Kerala
തിരുവനന്തപുരം: കാലടിയിൽ വയോധികയെ അതിക്രൂരമായി മർദിച്ച കേസിൽ മകനും മരുമകളും അറസ്റ്റിൽ. മധു (40), ഭാര്യ ആതിര (32) എന്നിവരാണ് പിടിയിലായത്.
കാലടി മരുതൂർക്കടവ് കുഞ്ചുവീട് ലെയ്നിൽ താമസിക്കുന്ന സരസ്വതിയെയാണ് (73) ഇളയ മകൻ മധുവും ഭാര്യ ആതിരയും ചേർന്ന് മർദിച്ച് തലയിലും മുഖത്തും പരിക്കേൽപ്പിച്ചത്. മർദനത്തിൽ സരസ്വതിയുടെ ചുണ്ടിലും തലയിലും മുറിവുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ മർദനത്തിനു ശേഷം ഫോർട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ ഒത്തുതീർപ്പാക്കുകയുമായിരുന്നു. എന്നാൽ മർദന വിവരം വാർത്തയായതോടെ പോലീസ് വീണ്ടും എത്തി സരസ്വതിയുടെ മൊഴിയെടുത്ത് കേസെടുക്കുകയായിരുന്നു.
Kerala
കാക്കനാട്: കാറിനു വഴി നല്‍കിയില്ലെന്ന കാരണത്താൽ ബൈക്ക് യാത്രക്കാരായ യുവാക്കൾക്കു ക്രൂരമർദനം. ഇന്നലെ പുലർച്ചെ രണ്ടോടെ എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ജംഗ്ഷനിലെ റൗണ്ട് എബൗട്ടിന് സമീപമാണു സംഭവം. ഇടിവള ഉപയോഗിച്ചും മറ്റുമുള്ള ആക്രമണത്തില്‍ കാക്കനാട് പടമുകള്‍ സ്വദേശി മുഹമ്മദ് ഷാഫി, വാഴക്കാല സ്വദേശികളായ പ്രവീണ്‍, നിസാം എന്നിവര്‍ക്കാണു ഗുരുതരമായി പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഒരാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ടുപേരെ കളമശേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ തൃക്കാക്കര പോലീസ് കേസെടുത്തു. ഇവർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കാറിലുണ്ടായിരുന്ന മൂന്നംഗ സംഘം, യുവാക്കളെ തടഞ്ഞു നിര്‍ത്തി കൊലവിളി നടത്തുകയായിരുന്നു. അക്രമികളിലൊരാൾ കൈയില്‍ കരുതിയിരുന്ന ഇടിവള ഉപയോഗിച്ച് യുവാക്കളെ മുഖത്ത് തുടരെത്തുടരെ ഇടിക്കുകയും തുടര്‍ന്ന് മറ്റു പ്രതികള്‍ ചേര്‍ന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൂരമായി ചവിട്ടുകയും മര്‍ദിക്കുകയുമായിരുന്നു.
ഇടിവള പ്രയോഗത്തില്‍ മുഹമ്മദ് ഷാഫിയുടെ താടിയെല്ല് തകരുകയും മുന്‍വരിയിലെ നാല് പല്ലുകള്‍ ഇളകിപ്പോവുകയും ചെയ്തു. നെറ്റിയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. പ്രവീണിന്റെ തലയോട്ടിക്ക് പൊട്ടലും തലച്ചോറില്‍ ആന്തരിക രക്തസ്രാവവുമുണ്ട്. നിസാമിന്റെ മൂക്കിനും ചുണ്ടിനും സാരമായി പരിക്കേറ്റു.
District News
മൂന്നു പേർക്കെതിരെ കേസെടുത്തു
കാക്കനാട്: കാറിന് വഴി നല്‍കിയില്ലെന്ന കാരണത്താൽ ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് ക്രൂരമർദനം. ഇന്നലെ പുലർച്ചെ രണ്ടോടെ എന്‍ജിഒ ക്വാര്‍ട്ടേഴ്സ് ജംഗ്ഷനിലെ റൗണ്ട് എബൗട്ടിന് സമീപമാണ് സംഭവം.
ഇടിവള ഉപയോഗിച്ചും മറ്റുമുള്ള ആക്രമണത്തില്‍ കാക്കനാട് പടമുകള്‍ സ്വദേശി മുഹമ്മദ് ഷാഫി, വാഴക്കാല സ്വദേശികളായ പ്രവീണ്‍, നിസാം എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഒരാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ടുപേരെ കളമശേരി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ തൃക്കാക്കര പോലീസ് കേസെടുത്തു. ഇവർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കാറിലുണ്ടായിരുന്ന മൂന്നംഗ സംഘം, യുവാക്കളെ തടഞ്ഞു നിര്‍ത്തി കൊലവിളി നടത്തുകയായിരുന്നു. അക്രമികളിലൊരാൾ കൈയില്‍ കരുതിയിരുന്ന ഇടിവള ഉപയോഗിച്ച് യുവാക്കളെ മുഖത്ത് തുടരെത്തുടരെ ഇടിക്കുകയും തുടര്‍ന്ന് മറ്റു പ്രതികള്‍ ചേര്‍ന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൂരമായി ചവിട്ടുകയും മര്‍ദിക്കുകയുമായിരുന്നു.
ഇടിവള പ്രയോഗത്തില്‍ മുഹമ്മദ് ഷാഫിയുടെ താടിയെല്ല് തകരുകയും മുന്‍വരിയിലെ നാല് പല്ലുകള്‍ ഇളകിപ്പോവുകയും ചെയ്തു. നെറ്റിയിലും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. പ്രവീണിന്റെ തലയോട്ടിക്ക് പൊട്ടലും തലച്ചോറില്‍ ആന്തരിക രക്തസ്രാവവുമുണ്ട്. നിസാമിന്റെ മൂക്കിനും ചുണ്ടിനും സാരമായി പരിക്കേറ്റു.
Kerala
മലപ്പുറം: ലോകകപ്പ് ഫൈനലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കുറ്റിക്കാട്ടൂരില്‍ അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടി. സോഷ്യല്‍ മീഡിയയിലെ വാട്സ്ആപ്പ് ഗ്രൂപ്പിലുണ്ടായ കടുത്ത തര്‍ക്കമാണ് ഒടുവില്‍ നേരിട്ടുള്ള സംഘര്‍ഷത്തില്‍ കലാശിച്ചത്.
ഏറ്റുമുട്ടലില്‍ ഒരു ബ്രസീല്‍ ആരാധകന് ക്രൂരമായി മര്‍ദനമേറ്റു. കുറ്റിക്കാട്ടൂര്‍ സ്വദേശിയായ ബ്രസീല്‍ ആരാധകന് മുഹമ്മദ് ഷാനിസിനാണ് മര്‍ദനമേറ്റത്. തുടര്‍ന്ന് അക്രമികള്‍ ഷാനിസിന്റെ വീടിന് നേരെയും ആക്രമണം അഴിച്ചുവിട്ടു. വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചുതകര്‍ത്തതായും പരാതിയുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് കുറ്റിക്കാട്ടൂര്‍ സ്വദേശികളായ നിഖില്‍, രഞ്ജിത്ത് എന്നിവര്‍ക്കെതിരെ മെഡിക്കല്‍ കോളേജ് പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കായി തെരച്ചിൽ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ലോകകപ്പ് ഫൈനല്‍ മത്സരം നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഫാന്‍സുകാര്‍ തമ്മില്‍ കൂടുതല്‍ സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് നഗരത്തിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷയും നിയന്ത്രണങ്ങളും കര്‍ശനമാക്കിയിരിക്കുകയാണ്. ഫുട്ബോള്‍ ആവേശം അതിക്രമങ്ങളിലേക്ക് കടന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നല്കി.
Kerala
തൃശൂർ: ലഹരി വസ്തുക്കളുടെ വിൽപന തടഞ്ഞതിന് അച്ഛനെ മകൻ ക്രൂരമായി മർദിച്ചു. തൃശൂർ കുന്നംകുളം സ്വദേശി സൈമണിനെയാണ് മകൻ ജോബി മർദിച്ചത്.
വിദ്യാർഥികൾക്കടക്കം ലഹരി വിൽപന നടത്തുന്നത് ചോദ്യം ചെയ്തതിനായിരുന്നു മർദനം. സംഭവത്തിൽ മകനെതിരെ പോലീസിൽ പരാതി നൽകി.
വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരി വിതരണം ചെയ്യുന്നത് ജോബിയുടെ പതിവായിരുന്നു. ഇതേ ചൊല്ലി ഇരുവർക്കുമിടയിൽ മുൻപും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. ശനിയാഴ്ച രാവിലെ ജോബി ലഹരി കച്ചവടം നടത്തുന്നതിനിടെ സൈമൺ എതിർത്തു. പിന്നാലെയാണ് അച്ഛനെ മകൻ ക്രൂരമർദനത്തിന് ഇരയാക്കിയത്.
മുഖത്തും നെഞ്ചത്തും ചവിട്ടേറ്റ സൈമൺ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മകനെതിരെ സൈമൺ കുന്നംകുളം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Kerala
കൊച്ചി: അശ്ലീല പരാമര്‍ശം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് എട്ടംഗ സംഘത്തിന്റെ അക്രമണത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്ക് നേരെ പോലീസിന്റെ ഭാഗത്തു നിന്നു മോശം പെരുമാറ്റമെന്ന് സുഹൃത്തുക്കള്‍. പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചെന്നും എന്തിനാണ് ആ സമയത്ത് പുറത്തു പോയത് എന്ന് ചോദിച്ചുവെന്നുമാണ് പെണ്‍കുട്ടികളുടെ സുഹൃത്തുക്കള്‍ പറയുന്നത്.
ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് എത്തിയപ്പോള്‍ എന്‍ക്വയറിക്കായി വന്ന പോലീസ് ഉദ്യോഗസ്ഥനാണ് മോശമായി സംസാരിച്ചത്. പോലീസ് ഉദ്യോഗസ്ഥര്‍ എന്‍ക്വയറിക്കായി വന്നു. സംഭവം നടന്നത് നാലരയ്ക്കാണ്. 'നിങ്ങള്‍ എന്തിനാണ് നാലരയ്ക്ക് അങ്ങോട്ട് പോയത്, നിങ്ങള്‍ ഈ ഡ്രസ് ആണോ ഇട്ടത്' എന്നൊക്കെയാണ് ഒരു പോലീസ് ഉദ്യോഗസ്ഥന് ചോദിച്ചത്.
ഇത്രയും ബുദ്ധിമുട്ട് അനുഭവിച്ച കുട്ടിയോട് ചോദിച്ചതാണ്. ഈ ഡ്രസ് ആണോ ഇട്ടത്, നാലരയ്ക്ക് എന്തിന് അങ്ങോട്ട് പോയി എന്ന് ചോദിച്ചത് ഗുരുതരമായ വീഴ്ചയാണ്. നടന്ന പ്രശ്നങ്ങളെ കുറിച്ചായിരുന്നില്ല, കുട്ടി ഇട്ട ഡ്രസ്, എന്തിന് ആ ഭാഗത്തേക്ക് പോയി എന്നതായിരുന്നു പോലീസുകാരുടെ കണ്‍സേണ്‍ എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
പാര്‍ട്ട്ടൈം ജോലി ചെയ്യുന്ന പെണ്‍കുട്ടികളാണ് പുലര്‍ച്ചെ റൂമിലേക്ക് മടങ്ങുന്നതിനിടെ അക്രമത്തിന് ഇരയായത്. ജോലി കഴിഞ്ഞ് പുതിയറോഡ് ചക്കാലപ്പാടം റോഡിലൂടെ റൂമിലേക്ക് പോകുന്നതിനിടെയാണ് എട്ടോളം വരുന്ന സംഘം ലൈംഗികച്ചുവയോടെ പെണ്‍കുട്ടികളോട് സംസാരിച്ചത്. രണ്ടു യുവതികളും ആറു പുരുഷന്മാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
കമന്റടിച്ച് തടഞ്ഞു നിര്‍ത്തി സംഘം ചേര്‍ന്ന് അക്രമിക്കുകയായിരുന്നു. അശ്ലീലച്ചുവയോടെ സംസാരിക്കുന്നത് വീഡിയോ എടുക്കാന്‍ ശ്രമിച്ച കുട്ടിയുടെ കൈ പിടിച്ച് തിരിച്ച് ഫോണ്‍ പിടിച്ചു വാങ്ങി രണ്ടു മൂന്ന് തവണ നിലത്തെറിഞ്ഞ് പൊട്ടിച്ചു. മുടി പിടിച്ച് റോഡിലേക്ക് തള്ളിയിട്ട് അടിക്കുകയും വലിച്ചിഴക്കുകയും ചെയ്തു. കഴുത്തിന് താഴെയായി നെഞ്ചിനു മേലെ ആക്രമിച്ചതിന്റെ പാടുകളുണ്ട്.
അക്രമം നടക്കുന്ന സമയത്ത് മറ്റു പെണ്‍കുട്ടികള്‍ അവിടെയിരുന്ന് ചിരിക്കുകയും അക്രമത്തിന് ചുക്കാന്‍ പിടിക്കുകയുമാണ് ചെയ്തതെന്ന് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. അവര്‍ ആകെ പാനിക് ആണ്. ഫിസിക്കലിയും ബുദ്ധിമുട്ടുണ്ട്. കാലിന്റെയും നെഞ്ചിനെയും ഭാഗത്ത് നല്ല വേദനയുണ്ട്. ഒരുപാട് തവണ നിലത്തിട്ട് ചവിട്ടുകയാണ് ചെയ്തത്. രണ്ടു പേര്‍ക്കും ഓടാന്‍ പോലും പറ്റാത്ത സാഹചര്യം ആയിപ്പോയെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി.
District News
കണ്ണൂർ: കോൺഗ്രസ് നേതാവിനെ മർദിച്ച സംഭവത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെ മൂന്നു പേർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. കോൺഗ്രസ് കണ്ണൂർ മണ്ഡലം പ്രസിഡന്റും മുൻ കൗൺസിലറുമായ രഞ്ജിത്ത് താളിക്കാവിനായിരുന്നു മർദനമേറ്റത്. രഞ്ജിത്തിന്റെ പരാതിയിൽ എസ്ഐമാരായ രജീവൻ, ബിനു കൃഷ്ണൻ, തലശേരി സ്വദേശി തൻസീർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. രജീവ് ഇന്നു സർവീസിൽ നിന്ന് വിരമിക്കുന്നയാളാണ്.
ഇക്കഴിഞ്ഞ 28ന് രാത്രി ഒന്‍പതരയോടെ കവിത ടാക്കീസനടുത്ത തട്ടുകടയക്ക് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം. തട്ടുകടയിൽ നിന്ന് പോലീസുദ്യോഗസ്ഥരുൾപ്പടെ മൂന്നംഗ സംഘം ഭക്ഷണം കഴിക്കുന്നതിനിടെ ഉള്ളിക്ക് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം രഞ്ജിത്ത് തട്ടുകടക്കാരോട് പറഞ്ഞപ്പോൾ പോലീസുകാരുൾപ്പടെയുള്ള മൂന്നംഗ സംഘത്തിലെ തൻസീർ നീ ആരാടാ പറയാൻ എന്ന് ആക്രോശിച്ച് മർദിച്ചു. തുടർന്നു രജീവനും മർദിച്ചു.
ഇതിനിടെ ബിനു കൃഷ്ണൻ പ്ലേറ്റ് കൊണ്ടു മുഖത്തടിച്ചെന്നും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രഞ്ജിത്ത് നൽകിയ പരാതിയിൽ പറയുന്നു. ബിനു കൃഷ്ണൻ നേരത്തെ അച്ചടക്ക ലംഘനത്തിന്റെ ഭാഗമായി രണ്ടു തവണ സസ്പെൻഷൻ നടപടികൾ നേരിട്ടിട്ടുണ്ട്.
Kerala
ഹരിപ്പാട്: സ്വകാര്യ ബസ് ഡ്രൈവറെ നടു റോഡിൽവച്ച് മർദിച്ച ദമ്പതികൾക്കെതിരെ പോലീസ് കേസെടുത്തു. ഹരിപ്പാട് - മാവേലിക്കര റൂട്ടിലോടുന്ന സ്വകാര്യബസിലെ ഡ്രൈവർ ബേബി ചാക്കോ (51) ആണ് മർദനമേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടന്ന സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ബേബി ചാക്കോ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
മൈത്രി ജംഗ്ഷനു സമീപം ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്ക് അശ്രദ്ധമായി ബസിനു മുന്നിലേക്ക് വെട്ടിച്ചു കയറ്റിയത് ഡ്രൈവർ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ബസ് മുട്ടംകുളത്ത് എത്തിയപ്പോൾ ഡ്രൈവറെ പുറത്തേക്ക് വലിച്ചിറക്കി ദമ്പതികൾ മർദിക്കുകയായിരുന്നു. ദമ്പതികൾ ഹെൽമറ്റ് ഉപയോഗിച്ച് ബേബിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
സംഭവത്തെത്തുടർന്ന് ബസിലെ യാത്രക്കാരെ മറ്റൊരു വാഹനത്തിൽ കയറ്റിവിട്ടു. അക്രമം നടത്തിയവർക്കെതിരേ ഡ്രൈവർ കരിയിലകുളങ്ങര പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നടുറോഡിൽ നടന്ന അക്രമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ബസ് തൊഴിലാളി സംഘടനകൾ രംഗത്തെത്തി.
Kerala
കൊല്ലം: യുവാവിന്റെ പാസ്പോർട്ട് തിരിച്ചയച്ചെന്ന് ആരോപിച്ച് പോസ്റ്റുമാനെ മർദിച്ച ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. പത്തനാപുരം നടുക്കുന്ന് പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാൻ വിളക്കുടി വിജയലയത്തിൽ വിഷ്ണു എം. പിള്ളയ്ക്കാണ് മർദനമേറ്റത്.
ഡിവൈഎഫ്ഐ നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അനന്തു പിള്ള, ഷിനുമോൻ, സ്വരാജ് എന്നിവരും കണ്ടാലറിയാവുന്ന ആറുപേർക്കെതിരെയുമാണ് കേസ്. സത്യൻമുക്കിന് സമീപം വെച്ച് സംഘംചേർന്ന് മർദിച്ചെന്നാണ് പരാതി. ദിവസങ്ങൾക്കു മുമ്പ് ഒരു യുവാവിന്റെ പാസ്പോർട്ട് വിഷ്ണു തിരിച്ചയച്ചിരുന്നു.
ഇത് പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. തുടർന്ന് രണ്ട് ദിവസം മുമ്പ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് ഉപരോധമുൾപ്പെടെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.
Kerala
ഇടുക്കി: ഉടുമ്പൻചോല കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയെ മർദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. നെടുങ്കണ്ടം സ്വദേശികളായ കെ.കെ. സിബിൻ, ജോസി മാത്യു എന്നിവരാണ് അറസ്റ്റിലായത്. മർദനത്തിൽ പരിക്കേറ്റ ജീവനക്കാരി ചികിത്സയിലാണ്.
വെള്ളിയാഴ്ചയാണ് ഉടുമ്പൻചോല കുടുംബ ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിക്ക് മർദനമേറ്റത്. ആശുപത്രിയിലെത്തിയ ഇവർ രണ്ട് പേരും ആക്രമണം നടത്തുകയായിരുന്നു. ശുചീകരണ തൊഴിലാളികളായ ജീവനക്കാർക്ക് നേരെ അതിക്രമം നടത്തുകയും അസഭ്യം പറയുകയും ചെയ്യുകയായിരുന്നു.
ഇതിൽ ഒരു ജീവനക്കാരിക്കാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റതിന് പിന്നാലെ ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണം കണ്ട് എത്തിയ നാട്ടുകാരാണ് പ്രതികളെ തടഞ്ഞുവയ്ക്കുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തത്. പോലീസ് ഉടൻ സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
National
ഗോഹട്ടി: ആസാമിൽ കോൺഗ്രസ് സ്ഥാനാർഥിയെ ക്രൂരമായി ആക്രമിച്ച് ഒരുസംഘമാളുകൾ. സോണിത്പൂരിലെ നടുവാർ നിയോജകമണ്ഡലത്തിലാണ് സംഭവം.
ഓൾ അസം ഗൂർഖ സ്റ്റുഡന്റ്സ് യൂണിയൻ മുൻ പ്രസിഡന്റായ സുനിൽ ഛേത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബിജെപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി. കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി, റോഡുകൾ ഉപരോധിക്കുകയും ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച കോൺഗ്രസ് നേതൃത്വം, ആക്രമികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
സംഭവത്തിൽ ആസം കോൺഗ്രസ് പ്രസിഡന്റ് ഗൗരവ് ഗൊഗോയ് പ്രതിഷേധം അറിയിച്ചു. പാർട്ടി സ്ഥാനാർഥികൾക്ക് സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് അറിയിച്ചു.
Kerala
പത്തനംതിട്ട: കളിക്കുന്നതിനിടെയുണ്ടായ വാക്ക് തര്‍ക്കത്തിനിടെ വിദ്യാര്‍ഥിയെ സഹപാഠികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. പത്തനംതിട്ട കലഞ്ഞൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കാണ് മര്‍ദനമേറ്റത്.
സംഭവത്തില്‍ വിദ്യാര്‍ഥിയുടെ കുടുംബം കൂടല്‍ പോലീസില്‍ പരാതി നല്കി. മർദനത്തിൽ 16കാരന്റെ മൂക്കിന് പൊട്ടലും കണ്ണിനും പരിക്കുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മകനെ മർദിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
സംഭവം ഒതുക്കി തീര്‍ക്കാന്‍ ചില ഇടപെടലുകള്‍ നടന്നതായും കുടുംബം ആരോപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
District News
മഞ്ചേരി: ദളിത് യുവാവിനെ വീട്ടിൽ അതിക്രമിച്ച് കയറി സംഘം ചേർന്ന് മർദിച്ച് അവശനാക്കിയ സംഭവത്തിൽ ആരോപണ വിധേയരായവർക്കെതിരെ മഞ്ചേരി പോലീസ് കേസെടുക്കാത്തതിൽ മാതാവിന്റെ പ്രതിഷേധം. ജില്ലാ കളക്ടർക്കും പോലീസ് മേധാവിക്കും പരാതി നൽകുമെന്നും വനിത കമ്മീഷനെ സമീപിക്കുമെന്നും പരിക്കേറ്റ വിനേഷിന്റെ മാതാവ് ലക്ഷ്മി പറഞ്ഞു.
അയൽവാസികളായ 10 അംഗ സംഘം രാത്രിയിൽ വീട്ടിൽ നിന്ന് വിനേഷിനെ ഇറക്കികൊണ്ടുപോയി മർദിച്ച് അവശനാക്കിയെന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. അക്രമത്തിൽ വിനേഷിന്റെ കാൽ എല്ല് തകർന്നിരുന്നു. ഞായറാഴ്ച രാത്രി തന്നെ വിനേഷിനെ മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.