International
ലോസ് ആഞ്ചലസ്: യുഎസിൽ മൂന്നു പേർ മരിച്ച വാഹനാപകടത്തിന് ഇടയാക്കിയ ഇന്ത്യക്കാരൻ ജഷൻപ്രീത് സിംഗിന് (22) കോടതി നാലു വർഷവും എട്ടു മാസവും തടവുശിക്ഷ വിധിച്ചു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഒന്റാറിയോയിൽ ഉണ്ടായ അപകടത്തിൽ എട്ടു വാഹനങ്ങൾ ഉൾപ്പെട്ടിരുന്നു. ജഷൻപ്രീതിന്റെ ട്രക്ക് വാഹനങ്ങളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
2022ൽ ഇന്ത്യയിൽനിന്ന് യുഎസിലെത്തിയ ജഷൻപ്രീത് അനധികൃത കുടിയേറ്റക്കാരനായിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിലെ കാൺപൂരിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. ഒമ്പതുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മരിച്ചവരിൽ രണ്ട് കുട്ടികളും ഉൾപ്പെടുന്നു.
കാൺപൂരിന് സമീപം റുമയിൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചിനായായിരുന്നു അപകടം. ഹരിയാനയിലെ സിർസയിൽനിന്ന് ബിഹാറിലേക്ക് പോവുകയായിരുന്നു കുടുംബം.
മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായി തകർന്നു.
പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
International
വാഷിംഗ്ടൺ: അമേരിക്കയിൽ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് സ്വദേശിനി പ്രസന്ന അറ്റ്ലൂരി (25) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കാറിൽ സഞ്ചരിക്കവെയാണ് അപകടം ഉണ്ടായത്.
ജൂലൈ അഞ്ചിനായിരുന്നു അപകടം നടന്നത്. സിഗ്നലിൽ കാർ നിർത്തിയിട്ടിരുന്നപ്പോൾ അമിതവേഗത്തിലെത്തിയ മറ്റൊരു വാഹനം പിന്നിൽ ഇടിക്കുകയായിരുന്നു. പ്രസന്നയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സംഭവ ദിവസം തന്നെ മരിണപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെയാണ് പ്രസന്നയും മരണത്തിന് കീഴടങ്ങിയത്. ഇവരൊടൊപ്പം സഞ്ചരിച്ചിരുന്ന മറ്റൊരു സുഹൃത്ത് ഗുരുതര പരിക്കുകളോടെ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രസന്ന അമേരിക്കയിൽ പേസ് യൂണിവേഴ്സിറ്റിയിലെ ലുബിൻ സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് അടുത്തിടെ ബിരുദം നേടിയിരുന്നു. ആന്ധ്രാപ്രദേശിൽ എൻടിആർ ജില്ലയിൽ അറ്റ്ലൂരി വസന്ത റാവുവിന്റെ മകളാണ് പ്രസന്ന. മൃതദേഹം നാട്ടിലേത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ യുഎസ് പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കോഴിക്കോട്: കൊയിലാണ്ടി താമരശേരി സംസ്ഥാനപാതയിൽ വട്ടോളി ബസാറിൽ കാറും ഗുഡ്സ് വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.
താമരശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന കാറും ബാലുശേലി ഭാഗത്തുനിന്ന് വരികയായിരുന്ന വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ലോകകപ്പ് മത്സരം കാണുകയായിരുന്ന യുവാക്കാളാണ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.
Kerala
പാലക്കാട്: നിയന്ത്രണം നഷ്ടപ്പെട്ട കാർ മരത്തിലിടിച്ചശേഷം വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. രോഹൻ രഞ്ജിത് (24), രോഹൻ സന്തോഷ് (22), സനൂഷ് ശാന്തകുമാർ (19) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ ആദിത്യൻ(23), ഋഷി (24), ജിതിൻ (21) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് കാടാംകോട് കനാൽ പാലത്തിന് സമീപം ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അപകടം നടന്നത്.
യുവാക്കൾ ചിറ്റൂരിൽ പോയി പാലക്കാടേക്ക് തിരികെ വരുന്പോഴായിരുന്നു അപകടം സംഭവിച്ചത്. അവധി ദിവസം സവാരിക്കായി പോയ സുഹൃത്തുക്കളാണ് കാർ യാത്രക്കാരെന്ന് പാലക്കാട് ടൗൺ സൗത്ത് പോലീസ് അറിയിച്ചു.
NRI
ഫിലാഡൽഫിയ: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചങ്ങനാശേരി സ്വദേശി ഫിലാഡൽഫിയയിൽ മരിച്ചു. പറാൽ ചിക്കു മന്ദിറിൽ എം.ആർ. രഞ്ജിത്തിന്റെ മകൻ ചിക്കു എം. രഞ്ജിത്ത്(39) ആണ് മരിച്ചത്. ഈ മാസം ഒന്നിനായിരുന്നു സംഭവം.
അപകടത്തിൽ ഇൻഫോസിസ് ഉദ്യോഗസ്ഥയായ ഭാര്യ രമ്യയ്ക്കും രണ്ടു മക്കൾക്കും പരിക്കേറ്റു. മൂവരും അപകടനില തരണം ചെയ്തിട്ടുണ്ട്. കുടുംബം സഞ്ചരിച്ച വാഹനത്തിലേക്ക് അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അമ്മ: ധനികമ്മ. സഹോദരൻ: ചിന്റു എം രഞ്ജിത്.
അതേസമയം, അപകടം നടത്തിയ കാറിന്റെ ഡ്രെെവറെ പോലീസ് അറസ്റ്റ് ചെയ്തു. 25 മെെൽ വേഗപരിതിയുള്ള റോഡിൽ 95 മെെൽ വേഗതയിലാണ് ഇയാൾ വാഹനമോടിച്ചത്. പ്രതി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.