സഹപാഠികളെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്
Sunday, December 10, 2023 10:36 AM IST
പി.പി. ചെറിയാൻ
മിഷിഗൺ: സ്കൂളിലെത്തി സഹപാഠികളെ വെടിവച്ച് കൊല്ലുകയും ഏഴ് പേരെ പരിക്കേൽക്കുകയും ചെയ്ത കേസിലെ പ്രതി എതാൻ ക്രംബ്ലിയെ പരോൾ ഇല്ലാത്ത ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

2012ലെ സുപ്രീം കോടതി വിധിക്ക് ശേഷം പരോളില്ലാതെ ജീവപര്യന്ത ശിക്ഷ ലഭിക്കുന്ന ആദ്യ പ്രായപൂർത്തിയാകാത്ത ആളാണ് ക്രംബ്ലി. സംഭവസമയത്ത് 15 വയസായിരുന്നു പ്രതിയുടെ പ്രായം.

വെള്ളിയാഴ്ച ശിക്ഷ വിധിക്കുന്നതിന് തൊട്ടുമുമ്പ് ഓക്‌ലാൻഡ് കൗണ്ടി കോടതിമുറിയെ അഭിസംബോധന ചെയ്ത പ്രതി താൻ ഒരു മോശം വ്യക്തിയാണെന്നും ചില ഭയാനകമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കി. മറ്റുള്ളവരെ സഹായിക്കാൻ ഭാവിയിൽ പരമാവധി ശ്രമിക്കാം എന്നും ക്രംബ്ലി കൂട്ടിച്ചേർത്തു.


2021 നവംബർ 30നായിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ ബാഗിൽ തോക്കുമായി ഓക്‌സ്‌ഫഡ് ഹൈസ്‌കൂളിലെത്തി പ്രതി ആക്രമണം നടത്തുകയായിരുന്നു. 2022 ഒക്ടോബറിൽ കൊലപാതകം ഉൾപ്പെടെ 24 കേസുകളിൽ ക്രെംബ്ലി കുറ്റസമ്മതം നടത്തി.

ക്രംബ്ലിയുടെ മാതാപിതാക്കളായ ജെയിംസും ജെന്നിഫർ ക്രംബ്ലിയും മകന് തോക്ക് വാങ്ങിക്കൊടുത്തതിന് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസുകൾ നേരിടുന്നുണ്ട്. ഇവരുടെ വിചാരണ ജനുവരിയിൽ ആരംഭിക്കും.