ജോർജ് ഫ്ലോയ്‌ഡ് വധം: മുൻ പോലീസ് ഓഫീസറുടെ അപ്പീൽ സുപ്രീം കോടതി തള്ളി
Thursday, November 23, 2023 10:51 AM IST
പി.പി. ചെറിയാൻ
വാഷിംഗ്ടൺ ഡിസി: ജോർജ് ഫ്ലോയ്‌ഡ് (46) വധക്കേസിൽ യുഎസിൽ മുൻ പോലീസ് ഓഫീസർ ഡെറക് ഷോവിൻ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി.

2020 മേയിൽ യുഎസിലെ മിനിയപ്പലിസ് നഗരത്തിൽ ജോർജ് ഫ്ലോയിഡിനെ കൊന്ന കേസിൽ ഡെറക് ഷോവിന് മിനസോഡ അപ്പീൽ കോടതി തടവ്ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരേയാണ് പ്രതി അപ്പീൽ സമർപ്പിച്ചത്.

കേസിൽ പുതിയ വിചാരണയ്ക്ക് വിസമ്മതിച്ച് കൊണ്ടാണ് കോടതി അപ്പീൽ തള്ളിയത്. പോലീസ് ഓഫീസർ കറുത്ത വംശജനായ ഫ്ലോയ്ഡിനെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന വീഡീയോ പുറത്തുവന്നിരുന്നു. സംഭവം യുഎസിൽ ദേശീയ പ്രക്ഷോഭമായി വളർന്നിരുന്നു.

പ്രതി പൊലീസ് ഉദ്യോഗസ്ഥൻ എന്ന പദവിയുടെ വിശ്വാസവും അധികാരവും കളങ്കപ്പെടുത്തി, ഫ്ലോയ്ഡിനോടു അതീവ ക്രൂരതയോടെ പെരുമാറി, മറ്റ് മൂന്ന് പോലീസ് ഉദ്യോഗസ്ഥർ കൂടി അടങ്ങിയ സംഘത്തിന്‍റെ ഭാഗമായി കുറ്റകൃത്യം ചെയ്തു, കുട്ടികളുടെ മുന്നിൽ വച്ചാണു കുറ്റകൃത്യം ചെയ്തത് എന്നിങ്ങനെ പ്രോസിക്യൂഷന്‍റെ പ്രധാന കുറ്റാരോപണങ്ങൾ ശിക്ഷവിധിച്ച വേളയിൽ കീഴ്കോടതി ശരിവച്ചിരുന്നു.


പൊതുനിരത്തിൽ ഒന്പത് മിനിറ്റിലേറെ കഴുത്തിൽ കാൽമുട്ട് അമർത്തി ഫ്ലോയ്ഡിനെ ശ്വാസം മുട്ടിച്ച ക്രൂരത കണ്ടുനിന്നവരിലൊരാളാണു മൊബൈൽ ഫോൺ കാമറയിൽ പകർത്തിയത്. എനിക്കു ശ്വാസം മുട്ടുന്നു എന്ന് ഫ്ലോയ്ഡ് പലവട്ടം പറയുന്നതു വീഡീയോയിൽ കേൾക്കാമായിരുന്നു.