District News
നെടുങ്കണ്ടം: അഴിയാത്ത കുരുക്കിൽ നെടുങ്കണ്ടത്തെ ഗതാഗതം. പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ഒരുപാടുണ്ടായെങ്കിലും താലൂക്കാസ്ഥാനമായ നെടുങ്കണ്ടം ടൗണിലെ സുഗമമായ യാത്രയ്ക്ക് നടപടികളൊന്നും ഉണ്ടായിട്ടില്ല. അനധികൃത പാർക്കിംഗിലും വിവിധയിടങ്ങളിൽ വഴിയരികിലെ ടാക്സി സ്റ്റാൻഡും അലക്ഷ്യമായ ഡ്രൈവിംഗും നെടുങ്കണ്ടം ടൗണിനെ വീർപ്പു മുട്ടിക്കുകയാണ്.
മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ അൻപതിലധികം സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങളും താലൂക്കാശുപത്രിയുമുള്ള നെടുങ്കണ്ടത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. അഞ്ച് റോഡുകൾ കൂടിച്ചേരുന്ന കിഴക്കേകവലയിലാണ് ഏറ്റവും വലിയ പ്രതിസന്ധി.
പ്രധാന റോഡുകളിൽനിന്നെല്ലാം ഒരേസമയം എത്തുന്ന വാഹനങ്ങൾ കിഴക്കേ കവലയിൽ കുടുങ്ങുന്നത് പതിവാണ്. സിവിൽ സ്റ്റേഷനിലേക്കും പോലീസ് സ്റ്റേഷനിലേക്കും താലൂക്ക് ആശുപത്രിയിലേക്കും തിരിയുന്ന ഇവിടെ സ്കൂൾ, ഓഫീസ് സമയങ്ങളിൽ ഗതാഗതം സ്തംഭിക്കുന്ന സ്ഥിതിയാണ്. മുൻപ് ഹോം ഗാർഡിന്റെ സേവനമുണ്ടായിരുന്നെങ്കിലും നിലവിൽ ഗതാഗതം നിയന്ത്രിക്കാൻ ആരുമില്ല. അലക്ഷ്യമായി തിരിക്കുന്ന വാഹനങ്ങൾ തർക്കങ്ങൾക്ക് കാരണമാകുന്നതും പതിവാണ്.
കിഴക്കേകവലയിൽ ട്രാഫിക് ഐലൻഡ് നിർമിക്കുമെന്ന് വർഷങ്ങൾക്കു മുൻപേ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ഇതുവരെ പദ്ധതി നടപ്പായിട്ടില്ല. നെടുങ്കണ്ടത്തിന്റെ അഭിമാനമായ സിന്തറ്റിക് ട്രാക്കിൽ പരിപാടികൾ നടക്കുമ്പോൾ സ്ഥിതി കൂടുതൽ വഷളാകും. സ്ഥാപനങ്ങൾക്ക് മുൻപിൽ അലക്ഷ്യമായി വാഹനങ്ങൾ നിർത്തിയിടുന്നത് വ്യാപാരത്തെ ദോഷകരമായി ബാധിക്കാറുണ്ടെന്നു വ്യാപാരികൾ പറയുന്നു. ടൗണിൽ ഭൂരിഭാഗം മേഖലകളിലും നടപ്പാതകൾ ഇല്ലെന്നതും പ്രതിസന്ധിയാണ്.
വരയില്ല
ടൗണിൽ എത്തുന്ന കാൽനടയാത്രക്കാർക്ക് യാതൊരു പരിഗണനയുമില്ലാത്ത രീതിയിലാണ് റോഡുകൾ. ബസ് സ്റ്റോപ്പുകളിലും സീബ്രാ ലൈനുകളിലും വരയുടെ പൊടിപോലുമില്ല. വരകൾ നോക്കി വാഹനങ്ങൾ നിർത്താത്തതും തോന്നിയ പടി ബസുകൾ നിർത്തുന്നതും പതിവാണ്.
സർവകക്ഷിയോഗം ചേരണം
ടൗണിലെ ഗതാഗത പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ സർവകക്ഷി യോഗം ചേർന്ന് ക്രമീകരണങ്ങൾ നടത്തണമെന്നത് നാളുകളായുള്ള ആവശ്യമാണ്. വിവിധ സ്ഥലങ്ങളിലുള്ള സ്റ്റാൻഡുകൾ ഏകീകരിക്കുന്നതിനും വൺവേ റോഡുകൾ, ബസ് സ്റ്റോപ്പുകൾഎന്നിവ ചിട്ടപ്പെടുത്തുന്നതിനും പൊതു പാർക്കിംഗ് കണ്ടെത്തുന്നതിനും സാധിച്ചാൽ ഗതാഗതതടസം പരിഹരിക്കാൻ കഴിയും.
പ്രതീക്ഷ ബജറ്റ് പ്രഖ്യാപനത്തിൽ
നെടുങ്കണ്ടത്ത് റിംഗ് റോഡ് നിർമിക്കുന്നതിന് രണ്ടു കോടി രൂപ ബജറ്റിൽ അനുവദിച്ചതാണ് നിലവിലെ ഏക പ്രതീക്ഷ. ജില്ലയിൽതന്നെ ഒരു പദ്ധതിക്ക് അനുവദിച്ചിരിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. റിംഗ് റോഡ് പൂര്‍ത്തിയായാല്‍ നെടുങ്കണ്ടത്തെ ഗതാഗത പ്രശ്നങ്ങള്‍ ഏറെ പരിഹരിക്കപ്പെടും. സ്കൂള്‍ ജംഗ്ഷനില്‍നിന്ന് ആരംഭിച്ച് ചക്കക്കാനം വഴി ബസ് സ്റ്റാൻഡിനു സമീപം എത്തുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
തകർന്നുകിടക്കുന്ന കരുണ ധ്യാനകേന്ദ്രം - സെന്റ് സെബാസ്റ്റ്യൻസ് പള്ളി - പടിഞ്ഞാറേക്കവല റോഡ് വീതി കൂട്ടി പുനർനിർമിക്കാനായാൽ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി പടിഞ്ഞാറേക്കവലയിൽനിന്നു താലൂക്ക് ആശുപത്രിയിലേക്കും സിവിൽ സ്റ്റേഷനിലേക്കും ഏറ്റവും കുറഞ്ഞ ദൂരത്തിൽ എത്താൻ കഴിയുന്ന ബൈപാസ് റോഡായി ഈ വഴി പ്രയോജനപ്പെടുത്താൻ കഴിയും.
District News
നെടുങ്കണ്ടം: ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നെടുങ്കണ്ടം പോലീസ് നടത്തിയ പരിശോധനയില്‍ വേദന സംഹാരി ഗുളികകളും സിറിഞ്ചുകളും കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. രണ്ടു കേസുകളിലായാണ് മൂന്നുപേര്‍ പിടിയിലായത്. 22 കാരായ നെടുങ്കണ്ടം പുതകില്‍ പ്രാഞ്ചി (ഫ്രാന്‍സിസ്), ചിറക്കുന്നേല്‍ അന്‍സില്‍, മഞ്ഞപ്പാറ മന്നിക്കല്‍ ജിബിന്‍ എന്നിവരെയാണ് നെടുങ്കണ്ടം എസ്ഐ ലിജോ പി. മാണിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി നെടുങ്കണ്ടം ഉമ്മാക്കട ഭാഗത്ത് റോഡരികില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നിന്ന പ്രാഞ്ചി, അന്‍സില്‍ എന്നിവരെ പരിശോധിച്ചപ്പോഴാണ് ഇവരുടെ പക്കലുണ്ടായിരുന്ന കവറില്‍നിന്നു ഗുളികയും സിറിഞ്ചുകളും അടങ്ങിയ പായ്ക്കറ്റുകളും കപ്പളത്തിന്റെ തണ്ട് ഘടിപ്പിച്ച കുപ്പികളും കണ്ടെടുത്തത്. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
വേദനസംഹാരി ഗുളികകള്‍ സോഡിയം ക്ലോറൈഡ് ലായനിയില്‍ ലയിപ്പിച്ചശേഷം ശരീരത്തിലേക്ക് കുത്തിവച്ച് ലഹരി കണ്ടെത്തുകയായിരുന്നു ഇവരുടെ രീതി. ഇതിനായി വേദന കുറഞ്ഞ ഇന്‍സുലിന്‍ ഇഞ്ചക്ഷന് സിറിഞ്ചുകളാണ് ഉപയോഗിച്ചിരുന്നത്. കവറില്‍നിന്നു കണ്ടെടുത്ത സിഗരറ്റ്, ബീഡി എന്നിവയില്‍ കഞ്ചാവ് നിറച്ചിട്ടുള്ളതായും കണ്ടെത്തി. പ്ലാസ്റ്റിക് കുപ്പിയില്‍ കപ്പളത്തണ്ട് ഘടിപ്പിച്ച് കഞ്ചാവ് കത്തിച്ച് വലിക്കുന്നതായും യുവാക്കള്‍ പറഞ്ഞു. വേദനസംഹാരി കുത്തിവച്ചശേഷം ഇങ്ങനെ കഞ്ചാവ് വലിച്ചാല്‍ രണ്ടു ദിവസത്തോളം ലഹരി നില്‍ക്കുമെന്നും യുവാക്കള്‍ പോലീസിനോട് പറഞ്ഞു.
കാന്‍സര്‍ ബാധിതര്‍ക്ക് കീമോതെറാപ്പിക്കുശേഷം നല്കുന്ന ടാപെന്റാഡോള്‍ എന്ന വേദനസംഹാരി ഗുളികകളാണ് ഇതിനായി ഇവര്‍ ഉപയോഗിച്ചിരുന്നത്. കട്ടപ്പനയിലെ മെഡിക്കല്‍ സ്റ്റോറില്‍നിന്നുമാണ് ഇവര്‍ ഈ ഗുളിക വാങ്ങിയത്. ഈ മെഡിക്കല്‍ സ്റ്റോര്‍ അടയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. ദിവാകര്‍ എന്നയാളാണ് 22,000 രൂപ നല്കി ഗുളിക വാങ്ങാന്‍ ഇവരെ പറഞ്ഞയച്ചതെന്നും പോലീസിനോട് സമ്മതിച്ചു.
ദിവാകറിനായുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഈ പ്രദേശത്തുനിന്നുതന്നെ മഞ്ഞപ്പാറ സ്വദേശി ജിബിനെ കഞ്ചാവ് വലിക്കുന്നതിനിടെ പിടികൂടിയത്. ഇയാളും സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ സംശയം.
പിടിച്ചെടുത്ത ഗുളികകള്‍ ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് കൈമാറി. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും വരും ദിവസങ്ങളിലും ശക്തമായ പരിശോധനകള്‍ തുടരുമെന്നും പോലീസ് പറഞ്ഞു.
District News
നെടുങ്കണ്ടം: ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി മാറുകയാണ് പഞ്ചായത്തും പൗരാവലിയും ചേര്‍ന്ന് നടത്തുന്ന നെടുങ്കണ്ടം ഫെസ്റ്റ്. ഏഴിന് ആരംഭിച്ച ഫെസ്റ്റ് നാല് ദിവസം പിന്നിടുമ്പോള്‍ കാല് ലക്ഷത്തിലധികം ആളുകളാണ് ഫെസ്റ്റ് നഗറിലെത്തിയത്. വിനോദവും വിജ്ഞാനവും കലാപരിപാടികളുമാണ് ഫെസ്റ്റിന്റെ ആകര്‍ഷണം.
നെടുങ്കണ്ടം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ട്, ഫയര്‍ സ്റ്റേഷന് ഗ്രൗണ്ട്, സഹ്യദര്‍ശന്‍ പാര്‍ക്ക് എന്നിവിടങ്ങളിലായാണ് ഫ്ളവര്‍ഷോ, പ്രദര്‍ശന-വില്‍പ്പന സ്റ്റാളുകള്‍, റോബോട്ടിക് അനിമേഷന്‍ ഷോ, ഫുഡ് കോര്‍ട്ട്, അമ്യൂസ്മെന്റ് പാര്‍ക്ക്, അക്വേറിയം, പുഷ്പമേള, ലേസര്‍ ഷോ, ബോഡി ഷോ, സ്നേക് പാര്‍ക്ക്, മെഡിക്കല്‍, ഐഎസ്ആർഒ സ്റ്റാളുകള്‍, സെമിനാറുകള്‍ തുടങ്ങിയവ സംഘടിപ്പിച്ചിരിക്കുന്നത്.
എല്ലാ ദിവസവും വൈകുന്നേരം ആറുമുതല്‍ കലാപരിപാടികള്‍ നടക്കും. കൂടാതെ കേരളത്തിലെ സിനിമാ, ടിവി താരങ്ങള്‍, പിന്നണി ഗായകര്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന വിവിധ പരിപാടികളും നടന്നുവരുന്നു.
ഫെസ്റ്റ് നഗറില്‍ ഇന്ന്
നെടുങ്കണ്ടം ഫെസ്റ്റിന്റെ ഭാഗമായി പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ പൂര്‍ത്തീകരിച്ച വിദ്യാര്‍ഥികള്‍ക്കായി ഇന്നു രാവിലെ 11ന് കരിയര്‍ ഗൈഡന്‍സ് ആൻഡ് കരിയര്‍ കൗണ്‍സലിംഗ് സെമിനാര്‍ നടക്കും. നെടുങ്കണ്ടം ചേതന വിജ്ഞാനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സെമിനാറില്‍ കരിയര്‍ വിദഗ്ദരായ ഡോ. എം.ജെ. മാത്യു, ജനോ മാത്യൂസ് പാലാ, പ്രഫ. കെ.എം. മേരിക്കുട്ടി, ഷേര്‍ലി കെ. പോള്‍, ബിന്ദു ശിവദാസ് പാലാ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. വൈകുന്നേരം ആറിന് പൊടിയന് കൊച്ചേട്ടന് ഷോ.
Kerala
ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ അറസ്റ്റിലായ ഇളയ മകൻ സജിയെ റിമാൻഡ് ചെയ്തു. നെടുങ്കണ്ടം ഫസ്റ്റ്ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസം റിമാൻഡ് ചെയ്തത്.
അതേസമയം, അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും അതിക്രൂരമായാണ് സജി കൊലപ്പെടുത്തിയത്. സഹോദരൻ റെജിയുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഏപ്രിൽ നാലിന് രാത്രി മദ്യപിച്ചെത്തിയ റെജി ഭക്ഷണം കഴിക്കുന്നതിനിടെ ടിവി ഓഫ് ചെയ്യുകയും ചോറടങ്ങിയ പ്ലേറ്റ് നിലത്തടിക്കുകയും ചെയ്തതോടെ സജി പ്രകോപിതനായി.
മർദ്ദനമേറ്റ് അവശനായ റെജിയെ കസേരയിൽ ഇരുത്തിയ ശേഷം പിന്നിൽ നിന്ന് തോർത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് സജി കൊലപ്പെടുത്തിയത്. സഹോദരൻ മരിച്ചുവെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സജി അമ്മയ്ക്ക് നേരെ തിരിഞ്ഞത്.
റെജിയെ ആക്രമിക്കുന്നത് തടയാൻ എത്തിയ അമ്മ മേരിക്കുട്ടിയെ സജി ക്രൂരമായി മർദ്ദിച്ചു. സജിയുടെ ഇടിയേറ്റ് ബോധരഹിതയായി വീണ അമ്മയുടെ തല ഭിത്തിയിൽ ഇടിപ്പിച്ചാണ് മരണം ഉറപ്പാക്കിയത്. കൊലപാതകത്തിന് ശേഷം രണ്ട് മൃതദേഹങ്ങളും രണ്ട് ദിവസത്തോളം വീട്ടിൽ തന്നെ സൂക്ഷിക്കുകയായിരുന്നു.
മൃതദേഹങ്ങൾ വീടിന് സമീപമുള്ള വിറകുപുരയിലെ ചെറിയ വിടവിൽ പച്ച നെറ്റും തുണിയും ഉപയോഗിച്ച് സജി മൂടിവെച്ചു. മൃഗങ്ങൾ മൃതദേഹം കടിച്ചുകൊണ്ടുപോകാതിരിക്കാൻ ഭാരമുള്ള വസ്തുക്കളും ഇതിന് മുകളിൽ കയറ്റിവെച്ചിരുന്നു.
മൂന്നാം ദിവസം അർദ്ധരാത്രിയോടെ മുൻപ് ചാണകക്കുഴി ഉണ്ടായിരുന്ന, ഇപ്പോൾ ഏലം നട്ട ഭാഗത്ത് കുഴിയെടുത്താണ് രണ്ട് മൃതദേഹങ്ങളും കുഴിച്ചുമൂടിയത്. മൃതദേഹങ്ങൾ പെട്ടെന്ന് അഴുകുന്നതിനായി കുമ്മായം ഉപയോഗിച്ചതായും പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
കൊലപാതകത്തിന് ശേഷം ഏകദേശം 25 ദിവസത്തോളം സജി യാതൊരു കൂസലുമില്ലാതെയാണ് നാട്ടിൽ കഴിഞ്ഞിരുന്നത്. തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ പോകുകയും സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുകയും ചെയ്ത പ്രതി, താൻ ഉടനെ വിവാഹിതനാകാൻ പോകുകയാണെന്ന് പറഞ്ഞ് നാട്ടുകാരെ ക്ഷണിക്കുകയും ചെയ്തിരുന്നു.
Kerala
ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലക്കേസിൽ അറസ്റ്റിലായ പ്രതിയെന്ന് സംശയിക്കുന്ന സജിയുടെ വൈദ്യ പരിശോധന പൂർത്തിയായി. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലാണ് വൈദ്യപരിശോധന നടത്തിയത്.
തുടർന്ന് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ എത്തിച്ച് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്യും. ഇതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
ഇന്ന് ഉച്ചയോടെ വീടിന് സമീപത്തെ പറമ്പിൽ നിന്നുമാണ് സജിയെ പോലീസും നാട്ടുകാരും ചേർന്ന് പിടികൂടിയത്. സജിയെ കണ്ടെത്താൻ പോലീസ് വലിയ രീതിയിൽ അന്വേഷണം നടത്തി വരികയായിരുന്നു.
പിതാവിനെ കാണാതായതിൽ ഇയാൾക്ക് പങ്കുണ്ടെന്നും അമ്മയെ സ്ഥിരമായി സജി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും സഹോദരി സിനി പറഞ്ഞു. ലഹരിക്ക് അടിമയായ സജി, സഹോദരൻ റെജിയുമായി വീട്ടില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായി പ്രദേശവാസികൾ പ്രതികരിച്ചു.
നെടുങ്കണ്ടം പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), മകന് റെജി (48) എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് പോലീസ് പരിശോധനയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒന്‍പതു മുതലാണ് ഇവരെ കാണാതായിരുന്നു. പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ സജി ഓടി രക്ഷപെട്ടു.
ഇവരെ കാണാതായി ഇരുപതു ദിവസത്തോളമായെങ്കിലും ഞായറാഴ്ചയാണ് ഇതു സംബന്ധിച്ച് പോലീസില്‍ പരാതി ലഭിക്കുന്നത്. സിനിയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇരുവരെയും കാണാതായതിനെത്തുടർന്നു നാട്ടുകാര്‍ ഇളയ മകനായ സജിയോടു വിവരം തിരക്കിയെങ്കിലും ഇയാള്‍ പരസ്പര വിരുദ്ധമായാണ് മറുപടി നല്‍കിയത്.
വീടിനു സമീപം മണ്ണിളകി കിടന്ന ഭാഗത്തു കുഴിച്ചു പരിശോധന നടത്തിയപ്പോള്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ജില്ലാ പോലീസ് മേധാവി, ആര്‍ഡിഒ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ കുഴിച്ചു പരിശോധന നടത്തിയപ്പോള്‍ പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.
പത്തു വര്‍ഷം മുന്‍പ് മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിനെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. 2018-ലാണ് ഇയാളെ കാണാതായത്. അന്നു പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നില്ല. ഈ തിരോധാനത്തെ സംബന്ധിച്ചും കൂടുതല്‍ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പോലീസ്.
Kerala
ഇടുക്കി: നെടുങ്കണ്ടത്ത് അമ്മയുടെയും മകന്റെയും മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ. വീടിന് സമീപത്തെ പറമ്പിൽ നിന്നുമാണ് സജിയെ പോലീസ് പിടികൂടിയത്.
സജിയെ കണ്ടെത്താൻ പോലീസ് വലിയ രീതിയിൽ അന്വേഷണം നടത്തി വരികയായിരുന്നു. പിതാവിനെ കാണാതായതിൽ ഇയാൾക്ക് പങ്കുണ്ടെന്നും അമ്മയെ സ്ഥിരമായി സജി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും സഹോദരി സിനി പറഞ്ഞു. ലഹരിക്ക് അടിമയായ സജി, സഹോദരൻ റെജിയുമായി വീട്ടില്‍ നിരന്തരം വഴക്കുണ്ടായിരുന്നതായി പ്രദേശവാസികൾ പ്രതികരിച്ചു.
നെടുങ്കണ്ടം പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), മകന് റെജി (48) എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് പോലീസ് പരിശോധനയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഒന്‍പതു മുതലാണ് ഇവരെ കാണാതായിരുന്നു. പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ സജി ഓടി രക്ഷപെട്ടു.
ഇവരെ കാണാതായി ഇരുപതു ദിവസത്തോളമായെങ്കിലും ഞായറാഴ്ചയാണ് ഇതു സംബന്ധിച്ച് പോലീസില്‍ പരാതി ലഭിക്കുന്നത്. സിനിയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇരുവരെയും കാണാതായതിനെത്തുടർന്നു നാട്ടുകാര്‍ ഇളയ മകനായ സജിയോടു വിവരം തിരക്കിയെങ്കിലും ഇയാള്‍ പരസ്പര വിരുദ്ധമായാണ് മറുപടി നല്‍കിയത്.
ഇതോടെ നാട്ടുകാര്‍ സിനിയെയും ഭര്‍ത്താവിനെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് അന്വേഷണത്തിനെത്തിയത്.
വീടിനു സമീപം മണ്ണിളകി കിടന്ന ഭാഗത്തു കുഴിച്ചു പരിശോധന നടത്തിയപ്പോള്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ജില്ലാ പോലീസ് മേധാവി, ആര്‍ഡിഒ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ കുഴിച്ചു പരിശോധന നടത്തിയപ്പോള്‍ പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.
പത്തു വര്‍ഷം മുന്‍പ് മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യുവിനെയും ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. 2018-ലാണ് ഇയാളെ കാണാതായത്. അന്നു പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നില്ല. ഈ തിരോധാനത്തെ സംബന്ധിച്ചും കൂടുതല്‍ അന്വേഷണം നടത്താനുള്ള നീക്കത്തിലാണ് പോലീസ്.
Kerala
ഇടുക്കി: നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാകും. മേരിക്കുട്ടി, മകൻ റെജി എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ക്ക് 15 ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു.
കൊലപാതകത്തിന് പിന്നില്‍ മേരിക്കുട്ടിയുടെ ഇളയ മകന് സജിയാണെന്ന് പോലീസ് സംശയിക്കുന്നു. പോലീസ് എത്തിയതോടെ ഇയാള്‍ ഓടി രക്ഷപെടുകയായിരുന്നു. ഇവരെ കൂടാതെ മേരിക്കുട്ടിക്ക് രണ്ട് മക്കള്കൂടിയാണുള്ളത്.
ഭിന്നശേഷിക്കാരിയായ ഒരു മകള്‍ അഭയകേന്ദ്രത്തിലാണ്. മറ്റൊരു മകള്‍ വിവാഹിതയുമാണ്. അതേസമയം മേരിക്കുട്ടിയുടെ ഭർത്താവിന്റെ തിരോധാനം വീണ്ടും പോലീസ് അന്വേഷിക്കും. 2018ൽ സമാന സാഹചര്യത്തിലാണ് മാത്യുവിനെ കാണാതായത്.
പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പ്രതിയെന്ന് സംശയിക്കുന്ന സജിയെ കണ്ടെത്താൻ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പോലീസിന്റെ നാല് സംഘങ്ങളാണ് തെരച്ചിൽ നടത്തുന്നത്.
District News
നെടുങ്കണ്ടം: നെടുങ്കണ്ടം ഗവ. പോളിടെക്നിക് കോളജില്‍ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 11 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, പുതിയ അക്കാദമിക് ബ്ലോക്ക്, ബോയ്സ് ഹോസ്റ്റല്‍ എന്നിവ നിര്‍മിക്കും.
പുതിയ അക്കാദമിക് ബ്ലോക്കില്‍ ആധുനിക ലാബുകള്‍, സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍, സെമിനാര്‍ ഹാളുകള്‍, ഗവേഷണ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്താനാണ് പദ്ധതി. ഡിജിറ്റല്‍ ലൈബ്രറി, ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് ഉപകരണങ്ങള്‍ എന്നിവയും ഘട്ടംഘട്ടമായി ഉള്‍പ്പെടുത്തും. സ്റ്റാഫ് ക്വാര്‍ട്ടേഴ്സും ബോയ്സ് ഹോസ്റ്റലും ഉള്‍പ്പെടുന്ന വികസനത്തോടെ കോളജ് സമ്പൂര്‍ണ റെസിഡന്‍ഷ്യല്‍ കാമ്പസ് സംവിധാനത്തിലേക്ക് ഉയരും.
സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, പുതിയ അക്കാദമിക് ബ്ലോക്ക്, ബോയ്സ് ഹോസ്റ്റല്‍ എന്നിവയുടെ ശിലാസ്ഥാപനം എം.എം. മണി എംഎല്‍എ നിര്‍വഹിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം തിലോത്തമ സോമന്, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലത ബിനീഷ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അസി. ഡയറക്ടര്‍ ജയന് പി. വിജയന്, പ്രിന്‍സിപ്പല്‍ കെ. ബീന തുടങ്ങിയവര്‍ പ്രസംഗിച്ചുു.
Movies
നെടുങ്കണ്ടം മൈനര്‍സിറ്റി സ്വദേശികളായ ഇരട്ട സഹോദരിമാർ അക്സയും അഭിയയും സിനിമാലോകത്തേക്ക് ചുവടുവയ്ക്കുന്നു. നടനും സംവിധായകനുമായ ബൈജു എഴുപുന്ന ഒരുക്കിയ ഹൊറര്‍ ത്രില്ലര്‍ സിനിമയായ കൂടോത്രത്തിലൂടെയാണ് അക്സയും അഭിയയും വെള്ളിത്തിരയില്‍ എത്തുന്നത്. ആദ്യ ചിത്രത്തില്‍ത്തന്നെ ഇരട്ട സഹോദരികളായി മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിക്കാനായതിന്റെ ത്രില്ലിലാണ് ഇരുവരും.
ഇളപ്പാനിക്കല്‍ ബിജു - ടിന്‍സി ദമ്പതികളുടെ മക്കളായ അക്സയും അഭിയയും അവിചാരിതമായാണ് അഭിനയ ലോകത്ത് എത്തിയത്. സംവിധായകന് ബൈജു എഴുപുന്ന ഇരട്ടക്കുട്ടികളെ അന്വേഷിക്കുന്നതിനിടെ ഇരുവരുടെയും അമ്മ ടിന്‍സി ഫേസ്ബുക്കില്‍ പങ്കുവച്ച കുട്ടികളുടെ ഫോട്ടോ ചലച്ചിത്ര പിന്നണി പ്രവര്‍ത്തകര്‍ കാണുകയും അഭിനയിക്കാന്‍ അവസരം നല്‍കുകയുമായിരുന്നു.
നിരവധി സിനിമകളുടെ നിര്‍മാതാവായ ബൈജു എഴുപുന്ന സിനിമയില്‍ ചെറുതും വലുതുമായ ഒട്ടനവധി വേഷങ്ങളും ചെയ്തിട്ടുണ്ട്. ബൈജു എഴുപുന്നയുടെ മക്കളായിട്ടാണ് ഇരുവരും സിനിമയിൽ വേഷമിടുന്നത്.
ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ ഇരുവരും പഠനത്തില്‍ മിടുക്കരാണെങ്കിലും കലാരംഗത്ത് അധികം സജീവമായിരുന്നില്ല. സംവിധായകന് ഒരുക്കിയ അഭിനയകളരിയിലൂടെ പാഠങ്ങള്‍ മനസിലാക്കിയാണ് അഭ്രപാളിയില്‍ ഇരുവരും ചുവടുവയ്ക്കുന്നത്. സ്കൂളിലെ അധ്യാപകരില്‍നിന്നും സഹപാഠികളില്‍നിന്നും മികച്ച പിന്തുണ ലഭിച്ചതോടെ ഇരുവരും അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പിതാവ് ബിജു നെടുങ്കണ്ടം സുമേരു പ്ലാന്റേഷന് എസ്റ്റേറ്റില്‍ ജോലിക്കാരനാണ്. സഹോദരന് മെല്ബിന് സിവില്‍ എന്‍ജിനിയറാണ്.
ഇടുക്കിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന സിനിമയില്‍ അണിയറ പ്രവര്‍ത്തകരായും അഭിനേതാക്കളായും നിരവധി ഇടുക്കിക്കാര് പങ്കാളികളാണ്. കൂടോത്രം 12ന് തിയറ്ററുകളില്‍ എത്തും.
District News
നെടുങ്കണ്ടം: നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ മിനി ടോമി കരിയിലക്കുളവും വൈസ് പ്രസിഡന്റായി കോണ്‍ഗ്രസിലെതന്നെ സി.എസ്. യശോധരനും അധികാരമേറ്റു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ബീനാ ബിജുവും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് -എമ്മിലെ വിപിന്‍ അഗസ്റ്റിനുമായിരുന്ന എതിർ സ്ഥാനാർഥികൾ.
മിനി ടോമിയും സി.എസ്. യശോധരനും മുമ്പ് പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്നു. കാഞ്ഞിരപ്പള്ളി രൂപത മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം, മാതൃവേദി മുന്‍ രൂപത സെക്രട്ടറി എന്നീ നിലകളില്‍ മിനി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പാമ്പാടുംപാറ ഡിവിഷനില്‍നിന്നാണ് ഇക്കുറി ബ്ലോക്ക് പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രാമക്കല്‍മേട് ഡിവിഷനില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട സി.എസ്. യശോധരന് കോണ്‍ഗ്രസ് നെടുങ്കണ്ടം ബ്ലോക്ക് പ്രസിഡന്റാണ
Kerala
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് ഏലത്തോട്ടങ്ങളിലേക്ക് തമിഴ്നാട്ടില്‍ നിന്നു തൊഴിലാളികളെയുമായി വന്ന ജീപ്പ് നിയന്ത്രണംവിട്ടു മറിഞ്ഞ് പത്തുപേര്‍ക്ക് പരിക്കേറ്റു. നെടുങ്കണ്ടം സന്യാസിയോടയ്ക്ക് സമീപം ഇന്നു രാവിലൊയിരുന്നു അപകടം.
തമിഴ്നാട് ഉത്തമപാളയത്തുനിന്ന് ഏലത്തോട്ടത്തിലേക്കു തൊഴിലാളികളുമായി എത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡില്‍ തലകീഴായി മറിയുകയായിരുന്നു.
16 തൊഴിലാളികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. സാരമായി പരിക്കേറ്റ രണ്ടു പേരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഏതാനും ദിവസം മുമ്പും തൊഴിലാളികളെയുമായി വന്ന വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. ഇടുക്കിയിലെ ഏലത്തോട്ടങ്ങളിലേക്ക് തൊഴിലാളികളെ കുത്തി നിറച്ചാണ് അമിത വേഗത്തില്‍ വാഹനങ്ങളെത്തുന്നത്. അപകടങ്ങള്‍ പതിവായിട്ടും ഇക്കാര്യത്തില്‍ നടപടിയില്ലാതെ നിയമ ലംഘനം നിര്‍ബാധം തുടരുകയാണ്.