Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : IndianRailways

Video

യൂണിഫോമുമില്ല, ലൈസൻസുമില്ല; സമൂസ കൊട്ടയ്ക്ക് മുകളിൽ കാൽ വെച്ച് കച്ചവടം

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്‍റെ വാതിൽക്കൽ സമൂസ കൊട്ടയ്ക്ക് മുകളിൽ കാൽ വെച്ചിരുന്ന് ഫോൺ സംസാരിക്കുന്ന കച്ചവടക്കാരന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

യാത്രക്കാരുടെ സുരക്ഷയെയും റെയിൽവേയിലെ ഭക്ഷണ ശുചിത്വത്തെയും പൂർണമായി ചോദ്യം ചെയ്യുന്നതാണ് സഹയാത്രക്കാരൻ പകർത്തിയ ഈ ദൃശ്യങ്ങൾ.

ട്രെയിൻ യാത്രകളിൽ ഭക്ഷണത്തിനായി ഇത്തരം മാർഗങ്ങളെ ആശ്രയിക്കേണ്ടി വരുന്ന സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ആശങ്കയാണ് ഈ സംഭവം സമ്മാനിക്കുന്നത്.

അനധികൃതമായി ട്രെയിനുകളിൽ കയറിപ്പറ്റുന്ന ഇത്തരം കച്ചവടക്കാരെ നിയന്ത്രിക്കാൻ കൃത്യമായ പരിശോധനകൾ നടക്കുന്നില്ലേ എന്ന ചോദ്യവും പൊതുജനം ഉയർത്തുന്നുണ്ട്. ദൃശ്യങ്ങൾ പരക്കെ പ്രചരിച്ചതോടെ വിഷയത്തിൽ റെയിൽവേ അധികൃതർ അടിയന്തര അന്വേഷണം പ്രഖ്യാപിക്കുകയുണ്ടായി.

എന്നാൽ വീഡിയോയിലുള്ള വ്യക്തി റെയിൽവേയുടെ ഔദ്യോഗിക കാറ്ററിംഗ് വിഭാഗത്തിലെ ജീവനക്കാരനല്ലെന്നും, ട്രെയിൻ നമ്പർ 12809-10 ൽ മെയ് ഇരുപതിനും ഇരുപത്തിരണ്ടിനും ഇടയിൽ നടത്തിയ പരിശോധനകളിൽ ഇങ്ങനെയൊരു ജീവനക്കാരൻ ലൈസൻസുള്ളവരുടെ കൂട്ടത്തിൽ ഇല്ലെന്ന് വ്യക്തമായതായും റെയിൽവേ അറിയിച്ചു.

ഇയാൾ അനുമതിയില്ലാതെ കോച്ചുകളിൽ കയറി കച്ചവടം നടത്തിയ ആളാണെന്നാണ് അധികൃതരുടെ വിശദീകരണം. ഭാവിയിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ റെയിൽവേ സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കിയിട്ടുണ്ട്.

അനധികൃത കച്ചവടക്കാർ കയറുന്നത് തടയാൻ റെയിൽവേ ലൈസൻസികൾക്ക് കർശന ജാഗ്രതാ നിർദ്ദേശം നൽകുകയും, ട്രെയിനുകളിൽ സംശയാസ്പദമായ രീതിയിൽ ആരെങ്കിലും വിൽപ്പന നടത്തുന്നത് കണ്ടാൽ ഉടനടി കൺട്രോൾ റൂമിൽ വിവരമറിയിക്കാൻ ജീവനക്കാരെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇതിനൊപ്പം യാത്രക്കാരുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിൽ ട്രെയിനുകളിൽ കർശനമായ മിന്നൽ പരിശോധനകൾ തുടരാനാണ് റെയിൽവേയുടെ തീരുമാനം.

Viral

മൗനം പാലിക്കാനില്ല; വഞ്ചിനാട് എക്സ്പ്രസിലെ ദുരനുഭവം തുറന്നുപറഞ്ഞ് യുവതി രംഗത്ത്

കഴിഞ്ഞ ദിവസം വഞ്ചിനാട് എക്സ്പ്രസിൽ യാത്ര ചെയ്ത യുവതിക്കുണ്ടായ ദുരനുഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. മാർച്ച് 15-ന് രാത്രി 8:30-നും 11-നും ഇടയിൽ ചങ്ങനാശേരിയിൽ നിന്നും എറണാകുളം സൗത്തിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം.

ട്രെയിനിലെ ഒഴിഞ്ഞ കംപാർട്ടുമെന്‍റിൽ വെച്ച് 50-നും 60-നും ഇടയിൽ പ്രായം തോന്നിക്കുന്ന ഒരാൾ തന്നെ തുടർച്ചയായി തുറിച്ചുനോക്കുകയും അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്തതായി യുവതി തന്‍റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ആരോപിക്കുന്നു. തന്‍റെ സുരക്ഷയെ കരുതിയാണ് താൻ ആ ദൃശ്യങ്ങൾ പകർത്തിയതെന്നും അല്ലാതെ ശ്രദ്ധ പിടിച്ചുപറ്റാനല്ലെന്നും അവർ വ്യക്തമാക്കുന്നുണ്ട്.

ദൃശ്യങ്ങൾ പകർത്തപ്പെടുന്ന വിവരം അറിയാതെ, തന്നെ നോക്കി ഇയാൾ നടത്തിയ ചില ആംഗ്യങ്ങളും നോട്ടവുമാണ് തന്നെ ഭയപ്പെടുത്തിയതെന്ന് യുവതി പറയുന്നു. ഇത്തരം സന്ദർഭങ്ങളിൽ സാധാരണയായി ഉയരാറുള്ള വസ്ത്രധാരണത്തെക്കുറിച്ചുള്ള ചോദ്യങ്ങളെയും അവർ മുൻകൂട്ടി പ്രതിരോധിച്ചു.

തന്‍റെ വസ്ത്രധാരണമല്ല ഇത്തരം മോശം പെരുമാറ്റങ്ങൾക്ക് കാരണമെന്നും, മറിച്ച് ഇത്തരം പ്രവണതകളെ ന്യായീകരിക്കുന്ന ചിന്താഗതിയാണ് പ്രശ്നമെന്നും അവർ ചൂണ്ടിക്കാട്ടി.

തുടക്കത്തിൽ വീഡിയോ പുറത്തുവിടാൻ പേടിയുണ്ടായിരുന്നെങ്കിലും നിശബ്ദത പാലിക്കുന്നത് കുറ്റകരമാണെന്ന് തോന്നിത്തുടങ്ങിയതോടെയാണ് കേരള പോലീസിനെയും റെയിൽവേ അധികൃതരെയും ടാഗ് ചെയ്തുകൊണ്ട് അവർ പോസ്റ്റ് പങ്കുവെച്ചത്.

യുവതിയുടെ പരാതിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ വലിയൊരു വിഭാഗം അണിനിരന്നിട്ടുണ്ട്. ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന തരത്തിലുള്ള തുറിച്ചുനോട്ടം വലിയ കുറ്റമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ ഉടൻ വിവരമറിയിക്കണമെന്നും ഒരു വിഭാഗം വാദിക്കുമ്പോൾ, വീഡിയോയിൽ ഇയാൾ നോക്കുന്നത് അല്ലാതെ മറ്റ് അസ്വാഭാവികമായ കാര്യങ്ങൾ കാണുന്നില്ലെന്നാണ് മറുഭാഗത്തിന്‍റെ അഭിപ്രായം.

ഒരാളുടെ കുടുംബത്തെയും അന്തസിനെയും ബാധിക്കുന്ന കാര്യമായതിനാൽ കൂടുതൽ തെളിവുകൾ ഇല്ലാതെ സോഷ്യൽ മീഡിയ വിചാരണ നടത്തുന്നത് ശരിയല്ലെന്ന വാദവും ഉയരുന്നുണ്ട്. ഏതായാലും ഈ സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായ എന്ത് നടപടിയുണ്ടാകും എന്ന് ഉറ്റുനോക്കുകയാണ് സൈബർ ലോകം.

Viral

പാളങ്ങൾ അവസാനിക്കുന്ന ഇടം; വർഷത്തിൽ വെറും രണ്ട് വട്ടം മാത്രം ട്രെയിൻ എത്തുന്ന അപൂർവ്വ റെയിൽവേ സ്റ്റേഷൻ

വർഷം മുഴുവൻ ട്രെയിനുകൾ എത്തുന്ന തിരക്കേറിയ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ, ഏകാന്തതയും നിശബ്ദതയും കൊണ്ട് ശ്രദ്ധേയമാവുകയാണ് പഞ്ചാബിലെ ഹുസൈനിവാല റെയിൽവേ സ്റ്റേഷൻ.

സാധാരണ സ്റ്റേഷനുകളിൽ നിന്ന് വ്യത്യസ്തമായി, വർഷത്തിൽ വെറും രണ്ട് ദിനങ്ങളിൽ മാത്രം ട്രെയിൻ വിരുന്നെത്തുന്ന ഈ ഇടം ഇന്ത്യൻ റെയിൽവേ ഭൂപടത്തിലെ തന്നെ അപൂർവ്വമായ ഒരു കാഴ്ചയാണ്.

ഫിറോസ്‌പുരിനും ഇന്ത്യ-പാക് അതിർത്തിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷൻ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ജ്വലിക്കുന്ന ഓർമ്മകളുമായാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത്.

ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നീ വിപ്ലവകാരികളുടെ ധീരസ്മരണകൾ അനുസ്മരിക്കുന്ന മാർച്ച് 23-നാണ് ഇവിടെ ആദ്യമായി ട്രെയിൻ എത്തുന്നത്.

ഇവരുടെ രക്തസാക്ഷിത്വ ദിനത്തിൽ ആദരവർപ്പിക്കാൻ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന ആയിരക്കണക്കിന് ആളുകൾക്ക് വേണ്ടിയാണ് റെയിൽവേ ഈ പ്രത്യേക സർവീസ് ഒരുക്കുന്നത്.

പഞ്ചാബിന്‍റെ വിളവെടുപ്പ് ഉത്സവമായ വൈശാഖി ദിനമായ ഏപ്രിൽ 13-നാണ് രണ്ടാമത്തെ ട്രെയിൻ ഈ പാതയിലൂടെ കടന്നുപോകുന്നത്. ഈ രണ്ട് ദിനങ്ങളിലൊഴികെ ബാക്കി ദിവസങ്ങളിൽ ഈ സ്റ്റേഷനും റെയിൽപ്പാളങ്ങളും പൂർണമായും നിശബ്ദമായിരിക്കും.

ഈ റെയിൽവേ പാതയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതയും സഞ്ചാരികളെ ആകർഷിക്കുന്നതാണ്. ഫിറോസ്‌പൂർ കന്‍റോൺമെന്‍റിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന്‍റെ അവസാന സ്റ്റോപ്പാണ് ഹുസൈനിവാല.

ഇവിടെ എത്തുന്നതോടെ റെയിൽപ്പാളങ്ങൾ അവസാനിക്കുന്നു എന്നതുകൊണ്ടുതന്നെ ട്രെയിനുകൾക്ക് മുന്നോട്ട് പോകാൻ കഴിയില്ല. വന്ന ദിശയിലേക്ക് തന്നെ തിരിച്ചുപോകേണ്ടി വരുന്ന ഈ സ്റ്റേഷന് അപ്പുറം പിന്നെ റോഡ് മാർഗം മാത്രമാണ് യാത്ര സാധ്യമാകുക.

അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോയിലൂടെയാണ് ഈ സ്റ്റേഷന്‍റെ അപൂർവ്വതകൾ പുറംലോകം വീണ്ടും ചർച്ച ചെയ്തത്. ദേശസ്‌നേഹത്തിന്‍റെ പ്രതീകമായ ഈ സ്റ്റേഷന്‍റെ പേര് മാറ്റി ഭഗത് സിംഗിന്‍റെ നാമകരണം ചെയ്യണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളിൽ ശക്തമാണ്.

സ്വന്തം നാടിന്‍റെ ചരിത്രപരമായ ഈ പ്രാധാന്യത്തെക്കുറിച്ച് അഭിമാനം കൊള്ളുന്നവരും ഈ അപൂർവ്വ റെയിൽ യാത്ര നേരിട്ട് കണ്ടവരും വീഡിയോയ്ക്ക് താഴെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നുണ്ട്.

ഇന്ത്യയുടെ അതിർത്തിക്കരികിൽ ചരിത്രത്തോടും പോരാട്ടവീര്യത്തോടും ചേർന്നുനിൽക്കുന്ന ഈ റെയിൽവേ സ്റ്റേഷൻ ഇന്നും സഞ്ചാരികൾക്ക് ഒരു വിസ്മയമായി തുടരുന്നു.

 

Viral

മുംബൈ ലോക്കലിൽ സീറ്റ് കിട്ടാൻ ഇങ്ങനെയൊരു ബുദ്ധിയോ?; സോഷ്യൽ മീഡിയയിൽ വൈറലായി യുവതിയുടെ 'സീറ്റ് ജുഗാഡ്'

മുംബൈയിലെ തിരക്കേറിയ ലോക്കൽ ട്രെയിൻ യാത്രകളെ അത്ഭുതപ്പെടുത്തിയ ഒരു യുവതിയുടെ ബുദ്ധിപരമായ നീക്കം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

നിന്നുതിരിയാൻ ഇടമില്ലാത്ത വിരാർ ലോക്കലിൽ സ്വന്തമായി ഇരിപ്പിടം കണ്ടെത്തിയ ഈ യാത്രക്കാരിയുടെ വീഡിയോ മുംബൈക്കാരുടെ തനതായ അതിജീവന തന്ത്രങ്ങളുടെ അല്ലെങ്കിൽ 'ജുഗാഡ്' രീതികളുടെ ഉത്തമ ഉദാഹരണമായി മാറിക്കഴിഞ്ഞു.

ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ റെയിൽവേ ശൃംഖലകളിലൊന്നായ മുംബൈ സബർബൻ റെയിൽവേയിൽ ഒരു സീറ്റ് സ്വന്തമാക്കുക എന്നത് ഏതൊരു യാത്രക്കാരനും വലിയ വെല്ലുവിളിയാണ്.

എന്നാൽ ഈ പ്രതിസന്ധിയെ വളരെ ലളിതമായ ഒരു മാർഗത്തിലൂടെയാണ് ഈ യുവതി മറികടന്നത്. ട്രെയിനിനുള്ളിലെ തിരക്കിനിടയിൽ തന്‍റെ ബാഗിൽ നിന്നും മടക്കി വെക്കാവുന്ന ഒരു ചെറിയ സ്റ്റൂൾ പുറത്തെടുക്കുകയും ലഭ്യമായ ചെറിയ സ്ഥലത്ത് അത് നിവർത്തിയിട്ട് സുഖമായി ഇരിക്കുകയും ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

സഹയാത്രികരെ പോലും അത്ഭുതപ്പെടുത്തിയ ഈ പ്രവൃത്തിക്ക് ശേഷം വിരാർ ലോക്കലിൽ ഇരിക്കാൻ കുറച്ച് ബുദ്ധി വേണമെന്നും ഇപ്പോൾ തനിക്ക് ഇഷ്ടം പോലെ സീറ്റുകൾ ഉണ്ടെന്നും അവർ തമാശരൂപേണ പറയുന്നതും വീഡിയോയിൽ കേൾക്കാം.

സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് വൈറലായ ഈ ദൃശ്യങ്ങൾക്ക് താഴെ രസകരമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. തലച്ചോറിന്‍റെ ശരിയായ ഉപയോഗം ഇതാണെന്നും സ്വന്തം സീറ്റ് കൂടെ കൊണ്ടുനടക്കുന്നതാണ് ഏറ്റവും ഉചിതമായ മാർഗമെന്നും പലരും കുറിച്ചു.

മുംബൈയിലെ ഓടുന്ന ട്രെയിനുകളിൽ ഓരോ ദിവസവും അരങ്ങേറുന്ന ഇത്തരം കുഞ്ഞു കുഞ്ഞു അതിജീവന വിദ്യകൾ അവിടുത്തെ ജനതയുടെ സർഗാത്മകതയുടെ അടയാളം കൂടിയാണ്.

തിരക്കേറിയ സമയങ്ങളിൽ ട്രെയിനിൽ കയറുന്നതുപോലും ജീവൻമരണ പോരാട്ടമായി മാറുന്ന നഗരത്തിൽ, സമ്മർദ്ദങ്ങൾക്കിടയിലും പുഞ്ചിരിയോടെ യാത്ര സുഖകരമാക്കാൻ ശ്രമിക്കുന്ന മുംബൈക്കാരുടെ മനോഭാവത്തെ സൈബർ ലോകം ഒന്നടങ്കം അഭിനന്ദിക്കുകയാണ്.

കേവലം ഒരു യാത്രാ തന്ത്രം എന്നതിലുപരി നിത്യജീവിതത്തിലെ പ്രതിസന്ധികളെ ലഘൂകരിക്കാനുള്ള സാധാരണക്കാരന്‍റെ കൗശലമായി ഈ സംഭവം മാറിയിരിക്കുന്നു.

Viral

ശിക്ഷിച്ചില്ല, ശാസിച്ചില്ല; കുഞ്ഞു കൈകൾ പെറുക്കിയെടുത്തത് വലിയൊരു പാഠം

ഇന്ത്യൻ റെയിൽവേയുടെ ഒരു യാത്രാ കോച്ചിനുള്ളിൽ നടന്ന ലളിതമെന്ന് തോന്നിക്കാവുന്ന ഒരു ചെറിയ സംഭവം ഇന്ന് രാജ്യത്തുടനീളം വലിയൊരു സാമൂഹിക ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്.

സാധാരണയായി പൊതുസ്ഥലങ്ങളിലെ ശുചിത്വത്തെക്കുറിച്ച് നാം വലിയ പ്രസംഗങ്ങൾ കേൾക്കാറുണ്ടെങ്കിലും, അത് പ്രവൃത്തിയിൽ കൊണ്ടുവരാൻ എത്രത്തോളം സാധിക്കുന്നു എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ട്രാവൽ വ്ലോഗറായ ദീപക് സമൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെ പുറത്തുവരുന്നത്.

തന്‍റെ രണ്ടു വയസുകാരനായ മകനൊപ്പം ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി കുട്ടി തറയിൽ ചിപ്‌സുകൾ വിതറാനിടയായി.

ഈ സാഹചര്യത്തിൽ മിക്ക മാതാപിതാക്കളും ചെയ്യുന്നത് പോലെ ഒന്നുകിൽ കുട്ടിയെ വഴക്ക് പറയുകയോ അല്ലെങ്കിൽ ആരും കാണാതെ ആ അവശിഷ്ടങ്ങൾ സീറ്റിനടിയിലേക്ക് തട്ടിനീക്കുകയോ ചെയ്യുന്നതിന് പകരം, തികച്ചും വ്യത്യസ്തവും മാതൃകാപരവുമായ ഒരു നിലപാടാണ് ദീപക് സ്വീകരിച്ചത്.

മകൻ വരുത്തിവെച്ച ആ അഴുക്ക് തനിക്ക് വൃത്തിയാക്കി മാറ്റുന്നത് വളരെ എളുപ്പമുള്ള കാര്യമായിരുന്നുവെന്നും എന്നാൽ അവിടെ താൻ ഒരു അച്ഛൻ എന്ന നിലയിൽ തന്‍റെ മകന് നൽകേണ്ട വലിയൊരു ജീവിതപാഠമാണ് കണ്ടതെന്നും ദീപക് പിന്നീട് വ്യക്തമാക്കുകയുണ്ടായി.

നമ്മുടെ സൗകര്യങ്ങളേക്കാൾ വലുതാണ് നമ്മുടെ ഉത്തരവാദിത്തങ്ങളെന്ന് അദ്ദേഹം വിശ്വസിക്കുന്നു. തറയിൽ വീണ ഓരോ ചിപ്‌സ് കഷ്ണവും ആര് വൃത്തിയാക്കണം എന്ന ലളിതമായ ചോദ്യം മകനോട് ചോദിക്കുമ്പോൾ, പൊതുവിടങ്ങൾ നമ്മുടെ വീടുപോലെ തന്നെ സംരക്ഷിക്കപ്പെടേണ്ടതാണെന്ന ബോധ്യം ആ കുരുന്നു മനസിലേക്ക് പകരുകയായിരുന്നു അദ്ദേഹം.

ദേഷ്യപ്പെടാതെയും ഒച്ചവെക്കാതെയും സ്നേഹത്തോടെയുള്ള ആ സംഭാഷണത്തിനൊടുവിൽ, ആ കൊച്ചുബാലൻ തന്നെ ഓരോ കഷ്ണങ്ങളും പെറുക്കിയെടുത്ത് തറ വൃത്തിയാക്കുന്ന കാഴ്ച കണ്ടുനിന്നവരുടെ മനസുനിറച്ചു.

സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ വൈറലായതോടെ ഉത്തരവാദിത്തമുള്ള രക്ഷാകർതൃത്വത്തിന്‍റെ ഉത്തമ ഉദാഹരണമായി ഇത് വാഴ്ത്തപ്പെടുകയാണ്.

നിയമങ്ങൾ വഴിയോ കർശനമായ ശിക്ഷകൾ വഴിയോ അല്ല, മറിച്ച് മുതിർന്നവരുടെ മാതൃകാപരമായ പെരുമാറ്റങ്ങളിലൂടെയാണ് വരുംതലമുറയിൽ പൗരബോധം വളർത്തേണ്ടതെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു.

വന്ദേ ഭാരത് പോലുള്ള അത്യാധുനിക സൗകര്യങ്ങളുള്ള ട്രെയിനുകളിൽ പോലും യാത്രക്കാർ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കും വലിച്ചെറിയുന്ന വാർത്തകൾ പതിവായ ഈ കാലഘട്ടത്തിൽ, ഓരോ യാത്രക്കാരനും തന്‍റെ സീറ്റും പരിസരവും സ്വന്തം വീടുപോലെ കരുതണമെന്ന വലിയൊരു സന്ദേശമാണ് ഈ കൊച്ചു ബാലനും അവന്‍റെ അച്ഛനും നൽകുന്നത്.

ശുചിത്വമുള്ള ഒരു ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങൾ യാഥാർഥ്യമാകണമെങ്കിൽ അത് ഇതുപോലെയുള്ള ഓരോ കൊച്ചു തീരുമാനങ്ങളിൽ നിന്നുമാണ് തുടങ്ങേണ്ടതെന്ന തിരിച്ചറിവാണ് ഈ വീഡിയോ ജനങ്ങളിലേക്ക് എത്തിക്കുന്നത്.

Viral

ചങ്ങല വലിച്ചും മേൽക്കൂരയിൽ കയറിയും യുവാക്കളുടെ പരാക്രമം: കൊൽക്കത്തയിലെ വൈറൽ വീഡിയോയിൽ നടപടിയുമായി ആർപിഎഫ്

കൊൽക്കത്തയിൽ ട്രെയിൻ യാത്രക്കാരുടെ സുരക്ഷയെ ചോദ്യം ചെയ്ത് ഒരു കൂട്ടം യുവാക്കൾ നടത്തിയ അതിക്രമങ്ങളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു.

ഖിദിർപൂർ സ്റ്റേഷന് സമീപം നടന്നുവെന്ന് കരുതപ്പെടുന്ന ഈ സംഭവത്തിൽ, റെയിൽവേ നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട്, അത്യന്തം അപകടകരമായ അഭ്യാസപ്രകടനങ്ങളാണ് യുവാക്കൾ നടത്തിയത്.

വിജനമായ കോച്ചിനുള്ളിൽ കയറിപ്പറ്റിയ ഈ സംഘം സീറ്റുകൾക്ക് മുകളിൽ കയറി നിന്ന് അപായ ചങ്ങല വലിക്കുന്നതും ട്രെയിനിന്‍റെ വാതിലിനടുത്ത് നിന്ന് വിചിത്രമായ ശബ്ദങ്ങൾ ഉണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന തരത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്‍റെ മേൽക്കൂരയിൽ കയറി ഇരുന്നും, വാതിൽപ്പടിയിൽ തൂങ്ങിനിന്ന് പുറത്തേക്ക് ആഞ്ഞുമാണ് ഇവർ സാഹസികത കാണിച്ചത്.

ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ വിമർശനം ഉയരുകയും കുറ്റവാളികൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാകുകയും ചെയ്തു.

ഇതിനോട് പ്രതികരിച്ച ആർപിഎഫ് സീൽദ വിഭാഗം, പരാതി ഔദ്യോഗികമായി രേഖപ്പെടുത്തിയതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അന്വേഷണ ചുമതല കൈമാറിയതായും അറിയിച്ചിട്ടുണ്ട്.

കുറ്റവാളികളെ തിരിച്ചറിയുന്നതിനായി കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Viral

ഇതൊക്കെ എന്ത്! ട്രെയിനിനുള്ളിലെ സാഹസിക പരീക്ഷണം പാളി; യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി

സ്വയം പരീക്ഷണങ്ങൾ നടത്തുന്ന രീതികൾക്ക് ഇന്ന് വലിയ പ്രചാരമുണ്ടെങ്കിലും എല്ലാ കാര്യങ്ങളിലും അത്തരം പരീക്ഷണങ്ങൾ ഗുണകരമാകില്ലെന്ന് തെളിയിക്കുന്ന ഒരു വാർത്തയാണിത്.

തിരക്കേറിയ ട്രെയിൻ യാത്രയ്ക്കിടയിൽ അപ്പർ ബർത്തിൽ തുണി ഉപയോഗിച്ച് സ്വന്തമായി ഊഞ്ഞാൽ നിർമ്മിച്ച് വിശ്രമിക്കാൻ ശ്രമിച്ച യുവാവിന് നേരിടേണ്ടി വന്നത് വലിയ അബദ്ധമാണ്.

റെയിൽവേ കോച്ചിനുള്ളിലെ മുകൾ വശത്തെ കമ്പികളിൽ തുണി കെട്ടി അതിൽ കിടക്കാൻ ശ്രമിച്ച ഇയാൾ സെക്കൻഡുകൾക്കുള്ളിൽ തന്നെ നിയന്ത്രണം വിട്ട് ട്രെയിനിന്‍റെ തറയിലേക്ക് മലർന്നടിച്ചു വീഴുകയായിരുന്നു.

ഈ ദൃശ്യങ്ങൾ പകർത്തിയ ഒരാൾ ഇത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി. റെഡിറ്റിലെ ഒരു പ്ലാറ്റ്‌ഫോമിൽ പ്രത്യക്ഷപ്പെട്ട ഈ ദൃശ്യങ്ങൾക്ക് താഴെ പരിഹാസവും വിമർശനവും കലർന്ന നിരവധി കമന്‍റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

സാഹസികത കാണിക്കാൻ മലനിരകൾ തന്നെ വേണമെന്നില്ലെന്ന് പരിഹസിച്ചവർ മുതൽ, പൊതുയിടങ്ങളിൽ പാലിക്കേണ്ട സാമാന്യ മര്യാദകളെക്കുറിച്ചും സുരക്ഷാബോധത്തെക്കുറിച്ചും വിമർശനം ഉന്നയിച്ചവർ വരെ ഇതിലുണ്ട്.

ഒരു പിഞ്ചുകുഞ്ഞിന്‍റെ ബുദ്ധിയോടെ പെരുമാറിയ യുവാവ് സ്വന്തം ശരീരഭാരത്തെക്കുറിച്ച് ചിന്തിക്കാതെ ഇത്തരമൊരു അബദ്ധത്തിന് മുതിർന്നത് വിഡ്ഢിത്തമായിപ്പോയി എന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

ചുറ്റുമുള്ള യാത്രക്കാർ ഇയാളെ തടയാൻ ശ്രമിക്കാതെ വീഴ്ച കാണാനായി കാത്തിരുന്നത് പോലെയുണ്ടെന്നും ചിലർ നിരീക്ഷിക്കുന്നുണ്ട്. വേദനയേക്കാൾ ഉപരി സഹയാത്രികർക്ക് മുന്നിൽ നേരിടേണ്ടി വന്ന നാണക്കേടാണ് ഇയാളെ കൂടുതൽ വലച്ചത്.

ഇന്ത്യൻ റെയിൽവേയിലെ അസാധാരണമായ കാഴ്ചകളെ കളിയാക്കാൻ ഉപയോഗിക്കുന്ന ‘പീക്ക് ഇന്ത്യൻ റെയിൽവേ മോമെന്‍റ്' എന്ന ഹാഷ്‌ടാഗോടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്.

ഏതായാലും ഈ സാഹസിക പരീക്ഷണം യുവാവിന് നൽകിയത് മറക്കാനാവാത്ത ഒരു പാഠവും ഒപ്പം സോഷ്യൽ മീഡിയയിലെ വലിയ തോതിലുള്ള പരിഹാസവുമാണ്.

Viral

സീറ്റിൽ കാൽ വെച്ചതിന് മുഖത്തടി; മുംബൈ ട്രെയിനിലെ 'സദാചാര' ഗുണ്ടായിസം സോഷ്യൽ മീഡിയയിൽ കത്തുന്നു

മുംബൈയിലെ ലോക്കൽ ട്രെയിനുകൾ പലപ്പോഴും തിരക്കിന്‍റെയും തർക്കങ്ങളുടെയും വേദിയാകാറുണ്ട്. എന്നാൽ അടുത്തിടെ പുറത്തുവന്ന ഒരു ദൃശ്യം കേവലം ഒരു തർക്കത്തിനപ്പുറം വലിയൊരു സാമൂഹിക ചർച്ചയ്ക്കാണ് വഴിതെളിച്ചിരിക്കുന്നത്.

ട്രെയിനിലെ സീറ്റിൽ കാൽ വെച്ച് ഇരുന്ന ഒരു യാത്രക്കാരനെ മറാത്തി സംസാരിക്കുന്ന മറ്റൊരു വ്യക്തി ക്രൂരമായി ശകാരിക്കുകയും മർദ്ദിക്കുകയും ചെയ്യുന്നതാണ് ഈ വീഡിയോയുടെ ഉള്ളടക്കം.

പൊതുവിടങ്ങളിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും വാചാലനാകുന്ന അക്രമി, സീറ്റ് കാൽ വെക്കാനുള്ള സ്ഥലമാണോ എന്ന് ആക്രോശിച്ചുകൊണ്ട് സഹയാത്രക്കാരന്‍റെ മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

മർദ്ദനമേറ്റ വ്യക്തി നിശബ്ദനായി ഇരിക്കുമ്പോഴും ഇയാൾ അസഭ്യവർഷം തുടരുന്നതും മാപ്പ് പറയാൻ നിർബന്ധിക്കുന്നതും വീഡിയോയിൽ കാണാം. ഈ സംഭവം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളാണ് ഉയരുന്നത്.

പൊതുമുതൽ വൃത്തികേടാക്കുന്നവർക്ക് ഇത്തരത്തിലുള്ള 'ചികിത്സ' തന്നെ നൽകണമെന്നും ഇതിനെ ഒരു പാഠമായി കാണണമെന്നും ഒരു വിഭാഗം വാദിക്കുന്നു. പൊതുബോധമില്ലാത്തവർക്കെതിരെ കർക്കശമായ നിലപാട് സ്വീകരിച്ച മറാത്തി യുവാവിനെ ഇവർ പിന്തുണയ്ക്കുന്നു.

എന്നാൽ, ഇതിന് മറുഭാഗത്ത് വലിയൊരു പ്രതിഷേധം ആഞ്ഞടിക്കുന്നുണ്ട്. വൃത്തി പാലിക്കണമെന്ന് പറയുന്ന വ്യക്തി തന്നെ ഒരാളെ തല്ലിക്കൊണ്ട് നിയമം കൈയ്യിലെടുക്കുന്നത് എന്ത് മര്യാദയാണെന്ന് ഇവർ ചോദിക്കുന്നു.

സ്വന്തം ഉള്ളിലെ ദേഷ്യവും നിരാശയും തീർക്കാൻ ദുർബലനായ ഒരാളെ കണ്ടെത്തി ആക്രമിക്കുകയാണ് ഇയാൾ ചെയ്തതെന്നാണ് വിമർശകരുടെ പക്ഷം. സംഭവത്തിന് പിന്നിൽ പ്രാദേശികവാദമുണ്ടെന്ന ആരോപണവും ശക്തമാണ്.

മർദ്ദനമേറ്റയാൾ ഉത്തരേന്ത്യക്കാരനാണെന്ന് അനുമാനിക്കുന്ന പലരും, മുംബൈയിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരോട് ചിലർ കാട്ടുന്ന അമിത അധികാരത്തിന്‍റെ ഉദാഹരണമാണിതെന്ന് ചൂണ്ടിക്കാട്ടുന്നു.

വെറുതെ ഒരാളെ തല്ലുന്നത് ഹീറോയിസമല്ലെന്നും ശാരീരിക ഉപദ്രവം ഒരു നിയമ വ്യവസ്ഥയിലും അംഗീകരിക്കാനാവില്ലെന്നും ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നു.

അച്ചടക്കം പഠിപ്പിക്കാൻ ശ്രമിച്ചയാൾ തന്നെ അച്ചടക്കമില്ലാതെ പെരുമാറിയത് വൈരുദ്ധ്യമാണെന്ന് ചൂണ്ടിക്കാട്ടുന്ന സോഷ്യൽ മീഡിയ ഉപയോക്താക്കൾ, ഇത്തരം പ്രവണതകൾ സമൂഹത്തിൽ അക്രമം വർദ്ധിപ്പിക്കാൻ മാത്രമേ സഹായിക്കൂ എന്ന് മുന്നറിയിപ്പ് നൽകുന്നു.

 

Viral

ടിക്കറ്റില്ലെങ്കിൽ പിഴയടപ്പിക്കാം, പക്ഷേ അടിക്കാൻ ആര് അനുവാദം തന്നു?: റെയിൽവേ ഉദ്യോഗസ്ഥന്‍റെ ക്രൂരതയ്ക്കെതിരെ പ്രതിഷേധം

ഇന്ത്യൻ റെയിൽവേയിലെ ഒരു ടിക്കറ്റ് പരിശോധകൻ യാത്രക്കാരനോട് അങ്ങേയറ്റം ക്രൂരമായി പെരുമാറുന്ന ദൃശ്യങ്ങൾ ഇപ്പോൾ വലിയ തോതിൽ ജനശ്രദ്ധയാകർഷിക്കുകയാണ്.

ട്രെയിനിന്‍റെ വാതിലിനോട് ചേർന്നുള്ള ഭാഗത്തുവെച്ച് നടന്ന ഈ സംഭവത്തിൽ, ടിടിഇ യാത്രക്കാരനെ കൈയേറ്റം ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്.

യാത്രക്കാരന്‍റെ ഷർട്ടിന്‍റെ കോളറിൽ കുത്തിപ്പിടിച്ചുകൊണ്ട് ഇയാൾ പ്രകോപിതനായി സംസാരിക്കുന്നതും തന്‍റെ വസ്ത്രം വലിച്ച് കീറരുതെന്ന് യാത്രക്കാരൻ ദയനീയമായി അപേക്ഷിക്കുന്നതും വീഡിയോയിൽ കാണാം.

ടിക്കറ്റ് കാണിക്കണമെന്നാവശ്യപ്പെട്ടാണ് ടിടിഇ തർക്കം തുടങ്ങിയതെങ്കിലും വൈകാതെ അത് പരസ്യമായ കൈയേറ്റത്തിലേക്ക് മാറുകയായിരുന്നു.

യാത്രക്കാരനെ ശാരീരികമായി ഉപദ്രവിക്കുക മാത്രമല്ല, സഹയാത്രികർക്ക് മുന്നിൽ വെച്ച് ഇയാൾ മോഷ്ടാവാണെന്ന് ആരോപിക്കാനും ടിടിഇ മുതിർന്നു.

യാത്രക്കാരൻ വണ്ടിയിൽ മോഷണം നടത്താൻ എത്തിയതാണെന്ന് വിളിച്ചു പറഞ്ഞ ഉദ്യോഗസ്ഥൻ, അയാളുടെ വീഡിയോ പകർത്തി പ്രചരിപ്പിക്കാൻ മറ്റുള്ളവരോട് ആവശ്യപ്പെടുകയും ചെയ്തു.

തനിക്ക് കൃത്യമായ റിസർവേഷൻ ഉണ്ടെന്ന് യാത്രക്കാരൻ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയ ആളാണെന്ന നിലയിലാണ് റെയിൽവേ ജീവനക്കാരൻ പ്രതികരിച്ചത്.

പിന്നീട് തന്‍റെ തിരിച്ചറിയൽ രേഖ മറ്റൊരു ഉദ്യോഗസ്ഥനെ കാണിച്ചപ്പോഴും തർക്കം അവസാനിപ്പിക്കാൻ ടിടിഇ തയ്യാറായില്ല. തന്നെ അറസ്റ്റ് ചെയ്യാൻ ടിടിഇക്ക് അവകാശമില്ലെന്നും വേണമെങ്കിൽ സ്റ്റേഷനിൽ പോലീസിനെ വിളിക്കാമെന്നും യാത്രക്കാരൻ ഉറച്ച നിലപാടെടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം.

ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ദേശീയ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സംഭവത്തിൽ ഇടപെട്ടു. റെയിൽവേ മന്ത്രാലയത്തെ ടാഗ് ചെയ്തുകൊണ്ട് എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അവർ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

റെയിൽവേ ജീവനക്കാരനാണോ അതോ കറുത്ത കോട്ടിട്ട ഗുണ്ടയാണോ ഇത്തരത്തിൽ പെരുമാറുന്നതെന്ന ഗൗരവകരമായ ചോദ്യമാണ് അവർ ഉന്നയിച്ചത്.

ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ തന്നെ, ഒരു ഉദ്യോഗസ്ഥൻ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിക്കുന്നത് അതിനേക്കാൾ വലിയ കുറ്റമാണെന്ന് എൻസിഐബി ചൂണ്ടിക്കാട്ടി.

നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ പിഴ ഈടാക്കുകയോ പോലീസിനെ വിവരമറിയിക്കുകയോ ചെയ്യുന്നതിന് പകരം കൈയേറ്റം ചെയ്തത് ക്രിമിനൽ കുറ്റമായി കണക്കാക്കണമെന്നും ഉദ്യോഗസ്ഥനെതിരെ ഉടൻ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

Viral

'ഞാൻ റെയിൽവേ ജീവനക്കാരനാണ്, എനിക്കിഷ്ടമുള്ളത് ചെയ്യും'; ട്രെയിനുള്ളിൽ പുകവലി ചോദ്യം ചെയ്തവരോട് ഉദ്യോഗസ്ഥന്‍റെ വെല്ലുവിളി

ട്രെയിൻ യാത്രയ്ക്കിടെ സഹയാത്രക്കാരെയും നിയമവ്യവസ്ഥയെയും വെല്ലുവിളിച്ചുകൊണ്ട് പരസ്യമായി പുകവലിച്ച റെയിൽവേ ജീവനക്കാരന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ ഇന്‍റർനെറ്റിൽ വൻ പ്രതിഷേധത്തിന് വഴിതെളിച്ചിരിക്കുകയാണ്.

'കർണാടക പോർട്ട്‌ഫോളിയോ' എന്ന എക്സ് ഹാൻഡിൽ വഴിയാണ് ഈ ദൃശ്യങ്ങൾ പുറംലോകമറിഞ്ഞത്. ട്രെയിനിനുള്ളിലിരുന്ന് യാതൊരു നിയന്ത്രണവുമില്ലാതെ പുകവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സഹയാത്രക്കാർ മാന്യമായ രീതിയിൽ ഇതിനെ ചോദ്യം ചെയ്തെങ്കിലും, തികച്ചും ധിക്കാരപരമായ മറുപടിയാണ് ഇയാളിൽ നിന്നുണ്ടായത്.

താൻ റെയിൽവേയിലെ ഉദ്യോഗസ്ഥനാണെന്നും അതിനാൽ തന്നെ തനിക്ക് എന്ത് ചെയ്യാനും അധികാരമുണ്ടെന്നും ഇയാൾ ആക്രോശിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്.

പുകവലി തടയാൻ ശ്രമിച്ചവരോട് 'നിങ്ങൾക്കിഷ്ടമുള്ളത് ചെയ്തോളൂ' എന്ന ഭീഷണി കലർന്ന സ്വരത്തിലാണ് ഇയാൾ സംസാരിച്ചത്. പൊതുഗതാഗത സംവിധാനങ്ങളിൽ പുകവലിക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ, നിയമം സംരക്ഷിക്കാൻ ബാധ്യസ്ഥനായ ഒരു സർക്കാർ ഉദ്യോഗസ്ഥൻ തന്നെ ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നത് വലിയ സുരക്ഷാ ആശങ്കകളാണ് ഉയർത്തുന്നത്.

ട്രെയിൻ പോലുള്ള അടഞ്ഞ സ്ഥലങ്ങളിൽ പുകവലിക്കുന്നത് സഹയാത്രക്കാരായ കുട്ടികളുടെയും മുതിർന്നവരുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് മാത്രമല്ല, തീപിടുത്തം പോലുള്ള വൻ ദുരന്തങ്ങൾക്ക് വരെ കാരണമായേക്കാം.

ഒരു റെയിൽവേ ജീവനക്കാരൻ എന്ന നിലയിൽ യാത്രക്കാർക്ക് മാതൃകയാകേണ്ട വ്യക്തി, സ്വന്തം പദവി ദുരുപയോഗം ചെയ്ത് യാത്രക്കാരെ ഭയപ്പെടുത്താൻ ശ്രമിച്ചത് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനത്തിന് കാരണമായി. സംഭവം വിവാദമായതോടെ റെയിൽവേ അധികൃതർ ഇതിൽ നേരിട്ട് ഇടപെട്ടിട്ടുണ്ട്.

റെയിൽവേ സേവാ വിഭാഗം തങ്ങളുടെ ഔദ്യോഗിക പേജിലൂടെ പരാതിക്കാരനോട് സംഭവത്തിന്‍റെ തീയതി, ട്രെയിൻ നമ്പർ, പിഎൻആർ നമ്പർ തുടങ്ങിയ കൃത്യമായ വിവരങ്ങൾ ആവശ്യപ്പെട്ടു.

കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. ബംഗളൂരു പോലീസും ഈ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പൊതുമുതൽ ഉപയോഗിക്കുമ്പോൾ പുലർത്തേണ്ട സാമാന്യ മര്യാദകളും ചട്ടങ്ങളും ആർക്കും ലംഘിക്കാനാവില്ലെന്നും, നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്നും തെളിയിക്കുന്ന നടപടികളുണ്ടാകണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.

Latest News

Corehub Up