Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
കർണാടകയുടെ ദുരന്തം
Tuesday, July 9, 2019 12:25 AM IST
സംസ്ഥാന പര്യടനം / സി.കെ. കുര്യാച്ചൻ
കർണാടകയിൽ ഇങ്ങനെ ഇത് എത്രനാൾ? ആർക്കും ഒരു നിശ്ചയവുമില്ല. സഖ്യ സർക്കാരിന്റെ ഭാവി ഇന്നോ നാളെയോ എന്ന നിലയിലാണ്. തട്ടിയും മുട്ടിയും തപ്പിത്തടഞ്ഞും 14 മാസമാകുമ്പോഴും പ്രതിസന്ധി ഒഴിഞ്ഞ ഒരുദിനംപോലുമുണ്ടായിട്ടില്ല. നിലനില്പിന്റെ അപകടം ഒഴിവാക്കാനല്ലാതെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഭരിക്കാൻ സമയമില്ല. കർണാടകപോലെ താരതമ്യേന വലിയൊരു സംസ്ഥാനത്തിന് ഇതുണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ രാഷ്ട്രീയക്കാർക്കു വിഷയമേ അല്ലല്ലോ.
2018 മേയ് 15ന് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെട്ടപ്പോൾ തുടങ്ങിയ രാഷ്ട്രീയക്കളികളും അന്തർനാടകങ്ങളും ഇപ്പോഴും തുടരുകയാണ്. സുപ്രീം കോടതിയുടെ പാതിരാ സിറ്റിംഗിലെ വിധിയുടെ ഫലമായി 55 മണിക്കൂറുകൾകൊണ്ടു മുഖ്യമന്ത്രിപദം രാജിവയ്ക്കേണ്ടിവന്ന യെദിയൂരപ്പ അപ്പോൾമുതൽ സ്വപ്നംകാണുന്നതാണ് തിരിച്ചുവരവ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയം ലക്ഷ്യത്തിലേക്കുള്ള ദൂരം കുറച്ചതായും അദ്ദേഹം കണക്കുകൂട്ടുന്നു. തന്റെ പൊളിറ്റിക്കൽ കരിയറിലെ അവസാന ലാപ്പിലാണ് യെദിയൂരപ്പ. അതിനാൽത്തന്നെ ഇനിയും കാത്തിരിക്കാൻ വയ്യ. ഇക്കുറി സ്വപ്നം പൂവണിയുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
എന്നാൽ, വളരെ പണിപ്പെട്ട് സൃഷ്ടിച്ചെടുത്ത സർക്കാരിനെ എന്തുവിലകൊടുത്തും സംരക്ഷിക്കാനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നത്. ഡി.കെ. ശിവകുമാർ എന്ന ട്രബിൾ ഷൂട്ടർക്കു മുന്നിൽ ഓരോ തവണയും പരാജയപ്പെട്ട യെദിയൂരപ്പ ഇപ്പോൾ മൂന്നാംവട്ടമാണ് താമര വിരിയിക്കാൻ കരുക്കൾ നീക്കിയിരിക്കുന്നത്. കോൺഗ്രസ് പാളയത്തിൽ കടന്നുകയറി മുതിർന്ന നേതാക്കളായ രമേഷ് ജാർക്കിഹോളിയേയും രാമലിംഗ റെഡ്ഡിയേയും അടക്കം വശത്താക്കിയിരിക്കുന്നു. ഇടഞ്ഞുനിൽക്കുന്നവരുടെ ആവശ്യങ്ങൾ അംഗീകരിക്കാനും മന്ത്രിസ്ഥാനമടക്കം നൽകാൻ സഖ്യസർക്കാരിലെ മന്ത്രിമാരെയെല്ലാം രാജിവയ്പ്പിക്കാനും കോണ്‍ഗ്രസ്- ദൾ നേതൃത്വത്തിനു കഴിഞ്ഞു.
എന്നാൽ, ഇതുകൊണ്ടൊന്നും പ്രതിസന്ധി തീർന്നുവെന്നു കരുതാനാവില്ല. ബജറ്റ് പാസാക്കുന്നതിനടക്കം 12ന് നിയമസഭാ സമ്മേളനം ചേരുന്നുണ്ട്. അതിനുമുമ്പ് പ്രശ്നം തീർന്നില്ലെങ്കിൽ ഇപ്പോഴത്തെ നിലയിൽ സർക്കാർ തകരും.
ഓപ്പറേഷൻ ലോട്ടസ് -03
നിയമസഭയുടെ അംഗബലം തങ്ങൾക്ക് അനുകൂലമാക്കി കുറച്ചെടുക്കുക എന്നതാണ് ഇപ്പോഴത്തെ ബിജെപി തന്ത്രം. 224 അംഗ സഭയിൽ കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിന് സ്പീക്കറടക്കം 118 പേരുടെ പിന്തുണയിണ്ട്. ബിജെപിക്കു രണ്ടു സ്വതന്ത്രരുടെയടക്കം 106 പേരുടെ പിൻബലമാണുള്ളത്. അതിനാൽ കോൺഗ്രസ്- ജെഡിഎസ് സഖ്യത്തിലെ 14 പേരെ രാജിവയ്പ്പിച്ച് സഭയുടെ അംഗബലം 210 ആക്കുകവഴി തങ്ങളുടെ അക്കൗണ്ടിലെ 106 മതി കേവലഭൂരിപക്ഷത്തിന് എന്ന അവസ്ഥ സംജാതമാക്കുകയുമാണ് ഓപറേഷൻ ലോട്ടസ് -03. ഇതാണ് ഇപ്പോൾ അരങ്ങുതകർക്കുന്നത്. രാജിവയ്ക്കുന്നവർക്ക് മന്ത്രിസ്ഥാനമടക്കം വാഗ്ദാനങ്ങൾ പലതാണ്. പിന്നീട് ജയ്പ്പിച്ച് സഭയിലെത്തിക്കുമെന്ന ഉറപ്പുമുണ്ട്.
കുമാരസ്വാമി സർക്കാർ അധികാരമേറ്റ ആറാം ദിവസംതന്നെ യെദിയൂരപ്പ ആദ്യപരിശ്രമം നടത്തിയിരുന്നു. പിന്നീട് പാർലമെന്റ് തെരഞ്ഞെടുപ്പിൽ 28ൽ 25 സീറ്റുകൂടി സ്വന്തമാക്കിയതോടെ അടുത്ത കരുനീക്കം ആരംഭിച്ചു. എന്നാൽ, കേന്ദ്രമന്ത്രിസഭാ രൂപീകരണവും പാർലമെന്റ് സമ്മേളനവും ബജറ്റുമെല്ലാമായി കേന്ദ്രനേതൃത്വം തിരക്കിലായതിനാലാണ് അല്പം വൈകിയത്.
സഖ്യസർക്കാർ എന്നും കുഴപ്പത്തിൽ
മൂന്നു പാർട്ടികളിൽ ധ്രുവീകരിക്കപ്പെട്ടിരിക്കുന്ന രാഷ്ട്രീയമാണ് കർണാടകയിലേത്. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തെരഞ്ഞെടുപ്പ് ഫലമുണ്ടായാൽ സഖ്യസർക്കാർ രൂപീകരിക്കാൻ മൂന്നു കൂട്ടർക്കും മടിയുമില്ല. ബിജെപിയോടും കോൺഗ്രസിനോടും കൂട്ടുകൂടിയിട്ടുണ്ട് ജെഡിഎസ്. 2004ലെ പന്ത്രണ്ടാം നിയമസഭയിൽ ആർക്കും ഭരിപക്ഷം ഇല്ലാതായതിനെത്തുടർന്ന് ജെഡിഎസ് പിന്തുണയോടെ കോൺഗ്രസിലെ ധരംസിംഗ് മന്ത്രിസഭ രൂപീകരിച്ചു. എന്നാൽ ജെഡിഎസ് പിന്തുണ പിൻവലിച്ചതോടെ രണ്ടുവർഷത്തിനുള്ളിൽ സർക്കാർ വീണു. തുടർന്ന് ബിജെപി പിന്തുണയോടെ എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയായി. ബി. എസ്. യെദിയൂരപ്പ ഉപമുഖ്യമന്ത്രിയായിരുന്നു. 20 മാസം കഴിഞ്ഞ് ബിജെപിക്ക് മുഖ്യമന്ത്രിപദം നൽകാമെന്ന കരാറിലായിരുന്നു സഖ്യരൂപീകരണം. എന്നാൽ, കുമാരസ്വാമി വാക്കുപാലിച്ചില്ല.
മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത യെദിയൂരപ്പയ്ക്ക് കേവലഭൂരിപക്ഷമില്ലാതെ രാജിവയ്ക്കേണ്ടിവന്നു. തുടർന്നുവന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം കിട്ടുകയായിരുന്നു. പിന്നീട് കഴിഞ്ഞ വർഷമാണ് സഖ്യസർക്കാർ രൂപപ്പെട്ടത്. ഈ സർക്കാരാണ് ഇപ്പോൾ ആടിയുലയുന്നത്.
15 സഭകളിൽ 31 മന്ത്രിസഭകൾ
1952 ജൂൺ 18ന് ആദ്യ നിയമസഭ നിലവിൽവന്നതു മുതൽ 2018 മേയ് 16ന് നിലവിലുള്ള പതിനഞ്ചാം സഭ രൂപംകൊണ്ടതുവരെ 31 മന്ത്രിസഭകളാണ് കർണാടകയിൽ ഭരണം നടത്തിയിരിക്കുന്നത്. ഒരു നിയമസഭാ കാലവധിയിൽ ഒറ്റയ്ക്ക് മുഖ്യമന്ത്രിമാരായിരുന്നിട്ടുള്ളത് കേവലം നാലു പേർ മാത്രം. അതിൽ എസ്. എം. കൃഷ്ണയും സിദ്ധരാമയ്യയുമാണ് പിരിച്ചുവിടപ്പെടാത്ത സഭയുടെ കാലാവധി പൂർത്തിയാക്കിയത്. രാമകൃഷ്ണ ഹെഗ്ഡെ മാത്രം മുഖ്യമന്ത്രിയായ ഏഴാം സഭയുടെ കാലാവധി 1983 ജൂലൈ 24 മുതൽ 1985 ജനുവരി രണ്ടുവരെ മാത്രമായിരുന്നു. അഞ്ചാം അസംബ്ലിയിൽ ഡി. ദേവരാജ് അരശ് മന്ത്രിസഭ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഒന്നാം നിയമസഭയിൽ നാലു മന്ത്രിസഭകളുണ്ടായി. കെ.സി. റഡ്ഡി, കെൻഗൽ ഹനുമന്തയ്യ, കഡിഡൽ മഞ്ചപ്പ, എസ്. നിജലിംഗപ്പ എന്നിവരായിരുന്നു മുഖ്യമന്ത്രിമാർ. ഒമ്പത്, 12, 13 നിയമസഭകളിൽ മൂന്നു മുഖ്യമന്ത്രിമാർ വീതം മന്ത്രിസഭ രൂപീകരിച്ചു. ഇപ്പോഴത്തേതടക്കം ഏഴു സഭകളിൽ രണ്ടു മുഖ്യമന്ത്രിമാരാണ് ഉണ്ടായിരിക്കുന്നത്. ഈ സഭയിൽ ഇനി വേറെയും മുഖ്യമന്ത്രിമാരുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
വരണ്ടുണങ്ങുമ്പോൾ അധികാര വടംവലി
സംസ്ഥാനത്തെ പിടിച്ചുലച്ചിരിക്കുന്ന അതിരൂക്ഷമായ വരൾച്ചയിൽ ജനജീവിതം ദുസ്സഹമായിരിക്കുമ്പോഴാണ് ഭരണാധികാരികൾ അധികാരം തട്ടിയെടുക്കാനും നിലനിർത്താനുമുള്ള പൊറാട്ടുനാടകങ്ങളിൽ അഭിരമിക്കുന്നത്. സംസ്ഥാനത്തിന്റെ 88.6 ശതമാനം പ്രദേശങ്ങളും വരൾച്ചബാധിതമാണ്. 176 താലൂക്കുകളിൽ 156ഉം വരൾച്ചബാധിതമായി പ്രഖ്യാപിച്ചുകഴിഞ്ഞു. പോറ്റാനാവാത്തതിനാൽ കർഷകർ തങ്ങളുടെ കന്നുകാലികളെ ഉപേക്ഷിക്കുന്നത് നിത്യസംഭവമായിരിക്കുന്നു.
വരൾച്ചബാധിത മേഖലയിൽ കന്നുകാലികളെ സംരക്ഷിക്കുന്നതിൽ വീഴ്ചവരുത്തി എന്ന പരാതിയിൽ മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറിയോട് നേരിട്ടു ഹാജരാകാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. കന്നുകാലികൾക്ക് വേണ്ടത്ര ക്യാമ്പുകൾ തുറന്നില്ലെന്നും ആവശ്യത്തിന് തീറ്റ ലഭ്യമാക്കുന്നില്ലെന്നുമാണ് പരാതി. മഹാരാഷ്ട്രയിൽ 1500 ക്യാമ്പുകൾ തുറന്നിട്ടുണ്ടെന്നും കർണാടകയിൽ 27 ക്യാമ്പുകൾ മാത്രമാണ് തുറന്നതെന്നുമാണ് പരാതിക്കാരൻ ഹൈക്കോടതിയെ അറിയിച്ചത്. ഇക്കാര്യം വിശദീകരിക്കാനാണ് സെക്രട്ടറിയോട് നേരിട്ടു ഹാജരാകാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
വികസനപ്രവർത്തനങ്ങളും മന്ദീഭവിച്ചിരിക്കുന്നു. 14 മാസങ്ങൾ ഇതുവരെ നഷ്ടപ്പെട്ടുകഴിഞ്ഞു. ഇനിയും ഭരണം സുഗമമാകുമെന്ന് പറയാനാവാത്ത സ്ഥിതിയാണ്. ഭരണമാറ്റമുണ്ടായാലും അവസ്ഥ മെച്ചപ്പെടുമെന്നു കരുതാനും വയ്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
Latest News
കണ്ണൂരില്‍ നടുറോഡില്‍ ഐസ്ക്രീം ബോംബ് സ്ഫോടനം; പോലീസ് അന്വേഷണം തുടങ്ങി
പുതുവൈപ്പ് ബീച്ചിലെ അപകടം; ചികിത്സയിലുണ്ടായിരുന്ന രണ്ട് പേര് മരിച്ചു
പൊന്നാനിയിൽ കാണാതായ മത്സ്യതൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി
തമിഴ്നാട് എംപി എം.സെൽവരാജ് അന്തരിച്ചു
നരേന്ദ്ര മോദി ഇന്ന് വാരണസിയിൽ; നാളെ നാമനിർദേശ പത്രിക സമർപ്പിക്കും
Latest News
കണ്ണൂരില്‍ നടുറോഡില്‍ ഐസ്ക്രീം ബോംബ് സ്ഫോടനം; പോലീസ് അന്വേഷണം തുടങ്ങി
പുതുവൈപ്പ് ബീച്ചിലെ അപകടം; ചികിത്സയിലുണ്ടായിരുന്ന രണ്ട് പേര് മരിച്ചു
പൊന്നാനിയിൽ കാണാതായ മത്സ്യതൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി
തമിഴ്നാട് എംപി എം.സെൽവരാജ് അന്തരിച്ചു
നരേന്ദ്ര മോദി ഇന്ന് വാരണസിയിൽ; നാളെ നാമനിർദേശ പത്രിക സമർപ്പിക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top