ലണ്ടൻ: 2017ലെ തെരഞ്ഞെടുപ്പിൽ 12 ഇന്ത്യൻ വംശജരാണ് ബ്രിട്ടീഷ് പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വ്യാഴാഴ്ച നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ ഇവരുടെ അംഗബലം വർധിക്കുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടനിലെ ഇന്ത്യൻ സമൂഹം.
ആദ്യ സിഖ് വനിത എംപി പ്രീത് കൗർ ഗില്ലും ആദ്യമായി തലപ്പാവു ധരിച്ച തൻമൻജീത് സിംഗ് ധേശിയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർലമെന്റിലെത്തിയവരാണ്. ലേബർ പാർട്ടിയുടെ നവേന്ദ്രു മിശ്രയും കണ്‍സർവേറ്റിവ് പാർട്ടിയുടെ ഗോവയിൽനിന്നുള്ള ക്ളെയ്്ര കൗടിന്യോയും ഗഗൻ മഹീന്ദ്രയുമാണ് പ്രധാനികൾ.
കണ്‍സർവേറ്റിവ് പാർട്ടിയിലെ ഇന്ത്യൻ എംപിമാരായ പ്രീതി പട്ടേൽ, അലോക് ശർമ, റിഷി സുനക്, ശൈലേഷ് വർമ, സുവല്ല ബ്രാവർമാൻ എന്നിവർക്ക് സ്ഥാനം നിലനിർത്താനുള്ള പോരാട്ടമാണ്. ഇവരെ കൂടാതെ സജ്ജയ് സെൻ, അകാൽ സിന്ധു, നരീന്ദർ സിംഗ് ശേഖൂണ്, അഞ്ജന പട്ടേൽ, സീന ഷാ, പാം ഗോസൽ, ബൂപെൻ ദേവ് ജീത് ബെയിൻസ്, കൻവാൾ ടൂർ ഗിർ, ഗുർജിത് കൗർ ബെയിൻസ്, പവിതാൻ കൗർ മാൻ, കുൽദീപ് സഹോട, രഞ്ജീവ് വാലിയ എന്നിവരും മത്സരിക്കുന്നുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ