നികുതി വെട്ടിപ്പ്: ഹണ്ടർ ബൈഡനെതിരേ ഒമ്പത് ക്രിമിനൽ കുറ്റങ്ങൾ
Saturday, December 9, 2023 11:22 AM IST
പി.പി. ചെറിയാൻ
ന്യൂയോർക്ക്: ഫെഡറൽ ടാക്സ് കേസിൽ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ മകൻ ഹണ്ടർ ബൈഡൻ ഒമ്പത് ക്രിമിനൽ കുറ്റങ്ങളിൽ അന്വേഷണം നേരിടുന്നതായി നീതിന്യായ വകുപ്പ് വെളിപ്പെടുത്തി.

ഹണ്ടർ ബൈഡന്‍റെ നികുതി ഇടപാടുകളെക്കുറിച്ച് ദീർഘകാലമാ‌‌യി നീതിന്യായ വകുപ്പ് അന്വേഷണം നടത്തി വരികയാണ്. നികുതികൾ ഫയൽ ചെയ്യുന്നതിലും അടയ്ക്കുന്നതിലും പരാജയപ്പെട്ടതുൾപ്പെടെയാണ് ഒമ്പത് കേസുകൾ. തെറ്റായ വിവരങ്ങൾ നൽകിയാണ് റിട്ടേൺ സമർപ്പിച്ചതെന്ന ആക്ഷേപവും ഹണ്ടർ നേരിടുന്നുണ്ട്.

56 പേജുള്ള കുറ്റപത്രത്തിൽ ഹണ്ടർ സ്വന്തം കമ്പനിയുടെ ശമ്പളവും നികുതിയും ഉൾപ്പെടെയുള്ള വിവരങ്ങളിൽ തിരിമറി നടത്തിയിട്ടുണ്ട്. നികുതി കൃത്യമായി അടയ്ക്കുന്നതിൽ വീഴ്ച്ച വരുത്തിയി‌ട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.


ഹണ്ടറിന്‍റെ ജീവിതം ആഡംബരം നിറഞ്ഞതാണ്. പക്ഷേ ഇതിന് ആനുപാതികമായ വരുമാനം തനിക്കുണ്ടെന്ന് ഹണ്ടർ നികുതി റിട്ടേണിൽ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ആക്ഷേപം. പരമാവധി 17 വർഷം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കുറ്റങ്ങളാണ് ഹണ്ടറിനെതിരേ ചുമത്തിയിരിക്കുന്നത്.