Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ചെടിച്ചട്ടിയിലെ കുഞ്ഞൻ കൗതുകം
അതിശയിപ്പിക്കും നനകിഴങ്ങ് പെരു...
അധിക വരുമാനത്തിന് ഇടവിളയായി ...
കാർഷിക ഉത്പാദനം വർധിക്കാൻ തേന...
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരി...
നാടിന്റെ പെരുമയുമായി കലഞ്ഞൂർ ...
നാലു തലമുറകളുടെ "മധു' സ്മരണയി...
മുടക്ക് തുച്ഛം, വരുമാനം മെച്ചം; ത...
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
Previous
Next
Karshakan
പ്രശ്നങ്ങളുണ്ട്, മണ്ണിലെ പൊന്നിനും
Tuesday, September 27, 2022 4:15 PM IST
മഞ്ഞളിന്റെ ഗുണങ്ങള്‍ കണക്കിലെടുത്താല്‍ അതു പൊന്നിനെക്കാള്‍ ഒരു പടി മുകളിലാണ്. വളര്‍ത്തു പക്ഷികളുടെയും മൃഗങ്ങളുടെയും ചികിത്സാരംഗം മുതല്‍ ആധുനിക രീതിയിലുള്ള അര്‍ബുദ ചികിത്സ വരെ വ്യാപിച്ചു കിടക്കുന്നു മഞ്ഞളിന്റെ ഔഷധപ്പെരുമ. കോവിഡ് കാലത്ത് മഞ്ഞളിന്റെ ഉപയോഗം നാം കണ്ടറിഞ്ഞതുമാണ്. ഉപഭോഗവും ആവശ്യകതയും ഉയരുന്നതനുസരിച്ച് മഞ്ഞളിന്റെ ഉത്പാദനവും വര്‍ധിച്ചുവരുന്നതായാണ് കണക്കുകള്‍.
മഞ്ഞള്‍ പൊതുവെ കീട-രോഗബാധ കുറവുള്ള വിളയായിട്ടാണ് അറിയപ്പെടുന്നതെങ്കിലും ഒരു വിള ഒരേ സ്ഥലത്ത് സ്ഥിരമായും വ്യാപകമായും കൃഷി ചെയ്യുമ്പോള്‍ ഉണ്ടാകാറുള്ള പ്രശ്നങ്ങള്‍ മഞ്ഞളിലും തലപൊക്കി തുടങ്ങിയിട്ടുണ്ട്. കീടങ്ങളും രോഗങ്ങളുമാണ് ഇതില്‍ പ്രധാനം. മഞ്ഞളിന്റെ കുടുബക്കാരായ ഇഞ്ചി, കൂവ തുടങ്ങിയവയില്‍ നിന്നാണ് കീട-രോഗങ്ങള്‍ മഞ്ഞളിലേക്കും എത്തുന്നത്. മഞ്ഞളിനെ ബാധിക്കുന്ന കീട-രോഗങ്ങളും അവയെ തിരിച്ചറിയാനുള്ള മാര്‍ഗങ്ങളും നിയന്ത്രണ രീതികളും നോക്കാം.
തണ്ടുതുരപ്പന്‍
മഞ്ഞനിറമുള്ള ചിറകുകളില്‍ കറുത്ത പൊട്ടുള്ള ചെറുനിശാ ശലഭമാണ് ഇവിടത്തെ വില്ലന്‍. ഇവ ചെടിയുടെ ഇളം ഭാഗങ്ങളില്‍ മുട്ടയിടും. മുട്ടകള്‍ വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ മഞ്ഞളിന്റെ തണ്ട് തുരന്ന് അകത്ത് കയറി ഉള്ളിലിരുന്ന് തണ്ടിന്റെ വളര്‍ന്നു വരുന്ന ഭാഗങ്ങള്‍ തിന്നു നശിപ്പിക്കും. ഇതുമൂലം പുതുനാമ്പ് ഉണങ്ങിപ്പോകും. ഇവ തണ്ടിനുള്ളില്‍ പ്രവേശിച്ച ഭാഗത്ത് ദ്വാരവും അതിനു ചുറ്റും പുഴുവിന്റെ വിസര്‍ജ്യവും കാണും.
ഇതാണ് കീടബാധയുടെ ലക്ഷണങ്ങള്‍. മഞ്ഞളിനു പുറമെ ഇഞ്ചി, ഏലം എന്നീ വിളകളെയും ഈ കീടം ആക്രമിക്കാറുണ്ട്. തണ്ടിന്റെ ഭാഗങ്ങള്‍ തിന്നു പൂര്‍ണ വളര്‍ച്ചയെത്തുന്ന പുഴുക്കള്‍ തണ്ടിനുള്ളില്‍ തന്നെ സമാധിദശ പൂര്‍ത്തിയാക്കി ശലഭമായി പുറത്തുവരുന്നു. ഇവയുടെ ആക്രമണം മൂലം ചെടിയുടെ വളര്‍ച്ച നിലയ്ക്കുകയും ഉത്പാദനം കുറയുകയും ചെയ്യും.
ആരംഭദശയില്‍ തന്നെ തണ്ടുതുരപ്പന്റെ സാന്നിധ്യം കണ്ടെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചാല്‍ ഇവയെ നിയന്ത്രിക്കാനാകും. ജൈവിക മാര്‍ഗമായി മിത്ര കുമിളായ ബ്യൂവേറിയ ബാസിയാന പൊടി രൂപത്തില്‍ ലഭ്യമായത് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തെളി അരിച്ചെടുത്ത് ചെടികളില്‍ തളിക്കുന്നത് ഫലപ്രദമാണ്. വേപ്പധിഷ്ഠിത കീടനാശിനി പ്രയോഗവും കീടങ്ങളെ അകറ്റി നിറുത്തും.
ആക്രമണം അധികരിക്കുന്ന പക്ഷം രാസകീടനാശിനിയായ ക്വിനാല്‍ ഫോസ് (2 മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍) അല്ലെങ്കില്‍ ക്ലോട്രാന്ട്രാനിലിപ്രോള് (ഒരുമില്ലി 10 ലിറ്റര്‍ വെള്ളത്തില്‍) ഉപയോഗിക്കാം. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവിലാണ് തണ്ടുതുരപ്പന്റെ ആക്രമണം രൂക്ഷമാകുന്നത്.
ഇലചുരുട്ടിപ്പുഴു
മഞ്ഞളിന്റെ കായിക വളര്‍ച്ചാഘട്ടത്തില്‍ ഇലകളുടെ അരികുകള്‍ മുറിച്ചു മടക്കി വച്ചിരിക്കുന്നതായി കാണുന്നതാണ് ഇതിന്റെ ലക്ഷണം. ഇലമടക്കിനുള്ളില്‍ ഈ കീടത്തിന്റെ വിവിധ പ്രായത്തിലുള്ള പുഴുക്കളെ കാണാം. സന്ധ്യാനേരത്ത് വളരെ വേഗത്തില്‍ തെന്നിപ്പറക്കുന്ന തവിട്ടു നിറത്തിലുള്ള ശലഭം ഇലയുടെ അടിവശത്തായി നിക്ഷേപിക്കുന്ന മുട്ടകള്‍ വിരിഞ്ഞാണ് പുഴുക്കള്‍ ഉണ്ടാകുന്നത്. ഇലമടക്കിനുള്ളില്‍ കഴിയുന്ന പുഴുക്കള്‍ ഇലകള്‍ തിന്നു നശിപ്പിക്കും.
പച്ച നിറമുള്ള ഉടലും കറുത്ത തലയുമുള്ള പുഴുക്കള്‍ രണ്ടു മുതല്‍ മൂന്നാഴ്ചയോളം ഇലകള്‍ തിന്നും. തുടര്‍ന്ന് ഇലമടക്കിനുള്ളില്‍ തന്നെ സമാധി പ്രാപിച്ച് ഒരാഴ്ച കഴിഞ്ഞ് ശലഭമായി പുറത്തു വരികയും ചെയ്യും. ഓഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെയാണ് ഇവയുടെ ആക്രമണം കാണുന്നത്. തണ്ടുതുരപ്പനെതിരേ പ്രയോഗിക്കുന്ന ജൈവ-രാസ കീടനാശിനികള്‍ ഇലചുരുട്ടിപ്പുഴുവിനേയും നിയന്ത്രിക്കാന്‍ സഹായിക്കും.
കാഷ്യു പുഴു
ഇലചുരുട്ടിപ്പുഴുവിനെപ്പോലെ തന്നെ ഇലകളെയാണ് ഇവയും ആക്രമിക്കുന്നത്. ഈ പുഴു അതിന്റെ കാഷ്ഠം മുതുകത്ത് വച്ചാണു സഞ്ചരിക്കുന്നത്. കാഷ്ഠം മാറ്റി നോക്കിയാല്‍ അതിനടിയിലായി മഞ്ഞ നിറത്തിലുള്ള ഉരുണ്ട പുഴുവിനെ കാണാം. ലെമ്മ എന്നറിയപ്പെടുന്ന ഇവ ഒരിനം വണ്ടിന്റെ പുഴുക്കളാണ്.
പുഴുക്കള്‍ ക്കു പുറമെ ഇവയുടെ വണ്ടുകളും ഇലകള്‍ തിന്നാറുണ്ട്. ഇലകളുടെ പ്രതലം ചുരണ്ടിത്തിന്നാണ് പുഴുക്കള്‍ ജീവിക്കുന്നത്. നാമ്പിലകളില്‍ ഇവയുടെ ആക്രമണം കൂടുതലായിരിക്കും. ആക്രമമുള്ള ഇലകളില്‍ വെളുത്ത പാടുകളും ചെറു ദ്വാരങ്ങളും കാണും.
നിമാവിരകള്‍
മണ്ണില്‍ താവളമുറപ്പിച്ചിട്ടുള്ള സൂക്ഷ്മജീവികളാണ് നിമാവിരകള്‍. ഇവ മഞ്ഞളിന്റെ തണ്ട് മണ്ണിനോടു ചേരുന്ന ഭാഗം, തട, ഭൂകാണ്ഡങ്ങള്‍, വേരുകള്‍ എന്നിവയെ ആക്രമിക്കുന്നു. വേരു ബന്ധക നിമാവിര, തുരപ്പന്‍ നിമാവിര എന്നിങ്ങനെ വിവിധ തരങ്ങളുണ്ട്.
വേരുകളിലും ഭൂകാണ്ഡങ്ങളിലും മുഴകളോ കറുത്ത പാടുകളോ കാണാം. മണ്ണിനടിയില്‍ സസ്യഭാഗങ്ങളില്‍ നിമാവിരകള്‍ ഉണ്ടാകുന്ന മുറുവുകള്‍ മണ്ണിലുള്ള ദോഷകാരികളായ രോഗാണുക്കള്‍ക്ക് ചെടിക്കുള്ളിലേക്കുള്ള പ്രവേശനം സൂഗമമാക്കും.
നടുമ്പോള്‍ തന്നെ നിമാവിര നിയന്ത്രണം ആരംഭിക്കണം. നിമാവിര ആക്രമണമില്ലാത്ത നടീല്‍ വസ്തുക്കള്‍ തെരെഞ്ഞെടുക്കണം. വാഴ, മറ്റു വഴുതനവര്‍ഗ പച്ചക്കറികളായ മുളക്, തക്കാളി, വഴുതന എന്നിവ മഞ്ഞളുമായി വിള ചംക്രമണം ചെയ്യുന്ന കൃഷി സ്ഥലങ്ങളില്‍ നിമാവിരകളുടെ ആക്രമണം തുടര്‍ന്നേക്കാം. ജൈവവളം ചേര്‍ക്കുമ്പോള്‍ ട്രൈക്കോഡെര്‍മ ചേര്‍ത്ത് സമ്പുഷ്ടീകരിച്ച കാലിവളം നല്‍കുന്നത് നല്ലതാണ്. വേപ്പിന് പിണ്ണാക്ക് മണ്ണില്‍ ചേര്‍ക്കുന്നതും ഇവയുടെ വളര്‍ച്ചയെ തടയും.
മഞ്ഞളിനെ ബാധിക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ടവ മൂന്നു കുമിള്‍ രോഗങ്ങളാണ്. ഇലകളെ ബാധിക്കുന്ന രണ്ടു രോഗങ്ങളും ഭൂകാണ്ഡത്തെ ബാധിക്കുന്ന ഒന്നും.
ഇലകരിച്ചില്‍
അരികില്‍ നിന്നു കരിഞ്ഞു തുടങ്ങി ഇല മുഴുവനായി ബാധിച്ചു കരിഞ്ഞ് ഉണങ്ങുന്നു. നന്നേ ചെറിയ പുള്ളിക്കുത്തുകളായിട്ടാണ് തുടക്കം.
ഇലപ്പുള്ളി രോഗം
ഈ കുമിള്‍ രോഗം ആര്‍ദ്രത കുറഞ്ഞ സമയത്താണ് കൂടുതലായും കണ്ടുവരുന്നത്. ഇലകളില്‍ മഞ്ഞപ്പൊട്ടുകള്‍ പ്രത്യക്ഷപ്പെടുന്നതാണ് ആദ്യ ലക്ഷണം. തുടര്‍ന്ന് ഇലകള്‍ മൊത്തമായി വ്യാപിക്കുകയും ഇലകള്‍ കരിഞ്ഞുണങ്ങി പോകുകയും ചെയ്യും. രോഗബാധിതമായ ഇലകള്‍, തണ്ട് എന്നിവ തീയിട്ട് നശിപ്പിക്കണം.
ചുവട് ചീയല്‍
ഈ കുമിള്‍ രോഗം ബാധിക്കുന്നതു മഞ്ഞളിന്റെ വേരിനേയും ഭൂകാണ്ഡത്തെയുമാണ്. രോഗബാധയേറ്റ കാണ്ഡഭാഗങ്ങള്‍ ചീഞ്ഞുപോകും. ഉള്ളില്‍ നിറവ്യത്യാസവും ഉണ്ടാകും. ഈ രോഗാണുക്കള്‍ മണ്ണിലൂടെ പകരും. ഈ രോഗം ബാധിച്ച സ്ഥലങ്ങളില്‍ നിന്നു വിത്ത് ശേഖരിക്കുന്നത് ഒഴിവാക്കണം.
ഈ കുമിള്‍ രോഗങ്ങള്‍ക്കെതിരെ സ്യൂഡോമോണസ് മിത്ര ബാക്ടീരിയ തുടര്‍ച്ചയായി പ്രയോഗിക്കണം. ഇതിനായി 20 ഗ്രാം സ്യൂഡോമോണസ് പൊടി വെള്ളത്തില്‍ കലക്കി ഉപയോഗിക്കാം. ആലപ്പി സുപ്രീം, കേദാരം, വര്‍ണ, സോനാ എന്നീ മഞ്ഞള്‍ ഇനങ്ങള്‍ ഇല കരിച്ചിലിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണ്.
നടുന്നതിനു മുന്‍പായി വിത്ത് മഞ്ഞള്‍ 5 ശതമാനം വീര്യമുള്ള സ്യൂഡോമോണാസ് (50 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍) ലായനിയില്‍ 15 മിനിറ്റ് മുക്കിവച്ചശേഷം നടണം. ഇതിനു പകരമായി മാങ്കോസെബ് എന്ന കുമിള്‍നാശിനി മൂന്നു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അതില്‍ അര മണിക്കൂര്‍ നേരം വിത്ത് മഞ്ഞള്‍ മുക്കിവച്ചശേഷവും നടാം. ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോ മിശ്രിതം തഇലകളില് തളിക്കുകയും ചുവട്ടില്‍ ഒഴിച്ചു കൊടുക്കുകയും ചെയ്യാം.
ചുവട് ചീയല്‍ നിയന്ത്രിക്കാന്‍ ട്രൈക്കോഡെര്‍മ ചേര്‍ത്തു സമ്പുഷ്ടീകരിച്ച കലിവളമോ മണ്ണിര കമ്പോസ്റ്റോ ചുവട്ടിലിടാം. ഇതുപയോഗിക്കുമ്പോള്‍ ബോര്‍ഡോ മിശ്രിതം ഒപ്പം പ്രയോഗിക്കരുത്. ചുവട് ചീയല്‍ രോഗമുള്ള സ്ഥലങ്ങളില്‍ മഞ്ഞള്‍, ഇഞ്ചി എന്നിവ തുടര്‍ച്ചയായി കൃഷി ചെയ്യരുത്.
ഡോ.ടി. ശിവകുമാര്‍
കൃഷി വിജ്ഞാന കേന്ദ്രം, ആലപ്പുഴ
ഡോ. എന്‍.എസ്.രാധിക
കാര്‍ഷിക കോളജ്, പടന്നക്കാട്
ചെടിച്ചട്ടിയിലെ കുഞ്ഞൻ കൗതുകം
വൻവൃക്ഷങ്ങളുടെ വളർച്ച നിയന്ത്രിച്ച് കുഞ്ഞൻ മരങ്ങളാക്കി ചെടിച്ചട്ടികളിൽ വളർത്തുന്ന ജപ്പാനീ
അതിശയിപ്പിക്കും നനകിഴങ്ങ് പെരുങ്കാലൻ
ചെറുകിഴങ്ങ് വർഗത്തിൽ നെടുങ്കാലനാണു കേമനെങ്കിൽ നനകിഴങ്ങിൽ അതിശയിപ്പിക്കുന്നതു പെരുങ്കാലൻ.
അധിക വരുമാനത്തിന് ഇടവിളയായി തെങ്ങിൻ തോപ്പിൽ മാങ്കോസ്റ്റിൻ
തെങ്ങിൻ തോപ്പിൽ ഇടവിളകളായി ഹ്രസ്വ-ദീർഘകാല വിളകൾ കൃഷി ചെയ്യുന്ന രീതി പണ്ടുമുതൽ തന്നെയുള്ള
കാർഷിക ഉത്പാദനം വർധിക്കാൻ തേനീച്ചവളർത്തൽ
കേരളത്തിലെ കാർഷിക വിള സമൃദ്ധിക്കു കാരണം ആയിരക്കണക്കിനു വരുന്ന ഷഡ്പദങ്ങൾ വഴി നടക്കുന്ന പരപ
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരിക്കും ഏദൻതോട്ടം
ടിനു മുന്നിൽ പടർന്നു, വെള്ള നിറത്തിൽ സുഗന്ധവാഹിയായ പുഷ്പങ്ങളുമായി നിൽക്കുന്നത് ചെറി ബ്ലോസം.
നാടിന്റെ പെരുമയുമായി കലഞ്ഞൂർ തേൻ
ഒരു വർഷം കലഞ്ഞൂരിൽ നിന്നു വില്പന നടത്തുന്നത് 20,000 കിലോ തേൻ. പത്തനംതിട്ട ജില്ലയിൽ കുളത്തൂർ ഏ
നാലു തലമുറകളുടെ "മധു' സ്മരണയിൽ തേനീച്ച ഫിലിപ്പ്
പണ്ടു കുമളിക്കു യാത്ര പോകുന്നവരുടെ പ്രധാന ലക്ഷ്യം തേക്കടിയായിരുന്നു. അവിടെയെത്തി ബോട്ടുയാത്ര
മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
അയൂബ് ഖാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പക്ഷേ, ജീവിക്കാൻ പയറ്റുന്നതു തേനീച്ച ശാസ്ത്രം. അതിൽ അയൂബ്
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
ചെടിച്ചട്ടിയിലെ കുഞ്ഞൻ കൗതുകം
വൻവൃക്ഷങ്ങളുടെ വളർച്ച നിയന്ത്രിച്ച് കുഞ്ഞൻ മരങ്ങളാക്കി ചെടിച്ചട്ടികളിൽ വളർത്തുന്ന ജപ്പാനീ
അതിശയിപ്പിക്കും നനകിഴങ്ങ് പെരുങ്കാലൻ
ചെറുകിഴങ്ങ് വർഗത്തിൽ നെടുങ്കാലനാണു കേമനെങ്കിൽ നനകിഴങ്ങിൽ അതിശയിപ്പിക്കുന്നതു പെരുങ്കാലൻ.
അധിക വരുമാനത്തിന് ഇടവിളയായി തെങ്ങിൻ തോപ്പിൽ മാങ്കോസ്റ്റിൻ
തെങ്ങിൻ തോപ്പിൽ ഇടവിളകളായി ഹ്രസ്വ-ദീർഘകാല വിളകൾ കൃഷി ചെയ്യുന്ന രീതി പണ്ടുമുതൽ തന്നെയുള്ള
കാർഷിക ഉത്പാദനം വർധിക്കാൻ തേനീച്ചവളർത്തൽ
കേരളത്തിലെ കാർഷിക വിള സമൃദ്ധിക്കു കാരണം ആയിരക്കണക്കിനു വരുന്ന ഷഡ്പദങ്ങൾ വഴി നടക്കുന്ന പരപ
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരിക്കും ഏദൻതോട്ടം
ടിനു മുന്നിൽ പടർന്നു, വെള്ള നിറത്തിൽ സുഗന്ധവാഹിയായ പുഷ്പങ്ങളുമായി നിൽക്കുന്നത് ചെറി ബ്ലോസം.
നാടിന്റെ പെരുമയുമായി കലഞ്ഞൂർ തേൻ
ഒരു വർഷം കലഞ്ഞൂരിൽ നിന്നു വില്പന നടത്തുന്നത് 20,000 കിലോ തേൻ. പത്തനംതിട്ട ജില്ലയിൽ കുളത്തൂർ ഏ
നാലു തലമുറകളുടെ "മധു' സ്മരണയിൽ തേനീച്ച ഫിലിപ്പ്
പണ്ടു കുമളിക്കു യാത്ര പോകുന്നവരുടെ പ്രധാന ലക്ഷ്യം തേക്കടിയായിരുന്നു. അവിടെയെത്തി ബോട്ടുയാത്ര
മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
അയൂബ് ഖാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പക്ഷേ, ജീവിക്കാൻ പയറ്റുന്നതു തേനീച്ച ശാസ്ത്രം. അതിൽ അയൂബ്
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
വിളകളെല്ലാം നൂറുമേനി; പൊന്നാണ് ബിനോയിയുടെ മണ്ണ്
കോട്ടയം ജില്ലയിൽ എലിക്കുളം പഞ്ചായത്തിലെ പൈക കുറ്റിക്കാട്ട് ബിനോയ് ജോസഫിന്റെ മണ്ണിൽ വിളയാത്ത
അതിമാരകം ആടുവസന്ത
ആടുകളിലെ പ്ലേഗ് എന്നറിയപ്പെടുന്ന മാരക സാംക്രമിക വൈറസ് രോഗമാണ് ആടുവസന്ത. പാരമിക്സോ എന്ന വൈ
നേന്ത്രവാഴ കൃഷിയിൽ ജോണിക്ക് പട്ടാളച്ചിട്ട
ഏറെക്കാലം പ്രവാസിയും പിന്നീട് യുഎൻ സമാധാന സേനയിൽ ഫോർവേഡ് ഓപ്പറേറ്റിംഗ് ബേസിൽ അഞ്ചുവർഷത്തോ
സ്ഥിരവരുമാനത്തിന് വെറ്റില കൃഷി
വെറ്റില കൃഷിയിൽ വെന്നിക്കൊടി പാറിക്കുന്ന കർഷകനാണു പത്തനംതിട്ട ജില്ലയിൽ അടൂരിനു സമീപം തോട്
സംരക്ഷിക്കേണ്ടതുണ്ട് നാടൻ കോഴികളേയും
ലഭ്യമായ ഭൂപ്രകൃതിക്കും, കാലവസ്ഥ, പരിപാലന സാഹചര്യങ്ങൾ എന്നിവയ്ക്കുമനുസരിച്ച് ഉരുത്തിരിഞ്ഞ
പാലാക്കാര്‍ക്ക് ഇനി തണ്ണീര്‍മത്തന്‍ ദിനങ്ങള്‍
കോട്ടയം: പാലായിലും തണ്ണിമത്തനോ... ആദ്യം എല്ലാവരും ഒന്ന് അതിശയിച്ചു. ഒന്നും രണ്ടു കിലോയല്ല പതിനാ
സമ്മിശ്ര കൃഷിയിൽ മൂന്നു പതിറ്റാണ്ടിന്റെ അനുഭവവുമായി ബേബി
എറണാകുളം ജില്ലയിൽ നെടുന്പാശേരി വിമാനത്താവളത്തിനടുത്ത് നെടുവത്തൂർ ചൊവ്വര തച്ചപ്പിള്ളി വീട്
വല്ലം നിറയെ കറിവേപ്പില
സുന്ദരന്റെ മൂന്നര എക്കർ കൃഷിത്തോട്ടം ഒരു സംഭവമാണെന്നു നാട്ടുകാർ പറയും. അതു വെറുതെ പറയുന്ന
നാട്ടിലും വളരും ഒട്ടകപ്പക്ഷി
മരുഭൂമിയിലെ പക്ഷി ഒട്ടകപ്പക്ഷി എന്നു വായിച്ചറിഞ്ഞതും വിശേഷിപ്പിച്ചതും ഇനി തിരുത്തി വായിക്കേണ്
സമ്മിശ്ര കൃഷിയിൽ ആഹ്ലാദത്തോടെ പ്രേംജിത്തും അജിതയും
ആദായകരമാക്കുക എന്നതിനൊപ്പം കൃഷിത്തോട്ടം ആകർഷകമാക്കുക എന്നതിന് ഒരു കർഷകന്റെ കലാബോധത്
നൂറുമേനി വിളയും ചിപ്പിക്കൂണ്‍
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണു കൂണും കൂണ് വിഭവങ്ങളും. രുചിയുടെ കാര്യത്തിൽ മാത്രമല്ല, പോഷ
ബംഗ്ലാവ് കുടിയിൽ 100 തികഞ്ഞ ജാതി മരങ്ങൾ
കാലടിയോടു ചേർന്നു പെരിയാറിന്റെ തീരത്ത് ബ്രിട്ടീഷുകാർ നട്ടുവളർത്തിയ ജാതിമരങ്ങൾക്കു പ്രായം
രോഗങ്ങളെ ചെറുക്കാൻ റബറിന് ക്രൗണ്‍ ബഡിംഗ്
കാലാവസ്ഥാവ്യതിയാനം, തുടർച്ചയായ മഴ, രോഗാണുക്കളുടെ സാന്നിധ്യം തുടങ്ങിയവ റബർ മരങ്ങളിൽ ഇലരേ
Latest News
ഗോവധം നിരോധിക്കുമെന്ന് അമിത് ഷാ
അവസാന മത്സരവും തോറ്റ് മുംബൈ
തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യകുമാറിന് നേരേ ആക്രമണം
രാഹുല്‍ റായ്ബറേലിയിലെ വോട്ടര്‍മാരെ നിരാശപ്പെടുത്തില്ല: സോണിയാ ഗാന്ധി
Latest News
ഗോവധം നിരോധിക്കുമെന്ന് അമിത് ഷാ
അവസാന മത്സരവും തോറ്റ് മുംബൈ
തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കനയ്യകുമാറിന് നേരേ ആക്രമണം
രാഹുല്‍ റായ്ബറേലിയിലെ വോട്ടര്‍മാരെ നിരാശപ്പെടുത്തില്ല: സോണിയാ ഗാന്ധി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top