Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drone

ഇന്ത്യ-പാക് അതിർത്തിയിൽ ഡ്രോൺ കണ്ടെത്തി

ജമ്മു: ജമ്മു കാഷ്മീരിലെ സാംബ ജില്ലയിൽ ഉപേക്ഷിപ്പെട്ട നിലയിൽ ഡ്രോൺ കണ്ടെത്തി.

ചാക് സലാറിയ സ്വദേശിയാണ് ദേവകിലെ തുറസായ സ്ഥലത്ത് ഇന്നലെ വെളുപ്പിന് സംശയാസ്പദമായ രീതിയിൽ ഒരു വസ്തു കണ്ടെത്തുന്നത്.

ഉടൻതന്നെ സൈനികരെ വിവരമറിയിച്ചു. സൈനികരെത്തി ഡ്രോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു.

അതിർത്തി കടന്നെത്തുന്ന ഡ്രോണുകളുടെ പ്രവർത്തനം സ്തംഭിപ്പിക്കുന്ന ആന്‍റി ഡ്രോൺ പ്രോട്ടോക്കോൾ പ്രവർത്തന സജ്ജമാക്കിയിട്ടുണ്ടെന്നും ഇത്തരത്തിൽ ജാമിംഗിനു വിധേയമായി ഡ്രോൺ പാടത്തു പതിച്ചതാകാമെന്നും സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.

International

ഉത്തരകൊറിയയിലേക്ക് ഡ്രോൺ: യൂണിന് 30 വർഷം തടവ്

സീയൂൾ: ഉത്തരകൊറിയയിലേക്കു മിലിട്ടറി ഡ്രോണുകൾ അയച്ച സംഭവത്തിൽ ദക്ഷിണകൊറിയയിലെ മുൻ പ്രസിഡന്‍റ് യൂൺ സുക് യോളിന് കോടതി 30 വർഷത്തെ തടവുശിക്ഷ വിധിച്ചു. 2024 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.

അതേ വർഷം ഡിസംബറിൽ ദക്ഷിണകൊറിയയിൽ പട്ടാളനിയമം പ്രഖ്യാപിക്കുന്നതിനു കാരണം കണ്ടെത്തുന്നതിന് ഉത്തരകൊറിയയെ പ്രകോപിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു യൂണിന്‍റെ നീക്കമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു.

പ്രതിപക്ഷത്തിനു ഭൂരിപക്ഷമുള്ള പാർലമെന്‍റ് പട്ടാളനിയമം റദ്ദാക്കുകയും യൂണിനെ ഇംപീച്ച് ചെയ്യുകയുമുണ്ടായി. യൂൺ നിലവിൽ പട്ടാളനിയമ പ്രഖ്യാനവുമായി ബന്ധപ്പെട്ട കേസുകളിൽ ജീവപര്യന്തം അടക്കമുള്ള ശിക്ഷകൾ അനുഭവിച്ചുവരികയാണ്.

യൂണിനു പുറമേ, മുൻ പ്രതിരോധമന്ത്രി കിം യോംഗ് ഹ്യുൻ അടക്കം മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കും കോടതി ഇന്നലെ ശിക്ഷ വിധിച്ചു. യൂണിന്‍റെയും കൂട്ടാളികളുടെയും നടപടി ഉത്തരകൊറിയയുമായി ഏറ്റുമുട്ടലിന് സാധ്യത വർധിപ്പിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി.

NRI

റഷ്യൻ ഡ്രോൺ റുമേനിയയിൽ തകർന്നുവീണു; അമ്മയ്ക്കും കുഞ്ഞിനും പരിക്ക്

ബുക്കാറസ്റ്റ് (റുമേനിയ): യുക്രെയ്ൻ അതിർത്തിയോട് ചേർന്നുള്ള റുമേനിയൻ നഗരമായ ഗലാറ്റിയിലെ പത്തുനില പാർപ്പിട സമുച്ചയത്തിന് മുകളിൽ റഷ്യൻ ഡ്രോൺ തകർന്നുവീണു. ഡ്രോണിലുണ്ടായിരുന്ന സ്ഫോടകവസ്തുക്കൾ പൂർണ്ണമായും പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഒരു അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റു.

എഴുപതോളം താമസക്കാരെ കെട്ടിടത്തിൽ നിന്നും അടിയന്തിരമായി ഒഴിപ്പിച്ചു. റഷ്യയുടെ ഭാഗത്തുനിന്നുണ്ടായ "അതിഗുരുതരമായ പ്രകോപനം' എന്നാണ് റുമേനിയൻ സർക്കാർ ഈ സംഭവത്തെ വിശേഷിപ്പിച്ചത്.

പ്രധാന വിവരങ്ങൾ:

ആദ്യമായി ജനവാസ മേഖലയിൽ: റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയ ശേഷം റുമേനിയയിലെ ഒരു ജനവാസ മേഖലയിൽ റഷ്യൻ ഡ്രോൺ പതിക്കുന്നത് ഇതാദ്യമാണ്. യുക്രെയ്നിലെ ഇസ്മായിൽ തുറമുഖം ലക്ഷ്യമിട്ടെത്തിയ റഷ്യൻ ഡ്രോണാണ് നിയന്ത്രണം വിട്ട് റുമേനിയയിൽ വീണത്.

യുദ്ധവിമാനങ്ങൾ പറന്നുയർന്നു: സംഭവത്തെത്തുടർന്ന് റുമേനിയൻ വ്യോമസേന തങ്ങളുടെ എഫ്-16 യുദ്ധവിമാനങ്ങളും മിലിട്ടറി ഹെലികോപ്റ്ററുകളും അടിയന്തിരമായി ആകാശത്തേക്ക് അയച്ചു. അതിർത്തി മേഖലകളിൽ കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

റഷ്യൻ അംബാസഡറെ വിളിച്ചുവരുത്തി: വായുസതിർത്തി ലംഘിച്ചതിനെ തുടർന്ന് റുമേനിയയിലെ റഷ്യൻ അംബാസഡറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു. ഇതിന്‍റെ പ്രത്യാഘാതം കഠിനമായിരിക്കുമെന്ന് റുമേനിയ മുന്നറിയിപ്പ് നൽകി.

നാറ്റോയുടെ പ്രതികരണം: റുമേനിയ നാറ്റോ സഖ്യത്തിലെ അംഗമായതിനാൽ സംഭവം അതീവ ഗൗരവത്തോടെയാണ് പാശ്ചാത്യ രാജ്യങ്ങൾ കാണുന്നത്. റഷ്യയുടേത് തികച്ചും "ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമാണെന്ന്' നാറ്റോ വക്താവ് പ്രതികരിച്ചു.

കൂടുതൽ ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ അതിർത്തിയിൽ സ്ഥാപിക്കാൻ റുമേനിയ നാറ്റോയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

International

റഷ്യയിൽ യുക്രെയ്ന്‍റെ ഡ്രോൺ ആക്രമണം

മോസ്കോ: റഷ്യയുടെ ഊർജകേന്ദ്രങ്ങൾക്കുനേരേ യുക്രെയ്ന്‍റെ ഡ്രോൺ ആക്രമണം. റൊസ്തോവ് ഒബ്ലാസ്റ്റിലെ ടാഗൻറോഗിലാണ് ആക്രമണമുണ്ടായത്. ഓയിൽ ടാങ്കറിലും ഇന്ധന ടാങ്കിലും സർക്കാർ കെട്ടിടത്തിലുമാണ് ഡ്രോൺ പതിച്ചത്.

ടാഗൻറോഗിലെ തുറമുഖത്ത് തീപിടിത്തമുണ്ടായി. ഒരു വീടിനും കേടുപാടുണ്ടായി.
രണ്ട് പേർക്ക് പരിക്കേറ്റു. വ്യോമപ്രതിരോധ സംവിധാനം നിരവധി ഡ്രോണുകൾ നശിപ്പിച്ചതായി റഷ്യൻ അധികൃതർ അറിയിച്ചു.

International

റഷ്യയിൽ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു

മോസ്കോ: റഷ്യയിലെ മോസ്കോയിൽ ഞായറാഴ്ച നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരു ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റഷ്യയിലെ ഇന്ത്യൻ എംബസി അറിയിച്ചു.

എംബസി ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിക്കുകയും ആശുപത്രിയിൽ കഴിയുന്ന പരിക്കേറ്റ തൊഴിലാളികളെ കാണുകയും ചെയ്തതായി എംബസി അറിയിച്ചു.

ജീവഹാനിയുണ്ടായതിൽ എംബസി അനുശോചനം രേഖപ്പെടുത്തുന്നു, തൊഴിലാളികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനായി കമ്പനി മാനേജ്‌മെന്‍റുമായും പ്രാദേശിക അധികാരികളുമായും ചേർന്ന് പ്രവർത്തിച്ചുവരികയാണെന്നും എംബസി എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.

മരിച്ചയാളുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഡ്രോൺ ആക്രമണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല.

International

ഒഡേസയിൽ റഷ്യൻ ഡ്രോൺ ആക്രമണം; 14 പേർക്കു പരിക്ക്

കീവ്: യുക്രെയ്ന്‍റെ തെക്കൻ നഗരമായ ഒഡേസയിൽ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ രണ്ട് കുട്ടികളുൾപ്പെടെ 14 പേർക്കു പരിക്ക്. ജനവാസമേഖലയിലാണ് ഇന്നലെ പുലർച്ചെ ആക്രമണമുണ്ടായത്.

പരിക്കേറ്റവരിൽ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിങ്കടലിലെ യുക്രെയ്ന്‍റെ പ്രധാന തുറമുഖമായ ഒഡെസയ്ക്കു നേരേ നിരവധി തവണ റഷ്യൻ ആക്രമണമുണ്ടായിട്ടുണ്ട്.

യുക്രെയ്ന്‍റെ ഭാഗമായ റഷ്യൻ അധിനിവേശ ഖേർസണിൽ യുക്രെയ്ൻ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട‌് വയോധികർ കൊല്ലപ്പെട്ടു. 70 വയസുള്ള സ്ത്രീയും പുരുഷനുമാണ് കൊല്ലപ്പെട്ടത്.

ഒരാഴ്ചയ്ക്കിടെ റഷ്യ 1,900 ഡ്രോൺ ആക്രമണങ്ങളാണ് നടത്തിയത്. അറുപതോളം മിസൈലുകളും പ്രയോഗിച്ചതായി യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലെൻസ്‌കി പറഞ്ഞു.

NRI

കുവൈറ്റ് മന്ത്രാലയ സമുച്ചയത്തിന് നേരെ ഡ്രോൺ ആക്രമണം

കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റിയിലെ മന്ത്രാലയ സമുച്ചയ കെട്ടിടത്തെ ഡ്രോൺ ആക്രമിച്ചതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ കെട്ടിടത്തിന് നാശനഷ്‌ടങ്ങൾ സംഭവിച്ചെങ്കിലും ആളപായമില്ല.

സംഭവത്തിനു പിന്നാലെ അടിയന്തര നടപടികൾ ആരംഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി. മന്ത്രാലയ സമുച്ചയത്തിലെ ജീവനക്കാർക്ക് റിമോട്ട് ജോലി അനുവദിക്കുകയും സന്ദർശകരെ സ്വീകരിക്കുന്നത് താത്കാലികമായി നിർത്തി വയ്ക്കുകയും ചെയ്തിട്ടുണ്ട്.

District News

ജില്ലയിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കിയെന്നു പോലീസ്

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ സമാധാനപരമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി ജില്ലാ പോലീസിന്‍റെ നേതൃത്വത്തിൽ ഡ്രോൺ നിരീക്ഷണം ആരംഭിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമായും സുരക്ഷിതമായും പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് നടപടി.

രാഷ്ട്രീയ പാർട്ടികളുടെ പൊതുസമ്മേളനങ്ങൾ,ജാഥകൾ എന്നിവ നിരീക്ഷിക്കാനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുക, കുറ്റകൃത്യങ്ങൾ തടയുക, സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക, തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഗതാഗതക്കുരുക്കുകൾ കണ്ടെത്തി അവ നിയന്ത്രിക്കുക, സംഘർഷ സാധ്യതയുള്ള പ്രദേശങ്ങൾ മുൻകൂട്ടി കണ്ടെത്തി മാപ്പിംഗ് നടത്താനും കൂടുതൽ പോലീസ് സേനയെ വിന്യസിക്കുക, ഏതെങ്കിലും തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളോ അപകടങ്ങളോ ഉണ്ടായാൽ രക്ഷാപ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഡ്രോൺ കാമറകൾ വിന്യസിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതുവരെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡ്രോൺ നിരീക്ഷണം തുടരും. നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും പൊതുജനങ്ങൾ പോലീസുമായി സഹകരിക്കണമെന്നും ജില്ലാ പോലീസ് അറിയിച്ചു.

NRI

മീനാ അൽ അഹമ്മദി റിഫൈനറിക്ക് നേരെ ഡ്രോൺ ആക്രമണം

കുവൈറ്റ് സിറ്റി: കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന മിനാ അൽ-അഹ്മദി റിഫൈനറിയെ വെള്ളിയാഴ്ച പുലർച്ചെ ഡ്രോൺ ആക്രമണമുണ്ടായതായി കോർപ്പറേഷൻ (കെപിസി) അറിയിച്ചു.

ഇതേ തുടർന്ന് നിരവധി യൂണിറ്റുകളിൽ തീപിടുത്തം ഉണ്ടായി. തീ നിയന്ത്രണ വിധേയമാക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പരിസ്ഥിതിയിലേക്ക് യാതൊരു ദോഷവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

പ്രവർത്തനങ്ങളും സുരക്ഷാ സംവിധാനങ്ങളും സാധാരണ നിലയിൽ തുടരുന്നുവെന്നും കെപിസി അറിയിച്ചു.

International

റഷ്യൻ ആക്രമണം: യുക്രെയ്നിൽ ആറു പേർ കൊല്ലപ്പെട്ടു

കീവ്: യുക്രെയ്നിലെ ജനവാസ കേന്ദ്രങ്ങളിൽ റഷ്യൻ ഡ്രോൺ, മിസൈൽ ആക്രമണത്തിൽ ആറു പേർ കൊല്ലപ്പെട്ടു. 46 പേർക്കു പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 400 ദീർഘദൂര ഡ്രോണുകളാണ് റഷ്യ പ്രയോഗിച്ചത്.

23 ക്രൂസ് മിസൈലുകളും ഏഴു ബാലിസ്റ്റിക് മിസൈലുകളും റഷ്യ യുക്രെയ്നു നേർക്കു തൊടുത്തു.

പത്തിടത്തായിരുന്നു ആക്രമണം. നാലു ദിവസത്തിനിടെ 619 ആക്രമണങ്ങളാണ് റഷ്യ നടത്തിയതെന്ന് യുക്രെയ്ൻ സേനാ തലവൻ അലെക്സാണ്ടർ സിർസ്കി പറഞ്ഞു.

National

താപവൈദ്യുത നിലയങ്ങള്‍ക്കു ഡ്രോണ്‍ ആക്രമണ ഭീഷണി

നാഗ്പുര്‍: ഡ്രോണ്‍ ആക്രമണം നടത്തുമെന്ന ഭീഷണിയെത്തുടര്‍ന്ന് മഹാരാഷ്‌ട്ര വിദര്‍ഭ മേഖലയിലെ നാല് പ്രധാന താപവൈദ്യുത നിലയങ്ങള്‍ക്ക് അധികസുരക്ഷ ഏര്‍പ്പെടുത്തി.

ഇ മെയിലിലൂടെ ഭീഷണിസന്ദേശം അയച്ചവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്ന് ഡിവൈഎസ്പി സന്ദീപ് പഖാലെ അറിയിച്ചു. ഭീഷണിസന്ദേശം ലഭിച്ചതിനു പിന്നാലെ ഖപര്‍ഖേഡ, കൊറാഡി താപവൈദ്യുത നിലയങ്ങളിലും പരിസരങ്ങളിലും പോലീസ് പരിശോധന നടത്തി.

സയനൈഡോ അതുമല്ലെങ്കിൽ ഗ്യാസ് ബോംബോ ഘടിപ്പിച്ച ഡ്രോണുകള്‍ ഉപയോഗിച്ച് ഖപര്‍ഖേഡ, കൊറാഡി, ചന്ദ്രപുര്‍, പരസ് നിലയങ്ങള്‍ തകര്‍ക്കുമെന്നായിരുന്നു ഭീഷണിസന്ദേശം.

International

പശ്ചിമേഷ്യൻ സംഘർഷം; ഡ്രോൺ പ്രതിരോധ സഹായവുമായി യുക്രെയ്ൻ

കീവ്: പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ഇറാന്‍റെ ഡ്രോൺ ആക്രമണങ്ങളെ നേരിടാൻ സഹായവുമായി യുക്രെയ്ൻ രംഗത്ത്.

അമേരിക്കയുടെ അഭ്യർഥനപ്രകാരമാണു ഡ്രോൺ പ്രതിരോധത്തിലെ തങ്ങളുടെ വൈദഗ്‌ധ്യം ലഭ്യമാക്കുന്നതെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്കി അറിയിച്ചു.

കഴിഞ്ഞ നാലു വർഷമായി ഇറാൻ നിർമിത സാഹെദ് ഡ്രോണുകളാണ് യുക്രെയ്നെതിരേ റഷ്യ ഉപയോഗിക്കുന്നത്. ആയിരത്തിലേറെ ഡ്രോണുകൾ വരെ എത്തിയ ദിവസമുണ്ട്. ഇതിൽ ബഹുഭൂരിപക്ഷവും യുക്രെയ്ൻ ഫലപ്രദമായി പ്രതിരോധിക്കുന്നുണ്ട്.

ഈ ഡ്രോണുകൾതന്നെയാണ് അമേരിക്കയുടെയും ഇസ്രയേലിന്‍റെയും ലക്ഷ്യകേന്ദ്രങ്ങൾക്കുനേരേയും ഗൾഫ് രാജ്യങ്ങൾക്കുനേരേയും ഇറാൻ പ്രയോഗിക്കുന്നത്.

International

പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമിട്ട് ഇറാൻ; ആക്രമണശ്രമം പരാജയപ്പെടുത്തിയെന്ന് സൗദി

റിയാദ്: സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമി‌‌‌ട്ട് ഇറാൻ. അഞ്ച് ഡ്രോണുകൾ അയച്ചാണ് ആക്രമിക്കാൻ ശ്രമിച്ചത്.

എന്നാൽ അഞ്ച് ഡ്രോണുകളും തകർത്തെന്നും ഇവ എയർബേസിനുളളിലേക്ക് പ്രവേശിച്ചിട്ടില്ലെന്നും സൗദി വാർത്ത ഏജൻസി അറിയിച്ചു. നേരത്തെ റിഫൈനറിക്ക് നേരെയുണ്ടായ ആക്രമണത്തിന് പുറമേയാണ് പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെയും ആക്രമണം ഉണ്ടായിരിക്കുന്നത്.

ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല. എയർബേസിനുള്ളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്നെ അഞ്ച് ഡ്രോണുകളും തകർത്തെന്നാണ് സൗദി പ്രതിരോധ വക്താവ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി സൗദിയുടെ പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമിട്ട് ഇറാൻ ആക്രമണങ്ങൾ ആസൂത്രണം ചെയ്തുവരികയാണ്. നിലവിൽ 90 മിസൈലുകളിലധികം തകർത്തുകളഞ്ഞതായാണ് സൗദി അധികൃതർ സ്ഥിരീകരിച്ചിരിക്കുന്നത്.

നേരത്തെ സൗദി അരാംകോയുടെ എണ്ണശുദ്ധീകരണ ശാലയ്ക്ക് (റിഫൈനറി) നേരെയും ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

മുൻകരുതൽ നടപടിയുടെ ഭാഗമായി റിഫൈനറിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചിട്ടുണ്ട്. രണ്ട് ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണത്തിന് ശ്രമം നടന്നതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.

International

കുവൈറ്റ് വിമാനത്താവളത്തിൽ ഇറാന്‍റെ ഡ്രോൺ ആക്രമണം

കുവൈറ്റ് സിറ്റി: കുവൈറ്റ് വിമാനത്താവളത്തിൽ ഇറാന്‍റെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വിമാനത്താവളത്തിന്‍റെ ടെർമിനൽ ഒന്നിലാണ് ആക്രമണമുണ്ടായത്. സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ വിമാനത്താവളം പൂർണമായും അടച്ചു.

അതേസമയം, ദുബായിലെ പാം ജുമൈറയിലെ ലേക്ക് ടവറിലും ഇറാൻ ആക്രമിച്ചു. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

International

റഷ്യൻ ആക്രമണത്തിൽ നാലു പേർ മരിച്ചു

കീവ്: റഷ്യയുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ യുക്രെയ്നിൽ നാലു പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്കു പരിക്കേറ്റു. അമ്മയും പത്തു വയസുള്ള മകനും മരിച്ചവരിൽ ഉൾപ്പെടുന്നു.

ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണങ്ങളിൽ ഖാർകീവ്, ഒഡേസ, ചെർണിഹീവ് പ്രദേശങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. പടിഞ്ഞാറൻ യുക്രെയ്നിലെ വോളിൻ പ്രദേശത്ത് സബ്സ്റ്റേഷൻ തകർന്നതു മൂലം 80,000 പേർക്കു വൈദ്യുതി ഇല്ലാതായി.

National

ജമ്മുകാഷ്മീരിൽ പാക് ഡ്രോൺ; സുരക്ഷാ സേന തെരച്ചിൽ തുടങ്ങി

ശ്രീനഗർ: അന്താരാഷ്ട്ര അതിർത്തിക്ക് സമീപം പാക് ഡ്രോൺ കണ്ടെത്തിയതിനെ തുടർന്ന് സുരക്ഷാ സേന തെരച്ചിൽ തുടങ്ങി. സാംബ ജില്ലയിലെ ചില്ല്യാരി ഗ്രാമത്തിനടുത്തുള്ള അന്താരാഷ്ട്ര അതിർത്തിയിലെ ഇന്ത്യയുടെ പ്രദേശത്തിന് മുകളിലായാണ് ഡ്രോൺ കണ്ടത്.

അതിർത്തിക്കു മുകളിലൂടെ കുറച്ചുസമയം പറന്ന ഡ്രോൺ പാക്കിസ്ഥാനിലേക്ക് മടങ്ങിയെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഡ്രോൺ വഴി ആയുധങ്ങളോ മയക്കുമരുന്നോ കടത്തിയെന്ന സംശയത്തെ തുടർന്ന് അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക പരിശോധന തുടരുകയാണ്.

സാംബയിലെ രാംഗഡ് സെക്‌ടറിലെ രത്തൻപുർ ഗ്രാമത്തിന് സമീപം വെള്ളിയാഴ്‌ച ഡ്രോണെത്തിയിരുന്നു. ഇവിടെ കുറച്ചുനേരം പറന്നശേഷം ഡ്രോൺ പാക്കിസ്ഥാനിലേക്ക് മടങ്ങുകയായിരുന്നു.

 

 

 

 

National

പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ; അതിർത്തിയിൽ വീണ്ടും ഡ്രോണുകൾ

ന്യൂഡൽഹി: അതിർത്തിയിൽ പ്രകോപനം തുടർന്ന് പാക്കിസ്ഥാൻ. നിയന്ത്രണ രേഖയ്ക്ക് സമീപം വീണ്ടും പാക് ഡ്രോണുകൾ കണ്ടെത്തി. അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സാംബയിലാണ് പാക് ഡ്രോൺ കണ്ടത്.

അഞ്ച് മിനുട്ടോളം അതിർത്തി പ്രദേശത്ത് ഡ്രോൺ ഉണ്ടായിരുന്നതായി സുരക്ഷാസേ സേനാ വൃത്തങ്ങൾ അറിയിച്ചു. ഇതേ തുടർന്ന് സുരക്ഷാസേന അതിർത്തി പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

രണ്ടാഴ്ചയ്ക്കിടെ ഇത് അഞ്ചാം തവണയാണ് പാക് ഡ്രോണുകൾ ഇന്ത്യൻ അതിർത്തി പ്രദേശങ്ങളിലേക്കെത്തുന്നത്. സുരക്ഷ സേന വെടിയുതിർക്കുന്നതോടെ പാക് ഡ്രോണുകൾ പിന്തിരിയുന്നതാണ് പതിവ്. ഇത്തരം പാക് നീക്കങ്ങൾക്ക് സൈന്യം കൃത്യമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ജനറൽ ഉപേന്ദ്ര ദ്വിവേദി വാർഷിക കരസേനാ ദിനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്ന് അറിയിച്ചിരുന്നു. നിലവിൽ കാഷ്മീരിലെ അതിർത്തി ഗ്രാമങ്ങളിൽ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.

 

 

 

 

 

National

അതിർത്തിയിൽ വീണ്ടും പാക് ഡ്രോണുകൾ; പ്രദേശം കനത്ത ജാഗ്രതയിൽ

ശ്രീനഗർ: ജമ്മുകാഷ്മീരിൽ നിയന്ത്രണ രേഖയിൽ പാക് ഡ്രോണുകൾ വീണ്ടും കണ്ടെത്തി. ഇന്ന് വൈകുന്നേരത്തോടെ രജൗരി ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപമാണ് രണ്ട് പാക് ഡ്രോണുകളെ ഇന്ത്യൻ സൈന്യം കണ്ടെത്തിയത്.

രജൗരി സെക്ടറിലെ ദുംഗാല-നബ്ല മേഖലയിൽ ഡ്രോണുകൾ കണ്ടെത്തിയതിന് പിന്നാലെ സൈന്യം അവയ്ക്ക് നേരെ വെടിയുതിർത്തു. തുടർന്ന് ഡ്രോണുകൾ തിരികെ പോയി. നിലവിൽ ഈ പ്രദേശങ്ങളിൽ കനത്ത ജാഗ്രത തുടരുകയാണ്.

സൈനിക മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പാക്കിസ്ഥാന് കർശന മുന്നറിയിപ്പ് നൽകി മണിക്കൂറുകൾ പിന്നിടുമ്പോഴാണ് അതിർത്തി പ്രദേശങ്ങളിൽ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. അതേസമയം, കത്വ ജില്ലയിലെ ബില്ലവാർ വനമേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ രണ്ടാം ദിവസവും തുടരുകയാണ്.

ജെയ്‌ഷെ മുഹമ്മദ് കമാൻഡർ ഉൾപ്പെടെയുള്ള ഭീകരർ ഈ വനമേഖലയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രദേശം വളഞ്ഞ സൈന്യം തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

Kerala

കണ്ണൂർ സെൻട്രൽ ജയിലിന് മുകളിൽ വീണ്ടും ഡ്രോൺ

കണ്ണൂർ: സെൻട്രൽ ജയിലിന് മുകളിൽ വീണ്ടും ഡ്രോൺ. സംഭവത്തിൽ ടൗൺ പോലീസ് കേസെടുത്തു. ഡ്രോൺ വനിതാ ജയിൽ ഭാഗത്തേക്ക് നീങ്ങിയെന്നാണ് ജയിൽ അധികൃതര്‍ പറയുന്നത്.

ജനുവരി 10ന് വൈകുന്നേരം 4.20നും 4.30നും ഇടയിൽ സെൻട്രൽ ജയിലിലെ പശുത്തൊഴുത്തിന് ഭാഗത്ത് കൂടെ ഒരു ഇലക്ട്രിക് ഉപകരണം വനിത ജയിൽ ഭാഗത്തേക്ക് പറത്തി എന്നാണ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

നേരത്തെയും സമാനസംഭവം നടന്നിരുന്നു. കഴിഞ്ഞ വർഷം മാർച്ചിലും വനിതാ ജയിലിന് മുകളിലൂടെ അജ്ഞാത ഡ്രോൺ പറന്നിരുന്നു. ജയിൽ സുരക്ഷയ്ക്ക് ഭീഷണിയാവും വിധമാണ് ഡ്രോൺ പറത്തിയത്.

അന്ന് ജയിൽ കെട്ടിടത്തിനുള്ളിലെ ഓഫീസിനു മുകളിലായി 25 മീറ്റർ ഉയരത്തിൽ ആയിരുന്നു ഡ്രോൺ പറന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട ജയിൽ ജീവനക്കാരൻ സൂപ്രണ്ടിനെ വിവരമറിയിക്കുകയായിരുന്നു. രണ്ടുതവണ ജയിൽ കെട്ടിടത്തിന് വലം വച്ചാണ് ഡ്രോൺ മടങ്ങിയത്.

International

റഷ്യൻ കപ്പൽ വ്യൂഹത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തി യുക്രെയ്ൻ

കീവ്: റഷ്യയുടെ കപ്പൽ വ്യൂഹത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി യുക്രെയ്ൻ. മെഡിറ്ററേനിയൻ കടലിൽ ഇത്തരത്തിലുള്ള ആദ്യത്തെ ആക്രമണം ആയാണ് ടാങ്കർ കപ്പൽ വ്യൂഹത്തിനെതിരായ ആക്രമണത്തെ യുക്രൈൻ നിരീക്ഷിക്കുന്നത്.

യുക്രെയ്ൻ അതിർത്തിയിൽ നിന്ന് 2000 കിലോ മീറ്റർ അകെല വച്ചാണ് ആക്രമണം നടന്നത്. നാല് വർഷം മുൻപ് റഷ്യ യുക്രെയ്ൻ അധിനിവേശം പൂർണ തോതിൽ ആരംഭിച്ചതിന് പിന്നാലെ മെഡിറ്ററേനിയൻ കടലിൽ നടന്ന ആദ്യ ആക്രമണം ആയാണ് വെള്ളിയാഴ്ചത്തെ ആക്രമണത്തെ വിലയിരുത്തുന്നത്.

ലിബിയയുടെ തീരത്തിന് സമീപത്ത് വച്ചായിരുന്നു ഡ്രോൺ ആക്രമണം. ആക്രമണം ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിയതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉപരോധങ്ങളെ മറികടക്കാൻ ഈ കപ്പൽ വ്യൂഹത്തെ വ്യാപകമായി ഉപയോഗിക്കുന്നതായി ആരോപണം ശക്തമാവുന്നതിനിടയിലാണ് യുക്രെയ്ന്‍റെ ഡ്രോൺ ആക്രമണം.

National

കാഷ്മീരിൽ പാക്കിസ്ഥാനി ഡ്രോൺ കണ്ടെത്തി

സാംബാ: ജമ്മു കാഷ്മീരിലെ സാംബാ ജില്ലയിൽ അന്താരാഷ്‌ട്ര അതിർത്തിക്ക് സമീപമുള്ള ഗ്രാമത്തിനു മുകളിൽ പാക്കിസ്ഥാനി ഡ്രോൺ പറന്നത് പരിഭ്രാന്തി പരത്തി.

വെള്ളിയാഴ്ച പാക്കിസ്ഥാനിലെ ഛക് ഭുറ പോസ്റ്റിൽനിന്നാണ് ഡ്രോൺ പറന്നെത്തിയത്. ഖാഗ്‌വാൾ മേഖലയിലെ റീഗൽ ഗ്രാമത്തിനു മുകളിൽ ഏതാനും മിനിറ്റുകൾ നിന്നശേഷം ഡ്രോൺ മടങ്ങിപ്പോയി.

പ്രദേശത്ത് മയക്കുമരുന്നോ ആയുധങ്ങളോ നിക്ഷേപിച്ചിട്ടില്ലെന്ന് സുരക്ഷാ സേനയുടെ തെരച്ചിലിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു.

National

ഉദ്ധവ് താക്കറെയുടെ വസതിക്കു മുകളിൽ ഡ്രോൺ

മുംബൈ: മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയുടെ മുകളിൽ ഡ്രോൺ കണ്ടതായി ശിവസേന ഉദ്ധവ് വിഭാഗം എംഎൽസി അനിൽ പരബ് അവകാശപ്പെട്ടു.


സംഭവത്തിനു പിന്നിൽ തീവ്രവാദ പശ്ചാത്തലമുണ്ടോയെന്ന് സംശയിക്കുന്നതായും പോലീസ് അന്വേഷണം വേണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു. അതീവസുരക്ഷയുള്ള വസതിയാണ് ബാന്ദ്രയിലെ മാതോശ്രീ.


എന്നാൽ, മുംബൈ മെട്രോപൊളിറ്റൻ റീജൺ ഡെവലപ്മെന്‍റ് അഥോറിറ്റി (എംഎംആർഡിഎ) യുടെ അനുമതിയോടെ നടക്കുന്ന സർവേയുടെ ഭാഗമായിരുന്നു ഡ്രോൺ നിരീക്ഷണമെന്ന് ഡപ്യൂട്ടി പോലീസ് കമ്മീഷണർ മനീഷ് കൽവാനിയ പറഞ്ഞു.ഇത് സംബന്ധിച്ചുള്ള തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News

Corehub Up