ഇന്ത്യന്‍ വിദ്യാര്‍ഥികളെ ടെഹ്റാന് പുറത്തേക്ക് മാറ്റി
Tuesday, June 17, 2025 4:18 PM IST
ന്യൂഡല്‍ഹി: ഇസ്രയേല്‍ - ഇറാന് സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ടെഹ്റാന് പുറത്തേക്ക് മാറ്റി. ആദ്യ സംഘം ഇന്ത്യക്കാരുമായുള്ള വിമാനം ബുധനാഴ്ച ഡല്‍ഹിക്ക് തിരിക്കുമെന്നാണ് സൂചന.
അര്മേനിയയില്നിന്നാണ് ആദ്യ വിമാനം പുറപ്പെടുക. വിവിധ സര്‍വകലാശാലകളിലെ ഇന്ത്യന്‍ വിദ്യാർഥികളെ അതിര്‍ത്തി വഴി അര്‍മേനിയയിലേക്ക് മാറ്റിയിരുന്നു. സാഹചര്യം അതീവ ഗുരുതരമാണെന്ന് വിദ്യാര്‍ഥികള്‍ വിദേശ കാര്യമന്ത്രാലയത്തെ നേരത്തെ അറിയിച്ചിരുന്നു.
ഒഴിപ്പിക്കൽ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇറാനിലെ ഇന്ത്യൻ വിദ്യാർഥികൾ രംഗത്തെത്തിയിരുന്നു. താമസ സ്ഥലത്തിന് സമീപം മിസൈലുകളും ബോംബുകളും പതിക്കുകയാണ്.
കുടിവെള്ള വിതരണ ഉള്‍പ്പെടെ തടസപ്പെട്ടിരിക്കുകയാണ്. ഇന്റർനെറ്റ് സേവനത്തിൽ പ്രതിസന്ധി നേരിടുന്നതിനാൽ വിദേശകാര്യ മന്ത്രാലയത്തിന്റേതുള്‍പ്പെടെയുള്ള സന്ദേശങ്ങൾ യഥാസമയം ലഭിക്കുന്നില്ലെന്നും വിദ്യാർഥികള്‍ അറിയിച്ചിരുന്നു.
ഇസ്രയേല്‍ - ഇറാന് സംഘര്‍ഷം കൂടുതൽ വഷളാകുന്നതിനിടയിൽ എല്ലാ ഇന്ത്യക്കാരോടും ഉടനെ ടെഹ്റാന് വിടണമെന്ന് വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച നിർദേശം നൽകിയിരുന്നു. ഏത് തരം വിസയെന്നത് പരിഗണിക്കാതെ തന്നെ നിര്‍ദേശം പാലിക്കണം. കഴിവതും അതിവേഗം സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങണമെന്നുമായിരുന്നു നിർദേശം.