Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്...
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ...
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ...
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ....
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം...
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്...
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവ...
Previous
Next
Karshakan
മനസുണർത്താൻ ഉദ്യാന ചികിത്സ
ഞാനെന്തിന് ഈ ബുദ്ധിമുട്ടൊക്കെ സഹിച്ചു കൃഷിചെയ്യണം? വല്ല പച്ചക്കറിക്കടയിലും പോയി പത്തോ അന്‍പതോ രൂപ കൊടുത്താൽ കിട്ടില്ലേ ഇവയൊക്കെ? പിന്നെന്തിനു പ്രകൃതിയോടും രോഗ, കീടങ്ങളോടും മല്ലിട്ടുസമയം കളയണം?. കൃഷിയിൽ ആദ്യമായിറങ്ങുന്നവരും ഇറങ്ങാൻ ആഗ്രഹിക്കുന്നവരുമൊക്കെ ഒരുവേള ഇങ്ങനെയും ചിന്തിച്ചേക്കാം. ഈ വാദങ്ങളെ സാധൂകരിക്കുന്ന കാരണങ്ങളും കണ്ടേക്കാം.
ഒരു കിലോ പച്ചമുളക് ജൈവരീതിയിൽ വിളയിക്കാൻ ചെലവാക്കുന്ന പണം, അധ്വാനം ഇവയെല്ലാം വച്ചു നോക്കുന്പോൾ കടയിൽ നിന്നു വാങ്ങുന്നതു തന്നല്ലേ ലാഭം? ഇങ്ങനെയൊക്കെ ചിന്തിച്ച് കൃഷിയിൽ നിന്നു മാറുന്നവർ മനസിലാക്കേണ്ട ഒരു മറുവശമുണ്ട് കൃഷിക്ക്. കൃഷി നമ്മുടെ മനസിലും ശരീരത്തിലുമുണ്ടാക്കുന്ന മാറ്റങ്ങളാണവ. ഇതിന്റെ ഗുണഫലങ്ങൾ പണത്തിന്റെ തോതുപയോഗിച്ച് അളക്കാവുന്നതിലും അപ്പുറമാണ്.
കൃഷിയും അമേരിക്കൻ ഹോർട്ടിക്കൾച്ചറൽ തെറാപ്പി അസോസിയേഷനും
കൃഷി ശരീരത്തിനും മനസിനും നൽകുന്ന സൗഖ്യത്തെക്കുറിച്ച് ആധികാരിക പഠനങ്ങൾ നടത്തുന്ന സംഘടനയാണ് അമേരിക്കൻ ഹോർട്ടിക്കൾച്ചറൽ തെറാപ്പി അസോസിയേഷൻ. ഒരു ചികിത്സാരീതി എന്ന നിലയിൽ കൃഷി ഉപയോഗിച്ചപ്പോൾ വിവിധ തലത്തിലുള്ള മനുഷ്യരിൽ അതുണ്ടാക്കിയ മാറ്റങ്ങൾ അദ്ഭുതാവഹമായിരുന്നു.
പ്രായമായവരിൽ: സിംഗപ്പൂരിൽ അറുപതിനും എണ്‍പതിനും മധ്യേ പ്രായമുള്ളവരിൽ നടത്തിയ പഠനത്തിൽ കൃഷിയിൽ ഏർപ്പെട്ടവരുടെ മാനസീകാരോഗ്യവും സുസ്ഥിതിയും വർധിക്കുന്നതായി കണ്ടെത്തി.
ചിക്കാഗോയിലെ കുട്ടികൾ: സ്കൂൾ പഠനത്തിനൊപ്പം പൂന്തോട്ട, അടുക്കളത്തോട്ട പരിപാലനവും ഉൾപ്പെടുത്തി ചിക്കാഗോയിൽ ഒരു പഠനം നടന്നു. ഭക്ഷ്യസ്വയംപര്യാപ്തതയേക്കുറിച്ച് വ്യക്തമായ അവബോധം കുട്ടികളിൽ രൂപപ്പെട്ടുവെന്നു മാത്രമല്ല, അതിനായുള്ള വലിയ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാനും ഈ കുട്ടികൾക്കായി. പഠനത്തിലെ പിരിമുറുക്കം ഇല്ലാതായതിനൊപ്പം മറ്റുള്ളവരോടു സ്നേഹവും കരുതലുമുള്ള സ്വഭാവം കുട്ടികളിൽ വളർന്നതായി പഠനം കണ്ടെത്തി.
ജയിലുകൾ പൂന്തോട്ടങ്ങളായപ്പോൾ: ജയിലുകളിലെ തടവുകാരിലും വലിയ മാറ്റങ്ങൾ വരുത്താൻ കൃഷിക്കാവുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഭക്ഷ്യ, പൂന്തോട്ട പരിപാലനത്തിലേർപ്പെട്ട തടവുകാരിൽ കുറ്റവാസന കുറയുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ജോലിചെയ്തു ജീവിക്കണമെന്ന മാനസീകാവസ്ഥ ഉണ്ടായതായും പഠനങ്ങൾ വെളിപ്പെടുത്തുന്നു.
ഒപ്പം, കരുതലും സഹജീവി സ്നേഹവും വർധിക്കുന്നതായും കണ്ടെത്തി. ബുദ്ധി പരിമിതികൾ അതിജീവിക്കാൻ: നോർത്ത് കരോളിനയിൽ ബൗദ്ധിക പരിമിതിയുള്ള യുവാക്കളിലാണ് ഉദ്യാനചികിത്സ നടത്തിയത്. പരിമിതികളെ അതിജീവിച്ച് ബൗദ്ധികവികാസം നേടാൻ കൃഷിയിലൂടെ സാധിച്ചതായാണ് ഇവിടത്തെ കണ്ടെത്തൽ.
കൃഷിയിലേർപ്പെട്ട കുട്ടികളിൽ ഓർമശക്തിയും ധാരണാശേഷിയും വർധിച്ചതായും മനുഷ്യരുമായി നല്ല രീതിയിൽ പെരുമാറാനുള്ള വൈദഗ്ധ്യം ലഭിച്ചതായും പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. മസിലുകളുടെ ഏകീകരിച്ചുള്ള പ്രവർത്തനം സാധ്യമായതിനൊപ്പം ഭാഷാ വൈദഗ്ധ്യം നേടുന്നതിലും ഉദ്യാനങ്ങളിലെ ഇടപെടലുകൾക്കായി.
എന്താണ് ഉദ്യാന ചികിത്സ?
ചികിത്സാ ഉദ്യാനങ്ങളോടുള്ള താത്പര്യം ഗണ്യമായി വർധിക്കുന്നുണ്ടിന്ന്. സാധാരണ പൂന്തോട്ടങ്ങളല്ല ചികിത്സാ ഉദ്യാനങ്ങൾ. പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളവയാണിവ. ന്ധഅമേരിക്കൻ സൊസൈറ്റി ഓഫ് ലാൻഡ്സ്കേപ് ആർക്കിടെക്റ്റ്സ്’ ചികിത്സാ ഉദ്യാനങ്ങൾ രൂപകൽപന ചെയ്യാൻ പരിശീലനം നൽകുന്നുണ്ട്. രോഗസൗഖ്യം നൽകാൻ ഉപകരിക്കുന്ന സസ്യങ്ങൾ ഉൾപ്പെടുന്ന ഒരു ആവാസവ്യവസ്ഥയാണിത്. വ്യത്യസ്ത നിറങ്ങൾ, സുഗന്ധം എന്നിവ നൽകുന്ന സസ്യങ്ങൾ ഇതിലുണ്ടാകും. പച്ചപുതച്ച നടപ്പാതകൾ, ഇവയുടെ ഉയർച്ച താഴ്ചകൾ തുടങ്ങി ഉദ്യാനചികിത്സകരാണ് തോട്ടത്തിന്റെ ഘടന ചിട്ടപ്പെടുത്തുന്നത്.
വ്യത്യസ്ത നിറങ്ങളുടെ കാഴ്ച
ഉദ്യാനങ്ങളിലെ വ്യത്യസ്തമായ നിറങ്ങൾ തലച്ചോറിലെ വ്യത്യസ്ത ഭാഗങ്ങളിലാണ് തിരിച്ചറിയപ്പെടുന്നത്. ഇത് തലച്ചോറിനെ മുഴുവൻ ഉദ്ദീപിപ്പിക്കുന്നു. വ്യത്യസ്ത നിറങ്ങളുള്ള പൂക്കളും കായ്കളുമൊക്കെ കണ്ടുകൊണ്ടുള്ള നടത്തം തലച്ചോറിനു നൽകുന്ന സൗഖ്യം ചില്ലറയല്ല. ശാരീരികവും മാനസികവുമായ രോഗസൗഖ്യവും ഇതുമൂലമുണ്ടാകുന്നു.
ഗന്ധചികിത്സയും തലച്ചോറും
സസ്യങ്ങളുടെ സുഗന്ധവും ഉദ്യാന ചികിത്സയിൽ ഉപയോഗിക്കുന്നുണ്ട്(അരോമ തെറാപ്പി). സുഗന്ധ തൈലങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. ശബ്ദം, കാഴ്ച എന്നിവയേക്കാൾ പെട്ടന്ന് തലച്ചോറിനെ സ്വാധീനിക്കാൻ ഗന്ധത്തിനു കഴിയും. ഇങ്ങനെ തലച്ചോറിലെത്തുന്ന സുഗന്ധം, അവിടെയുണ്ടാക്കുന്ന വൈകാരിക, ശാരീരിക പ്രതികരണങ്ങൾ ഓർമശക്തി വീണ്ടെടുക്കുന്നതിനു വരെ പര്യാപ്തമാണ്.
പെറ്റ്സുകളും ചികിത്സയാണ്
നമ്മൾ വീടുകളിൽ വളർത്തുന്ന നായകൾ, പൂച്ചകൾ, പക്ഷികൾ എല്ലാം ഒരു ചികിസ്തയുടെ ഭാഗമായും ഉപയോഗിക്കുന്നു. പെറ്റ്സ് തെറാപ്പി എന്നാണിതിനു വിളിപ്പേര്. ശരീരത്തിന്റെ കഴിവുകൾ വർധിപ്പിക്കുക, ആശയവിനിമയശേഷിയും സാമൂഹിക കഴിവുകളും വികസിപ്പിക്കുക തുടങ്ങി നിരവധി മാറ്റങ്ങൾ മനുഷ്യരിലുണ്ടാക്കാൻ വളർത്തു മൃഗങ്ങൾക്കും പക്ഷികൾക്കും കഴിയും. പിരിമുറുക്കം കുറച്ച് തലച്ചോറിനു സൗഖ്യം പകരുന്നതാണിവയും.
ചുരുക്കത്തിൽ കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മനുഷ്യനെ മനുഷ്യനാക്കുമെന്നു സാരം. ശാരീരിക, മാനസിക ആരോഗ്യം വീണ്ടെടുക്കാൻ നമ്മുടെ വീട്ടുവളപ്പിലെ കാർഷിക പ്രവർത്തനങ്ങൾ വഹിക്കുന്ന പങ്കു വലുതാണ്. കൃഷി ഒരു ജീവിതചര്യയാക്കിയാൽ ആശുപത്രിയിൽ കയറിയിറങ്ങാതെ തന്നെ ജീവിതം മുന്നോട്ടു നീക്കാം.
രോഗമുണ്ടാകാതിരിക്കാനും കൃഷിയിലേക്കിറങ്ങുന്നതു നന്ന്. ആധുനിക ലോകം സമ്മാനിക്കുന്ന പിരിമുറുക്കത്തിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷനേടാനും നിറമുള്ള കാർഷിക കാഴ്ചകൾ നമ്മെ സഹായിക്കും. നമ്മുടെ അടുക്കളത്തോട്ടങ്ങളും അകത്തള സസ്യങ്ങളും പൂന്തോട്ടവുമെല്ലാം നമ്മളെ ആരോഗ്യവാ·ാരാക്കും. അപ്പോൾ മടിച്ചു നിൽക്കേണ്ട വീട്ടിലൊരു അടുക്കളത്തോട്ടവും പൂന്തോട്ടവുമൊക്കെ നിർമിച്ചോളൂ.
ചരിത്രത്താളുകളിലെ ഉദ്യാന ചികിത്സ
ഇന്ദ്രിയങ്ങളെ ശാന്തമാക്കാൻ ഉദ്യാനചികിത്സ ആരംഭിച്ചത് പുരാതന മെസപ്പട്ടോമിയക്കാരാണ്. ക്രിസ്തുവിനു രണ്ടായിരം വർഷങ്ങൾക്കു മുന്‍പുതന്നെ ഈ ചികിത്സാരീതി നിലനിന്നിരുന്നെന്നതിനു രേഖകളുണ്ട്. സൗന്ദര്യം, സുഗന്ധം, ഒഴുകുന്ന വെള്ളം, തണുത്ത കാലാവസ്ഥ എന്നിവ ഇന്ദ്രിയങ്ങളെ ശാന്തമാക്കുമെന്നു പുരാതന പേർഷ്യക്കാരും കണ്ടെത്തിയിരുന്നു.
പുരാതന ഈജിപ്ഷ്യൻ ഫിസിഷൻമാർ മാനസിക രോഗമുള്ളവരോട് ഒരു പൂന്തോട്ടത്തിനു ചുറ്റും നടക്കാൻ നിർദ്ദേശിച്ചിരുന്നതായി അമേരിക്കൻ ഹോർട്ടിക ൾച്ചറൽ തെറാപ്പി അസോസിയേഷൻ കണ്ടെത്തിയിട്ടുണ്ട്. വിഷാദ രോഗികളെ സന്തോഷത്തിലേക്ക് ആനയിക്കാൻ മധ്യകാലത്തെ ആശ്രമആശുപത്രികളിൽ തോട്ടങ്ങൾ നിർമിച്ചിരുന്നു. മാനസികാരോഗ്യം വർധിപ്പിക്കുന്നതിനും രോഗചികിത്സയ്ക്കും ഉദ്യാനങ്ങളിലെ അധ്വാ നം സഹായകരമാണെന്ന് തെളിയിച്ചത് 19-ാം നൂറ്റാണ്ടിലാണ്.
അമേരിക്കൻ സൈക്കാട്രിയുടെ പിതാവെന്നറിയപ്പെടുന്ന ഡോ. ബെഞ്ച മിൻ റഷ് ആയിരുന്നു ഇതിനു പിന്നിൽ. ഒന്നാം ലോകമഹായുദ്ധ ത്തിനു ശേഷം നടന്ന സൈനീക പുനരധിവാസത്തിലും ഹോർട്ടിക ൾച്ചറൽ തെറാപ്പി വിജയകരമായി ഉപയോഗിച്ചിരുന്നു.
ടോം ജോർജ്
(ക്ലിനിക്കൽ സൈക്കോളജിസ്റ്റ്)
ഫോണ്‍: 94474 637 21.
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചി
എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
അലങ്കാര കോഴികളെ കണ്ടാല്‍ കണ്ണെടുക്കാനേ തോന്നില്ല. അത്രയ്ക്ക് സുന്ദരന്മാരും സുന്ദരികളുമാണ് അവ. ഭിന്ന വര്‍ണക്കുപ്പായമിട്ടു
ഇത് തേനൂറും കാലം
തേന്‍ വിളവെടുപ്പിന്റെ കാലമാണിത്. മെച്ചപ്പെട്ട വരുമാനമുണ്ടാക്കാന്‍ തയാറെടുക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളും അനിവാര്യമാണ്
നീലവാകച്ചേലില്‍ മറയൂര്‍
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള പാതയില്‍ എപ്പോഴും നല്ല തിരക്കാണ്.കഠിനമായ വേനല്‍ച്ചൂടില്‍
തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ
പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാ
ഏലം സര്‍വകാല വിലയിടിവില്‍ നടുവൊടിഞ്ഞു കര്‍ഷകര്‍
ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി യിലാണ്. ഉദ്പാദന ചെലവിന്റെ പകുതി പോലും വില ലഭിക്കാതെ, വാങ്ങാന്‍ ആളില്ല
കലപ്പയില്‍ കൈവയ്ക്കാന്‍ ആളില്ല
പണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളുടെ പുറബണ്ടുകളിലൂടെ ഇടതു തോളില്‍ കലപ്പയും വലതു കൈയില്‍ പേരവടിയുമായി പോത്തുകള്‍ക്കു പിന്നാലെ
ഹരിതാഭം ഈ യുവക്ഷേത്ര
അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം പരമ്പരാഗത കാര്‍ഷിക അറിവും പകര്‍ന്നു നല്കി ഹരിത കാര്‍ഷിക കലാശാലയായി മാറുകയാണു പാലക്കാട്
പ്രോബയോട്ടിക്കുകള്‍: പശുപരിപാലകരുടെ പ്രിയമിത്രം
ആട്, പശു, എരുമ തുടങ്ങി അയവെട്ടുന്ന മൃഗങ്ങളുടെ ദഹന പ്രവര് ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നതു സൂക്ഷ്മാണുക്കള
വില്വാദ്രി മുത്തശ്ശിക്ക് പ്രായം 33, പ്രസവം 29
തിരുവില്വാമലയ്ക്കടുത്തു വില്വാമല താഴ്വാര ങ്ങളില്‍ കാണുന്ന നാടന്‍ വില്വാദ്രി പശുക്കളിലെ മുത്തശ്ശിയാണു സുന്ദരി. 33 വയസുള്ള
വെച്ചൂരിന് തിലകക്കുറിയായി ഡോ. ശോശാമ്മയുടെ പത്മശ്രീ
നാലു പതിറ്റാണ്ട് നീണ്ടുനിന്ന വെച്ചൂര്‍ പശു സംരക്ഷണപദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഡോ. ശോശാമ്മ ഐപ്
വരള്‍ച്ചയെ നേരിടാന്‍ നൂതനസാങ്കേതിക വിദ്യകള്‍
കഴിഞ്ഞ വര്‍ഷത്തെപ്പോലെ വരള്ച്ചയില്ലെങ്കിലും ചൂടിന് ഒട്ടും കുറവില്ലാത്ത അവസ്ഥയാണ് കേരളത്തില
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചി
എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
അലങ്കാര കോഴികളെ കണ്ടാല്‍ കണ്ണെടുക്കാനേ തോന്നില്ല. അത്രയ്ക്ക് സുന്ദരന്മാരും സുന്ദരികളുമാണ് അവ. ഭിന്ന വര്‍ണക്കുപ്പായമിട്ടു
ഇത് തേനൂറും കാലം
തേന്‍ വിളവെടുപ്പിന്റെ കാലമാണിത്. മെച്ചപ്പെട്ട വരുമാനമുണ്ടാക്കാന്‍ തയാറെടുക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളും അനിവാര്യമാണ്
നീലവാകച്ചേലില്‍ മറയൂര്‍
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള പാതയില്‍ എപ്പോഴും നല്ല തിരക്കാണ്.കഠിനമായ വേനല്‍ച്ചൂടില്‍
തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ
പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാ
ഏലം സര്‍വകാല വിലയിടിവില്‍ നടുവൊടിഞ്ഞു കര്‍ഷകര്‍
ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി യിലാണ്. ഉദ്പാദന ചെലവിന്റെ പകുതി പോലും വില ലഭിക്കാതെ, വാങ്ങാന്‍ ആളില്ല
കലപ്പയില്‍ കൈവയ്ക്കാന്‍ ആളില്ല
പണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളുടെ പുറബണ്ടുകളിലൂടെ ഇടതു തോളില്‍ കലപ്പയും വലതു കൈയില്‍ പേരവടിയുമായി പോത്തുകള്‍ക്കു പിന്നാലെ
ഹരിതാഭം ഈ യുവക്ഷേത്ര
അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം പരമ്പരാഗത കാര്‍ഷിക അറിവും പകര്‍ന്നു നല്കി ഹരിത കാര്‍ഷിക കലാശാലയായി മാറുകയാണു പാലക്കാട്
പ്രോബയോട്ടിക്കുകള്‍: പശുപരിപാലകരുടെ പ്രിയമിത്രം
ആട്, പശു, എരുമ തുടങ്ങി അയവെട്ടുന്ന മൃഗങ്ങളുടെ ദഹന പ്രവര് ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നതു സൂക്ഷ്മാണുക്കള
വില്വാദ്രി മുത്തശ്ശിക്ക് പ്രായം 33, പ്രസവം 29
തിരുവില്വാമലയ്ക്കടുത്തു വില്വാമല താഴ്വാര ങ്ങളില്‍ കാണുന്ന നാടന്‍ വില്വാദ്രി പശുക്കളിലെ മുത്തശ്ശിയാണു സുന്ദരി. 33 വയസുള്ള
വെച്ചൂരിന് തിലകക്കുറിയായി ഡോ. ശോശാമ്മയുടെ പത്മശ്രീ
നാലു പതിറ്റാണ്ട് നീണ്ടുനിന്ന വെച്ചൂര്‍ പശു സംരക്ഷണപദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഡോ. ശോശാമ്മ ഐപ്
വരള്‍ച്ചയെ നേരിടാന്‍ നൂതനസാങ്കേതിക വിദ്യകള്‍
കഴിഞ്ഞ വര്‍ഷത്തെപ്പോലെ വരള്ച്ചയില്ലെങ്കിലും ചൂടിന് ഒട്ടും കുറവില്ലാത്ത അവസ്ഥയാണ് കേരളത്തില
കൂണില്‍ അധികവരുമാനം
വിദ്യാസമ്പന്നയും സ്ഥിരോത്സാഹിയുമാണ് ആലപ്പുഴ ചെങ്ങമനാട്ടുള്ള സുധ. പോസ്റ്റോഫീസ് റെക്കറിംഗ് ഏജന
വിളകള്‍ക്കും വേണം വേനല്‍ക്കാല പരിരക്ഷ
കേരളം ഒരിക്കല്‍കൂടി കടുത്ത വേനലിനെ വരവേല്‍ക്കാനൊരുങ്ങുന്നു. മണ്ണും മനുഷ്യനും ചെടികളും കൊടുംചൂടില്‍ വാടി കരുവാളിക്കുന്ന ദ
കര്‍ഷകരെ അവഗണിച്ച കേന്ദ്ര ബജറ്റ്
സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തിലേക്കുള്ള 'അമൃത കാല'യാത്രയുടെ ബ്ലൂ പ്രിന്റ് എന്നു വിശേഷിപ്പിച്ചു ധനമന്ത്രി നിര്‍മ്
മലയാളക്കരയിലെ മഞ്ഞുകാല പച്ചക്കറികള്‍
പച്ച പുതച്ച മലനിരകള്‍ക്കു നടുവില്‍ തണുപ്പിന്റെ മാസ്മരികലോകത്ത് കാരറ്റും കാബേജും കോളിഫ്ളവറും വെളുത്തുള്ളിയും ഒക്കെ നിര
വെച്ചൂര്‍ പശുക്കളെ ലാളിച്ച് ഗവര്‍ണര്‍
മൂന്നേക്കറില്‍ പച്ചക്കറിത്തോട്ടം. അവിടെ കേരളത്തില്‍ ലഭ്യമായ എല്ലാ ഇനം പച്ചക്കറികളും. രണ്ടേക്കറില്‍ നിറഞ്ഞു നില്ക്കുന്ന വ
ഒറ്റച്ചരടില്‍ 1000 കുരുമുളക്; പെപ്പര്‍ തെക്കനുമായി തെക്കേല്‍ തോമസ്
കൃഷിയില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തി കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന തെക്കേല്‍ ടി.ടി. തോമസ് കണ്ടെത്തിയ പുതിയ ഇനം
ചന്ദനസുഗന്ധത്തിനൊപ്പം മറയൂരിനു ശര്‍ക്കര മധുരവും
തമിഴ്നാട് അതിര്‍ത്തി പങ്കി ടുന്ന മറയൂരിനെപ്രശസ്തിയിലെത്തിച്ചതു ചന്ദനമാണ്. സംസ്ഥാനത്തെ ഏക സ
ഗീര്‍ പശുക്കള്‍ക്ക് ഇവിടെ സുഖം
അഴകും ആഢ്യത്യവും കുറച്ചു കൂടുതലുണ്ട് ഗീര്‍ പശുക്കള്‍ക്ക്. ഒത്ത വലുപ്പവും തലയെടുപ്പുമുള്ള ഇവ ത
വേനല്‍ കടുക്കുന്നു; നന മുടക്കരുത്, കുംഭക്കപ്പ നടാന്‍ സമയമായി
മരച്ചീനി
കുംഭക്കപ്പ നടാം. പുതുമഴ കിട്ടുന്നതോടെ കൂനകൂട്ടി നടാറാണ് പതിവ്. നട്ട കമ്പുകളില്‍ പ്ലാവില കുമ്പിളുകള്‍
പൊന്നുവിളയിക്കാന്‍ അധികം മണ്ണുവേണ്ട; വലക്കൂട്ട് കൃഷിയുമായി വര്‍ഗീസ്
മണ്ണില്‍ പൊന്നു വിളയിക്കുന്നവരാണു കര്‍ഷകര്‍. എന്നാല്‍ അതിന് ഏക്കര്‍കണക്കിന് മണ്ണ് വേണമെന്ന ധാരണ ഇവിടെ തെറ്റുകയാണ്. വയനാട
Latest News
എന്‍ഡിഎ വിജയം തൃക്കാക്കരയിൽ പ്രതിഫലിക്കും: കെ. സുരേന്ദ്രന്
മതത്തിന്റെ പേരിൽ കുത്തിക്കൊന്നു
959 സൈനികര്‍ കീഴടങ്ങിയതായി റഷ്യ
ത്രില്ലർ പോരാട്ടം..! കോല്‍ക്കത്തയുടെ വെല്ലുവിളി മറികടന്ന് ലക്നോ പ്ലേ ഓഫില്‍
കൈകൊടുത്ത് കെട്ടിപ്പിടിച്ച് സ്റ്റാലിൻ; നന്ദി പറഞ്ഞ് പേരറിവാളൻ
Latest News
എന്‍ഡിഎ വിജയം തൃക്കാക്കരയിൽ പ്രതിഫലിക്കും: കെ. സുരേന്ദ്രന്
മതത്തിന്റെ പേരിൽ കുത്തിക്കൊന്നു
959 സൈനികര്‍ കീഴടങ്ങിയതായി റഷ്യ
ത്രില്ലർ പോരാട്ടം..! കോല്‍ക്കത്തയുടെ വെല്ലുവിളി മറികടന്ന് ലക്നോ പ്ലേ ഓഫില്‍
കൈകൊടുത്ത് കെട്ടിപ്പിടിച്ച് സ്റ്റാലിൻ; നന്ദി പറഞ്ഞ് പേരറിവാളൻ
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top