പൈലറ്റിന്‍റെ മോചനം: നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി ഇന്ത്യ
പൈലറ്റിന്‍റെ മോചനം: നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി ഇന്ത്യ
ന്യൂഡൽഹി: പാക്കിസ്ഥാന്‍റെ കസ്റ്റഡിയിലായ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന്‍റെ മോചനത്തിനായി നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി ഇന്ത്യ. ജനീവ കരാർ പാലിച്ച് യുദ്ധത്തടവുകാരനായ പൈലറ്റിനെ വിട്ടുനൽകണമെന്നും നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും പാക് വിദേശകാര്യമന്ത്രാലയത്തോട് പാക്കിസ്ഥാനിലെ ഇന്ത്യ ഹൈക്കമ്മീഷന്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടു. എന്നാൽ മോചനം സംബന്ധിച്ച് പാക്കിസ്ഥാന്‍റെ ഭാഗത്തു നിന്നും പ്രതികരണമൊന്നും വന്നിട്ടില്ല.

പാക്കിസ്ഥാനെ വ്യോമാക്രമണശ്രമം പരാജയപ്പെടുത്തുന്നതിനിടെ ഇന്ത്യയുടെ ഒരു മിഗ് 21 വിമാനം പാക് അധീന കാഷ്മീരിൽ തകർന്നുവീണു. പാക് വെടിയേറ്റു വീണ വിമാനത്തിലെ പൈലറ്റ് വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ പാക് സൈന്യത്തിന്‍റെ പിടിയിലാകുകയായിരുന്നു. പിന്നാലെ മുഖത്ത് രക്തംപുരണ്ട് കൈകാലുകൾ കൂട്ടിക്കെട്ടിയനിലയിലാണ് അഭിനന്ദന്‍റെ വീഡിയോയും പാക് സൈന്യം പുറത്തുവിട്ടിരുന്നു. ഇതോടെ പൈലറ്റിന്‍റെ മോചനത്തിനായി ഇന്ത്യ സമ്മർദം ശക്തമാക്കുകയായിരുന്നു.


ഇന്ത്യൻ വൈമാനികനെ പാക്കിസ്ഥാൻ പിടികൂടിയതിന്‍റെ പശ്ചാത്തലത്തിൽ നൽകേണ്ട തിരിച്ചടിയും സ്വീകരിക്കേണ്ട തുടർനടപടികളുമായി ബന്ധപ്പെട്ട് സേനാ മേധാവികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ചർച്ച നടത്തിയിരുന്നു. വൈമാനികനെ കസ്റ്റഡിയിലാക്കിയതും രാജ്യത്തിനു കനത്ത നാണക്കേടും ക്ഷീണവും ഉണ്ടാക്കിയതായാണു നയതന്ത്ര വിലയിരുത്തൽ. പാക്കിസ്ഥാന്‍റെ സമ്മർദങ്ങൾക്ക് കീഴടങ്ങേണ്ടതില്ലെന്ന നിർദേശമാണ് സൈന്യത്തിന് സർക്കാർ നൽകിയിട്ടുള്ളത്.

സുരക്ഷ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗം ഇന്നു വൈകുന്നേരം ചേരുന്നുണ്ട്. തുടർനടപടികൾ സംബന്ധിച്ച് തീരുമാനങ്ങൾ യോഗം എടുക്കുമെന്നാണ് കരുതുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.