെന്നൈയിൽ മലയാളി ദമ്പതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top