"എണ്ണപ്പന മിഷൻ’ ഇന്ത്യയെ നയിക്കുന്നത് എങ്ങോട്ട്?
"എണ്ണപ്പന മിഷൻ’  ഇന്ത്യയെ നയിക്കുന്നത്  എങ്ങോട്ട്?
Thursday, November 18, 2021 7:40 PM IST
രാജ്യത്ത് എണ്ണപ്പനകൃഷി വിപ്ലവത്തിനു കേന്ദ്രം ദേശീയമിഷൻ പ്രഖ്യാപിച്ചിരിക്കുകയാണ്. തന്‍റെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. യോഗാചാര്യൻ ബാബാ രാംദേവിന്‍റെ “രുചി സോ യ’’ ഉൾപ്പെടെയുള്ള കോർപറേറ്റ് കന്പനികൾ എണ്ണപ്പനകൃഷി വ്യാപകമാ ക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതിനു പിന്നാലെയാണിതെന്നതു ശ്രദ്ധേയമാണ്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ എണ്ണപ്പനകൃഷി വ്യാപിപ്പിക്കുമെന്ന് ഓഗസ്റ്റ് ആദ്യവാരം ബാബ രാംദേവ് അറിയിച്ചിരുന്നു. അരി, ഗോതന്പ്, പഞ്ചസാര തുട ങ്ങിയവയിൽ ആത്മനിർഭർ ആയിട്ടും ഭക്ഷ്യഎണ്ണയിൽ സ്വയംപര്യാപ്ത കൈവരി ക്കാത്തതിനാലാണ് പുതിയ മിഷൻ തുടങ്ങുന്നതെന്നാണു പ്രധാനമന്ത്രി പറഞ്ഞത്. 

പാമോയിലിനു വേണ്ടി അയൽരാജ്യങ്ങളെ ആശ്രയിക്കുന്നത് അവസാ നിപ്പിക്കാനും കർഷകരുടെ വരുമാനം വർധിപ്പിക്കാനുമാണ് എണ്ണപ്പനമിഷൻ തുടങ്ങുന്നതെന്നാണു സർക്കാർ പറയുന്നത്. കുതിച്ചുയരുന്ന ഭക്ഷ്യഎണ്ണ വില നിയന്ത്രിക്കുകയെന്നതും ദേശീയ ഭക്ഷ്യഎണ്ണമിഷന്‍റെ ഭാഗമായി നടപ്പാക്കുന്ന എണ്ണപ്പന മിഷന്‍റെ ലക്ഷ്യമാണ്.

11040 കോടി രൂപയാണ് എണ്ണപ്പന മിഷനായി കേന്ദ്രം നീക്കിവച്ചിരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ആന്‍റമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ എന്നിവക്ക് പ്രത്യേക ഉൗന്നൽ നൽകിക്കൊണ്ടാണ് മിഷൻ നടപ്പാക്കുന്നത്.

മൂന്നര ലക്ഷം ഹെക്ടർ സ്ഥലത്താണ് രാജ്യത്തിപ്പോൾ എണ്ണപ്പന കൃഷി നടക്കുന്നത്. ആറര ലക്ഷം ഹെക്ടർ സ്ഥലത്തുകൂടി അധികമായി എണ്ണപ്പന കൃഷി കൊണ്ടുവരുകയെന്നതാണു ലക്ഷ്യം. 2025-26 ഓടെ രാജ്യത്തെ എണ്ണപ്പനകൃഷി 10 ലക്ഷം ഹെക്ടർ സ്ഥലത്തേക്കു വ്യാപിപ്പിക്കും.

2029 ഓടെ ഇത് 16.7 ലക്ഷം ഹെക്ട റായി ഉയർത്തും. ഇതിന്‍റെ 34 ശതമാ നം വടക്കുകിഴക്കൻ സംസ്ഥാനങ്ങ ളിലും 19 ശതമാനം ആന്ധ്രാപ്രദേ ശിലും 16 ശതമാനം തെലുങ്കാനയിലും ബാക്കി മറ്റു സംസ്ഥാനങ്ങളിലു മായിരിക്കും. കൃഷിയിലേക്കു വരുന്ന കർഷകർക്കും കന്പനികൾക്കും നടീൽ വസ്തുവിന് ഉൾപ്പെടെ വൻ ആനുകൂ ല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കർഷ കർക്ക് ആദായകരമായ വിലയും ഉറപ്പു നൽകുന്നു.

വർഷങ്ങളായി ഭക്ഷ്യഎണ്ണ ഉത് പാദനത്തിൽ രാജ്യം സ്വയം പര്യാപ്ത മല്ല. 1980കളിൽ മഞ്ഞ വിപ്ലവും 1990 കളിൽ എണ്ണക്കുരുക്കൾക്കു വേണ്ടിയു ള്ള ടെക്നോളജി മിഷനും നടപ്പാക്കി യെങ്കിലും ലക്ഷ്യം കണ്ടില്ല. ഇന്ത്യയി ൽ ഒരു വർഷം 25 ദശലക്ഷത്തോളം ടണ്‍ ഭക്ഷ്യഎണ്ണ ആവശ്യമുണ്ട്. ഇതി ൽ 55 ശതമാനത്തോളം ഇറക്കുമതി യാണ്. ഇതിൽ പാമോയിലിന്‍റെ വിഹി തം 60 ശതമാനം വരും.

27 ശതമാനം സോയബീൻ എണ്ണയും 16 ശതമാനം സൂര്യകാന്തി എണ്ണയുമാണ്. ലോക ത്തെ ഏറ്റവും വലിയ പാമോയിൽ ഇറ ക്കുമതി രാജ്യമാണ് ഇന്ത്യ. ഇന്തോ നേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ ഇറക്കുമതി. 2010ൽ ഇന്ത്യ-ആസിയാൻ സ്വതന്ത്ര വ്യാ പാര കരാർ നിലവിൽ വന്നതോടെ പാമോയിൽ ഇറക്കുമതി കൂടുതൽ ഉദാരവത്കരിക്കപ്പെട്ടു.

വിലക്കുറവ്, അനുകൂലമായ വ്യാ പാര നയങ്ങൾ തുടങ്ങിയ പല കാര ണങ്ങൾ കൊണ്ട് പാമോയിൽ ഇന്ത്യയിൽ കൂടുതൽ ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണയായി മാറി. പാം ഓയിൽ പിടിമുറുക്കിയതോടെ പരന്പരാഗത ഭക്ഷ്യ എണ്ണകളായ കടുകെണ്ണ, നിലക്കടലയെണ്ണ, വെളിച്ചെണ്ണ തുട ങ്ങിയവയെല്ലാം വിപണിയിൽ നിന്നു പിന്തള്ളപ്പെട്ടു. പാമോയിൽ അധി നിവേശം ഈ ഭക്ഷ്യഎണ്ണകളുടെ യെല്ലാം ഭാവിക്ക് വലിയ ഭീഷണിയാ ണുയർത്തുന്നത്.

പരന്പരാഗത എണ്ണക്കുരുക്കളുമായി താരതമ്യപ്പെടുത്തുന്പോൾ ഉത്പാ ദനക്ഷമത കൂടുതലാണെന്നതാണ് എണ്ണപ്പനയുടെ മേ·. ഇന്ത്യയിൽ ഒരു ഹെക്ടറിലെ പാമോയിൽ ഉത്പാദനം 1.12 ടണ്ണാണെങ്കിൽ ഇന്തോനേഷ്യ യിൽ നാലു ടണ്ണിലേറെയാണ്.

അതേസമയം പരന്പരാഗത എണ്ണ ക്കുരു വിളകളുടെ ഒരു ഹെക്ടറിൽ നി ന്നുള്ള എണ്ണ ഉത്പാദനം അര ടണ്ണിൽ താഴെയാണ്. എണ്ണപ്പനകൃഷിക്കു വേണ്ടിവരുന്നതിന്‍റെ പത്തിരട്ടി കൃഷി സ്ഥലം കണ്ടെത്തിയാൽ മാത്രമെ പാ മോയിലിന് തത്തുല്യമായ ഉത്പാദന ലക്ഷ്യം കൈവരിക്കാനാവൂ. ഇതിനു വേണ്ടി നെൽപാടങ്ങളും മറ്റും വൻ തോതിൽ പരിവർത്തനം ചെയ്യേണ്ടി വരും. ഇതാണ് ഭക്ഷ്യഎണ്ണ ഉത്പാദ നത്തിലെ സമവാക്യങ്ങൾ മാറ്റുന്ന വിളയായി കേന്ദ്രസർക്കാർ എണ്ണപ്പ നയെ തെരഞ്ഞെടുക്കാൻ കാരണം.

ഇന്ത്യയിൽ 28 ലക്ഷം ഹെക്ടർ സ്ഥലം കൂടി എണ്ണപ്പന കൃഷിക്കു ലഭ്യമാ ണെന്നാണ് ഇന്ത്യൻ കാർഷിക ഗവേ ഷണ കൗണ്‍സിലിന്‍റെ ഒരു പഠന റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ 10 ലക്ഷം ഹെക്ടർ സ്ഥലവും വടക്കു കിഴ ക്കൻ സംസ്ഥാനങ്ങളിലെ ജൈവവൈ വിധ്യ സന്പന്നമായ മലനിരകളാണ്.

ആർദ്രതയുള്ള ഉഷ്ണമേഖലാ കാലാവസ്ഥയാണ് എണ്ണപ്പന കൃഷി ക്കു വേണ്ടത്. കുറഞ്ഞത് 20 ഡിഗ്രി യും കൂടിയത് 33 ഡിഗ്രി സെൽ ഷ്യസും താപനിലയുള്ള, പ്രതിമാസം 150 മില്ലിമീറ്റർ മഴയുള്ള കാലാവസ്ഥ യാണ് അനുയോജ്യം. ദിവസവും അ ഞ്ചാറു മണിക്കൂർ സൂര്യപ്രകാശവും 80 ശതമാനം അന്തരീക്ഷ ആർദ്രതയും വേണം.

ദക്ഷിണേന്ത്യൻ സംസ്ഥാ നങ്ങൾ, വടക്കുകിഴക്കൻ സംസ്ഥാന ങ്ങൾ, ഒഡീഷ, ഛത്തീ സ്ഗഡ്, ആന്‍റ മാൻ നിക്കോബാർ ദ്വീപുകൾ എന്നി വടങ്ങളിലെ കാലാവസ്ഥ എണ്ണപ്പന കൃഷിക്ക് യോജിച്ചതാണ്. വടക്കുകിഴ ക്കൻ സംസ്ഥാനങ്ങളിൽ മിസോറാം, ആസാം, മേഘാലയ തുടങ്ങിയവയിൽ ഇപ്പോൾ തന്നെ സംസ്ഥാന സർക്കാ രുകളുടെ നേതൃത്വത്തിൽ എണ്ണപ്പന കൃഷി വ്യാപനത്തിന് ഉൗർജ്ജിത പദ്ധതികളുണ്ട്.

എണ്ണപ്പന കൃഷിയിലെ കോർപറേറ്റ് മേധാവിത്വം

എണ്ണപ്പന കൃഷിയിൽ കോർപറേ റ്റുകളുടെ മേധാവിത്വത്തിന് വഴി ഒരുക്കിക്കൊണ്ട് മോദി സർക്കാർ അടുത്ത കാലത്ത് നിരവധി നയപരി പാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. 2017 ഏപ്രിലിൽ എണ്ണപ്പന കൃഷിക്കു വേണ്ടി പരിധിയില്ലാതെ എത്ര ഹെ ക്ടർ ഭൂമി വേണമെങ്കിലും വാങ്ങാൻ കോർപ്പറേറ്റുകൾക്ക് കേന്ദ്രം അനു മതി നൽകി. കന്പനികൾക്ക് 100 ശത മാനം നേരിട്ടുള്ള വിദേശ മൂലധന നിക്ഷേപം സ്വീകരിക്കാനുള്ള അവ കാശവും അനുവദിച്ചു. പുതിയ കാർ ഷിക നിയമങ്ങൾ നിലവിൽ വന്ന തോടെ കരാർ കൃഷിയുടെ ഭാഗമായി കർഷകരുമായി കരാറിൽ ഏർപ്പെടാനും അവസരമുണ്ട്.


കർഷകരുടെ വരുമാനം വർധിപ്പിക്കുന്നത് ലക്ഷ്യ മായി പറയുന്നുണ്ടെങ്കിലും എണ്ണപ്പ ന കൃഷി വ്യാപനത്തിലൂടെ ലാഭം കൊയ്യാൻ പോകുന്നത് വൻകിട കോർ പറേറ്റുകളാണ്. ആരംഭദശയിൽ വൻ തോതിലുള്ള നിക്ഷേപം എണ്ണപ്പന കൃഷിക്ക് ആവശ്യമുണ്ട്. സാധാരണ കർഷകരെക്കൊണ്ട് ഇതു സാധിക്കില്ല. സംസ്കരണത്തിനും കന്പനികളെ ആശ്രയിക്കേണ്ടി വരും.

എണ്ണപ്പന വ്യാപനത്തിന് സർക്കാർ നൽകുന്ന കോടികളുടെ സബ്സിഡി വാങ്ങി യെടുക്കാൻ പോകുന്നത് കോർപ റേറ്റുകളാണ്. നാളികേര കർഷകർ ഉൾപ്പെടെയുള്ള പരന്പരാഗത കർഷകർക്ക് ഇത്തരം ആനു കൂല്യങ്ങൾ എന്തുകൊണ്ടു നൽകുന്നി ല്ലെന്നതാണ് പ്രസക്തമായ മറ്റൊരു ചോദ്യം.

മലേഷ്യൻ കന്പനിയായ വിൽ മറുമായി ചേർന്ന് 1999-ൽ അദാനി രൂപം നൽകിയ അദാനി-വിൽമർ കന്പനിയാണ് ഇന്ത്യയിൽ ഇപ്പോഴ ത്തെ ഏറ്റവും വലിയ ക്രൂഡ് പാമോ യിൽ സംസ്കരണ കന്പനി. രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യഎണ്ണ ഇറക്കു മതി കന്പനിയും ഇതാണ്. മലേഷ്യ യിൽ എണ്ണപ്പന കൃഷിക്കു വേണ്ടി വ്യാ പകമായി വനനശീകരണം നടത്തി യതിനും തെറ്റായ കച്ചവട തന്ത്രങ്ങൾ പയറ്റിയതിനും കുപ്രസിദ്ധിയാർജ്ജിച്ച കന്പനിയാണ് വിൽമർ. രാജ്യത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഭക്ഷ്യഎണ്ണ ബ്രാൻഡായ ഫോർച്യൂ ണും അദാനിയുടെ നിയന്ത്രണത്തി ലാണ്.

ആസാം, ത്രിപുര, മേഘാലയ തുട ങ്ങിയ സംസ്ഥാനങ്ങളിൽ എണ്ണപ്പന കൃഷി വ്യാപിപ്പിക്കാനാണ് ബാബ രാംദേവിന്‍റെ പതജ്ഞലി കന്പനിയുടെ നിയന്ത്രണത്തിലുള്ള രുചിസോയ യുടെ പദ്ധതി. ആന്ധ്ര, തെലുങ്കാന സംസ്ഥാനങ്ങളിൽ കോടികൾ നിക്ഷേ പിക്കുന്നത് “3 എഫ് ഓയിൽ പാം അഗ്രോ ടെക്’’ കന്പനിയാണ്. ഗോദ് റേജ് അഗ്രോ വെറ്റ്, നവഭാരത് കന്പ നികൾക്കും എണ്ണപ്പന കൃഷി വ്യാപനത്തിന് വന്പൻ പദ്ധതികളുണ്ട്. അടുത്ത പത്തോ പതിനഞ്ചോ വർഷ ത്തിനുള്ളിൽ രാജ്യത്തെ പാമോയിൽ വിപണി നിയന്ത്രണം സന്പൂർണമായും കോർപറേറ്റുകളുടെ കൈകളിലാകും.

ഇഷ്ടംപോലെ വില കയറ്റാനും ഇറക്കുമതിയിലൂടെ വില ഇടിക്കാനും അവർക്കാകും. കർഷകർക്ക് ഇപ്പോൾ വാഗ്ദാനം ചെയ്യുന്ന വിലയൊന്നും അന്നു ലഭിക്കണമെന്നില്ല. വെളിച്ചെണ്ണ ഉൾപ്പെടെയുള്ള പരന്പരാഗത ഭക്ഷ്യ എണ്ണകളുടെ ഭാവി ഇരുളടഞ്ഞതാ കാനും ഇടയുണ്ട്. ഒരു കിലോ ഗ്രാമി ൽ താഴെയുള്ള പാക്കറ്റ് വെളിച്ചെണ്ണ യുടെ നികുതി 18 ശതമാനമായി ഉയർ ത്താൻ ജിഎസ്ടി കൗണ്‍സിലിനു മുന്പിലുള്ള നിർദ്ദേശം ഇതുമായി ചേർ ത്തു വായിക്കണം.

ആരോഗ്യവുമായി ബന്ധപ്പെട്ട് പാമോയിലിനെ അനുകൂലിച്ചും എതി ർത്തും നിരവധി ആരോപണങ്ങൾ നിലവിലുണ്ട്. പാമോയിൽ ശരീരത്തി ലെ ചീത്ത കൊഴുപ്പ് കൂട്ടുമെന്നും ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെ ന്നുമാണ് ആരോപണം.

പരിസ്ഥിതിയും എണ്ണപ്പനയും

പാരിസ്ഥിതികമായി ഒട്ടും സു സ്ഥിരമല്ലെന്നതാണ് എണ്ണപ്പന കൃഷി വ്യാപിപ്പിക്കുന്നതിനെതിരേ ഉയരുന്ന ഏറ്റവും പ്രധാന ആരോപണം. ഇത് കാലാവസ്ഥാ വ്യതിയാനം ത്വരിതപ്പെ ടുത്തും. ജൈവവൈവിധ്യം തകർ ക്കും. 2020ൽ മാത്രം ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഒരു ലക്ഷത്തിലേറെ ഹെക്ടർ വനഭൂമി എണ്ണപ്പന കൃഷിക്കു വേണ്ടി വെട്ടി വെളുപ്പിച്ചു. 2002 നും 18 നുമിടയിൽ 10 ലക്ഷം ഹെക്ടർ വന ഭൂമിയാണ് വെട്ടിമാറ്റിയത്.

ഇന്തോനേഷ്യയിലെ 25 ശതമാന ത്തോളം വനമാണ് പാമോയിലിനു വേണ്ടി പരിവർത്തനം ചെയ്തത്. കാലാവസ്ഥാ വ്യതിയാനം രൂക്ഷമാ ക്കിക്കൊണ്ട് വൻ തോതിൽ കാർബ ണ്‍ ഡൈ ഓക്സൈഡ് അന്തരീക്ഷ ത്തിലേക്ക് വിസർജ്ജിക്കപ്പെട്ടു. ഒറങ്ഗുട്ടാൻ ഉൾപ്പെടെ 200 ലേറെ ജീവി വർഗങ്ങൾക്ക് ആവാസ വ്യവസ്ഥ നഷ്ടപ്പെട്ടു. പീറ്റ് ന്ധഭൂമികളുടെ പരിവർത്തനവും വൻതോതിലുള്ള കാർബണ്‍ ബഹിർഗമനത്തിനു കാരണമായി.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളി ൽ എണ്ണപ്പന കൃഷി വ്യാപിപ്പിക്കുന്ന പ്രദേശങ്ങളിൽ 45-60 ശതമാനവും പരിസ്ഥിതിലോല മേഖലകളാണ്. ഇന്തോബർമൻ ജൈവൈവിധ്യ ഹോ ട്ട് സ്പോട്ട് മേഖലയായ ഈ പ്രദേശ ങ്ങളിൽ വനം നശിപ്പിച്ചുള്ള എണ്ണപ്പന കൃഷി വ്യാപനം പാരിസ്ഥിതിക വി നാശമായി പരിണമിക്കും. കുത്തനെ ചെരിഞ്ഞ ഹിമാലയൻ മലനിരകളി ലുള്ള എണ്ണപ്പനകൃഷി മലയിടിച്ചി ലിനു കാരണമാകും.

ഇവിടങ്ങളിലെ പുനം കൃഷി അവ സാനിപ്പിച്ച് ഏകവിള സന്പ്രദായത്തി ലൂന്നിയ എണ്ണപ്പന കൃഷിയിലേക്കു മാറുന്നത് കാർഷിക ജൈവവൈവി ധ്യത്തേയും നശിപ്പിക്കും. തെങ്ങ് ഉൾപ്പെടെയുള്ള പരന്പരാഗത എണ്ണ ക്കുരുക്കളുമായി താരതമ്യപ്പെടുത്തു ന്പോൾ ഏറ്റവും കൂടുതൽ വെള്ളം ഉൗറ്റിക്കുടിക്കുന്ന വിളകളിലൊന്നാ ണ് എണ്ണപ്പന. ഒരു വൃക്ഷത്തിന് ഒരു ദിവസം 300 ലിറ്റർ വെള്ളം വേണം.

ഒരേക്കറിൽ 56 എണ്ണപ്പനകളുണ്ടാ കും. അതായത് ഒരേക്കറിൽ നിന്ന് ഒരു ദിവസം 15000ൽ അധികം ലിറ്റർ വെള്ളം ഇവ ഊറ്റിയെടുക്കും. ഇത് ദീർഘകാലാടിസ്ഥാനത്തിൽ രൂക്ഷ മായ ജലക്ഷാമമുണ്ടാകും. ഭൂഗർഭജല നിരപ്പ് താഴും. വൻതോതിൽ കീടനാ ശിനികൾ ഉപയോഗിക്കേണ്ടി വരുമെ ന്നതിനാൽ ജലസ്രോതസുകൾ മലി നമാകും. ഉൗർജിത കോർപറേറ്റ് എണ്ണപ്പനകൃഷി മണ്ണിന്‍റെ ഫലഭൂയി ഷ്ഠത നഷ്ടപ്പെടുത്തും.

സുസ്ഥിര രീതിയിലെ പാമോയിൽ

യൂറോപ്യൻ യൂണിയൻ ഇപ്പോൾ സുസ്ഥിരമായ രീതികളിലൂടെ ഉത് പാദിപ്പിക്കുന്ന പാമോയിലിന്‍റെ ഇറക്കു മതി മാത്രമെ അനുവദിക്കുന്നുള്ളു. ശ്രീലങ്ക പാരിസ്ഥിതിക കാരണങ്ങളാ ൽ കഴിഞ്ഞ വർഷം പാമോയിലിന്‍റെ ഇറക്കുമതിയും എണ്ണപ്പന കൃഷിയും നിരോധിച്ചു. നിലവിലുള്ള തോട്ടങ്ങൾ ഘട്ടം ഘട്ടമായി പിഴുതു മാറ്റാനാണ് സർക്കാർ ഉത്തരവ്.

ഇന്ത്യയിൽ സു സ്ഥിരമായ പാമോയിൽ ഉത്പാദനം ഉറപ്പാക്കിയില്ലെങ്കിൽ അത് വൻ പാരിസ്ഥിതിക ദുരന്തത്തിലേക്കു തള്ളിയിടും. നമ്മുടെ സംസ്കാരവു മായി ബന്ധപ്പെട്ട എണ്ണക്കുരു വിളക ളെ പ്രോത്സാഹിപ്പിക്കാനും സർക്കാർ പദ്ധതികൾ നടപ്പാക്കണം. പാമോയി ൽ അധിനിവേശം മൂലം വെളിച്ചെണ്ണ ഉൾപ്പെടെയുള്ള പരന്പരാഗത ന്ധഭക്ഷ്യ എണ്ണകൾ അപ്രത്യക്ഷമാകുന്നതിനും ഇടയാകരുത്.