Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K SUDHAKARAN

ഒന്നല്ല ഒരുപാട് സതീശന്മാരുണ്ടെന്ന് കെ.സുധാകരന്‍; കെസിയെ പിന്തുണച്ച് കത്ത് നൽകി

തിരുവനന്തപുരം: മുഖ്യമന്ത്രി ചര്‍ച്ചയില്‍ വി.ഡി.സതീശനെതിരായ നിലപാട് വ്യക്തമാക്കി കെ.സുധാകരന്‍. കേരളത്തില്‍ ഒന്നല്ല ഒരുപാട് സതീശന്മാരുണ്ടെന്ന് സുധാകരന്‍ പ്രതികരിച്ചു.

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടായിരുന്നു സുധാകരന്റെ പ്രതികരണം. കേരളത്തിലെ സാഹചര്യം വ്യക്തമായി എഐസിസി നിരീക്ഷകരെ അറിയിച്ചെന്നും സുധാകരന്‍ വ്യക്തമാക്കി.

അതേസമയം കെ.സി.വേണുഗോപാലിനെ പിന്തുണച്ചുകൊണ്ട് നിരീക്ഷകര്‍ക്ക് സുധാകരന്‍ കത്ത് നല്‍കിയെന്നാണ് വിവരം. ഇന്ദിരാഭവനില്‍ കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷിയോഗം അല്‍പസമയത്തിനകം ചേരും. എഐസിസി നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് യോഗം. എംഎല്‍എമാരെ ഓരോരുത്തരെയായി നിരീക്ഷകര്‍ കാണും.

Kerala

രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച; ചില ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ടെന്ന് കെ. സുധാകരൻ

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ളവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരണവുമായി കെ.സുധാകരന്‍ എംപി. രാഹുല്‍ ഗാന്ധിയെ കണ്ടതില്‍ അതീവ സന്തോഷമുണ്ടെന്ന് സുധാകരന്‍ പറഞ്ഞു. കൂടിക്കാഴ്ചയില്‍ തനിക്ക് ചില ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചില സഹായങ്ങള്‍ ചെയ്യാം എന്ന് പാര്‍ട്ടി അറിയിച്ചു. ആ ഉറപ്പുകള്‍ എപ്പോള്‍ പ്രാവര്‍ത്തികമാകും എന്നറിയില്ല. പ്രാവര്‍ത്തികമായാലും ഇല്ലെങ്കിലും സന്തോഷമുണ്ട്. താന്‍ പാര്‍ട്ടിക്ക് വിധേയനാണെന്നും സുധാകരന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ കേരളത്തിന്‍റെ ഭാവി ചര്‍ച്ച ചെയ്തുവെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയിലെ എന്‍റെ സ്ഥാനം തീരുമാനിക്കേണ്ടത് നേതൃത്വമാണ്. നേതാക്കള്‍ക്ക് മുന്നില്‍ താന്‍ ആവശ്യങ്ങളൊന്നും മുന്നോട്ടുവെച്ചിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയിലെ സീനിയര്‍ നേതാവിനെ പരിഗണിക്കണം എന്നാണ് തന്‍റെ നിലപാടെന്ന് സുധാകരന്‍ പ്രതികരിച്ചു. പാര്‍ട്ടി ആവശ്യപ്പെട്ടതിനാലാണ് കണ്ണൂരില്‍ മത്സരിക്കാത്തതെന്നും സുധാകരന്‍ വ്യക്തമാക്കി.

ഇന്ന് വൈകിട്ടോടെയായിരുന്നു രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായുള്ള കെ. സുധാകരന്റെ കൂടിക്കാഴ്ച. കുടുംബസമേതമായിരുന്നു സുധാകരന്‍ ഡല്‍ഹിയില്‍ എത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്.

ഖാര്‍ഗെയായിരുന്നു സുധാകരനെ അടിയന്തരമായി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ജീവിതം മുഴുവന്‍ പോരാടിയ നേതാവാണ് കെ. സുധാകരന്‍ എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

യഥാര്‍ഥ പോരാളിയാണ് സുധാകരന്‍. യുഡിഎഫ് ഒറ്റക്കെട്ടാണെന്നും കേരളത്തില്‍ നൂറ് സീറ്റുകളോടെ കോണ്‍ഗ്രസ് വന്‍ വിജയം നേടുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

 

National

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ. സുധാകരൻ; ഖാർഗെയെയും കണ്ടു

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ. സുധാകരൻ എംപി. കുടുംബവുമായി ഡൽഹിയിലെത്തിയാണ് സുധാകരൻ രാഹുലിനെ കണ്ടത്. കോൺഗ്ര്സ ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും സുധാകരൻ കണ്ടു.

കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ജീവിതം മുഴുവൻ പോരാടിയ നേതാവാണ് കെ സുധാകരനെന്നും യഥാർഥ കോൺഗ്രസ് പോരാളിയാണെന്നും രാഹുൽ ഗാന്ധി എക്സില്‍ കുറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ പൂർണ സഹകരണം ഉറപ്പാക്കാനാണ് കൂടിക്കാഴ്ച.

കെ.സി. വേണുഗോപാലും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. നേരത്തെ സുധാകരനെ സ്റ്റാർ ക്യാംപെയ്നർ ആക്കിയത് ശ്രദ്ധേയമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒറ്റക്കെട്ടെന്നും നൂറിലധികം സീറ്റ് നേടി വിജയിക്കുമെന്നും രാഹുൽ എക്സില്‍ കുറിച്ചു.

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സുധാകരന്‍ പാര്‍ട്ടിയോട് ഇടഞ്ഞിരുന്നു. ഈ വിഷയത്തില്‍ കുറേ ദിവസം ഡല്‍ഹിയില്‍ തന്നെ തുടര്‍ന്ന സുധാകരന്‍ ഒടുവില്‍ ഹൈക്കമാന്‍ഡ് പറഞ്ഞത് അനുസരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും പിന്മാറുകയായിരുന്നു.

സുധാകരന് മത്സരിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും എംപിമാര്‍ മത്സരിക്കേണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ഹൈക്കമാന്‍ഡ്. പിന്നീട് സുധാകരന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങളില്‍ സജീവമാകുകയായിരുന്നു.

National

കെ. സുധാകരൻ സ്ഥാനാർഥിയാകില്ല‍? നിലപാട് വ്യക്തമാക്കാതെ ഹൈക്കമാൻഡ്

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും കണ്ണൂർ ലോക്സഭാംഗവുമായ കെ. സുധാകരന്‍റെ സ്ഥാനാർഥിത്വത്തെ സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷം. സിറ്റിംഗ് എംപിമാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന തീരുമനാനത്തോട് വഴങ്ങാത്തതിനെ തുടർന്ന് കെ. സുധാകരനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡ് വിട്ട‌ുവീഴ്ചയ്ക്ക് തയ്യാറായതായാണ് മുൻപ് വന്ന വാർത്തകൾ. എന്നാൽ കണ്ണൂർ ഉൾപ്പെടെയുള്ള സീറ്റുകളിലേക്കുള്ള രണ്ടാമത് സ്ഥാനാർഥി പട്ടിക പുറത്തു വിടാൻ ഇനിയും എഐസിസി തയ്യാറകാത്ത സാഹചര്യത്തിലാണ് കെ. സുധാകരനെ മത്സരിപ്പേക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് വീണ്ടും കേന്ദ്ര നേതൃത്വം എത്തിയതായുള്ള സൂചന.

മുതിർന്ന കോൺഗ്രസ് നേതാവും എഐസിസി പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവുമായ എ.കെ. ആന്‍റണിയു‌ട‌െ ഇ‌ടപെ‌ലിനെ തു‌ടർന്നാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വം കെ. സുധാരന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ഇളവ് നൽ‌കാമെന്ന തീരുമാനത്തിലേക്ക് എത്തിയത്. എന്നാൽ ഈ നിലപാടിൽ നിന്നുമുള്ള ഹൈക്കമാൻഡിന്‍റെ ഇപ്പോഴുള്ള പിന്മാറ്റത്തിന്‍റെ കാരണം ഇനിയും വ്യക്തമല്ല. ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ കെ.സുധാകരന്‍ ഈ വിഷയത്തിൽ ഉട‌ൻ വാർത്താ സമ്മേളനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

Kerala

ഇടപെട്ട് ആന്‍റണി, കീഴടങ്ങി ഹൈക്കമാൻഡ്; കണ്ണൂരിൽ സുധാകരൻ തന്നെ

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനു പിന്നാലെ കെ. സുധാകരൻ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. കണ്ണൂരിൽ സുധാകരന് സീറ്റ് നല്കുമെന്നാണ് സൂചന. മുതിർന്ന നേതാവ് എ.കെ. ആന്‍റണിയുടെ ഇടപെടലിനെ തുടർന്നാണ് ഹൈക്കമാൻഡ് വഴങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.

അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ടുപോയ സുധാകരനെ എ.കെ. ആന്‍റണി വിളിച്ച് സംസാരിക്കുകയായിരുന്നു. കടുത്ത നീക്കം പാടില്ലെന്ന് സുധാകരനോട് അഭ്യർഥിച്ചെന്നും മൂന്നാം പിണറായി സർക്കാർ വരരുതെന്ന് ആവശ്യപ്പെട്ടെന്നും എ.കെ. ആന്‍റണി മാധ്യമങ്ങളോടു പറഞ്ഞു.

കണ്ണൂർ കോർപറേഷൻ മുൻ മേയർ ടി.ഒ. മോഹനനെയാണ് കണ്ണൂരിൽ സ്ഥാനാർഥിയായി പരിഗണിച്ചിരുന്നത്. നേരത്തെ സുധാകരനൊപ്പമായിരുന്ന മോഹനൻ സമീപകാലത്ത് വേണുഗോപാൽ ഗ്രൂപ്പിനൊപ്പമായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്കും താൻ നിർദേശിക്കുന്നു ആളുകൾക്കും സീറ്റ് നല്കാത്തതിൽ കടുത്ത അമർഷത്തിലായിരുന്നു സുധാകരൻ. എംപിമാർ മത്സരിക്കേണ്ടന്ന ഹൈക്കമാൻഡിന്‍റെ കർശന തീരുമാനത്തിലാണ് കെ. സുധാകരന് സീറ്റ് നല്കേണ്ടന്ന് നേരത്തെ തീരുമാനിച്ചിരുന്നത്. കെ. സുധാകരന് സീറ്റ് കൊടുത്താൽ മറ്റ് എംപിമാർക്കും സീറ്റ് കൊടുക്കേണ്ടി വരുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചതോടെ സുധാകരന് സീറ്റ് കൊടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

ആദ്യഘട്ടം ഡൽഹിയിൽ നടന്ന ചർച്ചയിൽ എംപിമാർ മത്സരിക്കേണ്ടന്ന ദേശീയ നേതൃത്വത്തിന്‍റെ തീരുമാനത്തിൽ‌ പ്രതിഷേധിച്ച് സുധാകരൻ കണ്ണൂരിലേക്ക് മടങ്ങിയിരുന്നു. തുടർന്ന്, കണ്ണൂർ നടാലിലെ വീട്ടിലെത്തി വൈകാരികമായി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സുധാകരന്‍റെ വൈകാരിക പ്രതികരണത്തിൽ കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും വീട്ടിലേക്ക് എത്തിച്ചേർന്നിരുന്നു. ഇതിനിടയിൽ, ഡൽഹിയിൽ നിന്നും വിളിക്കുകയും ചെയ്തിരുന്നു.

തനിക്ക് സീറ്റില്ലെങ്കിൽ താൻ നിർദേശിക്കുന്ന ആളുകൾക്ക് സീറ്റ് നല്കണമെന്നായിരുന്നു സുധാകരന്‍റെ പ്രധാന നിർദേശം. ഇതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് വീണ്ടും ഡൽഹിക്ക് പോയത്. എന്നാൽ, പാർട്ടി നേതൃത്വം വഴങ്ങാതെ വന്നതോടെയാണ് സുധാകരൻ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുമെന്ന് സൂചനകൾ വന്നത്. ഇന്ന് പന്ത്രണ്ടിന് മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിരുന്നു.

കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഏറെ സ്വാധീനമുള്ള നേതാവാണ് കെ. സുധാകരൻ. അതിനാൽ, സുധാകരന് ഇടഞ്ഞാൽ കോൺഗ്രസിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. സുധാകരനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിലും വ്യാപകമായി ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു. കൂടാതെ, കഴിഞ്ഞ ദിവസം സുധാകരൻ അനുകലികളുടെ പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു.

നിലവിൽ, സുധാകരൻ അനുകൂലികളുടെ പ്രകടനത്തിലെ പ്രധാന മുദ്രാവാക്യം കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിനെതിരേയായിരുന്നു. സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂർ മണ്ഡലത്തിലും സുധാകരന്‍റെ പോസ്റ്ററുകൾ ഉയർന്നിരുന്നു. സുധാകരന് സീറ്റില്ലെങ്കിൽ സണ്ണി ജോസഫ് നിയമസഭയിൽ എത്തില്ലെന്നായിരുന്നു മുദ്രാവാക്യം.

Kerala

കണ്ണൂരിൽ സുധാകരന് സീറ്റില്ലെങ്കിൽ... കോൺഗ്രസിന് എന്തു സംഭവിക്കും?

കണ്ണൂർ: തനിക്കും താൻ നിർദേശിക്കുന്നു ആളുകൾക്കും സീറ്റ് നല്കാത്തതിൽ കടുത്ത അതൃപ്തിയിൽ‌ കെ. സുധാകരൻ. എംപിമാർ മത്സരിക്കേണ്ടന്ന ഹൈക്കമാൻഡിന്‍റെ കർശന തീരുമാനത്തിലാണ് കെ. സുധാകരന് സീറ്റ് നല്കേണ്ടന്ന് ഒടുവിൽ തീരുമാനിച്ചത്.

സുധാകരന് സീറ്റ് നല്കാതിരുന്നാലുള്ള പരിണിതഫലങ്ങളെക്കുറിച്ച് കോൺഗ്രസ് നേതാക്കൾ സംസ്ഥാന നേതാക്കളുമായി സംസാരിച്ചു. കെ. സുധാകരന് സീറ്റ് കൊടുത്താൽ മറ്റ് എംപിമാർക്കും സീറ്റ് കൊടുക്കേണ്ടി വരുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചതോടെ സുധാകരന് സീറ്റ് കൊടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

ആദ്യഘട്ടം ഡൽഹിയിൽ നടന്ന ചർച്ചയിൽ എംപിമാർ മത്സരിക്കേണ്ടന്ന ദേശീയ നേതൃത്വത്തിന്‍റെ തീരുമാനത്തിൽ‌ പ്രതിഷേധിച്ച് സുധാകരൻ കണ്ണൂരിലേക്ക് മടങ്ങിയിരുന്നു. തുടർന്ന്, കണ്ണൂർ നടാലിലെ വീട്ടിലെത്തി വൈകാരികമായി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. സുധാകരന്‍റെ വൈകാരിക പ്രതികരണത്തിൽ കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും വീട്ടിലേക്ക് എത്തിച്ചേർന്നിരുന്നു. ഇതിനിടയിൽ, ഡൽഹിയിൽ നിന്നും വിളിക്കുകയും ചെയ്തിരുന്നു.

തനിക്ക് സീറ്റില്ലെങ്കിൽ താൻ നിർദേശിക്കുന്ന ആളുകൾക്ക് സീറ്റ് നല്കണമെന്നായിരുന്നു സുധാകരന്‍റെ പ്രധാന നിർദേശം. ഇതിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് വീണ്ടും ഡൽഹിക്ക് പോയത്. എന്നാൽ, സുധാകരനും സുധാകരൻ നിർദേശിച്ച ആളുകൾക്കും സീറ്റ് നല്കിയില്ല.

കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഏറെ സ്വാധീനമുള്ള നേതാവാണ് കെ. സുധാകരൻ. അതിനാൽ, സുധാകരൻ വൈകാരികമായി പ്രതികരിച്ചാൽ അത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ബാധിക്കും. സുധാകരനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിലും നഗരത്തിലും വ്യാപകമായി ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു. കൂടാതെ, കഴിഞ്ഞ ദിവസം സുധാകരൻ അനുകലികളുടെ പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു.

നിലവിൽ, സുധാകരൻ അനുകൂലികളുടെ പ്രകടനത്തിലെ പ്രധാന മുദ്രാവാക്യം കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിനെതിരേയായിരുന്നു. സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂർ മണ്ഡലത്തിലും സുധാകരന്‍റെ പോസ്റ്ററുകൾ ഉയർന്നിരുന്നു. സുധാകരന് സീറ്റില്ലെങ്കിൽ സണ്ണി ജോസഫ് നിയമസഭയിൽ എത്തില്ലെന്നായിരുന്നു മുദ്രാവാക്യം.

നിലവിൽ, കെ. സുധാകരന് ധാരാളം അനുയായികൾ ഉള്ള മണ്ഡലമാണ് പേരാവൂരും കണ്ണൂരും. സുധാകരൻ മത്സരിച്ചില്ലെങ്കിൽ എന്താകും. മണ്ഡലങ്ങളിലെ സുധാകരൻ ഇംപാക്‌ട് എന്ന് കാത്തിരുന്ന് കാണാം.

ടി.ഒ. മോഹനൻ കണ്ണൂരിൽ? 

സുധാകരന് പകരം കണ്ണൂർ കോർപറേഷൻ മുൻ മേയർ ടി.ഒ. മോഹനൻ കണ്ണൂരിൽ സ്ഥാനാർഥിയാകുമെന്നാണ് സൂചന. നേരത്തെ സുധാകരനൊപ്പമായിരുന്ന വേണുഗോപാൽ സമീപകാലത്ത് വേണുഗോപാൽ ഗ്രൂപ്പിനൊപ്പമായിരുന്നു.

നിലവിൽ, ബിജെപി കണ്ണൂർ മണ്ഡലത്തിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രചാരണം തുടങ്ങിയിട്ടില്ല. സുധാകരനുമായി ബിജെപി നേതാക്കൾ ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നാണ് സൂചന. മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള നീക്കവും സുധാകരൻ നടത്തുന്നുണ്ട്.

Kerala

താൻ സീറ്റിനായി ഇതുവരെ ഭിക്ഷാടനം നടത്തിയിട്ടില്ല; കെ. സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ  

 

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റിനായി നേതൃത്വത്തിനോട് ഇടഞ്ഞുനിൽക്കുന്ന കെ. സുധാകരൻ എംപിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ.

പാർട്ടിക്കുള്ളിൽ പ്രശ്നമുണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ പറയണമെന്നും പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. മാധ്യമങ്ങളെ കാണുമ്പോൾ എല്ലാം മറക്കരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടു.

താൻ സീറ്റിനായി ഇത്രയും കാലത്തിനിടെ ഭിക്ഷാടനം നടത്തിയിട്ടില്ല. ഇപ്പോൾ ഇക്കാര്യങ്ങൾ പറയേണ്ട സാഹചര്യമല്ല എന്ന് തനിക്കറിയാം. താൻ സീറ്റിനായി ആരോടും സമ്മർദം ചെലുത്തിയിട്ടില്ല. മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടാണ് താൻ ഇതുവരെ മത്സരിച്ചിട്ടുള്ളതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഇന്ദിരാഗാന്ധി നേരിട്ട ആവശ്യപ്പെട്ടിട്ടാണ് താൻ ചിറ്റൂരിൽ മത്സരിച്ചത്. തുടർന്നുള്ള മത്സരങ്ങളും പാർട്ടി ആവശ്യപ്പെട്ടത് പ്രകാരമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.

 

 

Kerala

'കനത്ത തിരിച്ചടി നേരിടേണ്ടി വരും'; കെ. സുധാകരനെ അനുകൂലിച്ച് വീണ്ടും ബോർഡുകൾ

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിന് പിന്നാലെ കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ അനുകൂലിച്ച് പേരാവൂർ മണ്ഡലത്തിൽ ഫ്ലക്സ് ബോർഡുകൾ.

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മത്സരിക്കുന്ന മണ്ഡലമാണ് പേരാവൂർ. മണ്ഡലത്തിൽ കൊട്ടിയൂർ ചുങ്കക്കുന്ന് മുതൽ അമ്പായത്തോട് വരെയുള്ള പ്രദേശങ്ങളിലാണ് കെ.സുധാകരനെ അനുകൂലിച്ച് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.

എട്ടോളം ബോർഡുകളാണ് സണ്ണി ജോസഫിന്‍റെ പ്രചാരണ ബോർഡുകൾക്ക് മുന്നിലായി പ്രത്യക്ഷപ്പെട്ടത്. "നട്ടുനനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും' എന്ന മുന്നറിയിപ്പോടെയാണ് ബോർഡുകൾ.

നേരത്തെ കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിലും ഇത്തരത്തിൽ ബോർഡുകൾ ഉയർന്നിരുന്നു. കെ. സുധാകരനെ മത്സരരംഗത്തുനിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങൾക്കെതിരെയുള്ള അണികളുടെ ഈ പരസ്യ പ്രതികരണം കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Kerala

സുധാകരൻ ഡൽഹിക്ക്, പിന്തുണയറിയിച്ച് ഡിസിസി ഓഫീസിന് മുന്നിൽ ഫ്ളക്സ്

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടന്ന് തീരുമാനം. സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിന് ഹൈക്കമാൻഡ് അംഗീകാരം നൽകി. കെ. സുധാകരന്‍ രാവിലെ ഡല്‍ഹിയിലെത്തുമെന്നാണ് സൂചന. സുധാകരനെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി അനുനയിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമമെന്നാണ് സൂചന.

അതേസമയം, മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച കെ.സുധാകരന് പിന്തുണയറിയിച്ച് കണ്ണൂര്‍ ഡിസിസി ഓഫിസിന് മുന്നില്‍ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. കണ്ണൂരിന്‍റെ ഹൃദയമാണ് കെഎസ് എന്നും പിണറായിയെ താഴെയിറക്കാന്‍ പടനായകന്‍ എത്തുന്നുവെന്നുമാണ് ഫ്ലക്സിലെ വാചകം.

Kerala

വഴങ്ങാതെ സുധാകരൻ; കണ്ണൂർ വിട്ടു കൊടുക്കില്ലെന്ന് ആവർത്തിച്ച് എംപി

കണ്ണൂർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് മുൻ‌ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി. ഒരു അനുനയത്തിനും താനില്ലെന്നും കണ്ണൂർ‌ വിട്ടു കൊടുക്കില്ലെന്നുമാണ് സുധാകരന്‍റെ നിലപാട്.

സീറ്റിൽ തീരുമാനമാകുന്നത് വരെ ഡൽഹിയിലേക്കുള്ള യാത്ര തന്നെ അദ്ദേഹം റദ്ദ് ചെയ്തിരിക്കുകയാണ്. ദേശീയ നേതൃത്വം ഇടപെട്ടില്ലെങ്കിൽ അനുകൂല നിലപാടുള്ളവരുടെ യോഗം വിളിയ്ക്കാനുള്ള നിർണായക നീക്കം നടത്താനൊരുങ്ങുകയാണ് സുധാകരൻ.

അതേ സമയം സുധാകരന് വഴങ്ങേണ്ടതില്ല എന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഹൈക്കമാൻഡ്. സുധാകരനുമായി ഫോണിൽ സംസാരിക്കാനുൾപ്പെടെ ദേശീയ നേതൃത്വം തയാറായിട്ടില്ല.

സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണുമെന്നും സൂചനയുണ്ട്. അടൂർ പ്രകാശിന് മാത്രം ഇളവ് നൽകിയേക്കുമെന്ന അഭ്യൂഹം സുധാകരനെ പ്രകോപിപ്പിച്ചെന്നാണ് സൂചന. കോണ്‍ഗ്രസിന് കുരുക്കായിരിക്കുകയാണ് സ്ഥാനാര്‍ഥി നിര്‍ണയം.

സമ്മര്‍ദ്ദത്തിനും പോസ്റ്റര്‍ പ്രതിഷേധത്തിനും വഴങ്ങേണ്ടെന്ന തീരുമാനത്തിലാണ് സംസ്ഥാന നേതൃത്വം. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്നത് ഗുണം ചെയ്യില്ല എന്ന് അഭിപ്രായത്തിൽ മാറ്റമില്ലാതെ തുടരുകയാണ് കെപിസിസി നേതൃത്വം.

തുടർ ചർച്ചകൾക്കായി സുധാകരനോട് തിങ്കളാഴ്ച ഡൽഹിയിൽ എത്താനാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നത്. സുധാകരൻ പിടിവാശി തുടരുന്നതിൽ ജില്ലയിലെ നേതാക്കൾക്കും അതൃപ്തിയുണ്ട്. അനാവശ്യ വിവാദം ഉണ്ടാക്കുന്നുവെന്നാണ് വിലയിരുത്തൽ.

 

Kerala

അനുനയശ്രമങ്ങൾ വിഫലം; രാഹുൽ ഗാന്ധിയെ കാണാനും തയാറാകാതെ കെ. സുധാകരൻ 

കണ്ണൂർ: കോൺഗ്രസ് നേതൃത്വത്തിന്‍റെ അനുനയശ്രമങ്ങൾക്ക് വഴങ്ങാതെ മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. നിയമസഭയിൽ മത്സരിക്കണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുന്ന കെ.സുധാകരൻ രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തില്ല.

തിങ്കളാഴ്ചയാണ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താൻ സുധാകരന് ക്ഷണം ലഭിച്ചത്. എന്നാൽ ക്ഷണം കെ.സുധാകരൻ നിരസിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഡൽഹിയിൽ ഹൈക്കമാൻ‌ഡുമായുള്ള ചർച്ചകൾ പൂർത്തിയാക്കാതെ സുധാകരൻ നാട്ടിലേക്ക് മടങ്ങിയിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് സുധാകരന് ക്ഷണം ലഭിച്ചത്. ഡൽഹിയിലേക്ക് പോകാനിരുന്ന സുധാകരൻ ശനിയാഴ്‌ച രാവിലെയോടെ തീരുമാനം മാറ്റുകയായിരുന്നു.

രാഹുൽഗാന്ധിയെ കണ്ടാലും അനുകൂല തീരുമാനമുണ്ടാകില്ലെന്നതാണ് ഡൽഹിയിലേക്ക് പോകുന്നതിൽ നിന്ന് സുധാകരനെ പിന്തിരിച്ചതെന്നാണ് വിവരം. അതേസമയം രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ നേരിട്ട് ഇടപെട്ട് അനുനയ ശ്രമങ്ങൾ തുടരുന്നുണ്ട്.

Kerala

ആ പോസ്റ്റര്‍ സിപിഎമ്മുകാര്‍ കൊണ്ടുവച്ചതാകും, കെ. സുധാകരന്‍ പറവൂരിലാണ് സീറ്റ് ചോദിച്ചതെങ്കില്‍ മാറികൊടുക്കാം: വി.ഡി. സതീശന്‍

കൊച്ചി: പറവൂരില്‍ കെ. സുധാകരന് അനുകൂലമായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആ പോസ്റ്റര്‍ സിപിഎമ്മുകാര്‍ കൊണ്ടുവച്ചതാകും എന്നാണ് സതീശന്‍ പറയുന്നത്. കെ സുധാകരന്‍ പറവൂരിലാണോ സീറ്റ് ചോദിച്ചത്, അങ്ങനെയാണെങ്കില്‍ മാറികൊടുക്കാമെന്ന് സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കെ. സുധാകരന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് എന്താണ് കുഴപ്പം. കണ്ണൂരിനെ പറ്റി അദ്ദേഹം വികാരഭരിതമായി പറഞ്ഞിരിക്കുന്നു. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ലമെന്‍റ് മണ്ഡലമാണത്. അദ്ദേഹം ഇന്നലെ പറഞ്ഞത് അദ്ദേഹമല്ല പോസ്റ്റ് ഇട്ടത് എന്നാണ്.

പറവൂരില്‍ അദ്ദേഹത്തിന് അനുകൂലമായി പോസ്റ്റര്‍ എങ്ങനെ വന്നുവെന്ന് അറിയില്ല. സിപിഎമ്മുകാര്‍ കൊണ്ടുവയ്ക്കുന്നതാകും. പറവൂരില്‍ പോസ്റ്റര്‍ വച്ചിട്ട് എന്താ കാര്യം. പറവൂരിലാണോ അദ്ദേഹം സീറ്റ് ചോദിച്ചത്. അങ്ങനെയാണെങ്കില്‍ ഞാന്‍ മാറി കൊടുക്കാമെന്ന് സതീശന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയോ എല്‍എഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയോ ചെയ്താല്‍ 24 മണിക്കൂറിനകം തങ്ങളുടെ സ്ഥാനാര്‍ഥികള്‍ റെഡിയാണെന്നും സതീശന്‍ വ്യക്തമാക്കി. പല സ്ഥലത്തും സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. ആര് മത്സരിക്കണം എന്നൊക്കെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്.

കെപിസിസി അധ്യക്ഷൻ പറഞ്ഞതു പോലെ ആരും സ്വയം സ്ഥാനാര്‍ഥികള്‍ ആയി പ്രഖ്യാപിക്കണ്ട. പാര്‍ട്ടി തീരുമാനിക്കുന്നവരാണ് സ്ഥാനാര്‍ഥികള്‍. എംപിമാര്‍ മത്സരിക്കണ്ട കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ദേശീയ നേത്യത്വമാണ്. തങ്ങള്‍ക്ക് അതില്‍ അധികാരമില്ലെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

Kerala

സമ്മർദ നീക്കവുമായി സുധാകരൻ; പൊതുപരിപാടികൾ ഒഴിവാക്കി

കണ്ണൂര്‍: സീറ്റ് നല്‍കാത്തതിലുള്ള പരിഭവം തുടർന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. പൊതുപരിപാടികൾ ഒഴിവാക്കി വീട്ടിൽ തുടരുകയാണ് സുധാകരൻ. അണികളെയും തന്‍റെ മറ്റ് അനുയായികളെയും ചേര്‍ത്ത് പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കാനാണ് സുധാകരന്‍റെ നീക്കം.

എന്നാല്‍ ഡല്‍ഹിയില്‍ വച്ച് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷം മാത്രമെ മറ്റ് പ്രതികരണങ്ങള്‍ നടത്തുകയുള്ളൂ എന്നാണ് സുധാകരന്‍റെ തീരുമാനം.ഏത് ഫോര്‍മുല വച്ചാലും നിലപാടില്‍ നിന്ന് വ്യതിചലിക്കില്ലെന്ന തീരുമാനത്തിലാണ് സുധാകരന്‍.

കഴിഞ്ഞ ദിവസം പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിലൂടെ കണ്ണൂരുമായി തനിക്കുള്ള വൈകാരിക ബന്ധത്തെക്കുറിച്ച് സുധാകരന്‍ വിശദീകരിച്ചിരുന്നു. ഇത് കൂടാതെ മറ്റ് പ്രതികരണങ്ങളൊന്നും നടത്താന്‍ സുധാകരന്‍ തയാറായിരുന്നില്ല. എന്നാല്‍ കണ്ണൂരില്‍ സുധാകരന് കൂടി താല്‍പര്യമുള്ള ഒരാളെ സ്ഥാനാർഥിയാക്കാമെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു.

പക്ഷെ ഈ ഓഫര്‍ സ്വീകരിക്കാൻ സുധാകരന്‍ തയാറല്ലെന്നാണ് വിവരം. കണ്ണൂരില്‍ തന്നെ മത്സരിപ്പിച്ചില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് സുധാകരന്‍.

അതേസമയം കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന സ്‌ക്രീനിംഗ് യോഗത്തില്‍ 20 സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ തീരുമാനമായതായാണ് പുറത്തുവരുന്ന സൂചന.

Kerala

അനുനയ നീക്കവുമായി രാഹുൽ ഗാന്ധി; കെ. സുധാകരനെ ഡൽഹിയിലേയ്ക്ക് വിളിപ്പിച്ചു

ന്യൂഡൽഹി: കണ്ണൂർ സീറ്റിൽ മത്സരിക്കണമെന്ന ആവശ്യത്തിലുറച്ച് നിൽക്കുന്ന മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ അനുനയിപ്പിക്കാൻ നീക്കവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നേതൃത്വവുമായി തെറ്റി ഡൽഹിയിൽ നിന്ന് മടങ്ങിയ സുധാകരനെ വീണ്ടും ഡൽഹിയിലേയ്ക്ക് വിളിപ്പിച്ചിരിക്കുകയാണ് രാഹുൽ.

തിങ്കളാഴ്ച ഡൽഹിയിൽ എത്താനാണ് സുധാകരനോട് നിർദേശിച്ചിട്ടുള്ളത്. ഡൽഹിയിലെത്താൻ രാഹുൽ നേരിട്ട് നിർദേശിക്കുകയായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും സുധാകരനുമായി ചർച്ച നടത്തും.

സുധാകരന് സീറ്റ് നൽ‌കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. അനുനയ നീക്കത്തിൽ നേതൃത്വം മുന്നോട്ട് വയ്ക്കാൻ‌ പോകുന്ന നിർദേശങ്ങൾ എന്തൊക്കെയായിരിക്കും എന്നതാണ് രാഷ്ട്രീയ ലോകം ഉറ്റുനൊക്കുന്നത്.

സ്ഥാനാർഥിത്വവുമായി നേതൃത്വവുമായി ബന്ധപ്പെട്ട് നേതൃത്വത്തോട് ഇടഞ്ഞ് ഡൽഹി വിട്ട സുധാകരൻ ഇന്ന് രാവിലെയാണ് കണ്ണൂരിലെ വീട്ടിലെത്തിയത്. തുടർന്ന് സുധാകരപക്ഷത്തുള്ള അനുയായികളോട് വീട്ടിലെക്കെത്താൻ ആഹ്വാനം ചെയ്തതിന്‍റെ പശ്ചാത്തലത്തിൽ പാർട്ടി പ്രവർത്തകർ വീട്ടിലേയ്ക്ക് ഒഴുകിയെത്തി.

കണ്ണൂരുമായുള്ള ബന്ധത്തെ സൂചിപ്പിച്ച് സുധാകരൻ ഫേസ്ബുക്കിൽ വൈകാരിക പോസ്റ്റും ഇട്ടിരുന്നു. എംപി സ്ഥാനമൊഴിഞ്ഞ് നിയമസഭയിലേക്ക് മത്സരിക്കണമെന്നാണ് സുധാകരന്‍റെ
ആവശ്യം. എന്നാൽ ഒരാൾക്ക് അനുമതി നൽകിയാൽ മറ്റു അഞ്ചു എംപിമാരും ഇതേ ആവശ്യമുന്നയിച്ച് രംഗത്തുണ്ട് എന്നതാണ് നേതൃത്വം നേരിടുന്ന വെല്ലുവിളി.

Kerala

ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരില്ല; വൈകാരിക പോസ്റ്റുമായി കെ. സുധാകരൻ

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. ഡൽഹിയിൽ നിന്ന് അതൃപ്തനായി നാട്ടിലേയ്ക്ക് തിരിച്ച മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുധാകരൻ എംപി വൈകാരികമായ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ നിലനിൽക്കുമ്പോൾ അത്തരം വിഷയങ്ങൾ ഒന്നും സ്പർശിക്കാതെ അതിവൈകാരികമായാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

കണ്ണൂർ എന്നത് എന്‍റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ് എന്നും എന്‍റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാൻ എനിക്കൊരിക്കലും സാധിക്കില്ല എന്ന് അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

കണ്ണൂർ എന്നത് എന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ്സ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതു പോലെ ഞാൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്മ്യൂണിസ്റ്റു കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നില്ക്കാൻ എനിക്കൊരിക്കലും സാധിക്കില്ല.

ഞാൻ ഉണരുമ്പോൾ എന്റെ കണ്ണിൽ തെളിയുന്നത് ജീവനും രക്തവും നൽകി നമ്മളൊരുമിച്ചു കെട്ടിപ്പടുത്ത നമ്മുടെ പാർട്ടിയുടെ സ്വപ്നങ്ങളാണ്. ഞാൻ കണ്ണടക്കുമ്പോൾ ഉൾക്കണ്ണിൽ തെളിഞ്ഞു വരുന്നത് കമ്മ്യൂണിസ്റ്റുകാർ നരനായാട്ട് നടത്തി കൊലപ്പെടുത്തിയ എന്‍റെ സഹപ്രവർത്തകരുടെ ചേതനയറ്റ മുഖവുമാണ്.

കണ്ണൂർ ഹൃദയരക്തം ഇറ്റി വീണ നമ്മുടെ മണ്ണാണ്. പൊരുതി വിജയിച്ച കോൺഗ്രസ്സുകാരുടെ ത്യാഗഭൂമിയാണ്. ആ മണ്ണിന് വേണ്ടി കോൺഗ്രസിന്‍റെ ത്രിവർണ്ണ പതാക നെഞ്ചിലേറ്റി കെ. സുധാകരൻ എന്നും മുന്നിൽ തന്നെ ഉണ്ടാകും. എന്‍റെ ചോരയും വിയർപ്പും വീണ മണ്ണിൽ, എന്റെ സഹപ്രവർത്തകരുടെ ചോരവീണ മണ്ണിൽ, ഉറ്റവരെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ ചങ്കു പിളർന്ന വിലാപങ്ങളുയർന്ന മണ്ണിൽ കെ.സുധാകരൻ തലയുയർത്തി നില്ക്കും.

എന്‍റെ പ്രസ്ഥാനത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിനിടയിൽ എന്‍റെ വീടിനെയും വീട്ടുകാരെയും കുറിച്ച് ഞാൻ ഈ നിമിഷം വരെ ചിന്തിച്ചിട്ടില്ല. എന്‍റെ കൈപിടിച്ച് വളർന്നവരും പ്രവർത്തിച്ചവരുമാണ് ഇന്ന് കണ്ണൂരിലുള്ള ഓരോ നേതാക്കളും. ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷെ എനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണ്.

Kerala

സുധാകരന്‍റെ മത്സര താത്പര്യത്തിൽ വലഞ്ഞ് കോൺഗ്രസ്; അനുനയത്തിന് രാഹുൽ ഗാന്ധി തന്നെ ഇടപെടും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടെന്ന കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം കാറ്റിൽ പറത്തി സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച കെ. സുധാകരൻ കെപിസിസി നേതൃത്വത്തിന് തലവേദനയാകുന്നു. മത്സരിക്കുമെന്ന് സുധാകരൻ വ്യക്തമാക്കിയതിന് പിന്നാലെ ഫാൻസ് സുധാകരനായി നവമാധ്യമങ്ങളിൽ പ്രചരണം തുടങ്ങി.

അധികാരമോഹം കൊണ്ടല്ല സുധാകരൻ മത്സരിക്കുന്നതെന്നും യുഡിഎഫ് അധികാരത്തിലെത്തുമ്പോൾ അദ്ദേഹവും ഭാഗമാകണമെന്ന് അണികൾ അഗ്രഹിക്കുന്നതുകൊണ്ടാണെന്നുമാണ് ഫാൻസിന്‍റെ വാദം.

അതേസമയം എംപിമാരെ മത്സരിപ്പിക്കേണ്ട എന്ന നിലപാടിൽ തന്നെയാണ് ഹൈക്കമാൻഡും കെപിസിസി നേതൃത്വവും. സുധാകരനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധി തന്നെ ഇടപെടുമെന്നും മുതിർന്ന നേതാവ് രമേശ് ചെന്നിത്തല അദ്ദേഹവുമായി സംസാരിക്കുമെന്നുമാണ് വിവരങ്ങൾ.

Kerala

നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്ന് മത്സരിക്കും: കെ. സുധാകരൻ

കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ആവർത്തിച്ച് മുൻ കെപിസിസി അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. സുധാകരൻ. കണ്ണൂരില്‍ മത്സരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും സുധാകരൻ പറഞ്ഞു.

എംപി സ്ഥാനത്തുള്ളവർ മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനം അറിയിച്ച സാഹചര്യത്തിൽ കെ.സുധാകരൻ മത്സരിക്കുമെന്ന് അറിയിച്ച് രംഗത്തെത്തിയത് ശ്രദ്ധേയമാണ്. കണ്ണൂരില്‍ മത്സരിക്കാന്‍ കഴിയും എന്ന പ്രതീക്ഷ 110 ശതമാനം ഉണ്ടെന്നും സുധാകരൻ വ്യക്തമാക്കി.

കണ്ണൂരില്‍ മത്സരിക്കാനുള്ള താത്പര്യം കെ. സുധാകരൻ നേരത്തെയും പങ്കുവച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാർത്ഥി നിര്‍ണയത്തിനായി സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ഉള്‍പ്പെടെ ചേരാനിരിക്കെയാണ് കെ.സുധാകരൻ കണ്ണൂരിൽ മത്സരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

Kerala

അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തത് രാഷ്ട്രീയപ്രേരിതം, കെപിസിസി അധ്യക്ഷനെ വരെ ചോദ്യം ചെയ്‌തേക്കും: കെ. സുധാകരൻ

കൊച്ചി: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തത് രാഷ്ട്രീയപ്രേരിതമെന്ന് കെ. സുധാകരന്‍. പലരും വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞേക്കുമെന്നും അന്വേഷണത്തില്‍ എല്ലാം പുറത്തുവരുമെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവേ സുധാകരന്‍ പറഞ്ഞു.

വായില്‍ തോന്നിയത് ആരെങ്കിലും പറയുന്നത് സത്യമല്ല. അന്വേഷണം വരട്ടെ അപ്പോള്‍ പറയാം. യുഡിഎഫ് കണ്‍വീനറെ മാത്രമല്ല, കെപിസിസി അധ്യക്ഷനെ വരെ ചോദ്യം ചെയ്‌തേക്കാം. അതൊരു ലീഗല്‍ പ്രോസസ് മാത്രമാണ്. സ്വാഭാവികമായും രാഷ്ട്രീയപ്രേരിതമുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, ചോദ്യം ചെയ്യലിനുശേഷം എസ്‌ഐടി അടൂര്‍ പ്രകാശിനെ വിട്ടയച്ചു. രണ്ടര മണിക്കൂര്‍ ആണ് എസ്‌ഐടി അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തത്. തിരുവനന്തപുരത്തെ എസ്‌ഐടി ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

Kerala

കോൺഗ്രസിൽ ചേരുമെന്നത് വ്യാജവാർത്ത; കൂടുതൽ പ്രതികരിക്കാനില്ലെന്ന് സി.കെ.പി. പത്മനാഭൻ

കണ്ണൂർ: കോൺഗ്രസിൽ ചേരുമെന്ന പ്രചരണങ്ങളെ തള്ളി മുതിർന്ന സിപിഎം നേതാവും മുൻ എംഎല്‍എയുമായ സി.കെ.പി. പത്മനാഭൻ. താൻ കോൺഗ്രസിലേക്ക് പോകുന്നുവെന്നത് വ്യാജ വാർത്തയാണെന്നും കള്ള വാർത്തയിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും പത്മനാഭൻ പറഞ്ഞു.

മുൻ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ തന്നെ സന്ദർശിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
വ്യക്തിപരമായ സന്ദർശനവും സംഭാഷണവുമാണ് നടന്നതെന്നും രോഗവസ്ഥയെ കുറിച്ച് സംസാരിച്ചതായും സി.കെ.പി. പത്മനാഭൻ അറിയിച്ചു.

സുധാകരൻ വീട്ടിൽ വന്നപ്പോൾ അന്വേഷിച്ചത് രോഗവിവരം മാത്രമാണ്. രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ചിട്ടില്ല. കൂട്ടത്തിൽ ഉണ്ടായിരുന്നവർ എടുത്ത ഫോട്ടോയാണ് പ്രചരിപ്പിച്ചത്. ആരാണ് വ്യാജ വാർത്തക്ക് പിന്നിലെന്ന് സഖാക്കൾ കണ്ടെത്തണമെന്നും പത്മനാഭൻ അഭിപ്രായപ്പെട്ടു.

തനിക്ക് പാർട്ടിയുടെ അംഗീകാരമുണ്ട്. ഒപ്പം വിമർശനങ്ങളും ഉണ്ട്. വ്യാജ വാർത്തയുടെ ഉറവിടം കണ്ടെത്താൻ നിയമനടപടിയിലേക്ക് പോകേണ്ടി വരുമെന്നും സി.കെ.പി. പത്മനാഭൻ കൂട്ടിച്ചേർത്തു.

 

Kerala

പാർട്ടി ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കും: കെ.സുധാകരൻ

കണ്ണൂർ: പാർട്ടി ആവശ്യപ്പെട്ടാൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. മുല്ലപ്പള്ളി രാമചന്ദ്രന് പിന്നാലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു കെ.സുധാകരൻ.

വ്യക്തിപരമായി തനിക്ക് മത്സരിക്കണമെന്നോ വേണ്ടെന്നോ ഇല്ലെന്ന് അറിയിച്ച കെ.സുധാകരൻ ഇക്കാര്യം തീരുമാനിക്കേണ്ടത് താനല്ല പാർട്ടിയാണെന്നും തനിക്ക് ഒരു പാർട്ടിയുണ്ടെന്നും പാർട്ടി പറയുന്നത് കേൾക്കുമെന്നും വ്യക്തമാക്കി.

നേരത്തെ സമാന വിഷയത്തിൽ പ്രതികരിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ താന്‍ മത്സരിക്കുമോ എന്നത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നാണ് അറിയിച്ചത്. കെപിസിസി പ്രസിഡന്‍റ് ആയിരുന്നതിനാലാണ് കഴിഞ്ഞ തവണ നിയമസഭയിലേക്ക് മത്സരിക്കാതിരുന്നത്.

നിലവില്‍ അത്തരം സാഹചര്യങ്ങളില്ലെന്നും മുല്ലപ്പള്ളി കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കള്‍ക്ക് ഒപ്പം തെരഞ്ഞെടുപ്പില്‍ സീനിയര്‍ നേതാക്കളും മത്സരിക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.

Kerala

മുഖ്യമന്ത്രിയുടെ 'സ്ത്രീലമ്പട' പരാമർശം അല്പത്തരം, യുഡിഎഫ് മികച്ച വിജയം നേടും: കെ. സുധാകരൻ

കണ്ണൂർ: മുഖ്യമന്ത്രിയുടെ "സ്ത്രീലമ്പട' പരാമർശം അൽപ്പത്തരമെന്ന് കെപിസിസി മുൻ അധ്യക്ഷൻ കെ. സുധാകരൻ എംപി. അദ്ദേഹത്തിന്‍റെ സംസ്ഥാനത്ത് അദ്ദേഹം തന്നെ അങ്ങനെ പറയുന്നു എന്ന് വെച്ചാൽ പിന്നെ എന്താണർഥം എന്നും സുധാകരൻ ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ, അടൂർ പ്രകാശ് വിവാദങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയാകില്ലെന്നും സുധാകരൻ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും. ശബരിമല സ്വർണപ്പാളി കവർച്ച അടക്കമുള്ള കാര്യങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയായിട്ടുണ്ടെന്നും സുധാകരൻ‌ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്കൊപ്പമുള്ളവർ തന്നെ കവർച്ചയ്ക്ക് കൂട്ടി നിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രണ്ട് സിപിഎം നേതാക്കൾ ജയിലിലും ആണല്ലൊയെന്നും സുധാകരൻ പറഞ്ഞു. കൂടുതൽ സിപിഎംകാർക്ക് സ്വർണ്ണക്കൊള്ളയിൽ പങ്കുണ്ടെന്നും സുധാകരൻ ആരോപിച്ചു. അന്വേഷണം പുരോഗമിക്കുന്പോൾ ഇത് വ്യക്തമാകുമെന്നും സുധാകരൻ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാര്യത്തിൽ പാർട്ടി നിലപാട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും താൻ പാർട്ടി നിലപാട് അംഗീകരിക്കുന്ന ആളാണെന്നും മുൻ കെപിസിസി അധ്യക്ഷൻ പറഞ്ഞു. വിഷയത്തിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും സുധാകരൻ പ്രതികരിച്ചു.

 

Kerala

മാങ്കൂട്ടത്തിലിന് തെറ്റുപറ്റി; രാഷ്ട്രീയജീവിതം അവസാനിപ്പിക്കരുതെന്നാണ് പറഞ്ഞതെന്ന് കെ. സുധാകരൻ

കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിലിന് ശിക്ഷയ്ക്ക് അർഹതയുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരൻ. രാഹുലിന് തെറ്റുപറ്റിയെന്നും എന്ന് കരുതി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കരുതെന്നാണ് താൻ പറഞ്ഞതെന്നും സുധാകരൻ വ്യക്തമാക്കി.

തനിക്ക് ഒരു വാക്കും നാക്കും മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ മുൻ കെപിസിസി അധ്യക്ഷൻ രാജ് മോഹൻ ഉണ്ണിത്താന് മറുപടി പറയുന്നില്ലെന്നും കൂട്ടിച്ചേർത്തു. എന്നാൽ കോൺഗ്രസ് നേതാക്കൾ രാഹുലിനെ തള്ളിപ്പറയുന്പോഴും കോൺഗ്രസ് മുഖപത്രം പിന്തുണയ്ക്കുന്നുണ്ട്.

രാഹുൽ മാങ്കൂട്ടത്തിനെതിരായ സിപിഎമ്മിന്‍റെ രാഷ്ട്രീയ ഗൂഢാലോചനയാണ് സംഭവമെന്നാണ് കോൺഗ്രസ് മുഖപത്രം വീക്ഷണം പറയുന്നത്. രാഹുലിനെ ന്യായീകരിച്ചാണ് വീക്ഷണത്തിലെ മുഖപ്രസംഗം.

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനെയും ബിജെപിയെയും ചരിത്ര ഭൂരിപക്ഷത്തിൽ തോൽപ്പിച്ചതായിരുന്നു രാഹുൽ ചെയ്ത കുറ്റമെന്നാണ് വീക്ഷണത്തിന്‍റെ വാദം. അപവാദങ്ങളിൽ പതറാതെയും വ്യക്തിഹത്യകളിൽ തളരാതെയും ജാഗ്രതയോടെ മുന്നോട്ട് പോവണമെന്നും മുഖപത്രത്തിൽ വ്യക്തമാക്കുന്നു.

Latest News

Corehub Up