x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്രിക്കറ്റിലെ 'മൈൻഡ് ഗെയിം'; കളിക്കളത്തിൽ മാന്ത്രിക നീക്കവുമായി കെ.എൽ രാഹുൽ, ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്


Published: June 6, 2026 08:59 PM IST | Updated: June 6, 2026 08:59 PM IST

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന ടെസ്റ്റ് മത്സരത്തിനിടയിൽ ഇന്ത്യൻ താരം കെ.എൽ രാഹുൽ പുറത്തെടുത്ത അസാധാരണമായ ബുദ്ധിയാണ് ഇപ്പോൾ കായികലോകത്തെ പ്രധാന ചർച്ചാവിഷയം.

കളിക്കളത്തിലെ ഒരു നിർണായക നിമിഷത്തിൽ അഫ്ഗാൻ താരങ്ങളെ തന്ത്രപൂർവ്വം കബളിപ്പിച്ച രാഹുലിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ഇതിനോടകം തന്നെ തരംഗമായിക്കഴിഞ്ഞു.

താരത്തിന്‍റെ ഈ അസാധ്യമായ നീക്കത്തെ വലിയൊരു മാസ്റ്റർസ്ട്രോക്ക് എന്നാണ് ക്രിക്കറ്റ് ആരാധകർ വിശേഷിപ്പിക്കുന്നത്. തകർപ്പൻ സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന രാഹുൽ ബാറ്റ് ചെയ്യുന്നതിനിടയിലാണ് നാടകീയമായ ആ സംഭവം അരങ്ങേറിയത്.

അഫ്ഗാൻ ബൗളറുടെ ഒരു പന്ത് രാഹുലിന്‍റെ ബാറ്റിന്‍റെ അരികിൽ തട്ടിയെന്ന് സംശയിച്ച് വിക്കറ്റ് കീപ്പറും ഫീൽഡർമാരും ശക്തമായി അപ്പീൽ ചെയ്തെങ്കിലും അമ്പയർ അത് നിരസിക്കുകയായിരുന്നു. സാധാരണഗതിയിൽ കൃത്യമായ ബോധ്യമുണ്ടെങ്കിൽ ടീമുകൾ ഡിആർഎസ് റിവ്യൂവിന് മുതിരാറുണ്ട്.

എന്നാൽ ഇവിടെ അഫ്ഗാന്‍റെ ആത്മവിശ്വാസം കെടുത്തുന്ന ഒരു അഭിനയമാണ് രാഹുൽ കാഴ്ചവെച്ചത്. അപ്പീൽ ഉയർന്ന ഉടനെ താരം തന്‍റെ ബാറ്റിന്‍റെ പിടിയിൽ തട്ടി നോക്കാനും അത് കുലുക്കാനും തുടങ്ങി.

ബാറ്റിന്‍റെ തകരാർ മൂലമാണ് ആ ശബ്ദം ഉണ്ടായതെന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു രാഹുലിന്‍റെ ഭാവപ്രകടനങ്ങൾ. ഇത് കണ്ട് ആശയക്കുഴപ്പത്തിലായ അഫ്ഗാൻ നായകൻ പന്ത് ബാറ്റിൽ കൊണ്ടിട്ടില്ലെന്ന് ഉറപ്പിച്ചു റിവ്യൂ വേണ്ടെന്ന് വെക്കുകയായിരുന്നു.

എന്നാൽ പിന്നീട് വന്ന ടെലിവിഷൻ റീപ്ലേകളിൽ പന്ത് രാഹുലിന്‍റെ ബാറ്റിന്‍റെ എഡ്ജിൽ കൃത്യമായി തട്ടിയാണ് വിക്കറ്റ് കീപ്പറുടെ കൈകളിൽ എത്തിയതെന്ന് വ്യക്തമായി.

രാഹുലിന്‍റെ ഈ 'ഓസ്കാർ' ലെവൽ പ്രകടനത്തെ അഭിനന്ദിച്ചും ട്രോളിയും നിരവധി ആരാധകരാണ് രംഗത്തെത്തിയത്. രാഹുൽ അഫ്ഗാൻ ടീമിനെ പാടെ കബളിപ്പിച്ച് അത് ബാറ്റിന്‍റെ ശബ്ദമാണെന്ന് വിശ്വസിപ്പിച്ചുവെന്ന് ഒരു വിഭാഗം കുറിച്ചപ്പോൾ, അഫ്ഗാൻ റിവ്യൂ എടുത്തിരുന്നെങ്കിൽ രാഹുൽ പവലിയനിലേക്ക് മടങ്ങേണ്ടി വന്നേനെ എന്ന് മറ്റു ചിലർ ഓർമ്മിപ്പിച്ചു.

ചിലർ ഇതിനെ സ്മാർട്ട് ഗെയിംപ്ലാൻ എന്ന് വിളിച്ചപ്പോൾ, അഫ്ഗാനിസ്ഥാൻ സ്വന്തം തീരുമാനത്തിൽ ഉറച്ചുനിന്ന് റിവ്യൂ എടുക്കണമായിരുന്നു എന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ.

ലഭിച്ച അവസരം കൃത്യമായി മുതലെടുത്ത സീനിയർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ 165 പന്തുകളിൽ നിന്ന് 11 ഫോറുകളുടെ അകമ്പടിയോടെ 100 റൺസ് തികച്ചു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ദിനം കളി നിർത്തുമ്പോൾ 85 ഓവറിൽ 368 ന് 3 എന്ന കൂറ്റൻ സ്കോറിലാണ്. രാഹുലിന് പുറമെ 143 പന്തിൽ 103 റൺസുമായി നായകൻ ശുഭ്മൻ ഗില്ലും തകർപ്പൻ പ്രകടനം പുറത്തെടുത്തു.

81 റൺസ് എടുത്ത സായ് സുദർശനും 24 റൺസ് നേടിയ യശസ്വി ജയ്‌സ്വാളും മികച്ച തുടക്കം നൽകിയപ്പോൾ, ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 50 റൺസുമായി ഋഷഭ് പന്ത് ക്രീസിലുണ്ട്.

അഫ്ഗാൻ ബൗളിംഗ് നിരയെ നിഷ്പ്രഭമാക്കിക്കൊണ്ട് ഇന്ത്യൻ ബാറ്റർമാർ ആദ്യ ഇന്നിങ്സിൽ വലിയൊരു സ്കോറിലേക്കാണ് കുതിക്കുന്നത്.

 

Tags : KLRahul DRS CricketFrenzy CricketNews INDvAFG

Recent News

Corehub Up