Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CricketNews

Video

മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ക്യാമറ നീട്ടരുത്; റിഷഭ് പന്തിന്‍റെ വീഡിയോ പങ്കുവെച്ച് പൊലീസിന്‍റെ കടുത്ത താക്കീത്

ക്രീസിൽ ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യൻ താരം റിഷഭ് പന്ത് ഡ്രോൺ ക്യാമറ അടിച്ച് താഴെയിടുന്ന രീതിയിൽ പ്രചരിച്ച എഐ നിർമ്മിത വീഡിയോ മുൻനിർത്തി കേരള പൊലീസ് പങ്കുവെച്ച സ്വകാര്യതാ ബോധവൽക്കരണ പോസ്റ്റ് ശ്രദ്ധേയമാകുന്നു.

മുല്ലാൻപൂരിൽ നടന്ന ഇന്ത്യ - അഫ്ഗാനിസ്ഥാൻ ടെസ്റ്റ് മത്സരത്തിനിടയിലെ യഥാർഥ സംഭവമെന്ന രീതിയിലാണ് പലരും ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

എന്നാൽ, ടെസ്റ്റ് മത്സരങ്ങളിൽ ഉപയോഗിക്കുന്ന ചുവന്ന പന്തിന് പകരം വെളുത്ത പന്താണ് ദൃശ്യങ്ങളിലുള്ളത് എന്നതിനാൽ ഇതൊരു വ്യാജ വീഡിയോ ആണെന്ന് വ്യക്തമായിരുന്നു.

ഈ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് മറ്റുള്ളവരുടെ വ്യക്തിജീവിതത്തിലേക്ക് മൊബൈൽ ക്യാമറകളുമായി അതിക്രമിച്ചുകയറുന്നവർക്കെതിരെ പൊലീസ് രംഗത്തെത്തിയത്.

മനുഷ്യന്‍റെ ദുരന്തങ്ങളും അപകടങ്ങളും മരണങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ കാഴ്‌ചക്കാരെ കൂട്ടാനുള്ള മാർഗങ്ങളായി ചിലർ മാറ്റുകയാണെന്നും, ഇത്തരം ഇടപെടലുകൾ അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന് ഓർമ്മിപ്പിക്കുന്ന കുറിപ്പിൽ, ഒരാളുടെ അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കടുത്ത നിയമനടപടികൾക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഇൻഫർമേഷൻ ടെക്നോളജി ആക്ട് (സെക്ഷൻ 66E) പ്രകാരം വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന രീതിയിൽ ചിത്രങ്ങളോ വീഡിയോകളോ പകർത്തുന്നത് മൂന്ന് വർഷം വരെ തടവോ രണ്ട് ലക്ഷം രൂപ വരെ പിഴയോ ലഭിക്കാവുന്ന കുറ്റമാണെന്നും കേരള പൊലീസ് ഓർമ്മിപ്പിക്കുന്നു.

Viral

നാരങ്ങാ തന്ത്രവും ബൗൾഡ് ആയ ദുബെയും: ഒരു ഐപിഎൽ മിസ്റ്ററി!

ഐപിഎൽ മത്സരങ്ങൾക്കിടയിൽ എന്നും ആവേശത്തിനും ആർപ്പുവിളികൾക്കും കുറവുണ്ടാകാറില്ലെങ്കിലും, ഇത്തവണത്തെ സൺറൈസേഴ്സ് ഹൈദരാബാദ്-ചെന്നൈ സൂപ്പർ കിംഗ്സ് പോരാട്ടം മൈതാനത്തിനപ്പുറം വലിയൊരു അത്ഭുതത്തിന് കൂടി വേദിയായിരിക്കുകയാണ്.

മത്സരത്തിനിടെ ഗാലറിയിൽ ഒരാൾ നടത്തിയ വിചിത്രമായൊരു പ്രവൃത്തിയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചൂടുള്ള ചർച്ചാവിഷയം. ചെന്നൈയുടെ നിർണായക താരം ശിവം ദുബെ ക്രീസിൽ നിൽക്കുമ്പോൾ, ഗാലറിയിൽ ഇരുന്ന ഒരാൾ നാരങ്ങ കയ്യിലെടുത്ത് എന്തോ മന്ത്രങ്ങൾ ഉരുവിടുന്നതും അത് ക്രീസിന് നേരെ കാണിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

ആ നിമിഷം തന്നെ ബൗളർ സകീബ് ഹുസൈന്‍റെ പന്തിൽ ദുബെ പുറത്താവുകയും ചെയ്തതോടെ, ഈ 'നാരങ്ങ തന്ത്രം' കളി ജയിപ്പിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പലരും തമാശകൾ പ്രചരിപ്പിച്ചു തുടങ്ങി.

വിഷയം കൂടുതൽ ഗൗരവമായത് സി.എസ്.കെയുടെ പേരിൽ പ്രചരിച്ച ഒരു കത്ത് പുറത്തുവന്നതോടെയാണ്. കളിക്കളത്തിലെ ഇത്തരം അസ്വാഭാവികമായ ആചാരങ്ങൾക്കെതിരെ ബി.സി.സി.ഐ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ മാനേജ്‌മെന്‍റ് കത്ത് നൽകിയെന്ന രീതിയിലായിരുന്നു പ്രചാരണം.

എങ്കിലും ഇത് പൂർണമായും വ്യാജമാണെന്ന് പിന്നീട് വ്യക്തമായി. ഐപിഎൽ വേദിയിലെ ഈ സംഭവം ഒരേസമയം ക്രിക്കറ്റ് ആരാധകർക്കിടയിൽ വലിയ തമാശകൾക്കും അത്ഭുതങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.

കളി ജയിക്കാൻ വേണ്ടത് മികച്ച പ്രകടനമാണെന്ന് പലരും ചൂണ്ടിക്കാട്ടുമ്പോഴും, ഈ നാരങ്ങാ ആയുധം ഐപിഎൽ ചരിത്രത്തിലെ ഏറ്റവും രസകരമായ ഒരു അന്ധവിശ്വാസ കഥയായി മാറിക്കഴിഞ്ഞു.

Viral

ജർമൻ മോഡലിന്‍റെ ചിത്രത്തിനു കോഹ്‌ലിയുടെ ലൈക്ക്; വിവാദമായപ്പോൾ പിൻവലിച്ചു

ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ജർമൻ മോഡലിന്‍റെ ചിത്രം ലൈക്ക് ചെയ്ത ശേഷം പിൻവലിച്ചത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി. ജർമൻ ഇൻഫ്ളുവൻസറായ ലിസ്‌ലാസിന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിനു കോഹ്‌ലിയുടെ ലൈക്ക് കണ്ടതോടെയാണു സംഭവം ആരാധകർക്കിടയിൽ പ്രചരിച്ചത്.

നിമിഷങ്ങൾക്കകം ഇതിന്‍റെ സ്ക്രീൻഷോട്ടുകൾ വൈറലായെങ്കിലും പിന്നാലെ ലൈക്ക് അപ്രത്യക്ഷമാവുകയായിരുന്നു. സംഭവത്തിൽ പ്രതികരണവുമായി മോഡൽ ലിസ്‌ലാസ് രംഗത്തെത്തി. സംഭവം, ഇത്ര വലിയ വാർത്തയാക്കി മാറ്റിയതിൽ കോഹ്‌ലിയോടു തനിക്കു സഹതാപം തോന്നുന്നുവെന്നാണ് ലിസ്‌ലാസിന്‍റെ പ്രതികരണം.

കോഹ്‌ലി ചിത്രം ലൈക്ക് ചെയ്തതിൽ സന്തോഷമുണ്ടെന്നും എന്നാൽ അതു പിൻവലിക്കേണ്ടി വന്ന സാഹചര്യം തന്നെ വിഷമിപ്പിച്ചുവെന്നും ലിസ്‌ലാസ് പറഞ്ഞു. ഇത്ര പെട്ടെന്ന് ആളുകൾ ഇതു ശ്രദ്ധിക്കുമെന്നോ വാർത്തയാക്കുമെന്നോ താൻ കരുതിയിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

വാർത്തകളിലൂടെയാണ് താൻ ഇക്കാര്യം അറിഞ്ഞതെന്ന് ലിസ്‌ലാസ് പറയുന്നു. കഴിഞ്ഞ ഐപിഎൽ സീസൺ മുതൽ താൻ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ ആരാധികയാണെന്നും ടീമിലെ ഏറ്റവും മികച്ച താരമായ കോഹ്‌ലി തന്‍റെ ചിത്രം ലൈക്ക് ചെയ്തതിനെ പോസിറ്റീവായാണു കാണുന്നതെന്നും ലിസ്‌ലാസ് വ്യക്തമാക്കി.

സമാനമായ രീതിയിൽ മുന്പും കോഹ്‌ലിയുടെ സോഷ്യൽ മീഡിയ ഇടപെടലുകൾ ചർച്ചയായിട്ടുണ്ട്. അവ്നീത് കൗറിന്‍റെ ചിത്രം ലൈക്ക് ചെയ്തപ്പോഴും ആരാധകർക്കിടയിൽ വലിയ സംസാരമുണ്ടായിരുന്നു. അന്ന് അബദ്ധത്തിൽ സംഭവിച്ചതാണെന്ന വിശദീകരണവുമായി താരം തന്നെ നേരിട്ടു രംഗത്തെത്തിയിരുന്നു.

 

Viral

'ക്യൂട്ട്' സന്ദേശം അബദ്ധമായി; തനിയ ചാറ്റർജിക്ക് എതിരെ മാനനഷ്ടക്കേസുമായി യുസ്‌വേന്ദ്ര ചഹൽ

ഐപിഎൽ 2026-ന്‍റെ തിരക്കുകൾക്കിടയിൽ പഞ്ചാബ് കിംഗ്‌സ് താരം യുസ്‌വേന്ദ്ര ചഹലും ഒടിടി താരം തനിയ ചാറ്റർജിയും തമ്മിലുണ്ടായ സോഷ്യൽ മീഡിയ വിവാദം പുതിയ വഴിത്തിരിവിലേക്ക്. ഇൻസ്റ്റാഗ്രാം വഴി ചഹൽ തനിക്ക് സന്ദേശം അയച്ചുവെന്ന് തനിയ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

തനിയയെ 'ക്യൂട്ട്' എന്ന് വിശേഷിപ്പിച്ചു കൊണ്ടുള്ള സന്ദേശമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇതേത്തുടർന്ന് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾ നേരിട്ട ചഹൽ, സംഭവത്തിൽ തനിയയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തതായി തനിയ തന്നെ ഇപ്പോൾ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു.

കാര്യങ്ങൾ ഇത്രയും വലിയ വിവാദമാകുമെന്ന് താൻ കരുതിയിരുന്നില്ലെന്നും, ഇപ്പോൾ താനാണ് അനാവശ്യമായി ട്രോളുകൾക്കും പരിഹാസങ്ങൾക്കും ഇരയാകുന്നതെന്നും തനിയ പറയുന്നു.

ഒരു സന്ദേശത്തെ അനാവശ്യമായി പെരുപ്പിച്ചു കാട്ടിയെന്നാരോപിച്ച് തന്‍റെ വീഡിയോ പിൻവലിക്കാൻ ചഹലിന്‍റെ പിആർ വിഭാഗം സമ്മർദ്ദം ചെലുത്തിയതായും നടി ആരോപിക്കുന്നു.

താൻ നൽകിയ വിവരങ്ങൾ വലിയ ചർച്ചയായപ്പോൾ മറുഭാഗത്ത് കാര്യമായ പ്രശ്നങ്ങളൊന്നും ചഹലിന് നേരിടേണ്ടി വന്നില്ലെന്നും, എന്നാൽ താൻ മാത്രം അപമാനിക്കപ്പെടുന്ന അവസ്ഥയാണെന്നും തനിയ ചൂണ്ടിക്കാട്ടുന്നു.

ഈ വിഷയത്തിൽ ചഹൽ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മുൻ ഭാര്യ ധനശ്രീ വർമ്മയുമായുള്ള വിവാഹമോചനത്തിന് ശേഷം പലപ്പോഴും വ്യക്തിജീവിതത്തിലെ ഗോസിപ്പുകളിലൂടെ വാർത്തകളിൽ നിറയാറുള്ള താരമാണ് ചഹൽ.

ആർജെ മഹ്‌വാഷ്, ഷെഫാലി ബഗ്ഗ തുടങ്ങിയവരുടെ പേരുകൾ നേരത്തെ ചഹലിനോടൊപ്പം ചേർത്ത് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നു. നിലവിൽ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്‌സിന്‍റെ ഭാഗമായി കളിക്കുന്ന താരം വിവാദങ്ങളിൽ മൗനം പാലിക്കുകയാണ്.

Viral

"ക്യൂട്ട്" എന്ന് മെസേജ് അയച്ചു; യുസ്‌വേന്ദ്ര ചഹലിന്‍റെ സ്വകാര്യ ചാറ്റുകൾ ക്യാമറയ്ക്ക് മുന്നിൽ തുറന്നുകാട്ടി നടി

യുസ്‌വേന്ദ്ര ചഹലിന്‍റെ സ്വകാര്യ ജീവിതം വീണ്ടും വിവാദങ്ങളുടെ നിഴലിലായിരിക്കുകയാണ്. ഡാൻസറും കൊറിയോഗ്രാഫറുമായ ധനശ്രീ വർമ്മയുമായുള്ള വിവാഹമോചന വാർത്തകൾക്ക് പിന്നാലെയാണ് ഇപ്പോൾ പുതിയൊരു വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുന്നത്.

'ഉള്ളു', 'ഗന്ദി ബാത്ത്' തുടങ്ങിയ വെബ് സീരീസുകളിലൂടെ പ്രശസ്തയായ നടി താനിയ ചാറ്റർജിയാണ് ചഹലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തന്‍റെ ഇൻസ്റ്റാഗ്രാം ചിത്രത്തിന് ചഹൽ വ്യക്തിപരമായ സന്ദേശം അയച്ചുവെന്നാണ് താനിയയുടെ അവകാശവാദം. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് താരം ഈ രഹസ്യം പുറത്തുവിട്ടത്.

ചഹൽ തന്‍റെ ഫോട്ടോയ്ക്ക് 'ക്യൂട്ട്' എന്ന് മറുപടി നൽകിയതായി താനിയ പറഞ്ഞു. ഇത് വെറുമൊരു വാക്കല്ലേ എന്ന് ചോദിച്ച മാധ്യമപ്രവർത്തകർക്ക് മുന്നിൽ തന്‍റെ മൊബൈൽ ഫോൺ തുറന്ന് ചഹലുമായുള്ള ചാറ്റ് നടി നേരിട്ട് കാണിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതോടെയാണ് സംഗതി വിവാദമായത്.

തനിക്ക് ഒരുപാട് ആളുകൾ ഇത്തരം സന്ദേശങ്ങൾ അയക്കാറുണ്ടെന്നും ഇതൊരു സാധാരണ കാര്യമാണെന്നുമാണ് താനിയ പ്രതികരിച്ചത്. എന്നാൽ താൻ ആ സന്ദേശം കാണാൻ ഒരുപാട് വൈകിപ്പോയെന്നും അതുകൊണ്ട് ഉടൻ മറുപടി നൽകാൻ സാധിച്ചില്ലെന്നും അവർ ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു.

ഈ വീഡിയോ നിമിഷങ്ങൾക്കകം ഇന്‍റർനെറ്റിൽ വൈറലായി മാറി. ഇതോടെ ചഹലിനെതിരെ കടുത്ത വിമർശനവുമായി ആരാധകരും സോഷ്യൽ മീഡിയ ഉപയോക്താക്കളും രംഗത്തെത്തി. ഒരു ദേശീയ താരം ഇത്തരത്തിൽ പെരുമാറുന്നത് ലജ്ജാകരമാണെന്നും ചഹലിന്‍റെ പ്രവർത്തി തികച്ചും തരംതാണതാണെന്നും പലരും അഭിപ്രായപ്പെട്ടു.

നിലവിൽ പഞ്ചാബ് കിംഗ്‌സിന്‍റെ താരമായ ചഹൽ ഈ ആരോപണങ്ങളോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. താരത്തിന്‍റെ മൗനം ആരാധകർക്കിടയിൽ കൂടുതൽ സംശയങ്ങൾക്കും ചർച്ചകൾക്കും കാരണമാകുന്നുണ്ട്.

ധനശ്രീയുമായുള്ള അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പുറത്തുവന്ന ഈ പുതിയ വെളിപ്പെടുത്തൽ ചഹലിന്‍റെ കരിയറിനെയും വ്യക്തിപ്രഭാവത്തെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം. സത്യാവസ്ഥ എന്താണെന്നറിയാൻ ചഹലിന്‍റെ ഭാഗത്തുനിന്നുള്ള വിശദീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

 

Viral

ശ്രേയസ് അയ്യറുടെ സഹോദരിക്ക് നേരെ ഭീഷണി; വിവാദ വീഡിയോ നീക്കം ചെയ്തു

ഐപിഎൽ 2026 സീസണിലെ പഞ്ചാബ് കിംഗ്‌സ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം മഴമൂലം ഉപേക്ഷിക്കപ്പെട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അരങ്ങേറിയ നാടകീയ സംഭവങ്ങൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റൻ ശ്രേയസ് അയ്യറുടെ സഹോദരി ശ്രേഷ്ഠ അയ്യർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയാണ് ആരാധകർക്കിടയിൽ ചേരിതിരിവിനും ഒടുവിൽ വലിയ വിവാദത്തിനും വഴിതെളിച്ചത്.

ഈഡൻ ഗാർഡൻസിൽ വെച്ച് നടക്കേണ്ടിയിരുന്ന മത്സരം മഴമൂലം ഉപേക്ഷിക്കുകയും ഇരു ടീമുകൾക്കും ഓരോ പോയിന്‍റ് വീതം പങ്കുവെക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലാണ് "പഞ്ചാബികളുടെ ഹൃദയം വലുതാണെന്നും അതുകൊണ്ട് കൊൽക്കത്തയ്ക്ക് ഒരു പോയിന്‍റ് ദാനമായി നൽകുന്നു" എന്ന അർത്ഥത്തിൽ ശ്രേഷ്ഠ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്.

ടീമുകൾ തമ്മിലുള്ള ആരോഗ്യകരമായ തമാശയായി ഇതിനെ പലരും കണ്ടെങ്കിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആരാധകരുടെ പ്രതികരണം അപ്രതീക്ഷിതമായിരുന്നു. ശ്രേഷ്ഠയുടെ വാക്കുകൾ തങ്ങളുടെ ടീമിനെ അധിക്ഷേപിക്കുന്നതാണെന്ന് ആരോപിച്ച് ആയിരക്കണക്കിന് കെകെആർ ആരാധകർ അവർക്കെതിരെ രംഗത്തെത്തി.

സൈബർ ഇടങ്ങളിൽ കടുത്ത പരിഹാസങ്ങൾക്കും ട്രോളുകൾക്കും ശ്രേഷ്ഠ ഇരയായി. എന്നാൽ വിമർശനങ്ങൾ വെറും വാക്കുകളിൽ ഒതുങ്ങിയില്ലെന്നും വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും കൊലവിളി ഉൾപ്പെടെയുള്ള ഭീഷണി സന്ദേശങ്ങളിലേക്കും കാര്യങ്ങൾ നീങ്ങിയെന്നും ശ്രേഷ്ഠ വെളിപ്പെടുത്തി.

താൻ വിചാരിച്ചതിലും വലിയ തോതിലുള്ള നെഗറ്റിവിറ്റിയാണ് ആ വീഡിയോ സൃഷ്ടിച്ചതെന്ന് അവർ തിരിച്ചറിഞ്ഞു. ഒടുവിൽ അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനായി ശ്രേഷ്ഠ ആ വീഡിയോ പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.

താൻ ചെയ്തത് തെറ്റാണെന്ന് കരുതുന്നില്ലെന്നും എന്നാൽ തന്‍റെ സഹോദരനായ ശ്രേയസ് അയ്യറുടെയും അദ്ദേഹത്തിന്‍റെ ടീമായ പഞ്ചാബ് കിംഗ്‌സിന്‍റെയും സൽപ്പേരിനെ ഇത് ബാധിക്കരുത് എന്ന ആഗ്രഹമുള്ളതിനാലാണ് വീഡിയോ മാറ്റുന്നതെന്നും അവർ വ്യക്തമാക്കി.

കേവലം തമാശയായി ചെയ്ത കാര്യത്തെ ഇത്രത്തോളം ഗൗരവമായി എടുക്കുമെന്ന് കരുതിയില്ലെന്നും ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള പെരുമാറ്റം വേദനിപ്പിക്കുന്നതാണെന്നും അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു. മനുഷ്യർക്കിടയിൽ കുറച്ചുകൂടി കാരുണ്യവും പരസ്പര ബഹുമാനവും ഉണ്ടാകണമെന്ന സന്ദേശത്തോടെയാണ് അവർ ഈ വിവാദത്തിന് അന്ത്യം കുറിച്ചത്.

Viral

ഇന്ത്യയിലെ ആദ്യത്തെ വി-ക്ലാസ് ബെൻസ് ഇനി ഹാർദിക്കിന്‍റെ പ്രിയതമയ്ക്ക്

ഇന്ത്യൻ ക്രിക്കറ്റിലെ മിന്നും താരം ഹാർദിക് പാണ്ഡ്യ തന്‍റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങൾ കൊണ്ട് വീണ്ടും വാർത്തകളിൽ നിറയുകയാണ്. 2026 ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ നയിക്കുന്ന പാണ്ഡ്യ, തന്‍റെ പങ്കാളി മഹിക് ശർമ്മയ്ക്ക് നൽകിയ വിലപിടിപ്പുള്ള സമ്മാനമാണ് ഇപ്പോൾ ചർച്ചാവിഷയം.

ഏകദേശം 1.7 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ബെൻസ് വിക്ലാസ് എന്ന ആഡംബര വാഹനമാണ് താരം മഹിക് ശർമ്മയ്ക്കായി നൽകിയത്. ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ വാഹനങ്ങളിലൊന്നാണ് ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ, ഏകദേശം 12 കോടി രൂപയോളം വിലവരുന്ന ഫെറാറി കാറിൽ ഇരുവരും ഒരുമിച്ച് യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ ആരാധകർക്കിടയിൽ തരംഗമായിരുന്നു.

ഇതിന് പിന്നാലെയാണ് പുതിയ ആഡംബര വാഹനവും സമ്മാനമായി നൽകിയിരിക്കുന്നത്. മഹിക് തന്‍റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം കരിയറിലും ജീവിതത്തിലും വലിയ പോസിറ്റീവ് മാറ്റങ്ങൾ ഉണ്ടായതായി ഹാർദിക് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. തന്‍റെ വിജയങ്ങൾക്ക് പിന്നിലെ വലിയൊരു പ്രചോദനമായിട്ടാണ് താരം മഹികിനെ കാണുന്നത്.

2025 ഒക്ടോബറിലാണ് ഹാർദിക്കും മഹിക്കും തങ്ങളുടെ ബന്ധം ഔദ്യോഗികമായി ലോകത്തെ അറിയിച്ചത്. അതിനുശേഷം പൊതുപരിപാടികളിലും ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലും ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടാറുണ്ട്.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യയുടെ 2026 ടി20 ലോകകപ്പ് വിജയാഘോഷ വേളയിൽ ഹാർദിക്കിന് പിന്തുണയുമായി മഹിക് മുൻനിരയിലുണ്ടായിരുന്നു. നിലവിൽ കളിക്കളത്തിലെ തകർപ്പൻ പ്രകടനത്തിനൊപ്പം തന്നെ വ്യക്തിജീവിതത്തിലെ ഈ സന്തോഷവാർത്തകളും ഹാർദിക് പാണ്ഡ്യയെ സമൂഹമാധ്യമങ്ങളിൽ സജീവമായി നിലനിർത്തുന്നു.

Viral

'ദി ഹണ്ട്രഡ്' ലേലത്തിൽ അബ്രാർ അഹമ്മദിനെ പൊന്നുംവിലയ്ക്ക് വാങ്ങി സൺറൈസേഴ്സ്; പിന്നാലെ കാവ്യ മാരനെതിരെ സൈബർ ആക്രമണം

ബ്രിട്ടീഷ് ക്രിക്കറ്റ് ടൂർണമെന്‍റായ 'ദി ഹണ്ട്രഡ്' 2026 സീസണിലേക്കുള്ള താരലേലം സൺറൈസേഴ്സ് ഹൈദരാബാദ് ഉടമ കാവ്യ മാരനെ വലിയൊരു വിവാദത്തിൽ എത്തിച്ചിരിക്കുകയാണ്.

തന്‍റെ ഉടമസ്ഥതയിലുള്ള സൺറൈസേഴ്സ് ലീഡ്‌സ് എന്ന ടീമിലേക്ക് പാകിസ്ഥാൻ സ്പിന്നറായ അബ്രാർ അഹമ്മദിനെ ഏകദേശം 2.34 കോടി രൂപയ്ക്ക് സ്വന്തമാക്കിയതാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ചൊടിപ്പിച്ചത്.

ഇന്ത്യൻ സൈന്യത്തെയും കായിക താരങ്ങളെയും നിരന്തരം പരിഹസിച്ച ചരിത്രമുള്ള ഒരു കളിക്കാരനെ ഇത്രയും വലിയ തുക നൽകി ടീമിലെത്തിച്ചത് അംഗീകരിക്കാനാവില്ലെന്നാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ വിളിച്ചുപറയുന്നത്.

കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യക്കെതിരെ അബ്രാർ നടത്തിയ പ്രകോപനപരമായ സോഷ്യൽ മീഡിയ പോസ്റ്റുകളാണ് ഇപ്പോൾ പ്രധാനമായും ചർച്ചയാകുന്നത്.

പ്രത്യേകിച്ച്, ഇന്ത്യൻ സൈന്യത്തെ അപമാനിക്കുന്ന തരത്തിൽ ചായ കുടിക്കുന്ന ചിത്രം പങ്കുവെച്ചതും 2025-ലെ ഏഷ്യാ കപ്പിനിടെ ഇന്ത്യൻ താരങ്ങളോട് മോശമായി പെരുമാറിയതും ആരാധകർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

ലണ്ടൻ എംഐ, സതേൺ ബ്രേവ് തുടങ്ങിയ മറ്റ് ഐപിഎൽ ഫ്രാഞ്ചൈസികളുടെ ടീമുകൾ പാകിസ്ഥാൻ താരങ്ങളെ ലേലത്തിൽ നിന്ന് മാറ്റിനിർത്തിയപ്പോൾ കാവ്യ മാരൻ മാത്രം എന്തിന് ഈ തീരുമാനമെടുത്തു എന്നതാണ് പ്രധാന ചോദ്യം.

കാവ്യയുടെ ഈ നടപടിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് വിവിധ പ്ലാറ്റ്‌ഫോമുകളിൽ ഉയരുന്നത്. രാജ്യസ്‌നേഹത്തേക്കാൾ വലുതാണോ കായിക വിജയമെന്നും, ഇന്ത്യയെ അപമാനിച്ച ഒരാൾക്ക് കോടികൾ നൽകുന്നത് നീതീകരിക്കാനാവില്ലെന്നും പലരും കുറിച്ചു.

എന്നാൽ ഇതിനിടയിലും കായികരംഗത്തെ രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിർത്തണമെന്നും, അബ്റാറിന്‍റെ കഴിവിനെ മാത്രം നോക്കിയാണ് ഈ തിരഞ്ഞെടുപ്പെന്നും വാദിക്കുന്ന ഒരു ചെറിയ വിഭാഗവും രംഗത്തുണ്ട്.

ഏതായാലും വരും ദിവസങ്ങളിൽ ഈ വിഷയം ക്രിക്കറ്റ് ലോകത്ത് വലിയ രീതിയിലുള്ള വാദപ്രതിവാദങ്ങൾക്ക് വഴിതുറക്കുമെന്ന് ഉറപ്പാണ്.

Sports

അനാവശ്യ ത്രോ, പിന്നാലെ വാക്പോര്; സൂര്യകുമാർ ഇടപെട്ടില്ലായിരുന്നെങ്കിൽ കളി മാറിയേനെ

അഹമ്മദാബാദ്: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ടി20 ലോകകപ്പ് ഫൈനൽ പോരാട്ടം ക്രിക്കറ്റ് ലോകം ശ്വാസമടക്കിപ്പിടിച്ചാണ് കണ്ടത്.

എന്നാൽ ആവേശകരമായ മത്സരത്തിനിടയിൽ അപ്രതീക്ഷിതമായി ഉടലെടുത്ത ഒരു തർക്കം കളിയിലെ വികാരനിർഭരമായ നിമിഷങ്ങൾക്ക് സാക്ഷിയായി.

ഇന്ത്യൻ ബൗളർ അർഷ്ദീപ് സിംഗും ന്യൂസിലൻഡിന്‍റെ ബാറ്റ്‌സ്മാൻ ഡാരിൽ മിച്ചലും തമ്മിലുണ്ടായ വാക്പോരാണ് സ്റ്റേഡിയത്തിലും ആരാധകർക്കിടയിലും അല്പനേരം പരിഭ്രാന്തി പടർത്തിയത്.

ന്യൂസിലൻഡ് ബാറ്റിംഗിന്‍റെ 11-ാം ഓവറിലായിരുന്നു നാടകീയമായ സംഭവങ്ങളുടെ തുടക്കം. മിച്ചൽ പ്രതിരോധിച്ച പന്ത് നേരെ അർഷ്ദീപിന്‍റെ കൈകളിലേക്കാണ് എത്തിയത്.

റൺ എടുക്കാൻ ശ്രമിക്കാതിരുന്നിട്ടും അനാവശ്യമായി സ്റ്റംപിനെ ലക്ഷ്യമാക്കി അർഷ്ദീപ് പന്തെറിഞ്ഞു. എന്നാൽ ലക്ഷ്യം തെറ്റിയ പന്ത് നേരെ മിച്ചലിന്‍റെ തുടയിൽ വന്നു കൊള്ളുകയായിരുന്നു.

അപ്രതീക്ഷിതമായുണ്ടായ ഈ ശാരീരിക ആഘാതം മിച്ചലിനെ പ്രകോപിതനാക്കി. ഫൈനൽ മത്സരത്തിന്‍റെ സമ്മർദ്ദം കളിക്കാരെ എത്രത്തോളം സ്വാധീനിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു ആ നിമിഷങ്ങൾ.

രംഗം വഷളാകുമെന്ന് തോന്നിച്ച ഘട്ടത്തിൽ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പക്വതയോടെ ഇടപെട്ടു. അദ്ദേഹം മിച്ചലിനെ സമീപിച്ച് ശാന്തനാക്കാൻ ശ്രമിക്കുകയും സാഹചര്യം നയപരമായി കൈകാര്യം ചെയ്യുകയും ചെയ്തു.

തുടക്കത്തിൽ ചൂടായ മിച്ചൽ പിന്നീട് ശാന്തനായി. ഒടുവിൽ കായിക ലോകത്തിന് മാതൃകയായി അർഷ്ദീപും മിച്ചലും പരസ്പരം ഹസ്തദാനം ചെയ്തതോടെയാണ് മൈതാനത്തെ ചൂടേറിയ അന്തരീക്ഷത്തിന് അറുതിയായത്. കളിക്കളത്തിലെ മത്സരബുദ്ധിക്കപ്പുറം കായിക മര്യാദ കാത്തുസൂക്ഷിച്ചാണ് ഇരുവരും കളി തുടർന്നത്. അനാവശ്യ ത്രോ നടത്തിയ അർഷ്ദീപിനു മുന്നിറിയിപ്പ് നൽകി അംപയർ സംസാരിക്കുകയും ചെയ്തു.

Sports

അഹമ്മദാബാദിന്‍റെ രാജകുമാരൻ: കിവീസ് പടയെ തകർത്തെറിഞ്ഞ് ബൗളിംഗ് മാന്ത്രികൻ ബുംറ

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മൂന്ന് വർഷം മുൻപ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലിലേറ്റ പരാജയം ജസ്പ്രീത് ബുംറയെന്ന പോരാളിയെ സംബന്ധിച്ചിടത്തോളം വലിയൊരു നോവായിരുന്നു.

എന്നാൽ കാലം കാത്തുവെച്ച കാവ്യനീതി പോലെ, അതേ മൈതാനത്ത് വെച്ച് തന്നെ മറ്റൊരു ലോകകപ്പ് ഫൈനലിൽ കിരീടം ഉയർത്തിക്കൊണ്ട് ബുംറ ആ പഴയ മുറിവിനെ വിജയസ്മരണയാക്കി മാറ്റിയിരിക്കുകയാണ്.

ന്യൂസിലൻഡിനെതിരായ ആവേശകരമായ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ വിജയശിൽപിയായതും ഈ പേസ് മാന്ത്രികൻ തന്നെയായിരുന്നു.

എൺപത്തിയാറായിരത്തിലധികം കാണികൾ സാക്ഷിയായ ആ പോരാട്ടത്തിൽ കേവലം 15 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകൾ പിഴുതതോടെ ഇന്ത്യയുടെ കിരീടധാരണത്തിന് കൂടുതൽ തിളക്കമേറി.

ഈ പ്രകടനത്തോടെ ടൂർണമെന്‍റിലാകെ 14 വിക്കറ്റുകൾ സ്വന്തമാക്കിയ ബുംറ ബൗളർമാരുടെ പട്ടികയിൽ ഒന്നാമതെത്തുകയും ചെയ്തു.

തന്‍റെ ജന്മനാട്ടിലെ പിച്ചിൽ മുൻപ് ഒരു ഫൈനൽ തോറ്റതിന്‍റെ വേദന മനസിലുണ്ടായിരുന്നുവെന്നും അതിനാൽ തന്നെ ഈ വിജയം അതിയായ സന്തോഷം നൽകുന്നുവെന്നുമാണ് പ്ലെയർ ഓഫ് ദി ഫൈനൽ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് ബുംറ പ്രതികരിച്ചത്.

ബാറ്റിംഗിനെ തുണയ്ക്കുന്ന ഫ്ലാറ്റ് പിച്ചിൽ തന്‍റെ മുൻകാല അനുഭവസമ്പത്ത് മുഴുവൻ ഉപയോഗിക്കാൻ സാധിച്ചതായും കൃത്യമായ പ്ലാനിംഗോടെ പന്തെറിഞ്ഞത് ഫലം കണ്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

256 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിനെ പവർപ്ലേയിൽ തന്നെ വിറപ്പിച്ചാണ് ബുംറ തുടങ്ങിയത്. കിവീസ് താരം രചിൻ രവീന്ദ്രയെ തന്‍റെ തന്ത്രപരമായ സ്ലോവർ കട്ടറിലൂടെ കുടുക്കി അദ്ദേഹം മത്സരത്തിന്‍റെ ഗതി നിർണയിച്ചു.

വേഗതയേക്കാൾ ബുദ്ധിപരമായ പേസ് മാറ്റങ്ങളാണ് ഇത്തരം പിച്ചുകളിൽ ഗുണകരമാവുകയെന്ന തന്‍റെ നിരീക്ഷണം ബുംറ മൈതാനത്ത് തെളിയിക്കുകയായിരുന്നു.

Viral

പരിശീലനമോ പീഡനമോ?; മൈതാനത്തെ ‘ഭയപ്പെടുത്തിയുള്ള’ കോച്ചിങ് വിവാദത്തിൽ

യുവ കായികതാരങ്ങളെ വാർത്തെടുക്കുന്നതിലെ നൈതികതയെയും സുരക്ഷയെയും കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു ക്രിക്കറ്റ് പരിശീലന വീഡിയോ.

കേവലം 32 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ ദൃശ്യങ്ങളിൽ, ഒരു പരിശീലകൻ പ്രായം കുറഞ്ഞ കുട്ടിക്കുനേരെ അതിവേഗത്തിൽ ലെതർ പന്തുകൾ എറിഞ്ഞുനൽകുന്നതും അവ പിടിക്കാൻ കഴിയാതെ കുട്ടി പ്രയാസപ്പെടുന്നതും ദൃശ്യമാണ്.

കഠിനമായ ലെതർ പന്ത് കൈകളിൽ തട്ടി കുട്ടി വേദനയനുഭവിക്കുമ്പോഴും പരിശീലനം തുടരാൻ നിർബന്ധിക്കുന്ന കോച്ചിന്‍റെ സമീപനമാണ് ആളുകളെ ചൊടിപ്പിച്ചത്.

പ്രത്യേകിച്ചും, പന്ത് പിടിക്കാൻ പേടിച്ചാൽ തല്ലുമെന്ന് ഹിന്ദിയിൽ ഭീഷണിപ്പെടുത്തുന്ന കോച്ചിന്‍റെ വാക്കുകൾ കായികലോകത്തെ അച്ചടക്കവും പീഡനവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള വലിയ തർക്കങ്ങൾക്ക് കാരണമായി.

കുട്ടികളെ ശാരീരികമായും മാനസികമായും തളർത്തുന്ന ഇത്തരം രീതികൾ പരിശീലനമല്ലെന്നും മറിച്ച് ക്രൂരതയാണെന്നും സോഷ്യൽ മീഡിയയിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു.

ശാസ്ത്രീയമായ പരിശീലന രീതികളിൽ കുട്ടികൾക്ക് ഘട്ടംഘട്ടമായുള്ള പരിശീലനമാണ് നൽകേണ്ടതെന്നും പെട്ടെന്ന് ഇത്തരത്തിൽ അതിവേഗ പന്തുകൾ നേരിടുന്നത് കൈപ്പത്തിയിലെ എല്ലുകൾക്ക് ഒടിവോ ദീർഘകാല പരിക്കോ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

പേടിപ്പിച്ചല്ല, മറിച്ച് ആത്മവിശ്വാസം നൽകിയാണ് ഒരു കായികതാരത്തെ വളർത്തിയെടുക്കേണ്ടതെന്ന് ഈ വിഭാഗം വാദിക്കുന്നു. എന്നാൽ, ഇതിന് വിപരീതമായ അഭിപ്രായങ്ങളും ചിലർ പങ്കുവെക്കുന്നുണ്ട്.

ക്രിക്കറ്റ് പോലുള്ള കഠിനമായ കായിക വിനോദങ്ങളിൽ യഥാർഥ മത്സര സാഹചര്യങ്ങളെ നേരിടാൻ ഇത്തരം കടുത്ത പരിശീലനങ്ങൾ ആവശ്യമാണെന്ന് ഇവർ കരുതുന്നു. കരാട്ടെ പോലുള്ള ആയോധനകലകളിൽ ശരീരം പാകപ്പെടുത്താൻ നടത്തുന്ന കഠിനമായ വ്യായാമങ്ങളോട് ഇതിനെ ഉപമിക്കുന്നവരുമുണ്ട്.

എങ്കിലും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും കുട്ടികളുടെ മാനസികാവസ്ഥ പരിഗണിക്കാതെയും നടത്തുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നുവരുന്നത്.

കായികരംഗത്തെ വിജയത്തേക്കാൾ പ്രധാനം കുട്ടികളുടെ സുരക്ഷയും അവകാശങ്ങളുമാണെന്ന ചർച്ചകളാണ് ഇതോടെ വീണ്ടും സജീവമായിരിക്കുന്നത്.

Sports

നബിയുടെ മാന്ത്രിക ബൗളിംഗുലും സദ്രാന്‍റെ ബാറ്റിംഗ് മികവിലും അഫ്ഗാനിസ്ഥാന് തകർപ്പൻ ജയം

ട്വന്‍റി20 ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ കാനഡയെ നിഷ്പ്രഭരാക്കി അഫ്ഗാനിസ്ഥാൻ തകർപ്പൻ വിജയം സ്വന്തമാക്കി. ടൂർണമെന്‍റിൽ നിന്ന് നേരത്തെ തന്നെ ഇരു ടീമുകളും പുറത്തായതിനാൽ ഈ മത്സരത്തിന് സാങ്കേതികമായി പ്രാധാന്യം കുറവായിരുന്നെങ്കിലും, ആധികാരികമായ ഒരു ജയത്തോടെ മടങ്ങാനാണ് അഫ്ഗാൻ സംഘം കളത്തിലിറങ്ങിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാനിസ്ഥാൻ, ഓപ്പണർ ഇബ്രാഹിം സദ്രാന്‍റെ തകർപ്പൻ ബാറ്റിംഗ് മികവിൽ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെന്ന മികച്ച സ്കോറാണ് പടുത്തുയർത്തിയത്.

തുടക്കം മുതൽ ആക്രമിച്ചു കളിച്ച സദ്രാൻ 56 പന്തുകളിൽ നിന്ന് 95 റൺസുമായി പുറത്താകാതെ നിന്നു. അഞ്ച് സിക്സറുകളും ഏഴ് ഫോറുകളും അടങ്ങുന്നതായിരുന്നു സദ്രാന്‍റെ വെടിക്കെട്ട് ഇന്നിംഗ്സ്.

മൂന്നാം വിക്കറ്റിൽ സെദിഖുല്ല അടലുമായി ചേർന്ന് ഇബ്രാഹിം സദ്രാൻ പടുത്തുയർത്തിയ 95 റൺസിന്‍റെ കൂട്ടുകെട്ടാണ് അഫ്ഗാൻ ഇന്നിംഗ്സിന്‍റെ നട്ടെല്ലായത്. 32 പന്തിൽ 44 റൺസെടുത്ത അടൽ സദ്രാന് മികച്ച പിന്തുണ നൽകി.

അവസാന ഓവറുകളിൽ കാനഡ ബൗളർമാരെ കടന്നാക്രമിച്ച അഫ്ഗാൻ താരങ്ങൾ സ്കോർബോർഡ് അതിവേഗം ഉയർത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കാനഡയ്ക്ക് അഫ്ഗാൻ ബൗളർമാരുടെ പന്തുകൾക്ക് മുന്നിൽ മറുപടിയുണ്ടായിരുന്നില്ല.

മുൻനിര ബാറ്റർമാർ തുടക്കത്തിലേ പരാജയപ്പെട്ടതോടെ കാനഡ പ്രതിരോധത്തിലായി. പരിചയസമ്പന്നനായ മുഹമ്മദ് നബിയുടെ ഓഫ് സ്പിൻ കാനഡയുടെ പതനം പൂർത്തിയാക്കി. വെറും ഏഴ് റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ് നബി നേടിയത്.

സ്പിൻ മാന്ത്രികൻ റാഷിദ് ഖാൻ 19 റൺസിന് രണ്ട് വിക്കറ്റും വീഴ്ത്തിയതോടെ കാനഡയുടെ പോരാട്ടം 118 റൺസിൽ അവസാനിച്ചു. 82 റൺസിന്‍റെ മികച്ച ജയത്തോടെ അഫ്ഗാനിസ്ഥാൻ ലോകകപ്പ് വേദിയിൽ നിന്ന് തലയുയർത്തി മടങ്ങി.

 

Sports

ഇന്ത്യക്കെതിരെ ന്യൂസിലൻഡിന് ഏഴ് വിക്കറ്റ് ജയം; ഡാരിൽ മിച്ചലിന് സെഞ്ചുറി

രാജ്‌കോട്ട്: ഡാരിൽ മിച്ചലിന്‍റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ന്യൂസിലൻഡിന് ഏഴ് വിക്കറ്റിന്‍റെ ഉജ്ജ്വല വിജയം.

ഇന്ത്യ മുന്നോട്ടുവെച്ച 285 റൺസ് എന്ന ലക്ഷ്യം 15 പന്തുകൾ ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കിവീസ് മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും ഓരോ ജയം വീതം നേടി ഒപ്പത്തിനൊപ്പമെത്തി.

ജനുവരി 18-ന് ഇൻഡോറിൽ നടക്കുന്ന മൂന്നാം ഏകദിനം പരമ്പരയിലെ നിർണായക പോരാട്ടമാകും. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 284 റൺസാണ് നേടാനായത്.

കെ.എൽ. രാഹുലിന്‍റെ പൊരുതിയുള്ള സെഞ്ചുറിയും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്‍റെ അർധസെഞ്ചുറിയുമാണ് തകർച്ചയിലേക്ക് വീഴുമായിരുന്ന ഇന്ത്യൻ ഇന്നിങ്സിനെ മാന്യമായ സ്കോറിലെത്തിച്ചത്.

രോഹിത് ശർമയും (24) ഗില്ലും (56) ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 70 റൺസ് കൂട്ടിച്ചേർത്തെങ്കിലും തുടരെത്തുടരെ വിക്കറ്റുകൾ വീണത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. വിരാട് കോലി (23), ശ്രേയസ് അയ്യർ (8), രവീന്ദ്ര ജഡേജ (27) എന്നിവർക്ക് വലിയ സ്കോറുകൾ കണ്ടെത്താനായില്ല.

ഒരുവശത്ത് തകർച്ച നേരിടുമ്പോഴും 92 പന്തിൽ 112 റൺസുമായി പുറത്താകാതെ നിന്ന രാഹുലിന്‍റെ ബാറ്റിങ്ങാണ് ഇന്ത്യൻ ഇന്നിങ്സിന്‍റെ നട്ടെല്ലായത്. ന്യൂസിലൻഡിനായി ക്രിസ്റ്റ്യൻ ക്ലാർക്ക് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡിന് തുടക്കം അല്പം പതർച്ചയോടെയായിരുന്നു. 46 റൺസിനിടയിൽ ഡെവോൺ കോൺവേ (16), ഹെൻറി നിക്കോൾസ് (10) എന്നീ ഓപ്പണർമാരെ ഇന്ത്യ പുറത്താക്കി.

എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഡാരിൽ മിച്ചലും വിൽ യങ്ങും ചേർന്ന് ഇന്ത്യൻ ബൗളർമാരുടെ താളം തെറ്റിച്ചു. ഇരുവരും ചേർന്ന് കെട്ടിപ്പടുത്ത 162 റൺസിന്‍റെ കൂട്ടുകെട്ട് മത്സരത്തിന്‍റെ ഗതി മാറ്റി.

വിൽ യങ് 87 റൺസെടുത്ത് കുൽദീപ് യാദവിന് വിക്കറ്റ് നൽകി മടങ്ങിയെങ്കിലും മിച്ചൽ അവസാനം വരെ ക്രീസിൽ ഉറച്ചുനിന്നു. 11 ഫോറും രണ്ട് സിക്സറും ഉൾപ്പെടെ 131 റൺസെടുത്ത മിച്ചൽ പുറത്താകാതെ കിവീസിനെ വിജയതീരത്തെത്തിച്ചു.

32 റൺസെടുത്ത ഗ്ലെൻ ഫിലിപ്സ് മിച്ചലിന് മികച്ച പിന്തുണ നൽകി. ഇന്ത്യൻ നിരയിൽ പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

Sports

രാഹുലിന്‍റെ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ; കിവീസിന് 285 റൺസ് വിജയലക്ഷ്യം

രാജ്‌കോട്ട്: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ കെ.എൽ രാഹുലിന്‍റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യ ഭേദപ്പെട്ട സ്കോർ കെട്ടിപ്പടുത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 284 റൺസാണ് നേടിയത്.

രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് നൽകിയ മികച്ച തുടക്കം മുതലാക്കാൻ മധ്യനിരയ്ക്ക് കഴിയാതെ പോയപ്പോൾ, ഒരറ്റത്ത് വിക്കറ്റുകൾ കാത്തുസൂക്ഷിച്ച രാഹുലാണ് ടീമിനെ തകർച്ചയിൽ നിന്ന് രക്ഷിച്ചത്.

92 പന്തിൽ പുറത്താകാതെ 112 റൺസ് നേടിയ രാഹുലിന്‍റെ ഇന്നിംഗ്‌സിൽ 11 ഫോറുകളും ഒരു സിക്സറും ഉൾപ്പെടുന്നു. ഓപ്പണിംഗ് വിക്കറ്റിൽ രോഹിത്തും (24) ഗില്ലും (56) ചേർന്ന് 70 റൺസ് കൂട്ടിച്ചേർത്തുവെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി കിവി ബൗളർമാർ ഇന്ത്യയെ സമ്മർദ്ദത്തിലാക്കി.

വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും നിരാശപ്പെടുത്തിയതോടെ ഇന്ത്യ നാലിന് 118 എന്ന നിലയിലേക്ക് വീണു. പിന്നീട് രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് രാഹുൽ നടത്തിയ പോരാട്ടമാണ് സ്കോർ ഉയർത്തിയത്.

ന്യൂസിലൻഡിനായി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ക്രിസ്റ്റൻ ക്ലാർക്ക് ഇന്ത്യൻ മുൻനിരയെ തകർക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. അവസാന ഓവറുകളിൽ രാഹുൽ നടത്തിയ വെടിക്കെട്ടാണ് 285 റൺസ് എന്ന വിജയലക്ഷ്യത്തിലെത്തിച്ചത്.

 

Sports

വനിതാ പ്രീമിയർ ലീഗിൽ സുരക്ഷാ പ്രതിസന്ധി: രണ്ട് ദിവസം കാണികളുണ്ടാകില്ല

മുംബൈ: നവിമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ഈ ആഴ്ച നടക്കാനിരിക്കുന്ന വനിതാ പ്രീമിയർ ലീഗ് മത്സരങ്ങളിൽ കാണികൾക്ക് പ്രവേശനമുണ്ടാവില്ല.

ജനുവരി 15-ന് വോട്ടെടുപ്പ് നടക്കുന്നത് പ്രമാണിച്ച് സ്റ്റേഡിയത്തിൽ ആവശ്യമായ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് പോലീസ് ബിസിസിഐയെ അറിയിച്ചതിനെത്തുടർന്നാണ് നടപടി.

ഇതോടെ ജനുവരി 14-ന് നടക്കുന്ന ഡൽഹി ക്യാപിറ്റൽസ് - യുപി വാരിയേഴ്സ് മത്സരവും, 15-ാം തീയതിയിലെ മുംബൈ ഇന്ത്യൻസ് - യുപി വാരിയേഴ്സ് പോരാട്ടവും കാണികളില്ലാതെയാകും നടക്കുക.

തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുന്നതിന് മുൻപേ ലീഗ് ഷെഡ്യൂൾ പ്രഖ്യാപിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. ഈ തീയതികളിലെ ടിക്കറ്റ് വിൽപന ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ ഇതിനോടകം തന്നെ പിൻവലിച്ചിട്ടുണ്ട്.

ജനുവരി 17-ഓടെ നിയന്ത്രണങ്ങൾ നീങ്ങുമെന്നും അതിനുശേഷം ടൂർണമെന്‍റ് വഡോദരയിലേക്ക് മാറുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Sports

ഇന്ത്യയിൽ സുരക്ഷിതരല്ലെന്ന് ബംഗ്ലാദേശ്; ബംഗ്ലാദേശിന്‍റെ സുരക്ഷാ വാദങ്ങൾ തള്ളി ഐസിസി

ദുബായി: 2026-ലെ ടി20 ലോകകപ്പിന് ഇന്ത്യ വേദിയാകുമ്പോൾ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി മത്സരങ്ങൾ മാറ്റണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് ബംഗ്ലാദേശ്.

ഇന്ത്യയിൽ ബംഗ്ലാദേശ് ടീമിന് പ്രത്യേക സുരക്ഷാ ഭീഷണികളില്ലെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ സുരക്ഷാ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ടെങ്കിലും, ഇത് അംഗീകരിക്കാൻ ബംഗ്ലാദേശ് ഭരണകൂടം തയ്യാറായിട്ടില്ല.

ചില വേദികളിലെ സ്വാഭാവികമായ മുൻകരുതലുകളെ കടുത്ത സുരക്ഷാ ഭീഷണിയായി ബംഗ്ലാദേശ് കായിക മന്ത്രാലയം വ്യാഖ്യാനിക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

ബംഗ്ലാദേശിലെ വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പും പ്രമുഖ താരം മുസ്തഫിസുർ റഹ്മാനെ ഐപിഎല്ലിൽ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളും വിഷയത്തെ കൂടുതൽ സങ്കീർണമാക്കുന്നു.

തങ്ങളുടെ ആരാധകർക്ക് ഇന്ത്യയിൽ ജേഴ്സി ധരിച്ച് എത്താൻ പ്രയാസമായിരിക്കുമെന്നും താരങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും ബംഗ്ലാദേശ് വാദിക്കുമ്പോൾ, ഐസിസി ഇത് തള്ളിക്കളയുകയാണ്.

നിശ്ചയിച്ച മത്സരക്രമത്തിൽ മാറ്റമില്ലെന്നും എല്ലാ ടീമുകളും ടൂർണമെന്‍റിൽ സഹകരിക്കണമെന്നുമാണ് ഐസിസിയുടെ നിലപാട്.

Viral

ഹിറ്റ്മാൻ മാത്രമല്ല, കരുതലുളള ഒരു അച്ഛൻ കൂടിയാണ് രോഹിത്

മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

വഡോദരയിൽ നടക്കാനിരിക്കുന്ന ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കായി യാത്രതിരിക്കാൻ എയർപോർട്ടിൽ എത്തിയപ്പോഴായിരുന്നു ആരാധകരെയും അധികൃതരെയും ഒരുപോലെ അമ്പരപ്പിച്ച ഈ സംഭവം അരങ്ങേറിയത്.

വിമാനത്താവളത്തിന് പുറത്ത് കാറിൽ നിന്നിറങ്ങിയ താരത്തെ സെൽഫിക്കും ഓട്ടോഗ്രാഫിനുമായി ജനക്കൂട്ടം വളയുകയായിരുന്നു. ഈ തിരക്കിനിടയിലൂടെ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം നടന്നു നീങ്ങവെയാണ് തനിയെ നിൽക്കുകയായിരുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ മേൽ രോഹിത് അബദ്ധത്തിൽ തട്ടിയത്.

പെൺകുട്ടിയെ കണ്ട ഉടനെ നടത്തം നിർത്തിയ താരം കുട്ടിയുടെ സുരക്ഷയിൽ ആശങ്കാകുലനാവുകയും ഉടൻ തന്നെ അവളുടെ കൈകളിൽ പിടിച്ച് മാതാപിതാക്കൾക്കായി തിരയുകയും ചെയ്തു.

കുട്ടിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം സമീപത്തുണ്ടായിരുന്ന മാതാപിതാക്കളുടെ അടുത്തേക്ക് ചെന്ന് രോഹിത് തന്‍റെ അമർഷം രേഖപ്പെടുത്തി.

ഇത്രയും വലിയ ജനക്കൂട്ടത്തിനിടയിൽ ചെറിയ കുട്ടികളെ ശ്രദ്ധിക്കാതെ വിടുന്നത് തെറ്റായ പ്രവണതയാണെന്നും ഇത്തരം അശ്രദ്ധകൾ വലിയ അപകടങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം അവരെ ഓർമ്മിപ്പിച്ചു.

'ഇങ്ങനെയുള്ള തിരക്കിലേക്ക് കുട്ടികളെ കൊണ്ടുവരരുത്, നിങ്ങൾ ചെയ്യുന്നത് വലിയ തെറ്റാണ്' എന്നായിരുന്നു രോഹിത്തിന്‍റെ വാക്കുകൾ. ഈ സംഭവത്തിന്‍റെ ദൃശ്യങ്ങൾ പകർത്തിയ വ്യക്തി അത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വീഡിയോ നിമിഷങ്ങൾക്കകം വൈറലായി.

രോഹിത്തിന്‍റെ ഉത്തരവാദിത്തബോധത്തെയും കുട്ടിയോടുള്ള കരുതലിനെയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.

പ്രശസ്തരായ വ്യക്തികളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ മാതാപിതാക്കൾ മനഃപൂർവ്വം കുട്ടികളെ ഇത്തരം തിരക്കുകളിലേക്ക് തള്ളിവിടുന്നതാണോ എന്ന് ചിലർ സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും, ഒരു പിതാവ് കൂടിയായ രോഹിത്തിന്‍റെ കൃത്യസമയത്തുള്ള ഇടപെടലിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

ജനുവരി 11-ന് ബിസിഎ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന മത്സരത്തിനായി വഡോദരയിലേക്ക് തിരിച്ച താരം, സ്പോർട്സ്മാൻ സ്പിരിറ്റിനപ്പുറം സാമൂഹിക പ്രതിബദ്ധത കൂടി ഉയർത്തിപ്പിടിച്ചിരിക്കുകയാണ്.

Latest News

Corehub Up