പ്രതീകാത്മക ചിത്രം
പെരുമ്പാവൂർ: റാഗിംഗിന് സമ്മതിക്കാത്തതിനെ തുടർന്ന് പ്ലസ് വൺ വി ദ്യാർഥിയെ സ്കൂൾ ശുചിമുറി യിൽ സീനിയർ വിദ്യാർഥികൾ മർദിച്ച സംഭവം കുറുപ്പംപടി പൊലിസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസം വിദ്യാർഥിയുടെ മൊഴി എടുത്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കീഴില്ലത്തുള്ള ഒരു സ്വകാര്യ സ്കൂളിൽ മർദനം നടന്നത്. കൂവപ്പടി മാവേലിപ്പടി സ്വദേശിയായ ഡിയോൺ ആണ് മർദനത്തിനിരയായത്.
വീട്ടിൽ വിവരം അറിഞ്ഞതിനെ തുടർന്ന് ഡിയോണിനെ ബന്ധുക്കൾ കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് ശനിയാഴ്ച കുറുപ്പംപടി പോലീസിൽ പരാതി നൽകി. പൊലിസ് ജുവനൈൽ ജസ്റ്റീസ് ബോർഡിന് വിവരങ്ങൾ കൈമാറും. ബോർഡിന്റെ നിർദേശ പ്രകാരമായിരി ക്കും ആരോപണ വിധേയരായ നാല് വിദ്യാർഥികൾക്കെതിരെ നടപടി സ്വീകരിക്കുന്നതടക്കമുള്ള കാര്യങ്ങളിലേക്കു പൊലിസ് കടക്കുക.
പൊലിസ് വീട്ടിലെത്തിയും വിവരങ്ങൾ ശേഖരിച്ചു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ പൊലിസിനു നടപടിയെടുക്കാൻ ജുവനൈൽ ജസ്റ്റീസ് ബോർഡിന്റെ അനുമതി വേണം. ബോർഡും പരാതിക്കാരനായ കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. മർദനവിവരം അറിയിച്ചില്ലെന്നും അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാരെന്നു കണ്ടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സ്കൂളധികൃതർ പറഞ്ഞു.