Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V.D.satheesan

പാട്ടിന്‍റെ അമ്മയ്ക്ക് പ്രണാമം; എസ്. ജാനകിയെ അനുസ്മരിച്ച് വി.ഡി. സതീശൻ

തിരുവനന്തപുരം: എസ്. ജാനകിയുടെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്‍. തെന്നിന്ത്യൻ സിനിമാ സംഗീതത്തിലെ ഏറ്റവും ഔന്നത്യമുള്ള വ്യക്തിത്വമായിരുന്നു ജാനകിയമ്മയെന്ന് അദ്ദേഹം അനുസ്മരിച്ചു. ആ കണ്ഠത്തിന് വഴങ്ങാത്തതായി ഒന്നുമില്ലായിരുന്നു.

സമസ്ത ഭാവങ്ങളും ജാനകിയമ്മ മറ്റാര്‍ക്കും കഴിയാത്ത വിധം അനശ്വരമാക്കിയെന്നും സതീശൻ അനുസ്മരിച്ചു. ഒരു ഗായിക എന്നതിന് അപ്പുറം എസ്. ജാനകി നമ്മുടെ കുടുംബാംഗമായത് ആ ശബ്ദം നല്‍കിയ സ്‌നേഹ വാത്സല്യങ്ങളിലൂടെയാണ്. കാലത്തെ അതിജീവിക്കുന്ന അമൂല്യ സമ്പത്താണ് ജാനകിയമ്മയുടെ ഗാനങ്ങള്‍.

ആറ് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ സ്വരമാധുര്യം കൊണ്ട് വിസ്മയിപ്പിച്ച പ്രതിഭയാണ് അവർ. സങ്കടത്തിലും സന്തോഷത്തിലും വിരഹത്തിലും പ്രണയത്തിലും മലയാളിയുടെ ശബ്ദവും വികാരവും വിചാരവും നിര്‍ണയിച്ച മഹാസ്വരത്തിന് നന്ദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Kerala

വെള്ളാപ്പള്ളി നിയമത്തെ വെല്ലുവിളിക്കുന്നു; വി.എം.സുധീരൻ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്ത് നൽകി

തിരുവനന്തപുരം: കെ.കെ.മഹേശൻ ജീവനൊടുക്കിയ കേസിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വി.എം.സുധീരൻ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും കത്ത് നൽകി. കഴിഞ്ഞ ജൂൺ ആറിന് വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് സുധീരൻ കത്തിൽ പറയുന്നു.

കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ കത്തിന്‍റെ പകർപ്പ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കൈമാറിയിട്ടുണ്ട്. വെള്ളാപ്പള്ളി നടേശൻ നിയമസംവിധാനത്തെ പരസ്യമായി വെല്ലുവിളിക്കുകയാണ്.

ഈ സാഹചര്യത്തിൽ ഭരണസംവിധാനം ഉണർന്നു പ്രവർത്തിക്കാൻ ഇനിയും വൈകരുതെന്നും സുധീരൻ കത്തിലൂടെ ആവശ്യപ്പെട്ടു. കെ.കെ.മഹേശൻ ജീവനൊടുക്കിയതിൽ തനിക്ക് കുറ്റബോധമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

കേസിൽ സിബിഐ അന്വേഷണം വരട്ടെ. മഹേശനായിരുന്നു എല്ലാ പ്രശ്‌നങ്ങൾക്കും കാരണമെന്നും തെറ്റ് ചെയ്‌തുവെന്ന് ബോധ്യമുള്ളതുകൊണ്ടാണ് അദ്ദേഹം ജീവനൊടുക്കിയതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Kerala

സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യയാത്ര; മുഖ്യമന്ത്രി ഇന്ന് പച്ചക്കൊടി വീശും

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്‌സിനുമുള്ള സൗജന്യ യാത്രാ പദ്ധതിക്ക് ഇന്ന് തുടക്കമാകും. രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം തമ്പാനൂരിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും.

ഉദ്ഘാടനത്തിന് ശേഷം വനിതാ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ ബസ് യാത്രയിൽ പങ്കാളികളാകും. കെഎസ്ആർടിസിയിൽ പിഎസ്‌സി വഴി നിയമനം നേടിയ ആദ്യ വനിതാ ഡ്രൈവർ വി.പി.ഷീലയാണ് ഉദ്ഘാടന സർവീസിന്‍റെ ബസ് ഓടിക്കുന്നത്.

സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയാനായി ബസുകളിൽ പ്രിയദർശിനി സ്റ്റിക്കർ പതിച്ചിട്ടുണ്ട്. വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളില്ലാതെയുമാണ് ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ലഭ്യമാക്കുന്നത്.

അതേസമയം പദ്ധതിയുടെ ഉദ്ഘാടന പരിപാടി ബഹിഷ്‌കരിക്കുമെന്ന് സിപിഎം വ്യക്തമാക്കി. പരിപാടിയിൽ നിന്ന് പൂർണമായി വിട്ടുനിൽക്കാൻ പാർട്ടി തങ്ങളുടെ മുഴുവൻ എംഎൽഎമാർക്കും സിപിഎം കർശന നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് ബിജെപിയും പ്രതിഷേധം നടത്തുന്നുണ്ട്.

Kerala

അതിവേഗ റെയില്‍ പാത; ഇ.ശ്രീധരന് സർക്കാർ കൈകൊടുക്കുന്നു

തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി.സതീശനും മെട്രോമാൻ ഇ.ശ്രീധരനും കൂടിക്കാഴ്ച നടത്തി. കെ റെയിലിന് ബദലായി മുന്നോട്ടുവെച്ച പുതിയ പാതയുടെ ഇടക്കാല റിപ്പോർട്ട് ഇ.ശ്രീധരൻ മുഖ്യമന്ത്രിക്ക് കൈമാറി.

വിഷയത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാർ തീരുമാനം അറിയിക്കുമെന്നാണ് സൂചന. നിലവിലെ പദ്ധതികളെ അപേക്ഷിച്ച് ഈ ബദൽ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കൽ വളരെ കുറച്ചുമാത്രം മതി. അതിനാൽ പദ്ധതിയോട് അനുകൂലമായി‌ട്ടാണ് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചത്.

ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം പൊന്നാനി എംഎല്‍എ കെ.പി.നൗഷാദലി ഇ.ശ്രീധരനെ വീട്ടിലെത്തി കണ്ടിരുന്നു. ഇതിന്‍റെ തുടർച്ചയായിട്ടാണ് ഇന്ന് സെക്രട്ടേറിയറ്റിൽ വിശദമായ ചർച്ച നടന്നത്. നേരത്തെ തന്നെ പുതിയ അതിവേഗ പാതയെന്ന നിർദേശം ശ്രീധരൻ മുന്നോട്ടുവച്ചിരുന്നു.

തിരുവനന്തപുരം മുതൽ കണ്ണൂർ വരെ പരമാവധി തൂണുകളിലൂടെയും ഭൂഗർഭ പാതയായും നടപ്പാക്കുന്ന പദ്ധതിക്ക് ഒരു ലക്ഷം കോടി രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നാല് വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്നതായിരിക്കും പാത.

Kerala

നന്ദിപ്രമേയ ചർച്ച രണ്ടിന് തുടങ്ങും; വി.ഡി.സതീശന്‍റെ കന്നി ബജറ്റ് ജൂണ്‍ 19ന്

തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്‍റെ ആദ്യ ബജറ്റ് ജൂൺ 19ന്  അവതരിപ്പിക്കും. ധനവകുപ്പിന്‍റെ ചുമതല മുഖ്യമന്ത്രിക്കായതിനാൽ വി.ഡി. സതീശനായിരിക്കും ബജറ്റ് അവതരിപ്പിക്കുക. സമ്പൂർണ ബജറ്റായിരിക്കും അവതരിപ്പിക്കുക.

നിയമസഭാ കലണ്ടർ പ്രകാരം ജൂൺ 19 നാണ് ബജറ്റ് അവതരണം നിശ്ചയിച്ചിട്ടുള്ളത്. അവതരണത്തിനുശേഷം വിശദമായ ബജറ്റ് ചർച്ചകളോടെ നിയമസഭാ സമ്മേളനത്തിലേക്ക് കടക്കും. അതേസമയം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചകൾ ജൂൺ രണ്ടിന് ആരംഭിക്കും.

ജൂൺ ഒന്നിന് സ്കൂൾ പ്രവേശനത്തോത്സവം നടക്കുന്നതിനാൽ മന്ത്രിമാർക്ക് വിവിധ ജില്ലകളിലും എംഎൽഎമാർക്ക് മണ്ഡലങ്ങളിലും ചടങ്ങുകളിൽ പങ്കെടുക്കേണ്ടതുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് നന്ദിപ്രമേയ ചർച്ച രണ്ടിലേക്ക് മാറ്റിയത്. ഡപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ജൂൺ രണ്ടിന് നടക്കും. നിയമസഭയിലെ ഇപ്പോഴത്തെ കക്ഷി നില അനുസരിച്ചു കോണ്‍ഗ്രസിലെ ഷാനിമോൾ ഉസ്മാൻ ഡപ്യൂട്ടി സ്പീക്കറാകും.

National

വി.ഡി.സതീശൻ ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി.സതീശൻ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കേരളവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ ചർച്ചയാകുമെന്നാണ് സൂചന. മുഖ്യമന്ത്രിയായശേഷം ആദ്യമായി ഡൽഹിയിലെത്തിയ സതീശൻ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി.

ശനിയാഴ്ച രാവിലെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ സന്ദർശിച്ചുകൊണ്ടാണ് വി.ഡി.സതീശൻ കൂടിക്കാഴ്ചകൾക്ക് തുടക്കമിട്ടത്. തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും അദ്ദേഹം സന്ദർശിച്ചു. ഖർഗെയുമായുള്ള കൂടിക്കാഴ്ചയിൽ കെപിസിസി പുനഃസംഘടന ഉൾപ്പെടെയുള്ള സുപ്രധാന സംഘടനാ കാര്യങ്ങൾ ചർച്ചയായതായാണ് സൂചന.

ഇതിനുശേഷമാണ് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കാണാൻ സതീശൻ എത്തിയത്. തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നേതാക്കളോട് നന്ദി അറിയിച്ചു.

 

Kerala

'പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്തതാണ് നല്ലത്': സതീശനെ ട്രോളി ജിന്‍റോ ജോൺ

കൊച്ചി: മുഖ്യമന്ത്രി വി.ഡി.സതീശന്‍റെ സത്യപ്രതിജ്ഞയിലെ ജാതിപ്പേര് പരാമർശത്തെ പരോക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് ജിന്‍റോ ജോൺ. സത്യപ്രതിജ്ഞാ ചടങ്ങിൽ വടശേരി ദാമോദര മേനോൻ സതീശനെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ ട്രോളിയാണ് ജിന്‍റോ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.

വൻ പേരും പഞ്ചും നോക്കുന്നതിനേക്കാൾ ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവെന്ന് അദ്ദേഹം കുറിച്ചു. വലിയ പേരുകളെക്കാൾ ലളിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ രാഷ്ട്രീയമാണ് തനിക്ക് പ്രിയമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വന്തം പേര് ഉദാഹരിച്ചായിരുന്നു ജിന്‍റോയുടെ പോസ്റ്റ്.

തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്‍റോ എന്നല്ല, ജിന്‍റോ ജോൺ. അത് മതി. അങ്ങനെ അറിയപ്പെട്ടാൽ മതി. അതല്ലേ അതിന്‍റെ ഒരു ബ്യൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ രാഷ്ട്രീയം സ്വന്തം ബോധ്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്.

അതിൽ അൽപ്പം ഇടതുപക്ഷ ആഭിമുഖ്യമുള്ള കോൺഗ്രസ് ബോധ്യമാണ് താൻ മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പരോക്ഷ വിമർശനം സോഷ്യൽ മീഡിയായിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

Kerala

വാക്കു പാലിച്ച് തുടക്കം; ജൂണ്‍ 15 മുതല്‍ വനിതകൾക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് മുന്നോട്ടുവെച്ച അഞ്ച് ഗ്യാരന്‍റികൾ നടപ്പിലാക്കുന്നു. ആദ്യപടിയായി ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാക്കും. രാജ്യത്ത് തന്നെ ആദ്യമായി വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക വയോജന വകുപ്പ് രൂപീകരിക്കാനും ആദ്യമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനു പുറമെ താഴെത്തട്ടിൽ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങളും വർധിപ്പിച്ചു.

ആശാ വർക്കർമാരുടെ ഓണറേറിയം 3,000 രൂപയും, അങ്കണവാടി ജീവനക്കാർ, സ്കൂൾ പാചകത്തൊഴിലാളികൾ, പ്രീ പ്രൈമറി ടീച്ചർമാർ, ആയമാർ എന്നിവരുടെ വേതനം 1,000 രൂപ വീതവും ആദ്യഘട്ടമായി വർധിപ്പിച്ചു. പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം 21ന് ആരംഭിക്കും.

അന്നു തന്നെ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്തും. സഭയിലെ മുതിർന്ന അംഗമായ ജി. സുധാകരനെ പ്രോടേം സ്പീക്കറായി പ്രഖ്യാപിക്കാൻ മന്ത്രിസഭ ഗവർണറോട് ശിപാർശ ചെയ്തു. ജൈജു ബാബുവിനെ പുതിയ അഡ്വക്കറ്റ് ജനറലായും ടി. അസഫ് അലിയെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായും നിയമിച്ചു. 

22ന് സ്‌പീക്കറുടെ തെരഞ്ഞെടുപ്പ് നടക്കും. ഇതിനായി ഗവർണറേട് ശിപാർശ ചെയ്യാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അംഗീകാരം കിട്ടിയാൽ 29ന് ഗവർണറുടെ നയപ്രസംഗം കൂടിയുണ്ടാകും. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം ഇറക്കുമെന്നും അടുത്ത മന്ത്രിസഭാ യോഗം ബുധനാഴ്ച ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Kerala

സെക്രട്ടേറിയറ്റിൽ ഓഫീസ് ഒരുങ്ങി; മുഖ്യമന്ത്രിയുടെ ഓഫീസ് നോർത്ത് ബ്ലോക്കിൽ

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റതിനു പിന്നാലെ സെക്രട്ടേറിയറ്റിൽ മന്ത്രിമാർക്കായി ഔദ്യോഗിക ഓഫീസുകൾ ഒരുങ്ങി. സർക്കാരിന്‍റെ സുഗമമായ പ്രവർത്തനങ്ങൾക്കായി വിപുലമായ മാറ്റങ്ങളോടെയാണ് ഓഫീസുകൾ സജ്ജീകരിച്ചിരിക്കുന്നത്.

സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്കിന്‍റെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകൾ ക്രമീകരിച്ചിരിക്കുന്നത്. മന്ത്രിസഭയിലെ രണ്ടാമനും ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ ഓഫീസ് നോർത്ത് ബ്ലോക്കിന്‍റെ രണ്ടാം നിലയിലായിരിക്കും.

മുൻപ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തപ്പോഴുള്ള തന്‍റെ പഴയ ഓഫീസിലേക്ക് തന്നെയാണ് ചെന്നിത്തല ഇത്തവണയും തിരിച്ചെത്തുന്നത്. ചെന്നിത്തലയെ കൂടാതെ പി.കെ.കുഞ്ഞാലിക്കുട്ടി, എ.പി.അനിൽകുമാർ എന്നിവർ മുൻപ് മന്ത്രിമാരായിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന അതേ പഴയ ഓഫീസുകൾ തന്നെ ഇത്തവണയും തെരഞ്ഞെടുത്തത്.

സത്യപ്രതിജ്ഞയ്ക്ക് ശേഷം മന്ത്രിമാർ സെക്രട്ടേറിയറ്റിലെ ഓഫീസുകളിലെത്തി ചുമതലയേൽക്കും. തുടർന്ന് ക്യാബിനറ്റ് ചേരും. ആദ്യമന്ത്രിസഭാ യോഗത്തിൽ തന്നെ ജനപ്രീയ പദ്ധതികൾ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

Kerala

വി.ഡി.സതീശനും മാർ ക്ലീമിസ് ബാവയും കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുമായി കൂടിക്കാഴ്ച നടത്തി. പട്ടം ബിഷപ്സ് ഹൗസിലയിരുന്നു കൂടിക്കാഴ്ച.

ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും സംയുക്തമായി മാധ്യമങ്ങളെ കണ്ടു. വി.ഡി.സതീശന്‍റെ മുഖ്യമന്ത്രി സ്ഥാനം ഒരു ദൈവനിയോഗമാണ്. നിയുക്ത മുഖ്യമന്ത്രിക്ക് എല്ലാ ആശംസകളും നേരുകയാണെന്ന് മാർ ക്ലീമിസ് ബാവ പറഞ്ഞു.

ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് പുതിയ സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത്. എല്ലാ സമുദായങ്ങളുടെയും ആവശ്യങ്ങൾ ഒരുപോലെ പരിഗണിക്കണമെന്നും ക്ലീമിസ് ബാവ ഓർമ്മിപ്പിച്ചു.

Kerala

കണ്ണേ കരളേ വിഡിഎസേ...; സതീശന് കൊച്ചിയിൽ ആവേശോജ്ജ്വല സ്വീകരണം

കൊച്ചി: മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട വി.ഡി.സതീശന് കൊച്ചിയിൽ ആവേശോജ്ജ്വല സ്വീകരണം. കണ്ണേ കരളേ വിഡിഎസേ എന്ന മുദ്രാവാക്യങ്ങളുമായി ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് നിയുക്ത മുഖ്യമന്ത്രിയെ എതിരേൽക്കാൻ വിമാനത്താവളത്തിൽ തടിച്ചുകൂടിയത്.

എംഎൽഎമാരായ റോജി എം. ജോൺ, മുഹമ്മദ് ഷിയാസ് എന്നിവരും സതീശനെ സ്വീകരിക്കാനെത്തിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് അദ്ദേഹത്തെ വാഹനത്തിലേക്ക് കയറ്റിയത്. തിങ്കളാഴ്ച രാവിലെ പത്തിന് സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

അതിനു മുമ്പ് മുതിർന്ന നേതാക്കളെ കാണാനാണ് അദ്ദേഹം കൊച്ചിയിലെത്തിയത്. ഇരുപത് മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. 21 നാണ് പതിനാറാമത് കേരള നിയമസഭയുടെ ആദ്യ സമ്മേളനം. 22ന് സ്പീക്കറെ തെരഞ്ഞെടുക്കും. 29-ാം തീയതി ഗവർണറുടെ നയപ്രഖ്യാപനം നടക്കും.

Kerala

യുഡിഎഫ് സർക്കാരിന്‍റെ സത്യപ്രതിജ്ഞ; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് ക്ഷണം

തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി സി.ജോസഫ് വിജയ്ക്കും ക്ഷണം. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി വിജയ്ക്ക് ക്ഷണക്കത്ത് അയച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക, തെലങ്കാന, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും സത്യപ്രതിജ്ഞക്ക് ക്ഷണിച്ചു.

കൂടാതെ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുര്‍ ഖാര്‍ഗെ ഉള്‍പ്പെടെ കോണ്‍ഗ്രസിന്‍റെ ഉന്നത നേതാക്കളും എത്തും. ഇവരെ കൂടാതെ ഇന്ത്യാസഖ്യത്തിലെ പ്രമുഖനേതാക്കളും ചടങ്ങിൽ പങ്കെടുക്കും. ദേശീയ തലത്തിൽ ബിജെപി വിരുദ്ധ മുന്നണികൾ ശക്തിപ്പെടുത്താനുള്ള നീക്കത്തിനുള്ള വേദിയാകും വി.ഡി.സതീശൻ സർക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ്.

അതേസമയം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പന്തല്‍ നിര്‍മാണം തുടരുകയാണ്. 12000 പേര്‍ക്ക് പന്തലില്‍ ഇരിക്കാനുള്ള സൗകര്യവും ബാക്കിയുള്ളവര്‍ക്ക് സ്റ്റേഡിയത്തില്‍ നിന്ന് സത്യപ്രതിജ്ഞ കാണാനുള്ള സൗകര്യവുമാണ് ഒരുക്കുന്നത്.

Kerala

വി.ഡി.സതീശൻ ഉമ്മൻ ചാണ്ടിയുടെ വീട് സന്ദർശിച്ചു

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ ഉമ്മൻ ചാണ്ടിയുടെ വീട് സന്ദർശിച്ചു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയാകാൻ കഴിയാത്തതാണ് ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്ന് അദ്ദേഹം പറഞ്ഞു. 2006 മുതൽ 2011വരെയായിരുന്നു തന്‍റെ ജീവിതത്തിലെ സുവർണകാലം.

ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായപ്പോൾ സഭയിൽ അടിയന്തര പ്രമേയമങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകി. സിഎൽപിയിൽ വിമർശിച്ചാലും പരാതി പറഞ്ഞാൽ അദ്ദേഹം നടപടി എടുക്കും. എല്ലാ അനുഗ്രഹങ്ങളും ഉണ്ടായിരിക്കണമെന്ന് മറിയാമ്മ ഉമ്മനോട് സതീശൻ ആവശ്യപ്പെട്ടു.

അധികാര പത്രാസിനിടയിൽ പാവപ്പെട്ടവരെ മറക്കരുതെന്ന് എന്നാണ് തന്‍റെ തീരുമാനം. പിണറായി വിജയനെ കാണാൻ പോകുമെന്നും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പിതാവിനോടുള്ള സ്‌നേഹം കാരണമാണ് വി.ഡി.സതീശന്‍ പുതുപ്പള്ളി ഹൗസിൽ എത്തിയതെന്ന് ചാണ്ടി ഉമ്മനും പ്രതികരിച്ചു.

Kerala

വി.ഡി.സതീശൻ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനംനടത്തി

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരം ശ്രീ പദ്‌മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ഗവർണർ രാജേന്ദ്ര ആർലേക്കറെ കണ്ട് സർക്കാർ രൂപവത്കരണത്തിനുള്ള അവകാശവാദം ഉന്നയിച്ചതിന് ശേഷമാണ് സതീശൻ ക്ഷേത്രത്തിൽ ദർശനം നടത്തിയത്.

ക്ഷേത്രം അധികൃതർ അദ്ദേഹത്തെ സ്വീകരിച്ചു. പതിനെട്ടാം തീയതിയാണ് മുഖ്യമന്ത്രിയായി സതീശൻ സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇരുപത് മന്ത്രിമാരും അന്നുതന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലായിരിക്കും സത്യപ്രതിജ്ഞാചടങ്ങുകൾ.

മുഴുവൻ മന്ത്രിസഭാംഗങ്ങളെയും തിങ്കളാഴ്ചയ്ക്ക് മുൻപ് തീരുമാനിക്കാനാണ് ശ്രമം. അതേസമയം സർക്കാർ രൂപീകരിക്കാൻ ഗവർണർ സതീശനെ ക്ഷണിച്ചു.

Kerala

വി.ഡി.സതീശൻ ഗവര്‍ണറെ കണ്ടു; പൂര്‍ണ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: വി.ഡി.സതീശന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കും. മുഴുവൻ മന്ത്രിമാരും ഒന്നിച്ച് സത്യപ്രതിജ്ഞ ചെയ്യാനാണ് നീക്കം. മന്ത്രിമാരെ ഉടൻ തീരുമാനിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

കെ. മുരളീധരന്‍, സണ്ണി ജോസഫ്, എ.പി.അനില്‍കുമാര്‍ എന്നിവര്‍ മന്ത്രിസഭയില്‍ ഉണ്ടാകുമെന്ന് ഏറക്കുറെ ഉറപ്പായി. 21ന് നിയമസഭ ചേരുമ്പോള്‍ എംഎല്‍എമാരും സത്യപ്രതിജ്ഞ ചെയ്യും. എന്‍.ശക്തന്‍ പ്രോട്ടേം സ്പീക്കര്‍ ആകും. അതേസമയം വ്യാഴാഴ്ച വൈകുന്നേരം ചേർന്ന നിയമസഭ കക്ഷി യോഗത്തിൽ വി.ഡി.സതീശനെ കോൺഗ്രസ് നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു.

സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയം തിരുവഞ്ചൂർ രാധാകൃഷ്ണൻ പിന്താങ്ങി. എന്നാൽ രമേശ് ചെന്നിത്തല യോഗത്തിനെത്തിയില്ല. വി.ഡി.സതീശന് പിന്തുണ നൽകുന്നതായി കാണിച്ച് അദ്ദേഹം കത്ത് നൽകിയിരുന്നു. സദ് ഭരണമാണ് ലക്ഷ്യമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ പറഞ്ഞു.

തുടർന്ന് സർക്കാർ രൂപീകരണത്തിനായി നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ ഗവര്‍ണറെ കാണുകയും പിന്തുണക്കത്ത് കൈമാറുകയും ചെയ്തു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

Kerala

ആന്‍റണിയുടെ അനുഗ്രഹം തേടി സതീശൻ; സുവർണ കാലഘട്ടമാകട്ടെയെന്ന് ആശംസ

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിനു പിന്നാലെ എ.കെ.ആന്‍റണിയെ സന്ദർശിച്ച് വി.ഡി.സതീശൻ. സതീശന്‍റെ നേതൃത്വത്തിലുള്ള അടുത്ത അഞ്ച് വര്‍ഷം കേരളത്തിന്‍റെ സുവര്‍ണകാലമായി മാറട്ടെയെന്ന് ആന്‍റണി ആശംസിച്ചു. ഒന്നിന് പുറകെ ഒന്നായി ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഐക്യകേരളം ഉണ്ടായതിനുശേഷമുള്ള ഏറ്റവും നിർണായകമായ കാലഘട്ടത്തിൽ കേരളത്തെ നയിക്കാൻ സതീശന് കഴിയും. തെക്കേ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാക്കി മാറ്റാനുള്ള നിയോഗം കോൺഗ്രസ് വി.ഡി.സതീശന് നൽകിയിരിക്കുകയാണെന്നും ആന്‍റണി പറഞ്ഞു.

2001ൽ കോൺഗ്രസിന് വലിയ ഭൂരിപക്ഷം കിട്ടിയപ്പോഴാണ് താൻ മുഖ്യമന്ത്രി ആയത്. അന്നും ആദ്യം വലിയ ആരവമൊക്കെ ലഭിച്ചിരുന്നു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ ആരവങ്ങൾ കെട്ടടങ്ങുകയും മാധ്യമങ്ങൾ എനിക്കെതിരായി തിരിയുകയും ചെയ്തു. അന്നത്തെ സാഹചര്യത്തിനു പരിഹാരം കാണാൻ സർക്കാർ എടുത്ത ചില കടുത്ത തീരുമാനങ്ങളാണ് അതിനു കാരണമായത്.

മുഖ്യമന്ത്രിക്ക് ഡൽഹിക്കു പോകാൻ വിമാനടിക്കറ്റ് പോലും എടുക്കാൻ തരമില്ലാത്ത തരത്തിൽ സാമ്പത്തിക പ്രതിസന്ധിയായിരുന്നു. അതു പരിഹരിക്കാനാണ് എല്ലാവരുമായി ആലോചിച്ച് കടുത്ത തീരുമാനങ്ങളെടുത്തത്. അതോടെ ആർപ്പുവിളിച്ചവരെല്ലാം തിരിഞ്ഞു. ആ സ്ഥിതി സതീശനും സംഘത്തിനുമുണ്ടാകരുതെന്നും ആന്‍റണി പറഞ്ഞു.

Kerala

സതീശന്‍ അനുകൂല പ്രകടനം; നാല് പേരെ പദവിയിൽ നിന്ന് നീക്കി

ഇടുക്കി: വി.ഡി.സതീശന് അനുകൂലമായി പ്രകടനം നടത്തിയ നാല് നേതാക്കൾക്കെതിരെ ഇടുക്കി ഡിസിസി നടപടിയെടുത്തു. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് നടപടി.

ഡിസിസി ജനറൽ സെക്രട്ടറി വി.ഇ.താജുദ്ദീൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ് രാജേഷ് ബാബു, കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജോയ് മൈലാടി എന്നിവരെ പദവികളിൽ നിന്ന് നീക്കി. ഇന്നലെയാണ് സതീശനെ അനുകൂലിച്ച് തൊടുപുഴയിൽ ഒരു വിഭാഗം പ്രകടനം നടത്തിയത്.

നടപടികൾക്കിടയിലും നേതാക്കളെ പിന്തുണച്ചുള്ള ഫ്ലക്സ് യുദ്ധം ഇടുക്കിയിൽ തുടരുകയാണ്. അടിമാലിയിലും മാങ്കുളത്തും കട്ടപ്പനയിലും രമേശ് ചെന്നിത്തിലക്ക് അഭിനന്ദനങ്ങൾ അർപ്പിച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.

Kerala

ഉപമുഖ്യമന്ത്രിസ്ഥാനം ചോദിക്കില്ല; വി.ഡി.സതീശനെ പിന്തുണച്ച് സാദിഖലി തങ്ങൾ

മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സതീശന് ലഭിക്കുന്ന പിന്തുണ ജനങ്ങളുടെ അഭിപ്രായം ആണെന്നല്ലേ മനസിലാക്കേണ്ടത്.

ജനവികാരം പരിഗണിച്ചാകും യുഡിഎഫ് തീരുമാനങ്ങൾ കൈക്കൊള്ളുക. എക്സിറ്റ് പോൾ ഫലം‌ ആത്മവിശ്വാസം നൽകുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. മുൻകാലങ്ങളിൽ ലീഗിന് നല്ല പരിഗണന മന്ത്രിസഭയിൽ ലഭിച്ചിട്ടുണ്ട്. ഒന്നും ചോദിച്ച് വാങ്ങാൻ ഉദ്ദേശിക്കുന്നില്ല.

അർഹതപ്പെട്ടത് കിട്ടും. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ല. ലീഗിന്‍റെ അജണ്ട നിശ്ചയിക്കുന്നത് ലീഗ് തന്നെയാണ്. എക്‌സിറ്റ് പോളില്‍ കാണിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ യുഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Kerala

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; വി.ഡി.സതീശനായി ആലുവയിൽ ഫ്ലക്സ്

കൊച്ചി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച സമൂഹമാധ്യമങ്ങളിൽ നിന്ന് തെരുവിലേക്ക്. യുഡിഎഫ് ജയിക്കും വി.ഡി.സതീശൻ നയിക്കുമെന്ന ഫ്ലക്സ് ആലുവയി‌‌ൽ വച്ചു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം തുടരുന്നതിനിടെയാണ് ആലുവ തോട്ടുമുഖത്ത് ഫ്ലക്സ് ഉയർന്നത്.

കഴിഞ്ഞ ദിവസം മലപ്പുറത്തെ കാലടി പഞ്ചായത്തിലും ഇത്തരം ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടെ കെ.സി.വേണുഗോപാലിന്‍റെ വിക്കിപീഡിയ പേജിൽ 13-ാമത് കേരള മുഖ്യമന്ത്രിയെന്ന വിവരണം പ്രത്യക്ഷപ്പെട്ടു. വ്യാപകമായി ഇത് പ്രചരിപ്പിക്കപ്പെട്ടതോടെ പിന്നീട് എഡിറ്റ് ചെയ്തു നീക്കി.

കഴിഞ്ഞദിവസം ജനനായകൻ എന്നപേരിൽ രമേശ് ചെന്നിത്തലയുടെ വീഡിയോ പുറത്തു വന്നതിനു പിന്നാലെ കേരള യാത്ര എന്ന പേരിൽ പോഡ്‌കാസ്റ്റും തുടങ്ങിയിരുന്നു. കെഎസ്‌യു കാലം മുതലുള്ള ജീവിതമാണ് പ്രമേയം.

Kerala

ടൗണ്‍ഷിപ്പിലെ വീട്ടിൽ ചോര്‍ച്ച; മന്ത്രി കെ.രാജനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ്

കൊച്ചി: ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ.രാജനെ പരിഹസിച്ച് വി.ഡി.സതീശൻ. വിള്ളൽ പരിശോധിക്കാൻ മന്ത്രി കെ.രാജൻ വന്നത് നാടകമാണ്.

ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. എൻജിനീയർമാരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഹുൽ ഗാന്ധി കല്ല് ഇട്ടതിന് ശേഷം അടുത്ത ദിവസം വീട് വെച്ചില്ലെന്നായിരുന്നു ആക്ഷേപം. സർക്കാർ നിര്‍മിച്ച വീടുകളുടെ അവസ്ഥ കണ്ടല്ലോ. ഗുരുതര ക്രമക്കേടാണ് നടന്നത്.

തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത് ഉദ്ഘാടന നാടകം മാത്രമായിരുന്നു. ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിച്ചു. വയനാട് പുനരധിവാസം തെരഞ്ഞെടുപ്പ് പ്രചരണമാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നും സതീശന്‍ പറഞ്ഞു.

Kerala

സിപിഎം വിമതരുമായി ഒരു വർഷം മുമ്പേ ചർച്ച തുടങ്ങിയിരുന്നു: വി.ഡി.സതീശൻ

കൊച്ചി: യുഡിഎഫ് 100 സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 100 സീറ്റ് ഭംഗിവാക്കല്ല. ആ സീറ്റുകൾ യുഡിഎഫ് ഉറപ്പിച്ചെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. സിപിഎം വിമതരുമായി ഒരു വർഷം മുമ്പേ ചർച്ച തുടങ്ങിയിരുന്നു.

കെ.കരുണാകരനും എ.കെ.ആന്‍റണിക്കും കിട്ടാത്ത പിന്തുണ ഘടക കക്ഷികളിൽ നിന്ന് തനിക്ക് കിട്ടി. സ്ഥാനമാനങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല. നഷ്ടങ്ങൾ നേരിട്ട് തനിക്ക് പരിചയമുണ്ട് അതിൽ ആശങ്കയില്ല. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ഒരു തർക്കവും കോൺഗ്രസിൽ ഉണ്ടാകില്ല.

ഏത് രാഷ്ട്രീയ പാർട്ടിയിലും എന്നപോലെ സ്ഥാനങ്ങൾ ആഗ്രഹിക്കുന്നവർ കോൺഗ്രസിലും ഉണ്ടാകാം. എന്നാൽ അതൊരു തർക്കത്തിലേക്ക് പോകില്ലെന്നും സതീശൻ വ്യക്തമാക്കി. രാഷ്‌ട്രീയ സാഹചര്യത്തിലെ മാറ്റം തിരിച്ചറിഞ്ഞാവാം വെള്ളാപ്പള്ളിയുടെ പ്രസ്താവന. താൻ ഒരിക്കലും വെള്ളാപ്പള്ളിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല.

വർഗീയ നിലപാടിനെയാണ് എതിർത്തിട്ടുള്ളത്. വർഗീയത പറഞ്ഞാൽ ഇനിയും എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ദേശീയ തലത്തിലെ ബിജെപി ഭീഷണിയും അതിന് കേരളത്തിലെ സിപിഎം നൽകുന്ന സഹായവും ഒരു ഇൻസെക്യൂരിറ്റി ഉണ്ടാക്കിയിട്ടുണ്ട്. അത് യുഡിഎഫിന് അനുകൂലമാകും.

ശബരിമല വിഷയം ഭൂരിപക്ഷ സമുദായത്തിനിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബിജെപിയേക്കാൾ ശക്തമായി ഈ വിഷയത്തിൽ യുഡിഎഫ് നിലകൊണ്ടതിനാൽ ആ വോട്ടുകൾ യുഡിഎഫിന് ലഭിച്ചു. യുഡിഎഫ് പരാജയപ്പെടുകയാണെങ്കിൽ അതിന്‍റെ പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്നും എന്നാൽ വിജയിച്ചാൽ അത് ടീമിന്‍റെ വിജയമായിരിക്കുമെന്നും സതീശൻ പറഞ്ഞു.

Kerala

ജനം പ്രബുദ്ധരാണ്; നൂറിലധികം സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തും: വി.ഡി.സതീശൻ

കൊച്ചി: ഇത്തവണ നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ദേശീയ സർവേകളിൽ എല്ലാം നല്ല നിലയിലേയ്ക്ക് യുഡിഎഫ് ഉയർന്നു വന്നു. കേരളത്തിലെ ജനങ്ങൾ പ്രബുദ്ധരാണെന്നും എല്ലാം കൃത്യമായി നിരീക്ഷിക്കുന്നവരാണെന്നും വോട്ട് ചെയ്ത ശേഷം വി.ഡി. സതീശൻ പറഞ്ഞു.

വോട്ട് ചെയ്യാതെ ആരും മാറി നിൽക്കരുതെന്നും ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും വി.ഡി. സതീശൻ പറഞ്ഞു. പറവൂർ കേസരി ബാലകൃഷ്ണ മെമ്മോറിയൽ ഗവൺമെന്‍റ് കോളജിലെ 135-ാം നമ്പർ ബൂത്തിൽ കുടുംബസമേതമെത്തിയാണ് പ്രതിപക്ഷ നേതാവ് വോട്ട് രേഖപ്പെടുത്തിയത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ജാഗ്രതക്കുറവ് മൂലം നിരവധി പോസ്റ്റൽ വോട്ടുകൾ നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള അധ്യാപികമാർ തന്‍റെ മണ്ഡലത്തിലുണ്ട്. അവർ പോസ്റ്റൽ ബാലറ്റിന് അപേക്ഷിച്ച് മൂന്നു തവണ പോയിട്ടും ലഭിച്ചിട്ടില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

മൂന്ന് മാസത്തിനിടയിൽ നാലു പ്രാവശ്യം കേരളം മുഴുവൻ സഞ്ചരിച്ചയാളാണ്. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടിട്ടുണ്ട്.ഞങ്ങൾ നൂറിലധികം സീറ്റുമായി അധികാരത്തിൽ വരും എന്നതിൽ ഒരു സംശയവുമില്ല. രാഷ്ട്രീയ ബോധ്യമുള്ള കേരളത്തിലെ ജനങ്ങൾ സർക്കാരിനെയും പ്രതിപക്ഷത്തെയും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

Kerala

പ്രീ പോൾ സർവേകൾ പെയ്ഡ്; യുഡിഎഫ് സെഞ്ചുറിയടിക്കുമെന്ന് വി.ഡി.സതീശൻ

കൊച്ചി: യുഡിഎഫ് നൂറിലേറെ സീറ്റുകളുമായി അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. പ്രീ പോൾ സർവേകൾ പെയ്ഡാണ്. യുഡിഎഫിന്‍റെ മുന്നേറ്റം മറച്ചുവയ്ക്കാനാണ് സർവേകൾ ശ്രമിക്കുന്നത്. എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെന്ന് സ്ഥാപിക്കാനാണ് ചാനൽ സർവേകൾ ശ്രമിക്കുന്നത്.

സർക്കാരിനെതിരായ ജന വികാരം ശക്തമാണ്. സർക്കാർ പരാജയപ്പെ‌ട്ടിടത്ത് ബദൽ പദ്ധതികളുമായാണ് യുഡിഎഫ് വരുന്നത്. അതിന് സമഗ്രമായ തയാറെടുപ്പ് യുഡിഎഫ് നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് കണ്ടപ്പോൾ സിപിഎം വ്യാപകമായ അക്രമങ്ങൾ അഴിച്ചു വിടുകയാണ്. അതിലൊന്നും യുഡിഎഫിനെ തോൽപ്പിക്കാൻ കഴിയില്ലെന്ന് സതീശൻ വ്യക്തമാക്കി.

വെല്‍ഫയര്‍ പാര്‍ട്ടി യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ ബഹളം ഉണ്ടാക്കിയ മുഖ്യമന്ത്രി ഇപ്പോള്‍ എസ്ഡിപിഐ, പിഡിപി പിന്തുണ തേടുന്നു. എസ്ഡിപിഐ തീവ്രവാദ സംഘടനായാണെന്നാണ് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് രേഖകളില്‍ പറയുന്നത്. മുഖ്യമന്ത്രി അത് വായിച്ചിട്ടില്ലെങ്കില്‍ താന്‍ അയച്ചുതരാം. അവരുമായിട്ടാണ് ഇപ്പോള്‍ സിപിഎം തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Kerala

ആര്‍എസ്എസിനെ എതിര്‍ക്കുന്നത് സിപിഎം മാത്രം: എം.വി.ഗോവിന്ദൻ

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. നുണ പറയലാണ് സതീശന്‍റെ പണി. ജമാഅത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ നൽകുമെന്ന് പരസ്യമായി പറഞ്ഞു. സതീശൻ ഒരക്ഷരം പറഞ്ഞോ.

കെ.എം.ഷാജി എവിടെ മത്സരിച്ചാലും വർഗീയത മാത്രമേ പറയൂ. ഷാജി വർഗീയവാദത്തിന്‍റെ മുഖമുദ്രയാണെന്നും എം.വി.ഗോവിന്ദൻ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ശുദ്ധ അസംബന്ധവു മറ്റൊരു കളവാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസിനെ ശക്തമായി എതിര്‍ക്കുന്നത് സിപിഎമ്മാണ്. ആര്‍എസ്എസുമായി ബന്ധമുള്ള പാര്‍ട്ടി യുഡ‍ിഎഫാണ്. നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിച്ചത് സിപിഎമ്മാണ്. വോട്ട് കണക്ക് നോക്കിയാൽ ആരാണ് ബിജെപിയെ ജയിപ്പിച്ചതെന്ന് മനസിലാകുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

Kerala

ചില്ലറ വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കാറില്ല; സതീശന് മറുപടിയുമായി മുഖ്യമന്ത്രി

തൃശൂർ: ചില്ലറ വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം തങ്ങൾ കാണിക്കാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആര്‍എസ്എസുമായി ചേര്‍ന്ന് മത്സരിച്ചെന്ന വി.ഡി.സതീശന്‍റെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയപ്രവർത്തനം ആരംഭിച്ച കാലം മുതൽ ആർഎസ്എസ് എങ്ങനെയാണ് തന്നെ കണ്ടതെന്ന് എല്ലാവർക്കും അറിയാം. ആര്‍എസ്എസിന്‍റെ പ്രധാന ടാർഗറ്റ് ആയിരുന്നു താനെന്നും സതീശൻ നുണയാണ് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാണം കെട്ട് ഒരുപാട് കൂട്ടുകെട്ടുകൾക്ക് പുറകെ പോയവരാണ് കോണ്‍ഗ്രസുകാർ.

ശുദ്ധ അസംബന്ധം പറയാൻ സതീശന് ഒരു മടിയുമില്ല. വയനാട്ടിലെ ദുരന്ത ബാധിതരെ കോൺഗ്രസുകാർ പറ്റിക്കുകയാണ്. കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ കഴിഞ്ഞ മാസമാണ് നടന്നത്. യുഡിഎഫ് പറഞ്ഞ കാര്യങ്ങള്‍ ഒരിക്കലും നടപ്പിലാക്കാറില്ലെന്നും പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതിലാണ് കാര്യം.

ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. ജനങ്ങള്‍ എൽഡിഎഫിനെയും യുഡിഎഫിനെയും താരതമ്യം ചെയ്യുന്നുണ്ട്. എൽഡിഎഫ് വീണ്ടും ഭരണത്തുടർച്ച നേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Kerala

മുഹമ്മദ് ഷിയാസിന് സീറ്റില്ല; സതീശൻ ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയി

ന്യൂഡൽഹി: കോൺഗ്രസ് സ്ഥാനാർഥി നിർണയം പൊട്ടിത്തെറിയിലേക്കെന്ന് സൂചന. തന്നെ പിന്തുണയ്ക്കുന്നവരെ വെട്ടി നിരത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയതായി റിപ്പോർട്ടുകളുണ്ട്.

കൊച്ചി സീറ്റ് മുഹമ്മദ് ഷിയാസിന് നൽകണമെന്ന് വി.ഡി.സതീശൻ ശക്തമായി വാദിക്കുകയാണ്. ദീപ്തി മേരി വർഗീസിനായി കെ.സി.വേണുഗോപാലും വാദിക്കുന്നുണ്ട്. നെടുമങ്ങാട് മീനാങ്കൽ കുമാറിനെ പരിഗണിക്കുന്നതിൽ നേതാക്കൾ എതിർപ്പ് പ്രകടിപ്പിച്ചു.

അതേസമയം അരുവിക്കര ആവശ്യപ്പെട്ട് ശിവകുമാറും ശബരീനാഥനും ഉറച്ചുനിൽക്കുകയാണ്. അവശേഷിക്കുന്ന 37 സീറ്റുകളിലും ഇന്ന് തന്നെ പ്രഖ്യാപനം നടക്കും. അതേസമയം കെ.സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.

Kerala

സീറ്റ് ചർച്ച; തീരുമാനമായെന്ന് വി.ഡി.സതീശന്‍, ധാരണയായില്ലെന്ന് പി.ജെ.ജോസഫ്

കൊച്ചി: സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് - കേരള കോൺഗ്രസ് ചർച്ചയിൽ തീരുമാനമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. എന്നാൽ ചർച്ച ഇനിയും തുടരുമെന്നും അന്തിമ തീരുമാനമായില്ലെന്നും പി.ജെ.ജോസഫ് വ്യക്തമാക്കി.

രണ്ടു ദിവസത്തിനകം തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസുമായി വീണ്ടും ചര്‍ച്ച നടത്തുമെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. ടീം യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ വിട്ടു നൽകില്ലെന്ന് കേരള കോണ്‍ഗ്രസ് നിലപാട് ആവര്‍ത്തിച്ചു. ആദ്യം വിട്ടുവീഴ്ചകള്‍ക്ക് തയാറാണെന്ന് പറഞ്ഞ കേരള കോണ്‍ഗ്രസ് കടുത്ത നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്.

Kerala

കപ്പുമായി ജനങ്ങൾക്കിടയിലേക്ക് വരരുത്; നാണംകെട്ടത് ഗണേഷ് കുമാറല്ല മുഖ്യമന്ത്രിയാണ്: വി.ഡി.സതീശൻ

തിരുവനന്തപുരം: മന്ത്രി കെ.ബി.ഗണേഷ് കുമാർ വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഈ വിഷയത്തിൽ ഗണേഷ് കുമാറല്ല മുഖ്യമന്ത്രിയാണ് നാണം കെട്ടതെന്നും അതിജീവിതക്ക് ഐക്യദാർഢ്യമറിയിച്ചുള്ള കപ്പ് ഇനി മുഖ്യമന്ത്രി ഉയർത്തിക്കാട്ടരുതെന്നും സതീശൻ പറഞ്ഞു.

ഭാര്യയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ മന്ത്രിക്കെതിരെ കേസെടുക്കണം. ഗണേഷിന്‍റെ രാജി ചോദിച്ചു വാങ്ങണം. ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് ആരോപണം ഉയർന്നപ്പോൾ ഗണേഷ് കുമാറിന്‍റെ രാജി പിണറായി ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്.

ഇപ്പോൾ ജനങ്ങൾക്ക് മുൻപിൽ മുഖ്യമന്ത്രിയും സിപിഎമ്മും തുറന്ന് കാട്ടപ്പെട്ടു. കോൺഗ്രസിന്‍റെ പ്രവൃത്തിയും വാക്കും ഒന്നാണ്. ഗണേഷ് കുമാറിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Kerala

നിയമസഭാ തെരഞ്ഞെടുപ്പ്; ടൈസൺ മാസ്റ്റർ പറവൂരിൽ എൽഡിഎഫ് സ്ഥാനാർഥിയാകും

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ വി.ഡി.സതീശനെതിരെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി ഇ.ടി.ടൈസൺ മാസ്റ്റർ മത്സരിക്കും. നിലവിൽ കൈപ്പമംഗലം എംഎൽഎയായ ടൈസൺ മാസ്റ്റർ ഇവിടെ രണ്ട് ടേം പൂർത്തിയാക്കി.

ഈ സാഹചര്യത്തിലാണ് അദ്ദേഹം പറവൂരിലേക്ക് മാറുന്നത്. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ടൈസൺ മാസ്റ്ററെ സ്ഥാനാർഥിയാക്കാൻ ധാരണയായത്. സതീശനെതിരെ ശക്തനായ സ്ഥാനാർഥിയെ നിർത്തണമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ ആവശ്യം ഉയർന്നിരുന്നു.

സതീശൻ തുടർച്ചയായ ആറാം ജയമാണ് ഇക്കുറി ലക്ഷ്യമിടുന്നത്. സിപിഐയിലെ എം.ടി.നിക്സണെയാണ് കഴിഞ്ഞ തവണ സതീശൻ പരാജയപ്പെടുത്തിയത്. 21301 വോട്ടുകൾക്കായിരുന്നു സതീശന്‍റെ വിജയം. തദ്ദേശതെരഞ്ഞെടുപ്പിൽ പറവൂരിൽ യുഡിഎഫിന് മികച്ച ലീഡുനേടിയിരുന്നു.

Kerala

പുതുയുഗ യാത്രയുടെ സമാപനം ശനിയാഴ്ച; രാഹുൽ ഗാന്ധി പങ്കെടുക്കും

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിച്ച പുതുയുഗ യാത്ര ശനിയാഴ്ച സമാപിക്കും. വൈകുന്നേരം അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്തു നടക്കുന്ന പൊതുസമ്മേളനം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം നാലിന് സെക്രട്ടേറിയറ്റ് ആസാദ് ഗേറ്റിന് മുന്നിൽ വി.ഡി.സതീശനെ യുഡിഎഫ് തിരുവനന്തപുരം, നേമം, വട്ടിയൂർക്കാവ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്വീകരിക്കും. സ്വീകരണ റാലി പുത്തരിക്കണ്ടം മൈതാനത്ത് എത്തുന്നതോടെ സമാപന സമ്മേളനത്തിന് തുടക്കമാകും.

ഫെബ്രുവരി ആറിന് കാസർഗോട്ടു നിന്നുമാണ് പുതുയുഗ യാത്ര ആരംഭിച്ചത്. യാത്രയുടെ ഭാഗമായി 25 ദിവസത്തിനിടെ 121 പൊതുസമ്മേളനങ്ങൾ സംഘടിപ്പിച്ചു. സമാപന പൊതുസമ്മേളനത്തിൽ എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ദീപദാസ് മുൻഷി തുടങ്ങിയവർ പങ്കെടുക്കും.

Kerala

അടുത്ത പൊങ്കാലക്ക് കോൺഗ്രസ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിലുണ്ടാവും: വി.ഡി.സതീശൻ

തിരുവനന്തപുരം: അടുത്ത പൊങ്കാലക്ക് ക്ലിഫ് ഹൗസിൽ ഒരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പൊങ്കാലയർപ്പിക്കാൻ കുടുംബത്തിനൊപ്പം തലസ്ഥാനത്ത് എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാളെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ 24 മണിക്കൂറിനകം ആദ്യത്തെ 50 സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. അതിനുള്ള തയാറെടുപ്പുകളെല്ലാം പൂർത്തിയായി. മുഖ്യമന്ത്രി ആരാണെന്നത് ഹൈക്കമാന്‍ഡ് തീരുമാനിക്കും. യുഡിഎഫിനെ തിരിച്ചുകൊണ്ടുവരികയെന്നതാണ് ലക്ഷ്യം.

യുഡിഎഫ് സ്ഥാനാർഥികളെ ജയിപ്പിക്കുകയെന്നതാണ് തന്‍റെ ദൗത്യമെന്നും സതീശന്‍ പറഞ്ഞു. പാലക്കാട് രമേഷ് പിഷാരടി മത്സരിക്കുന്നതില്‍ തീരുമാനമായിട്ടില്ല. പലരെയും പരിഗണിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷവും രമേഷ് പിഷാരടിയുടെ പേര് ചര്‍ച്ചയിലുണ്ടായിരുന്നു.

അധികാരം ഇല്ലാത്തകാലത്തും കോണ്‍ഗ്രസിന്‍റെ ഒപ്പം നിന്നൊരാളാണ് രമേഷ് പിഷാരടി. മട്ടന്നൂരില്‍ കെ.കെ.ഷൈലജ പരാജയപ്പെടും. അതിനാലാണ് മണ്ഡലംമാറാൻ അവർ ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു.

Kerala

ഇത്രയും വൃത്തികെട്ട പ്രതിപക്ഷ നേതാവിനെ കണ്ടിട്ടില്ല; വി.ഡി. സതീശനെ കടന്നാക്രമിച്ച് എം.എം.മണി

ഇടുക്കി: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ കടന്നാക്രമിച്ച് എം.എം.മണി എംഎൽഎ. ഇത്രയും വൃത്തികെട്ട പ്രതിപക്ഷ നേതാവിനെ ജീവിതത്തിൽ കണ്ടിട്ടില്ല.

രമേശ് ചെന്നിത്തല, കെ. കരുണാകരൻ അടക്കം നമ്മുക്ക് പ്രതിപക്ഷ നേതാക്കളുണ്ടായിരുന്നു. സതീശൻ ധിക്കാരിയും അഹങ്കാരിയുമാണ്. പുതുയുഗ യാത്ര ഇടുക്കിയിൽ എത്തിയപ്പോൾ മണിയെ സതീശൻ വിമർശിച്ചിരുന്നു.

ലോകത്തുള്ളവരെയെല്ലാം തെറി വിളിക്കുന്ന എംഎൽഎ ഉണ്ടല്ലോയെന്നും... വൺ ടു ത്രീ എന്നൊക്കെ സതീശൻ പറഞ്ഞെന്നും മണി ആരോപിച്ചു. എന്നാൽ ഇതിനെക്കുറിച്ച് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചില്ല.

Kerala

വി.ഡി. സതീശനെതിരെ പ്രതിഷേധത്തിന് സാധ്യത; സുരക്ഷ വർധിപ്പിച്ചു

തിരുവനന്തപുരം: മന്ത്രി വീണാ ജോർജിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിച്ചതോടെ പ്രതിപക്ഷ നേതാവിനെതിരെ സിപിഎം പ്രതിഷേധത്തിന് സാധ്യതയെന്ന് സ്പെഷൽ ബ്രാഞ്ച് മുന്നറിയിപ്പ്. വി.ഡി. സതീശന്‍റെ പുതുയുഗയാത്രയിൽ ഉള്‍പ്പെടെ കടന്നുകയറി കരിങ്കൊടി പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയിലോ പറവൂരിലെ സ്വകാര്യ വസതിയിലോ എംഎൽഎ ഓഫീസിലോ കടന്നുകയറി സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രതിഷേധത്തിന് സാധ്യതയുണ്ട്. അതിനാൽ ക്രമസമാധാന പ്രശ്നം ഒഴിവാക്കുന്നതിനുള്ള സുരക്ഷാ മുന്‍കരുതൽ വേണം.

പ്രതിപക്ഷ നേതാവിന്‍റെ യാത്രയിലും പരിപാടികളിലും താമസ സ്ഥലത്തും ജാഗ്രതയുണ്ടാകണം. സുരക്ഷ കർശനമാക്കണമെന്നും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.

Kerala

ശബരിമല യുവതീപ്രവേശനം; അഴകൊഴമ്പന്‍ നിലപാട് പറ്റില്ല: വി.ഡി.സതീശന്‍

കൊച്ചി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നേരത്തെ നല്‍കിയ സത്യവാംഗ്മൂലം മാറ്റി പുതിയത് നല്‍കുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഈ വിഷയത്തില്‍ ഒളിച്ചുകളി പറ്റില്ല. അഴകൊഴമ്പന്‍ നിലപാടും ഇനി പറ്റില്ല.

എന്താണ് നിലപാടെന്ന് കൃത്യമായി പറയണമെന്ന് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടു. യുവതീ പ്രവേശനത്തെ സര്‍ക്കാര്‍ അനുകൂലിക്കുന്നുണ്ടോ. അനുകൂലിക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ നല്‍കിയ സത്യവാംഗ്മൂലത്തില്‍ ഉറച്ചു നില്‍ക്കാം. നേരത്തെ അന്നത്തെ ദേവസ്വം മന്ത്രി പരസ്യമായി മാപ്പു പറഞ്ഞതാണ്.

ക്ഷമ ചോദിച്ചതാണ്. തെറ്റിപറ്റിപ്പോയി എന്നെല്ലാം പറഞ്ഞതാണ്. അങ്ങനെയെങ്കില്‍ ഈ സത്യവാംഗ്മൂലം പിന്‍വലിക്കണം. ഏതെങ്കിലും ഒരു നിലപാടു വേണം. ഇപ്പോഴാണ് ഏതാണ് സര്‍ക്കാരിന്‍റെ സ്റ്റാന്‍ഡെന്നു വ്യക്തമാകാന്‍ പോകുന്നത്.

അക്കാര്യത്തില്‍ അവര്‍ തീരുമാനിക്കട്ടെ. ഇനി സര്‍ക്കാര്‍ മാറിയാല്‍ യുഡിഎഫിന് ഒരു നിലപാടുണ്ട്. ആ നിലപാട് കോടതിയെ അറിയിക്കുമെന്നും സതീശന്‍ പറഞ്ഞു.

Kerala

സിപിഎമ്മിന് രക്തസാക്ഷിയെ കിട്ടിയാല്‍ ലോട്ടറി അടിച്ചതുപോലെ: വി.ഡി.സതീശൻ

കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. രക്തസാക്ഷിയെ കിട്ടിയാല്‍ ലോട്ടറി അടിച്ചതുപോലെയാണ് സിപിഎം കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുതുയുഗ യാത്രയ്ക്ക് പയ്യന്നൂരില്‍ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സിപിഎം നേതാക്കൾ അഭിമന്യുവിന്‍റെയും വഞ്ചിയൂര്‍ വിഷ്ണുവിന്‍റെയും ഫണ്ട് അടിച്ചുമാറ്റി. സഹിക്കാന്‍ വയ്യാഞ്ഞിട്ടാണ് വിഷ്ണുവിന്‍റെ കുടുംബം മുഴുവന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ഒരു രക്തസാക്ഷിയെ കിട്ടിയാല്‍ നേതാക്കൾക്ക് സന്തോഷമാണ്. അവന്‍റെ പേരില്‍ ഫണ്ട് പിരിവ് നടത്താമല്ലോ. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് പയ്യന്നൂരില്‍ മാത്രം ഒതുങ്ങുന്നതല്ല. കേരളത്തിന്‍റെ പലഭാഗത്തും ഇത്തരം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും വി.ഡി.സതീശൻ പറഞ്ഞു.

Kerala

നേമത്ത് മത്സരിക്കാന്‍ സതീശന് ധൈര്യമുണ്ടോ?; വെല്ലുവിളിച്ച് വി.ശിവന്‍കുട്ടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ധൈര്യമുണ്ടെങ്കിൽ നേമത്ത് മത്സരിക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സംഘപരിവാറിനെതിരെ പോരാടുന്ന വലിയ യോദ്ധാവായി സ്വയം ചമയാന്‍ വി.ഡി.സതീശന്‍ നടത്തുന്ന ശ്രമങ്ങള്‍ കൗതുകകരമാണ്.

ബിജെപിയോടുള്ള മൃദുസമീപനവും കോണ്‍ഗ്രസിന്‍റെ നിലപാടില്ലായ്മയും കേരളീയ പൊതുസമൂഹത്തിന് കൃത്യമായി ബോധ്യമുള്ളതാണ്. വെറുതെ പ്രസംഗപീഠങ്ങളില്‍ ഇരുന്നു വാചകക്കസര്‍ത്ത് നടത്തിയാല്‍ സംഘപരിവാര്‍ വിരുദ്ധത തെളിയിക്കാനാവില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.

വി.ഡി.സതീശൻ ക്ഷണം സ്വീകരിക്കുമെന്നാണ് തന്‍റെ പ്രതീക്ഷ. പോറ്റിയും ഗോവർധനും സോണിയ ഗാന്ധിയുടെ വീട്ടിൽ പോയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

 

 

Kerala

വിമര്‍ശനത്തിന് അധീതനല്ല; തെറ്റ്പറ്റിയാല്‍ വിമര്‍ശിക്കാം: വി.ഡി.സതീശന്‍

തിരുവനന്തപുരം: താൻ വിമര്‍ശനത്തിന് അധീതനല്ലെന്നും തന്‍റെ ഭാഗത്ത് നിന്ന് തെറ്റ്പറ്റിയാല്‍ വിമര്‍ശിക്കാനുള്ള അധികാരം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കസ്റ്റഡിയില്‍ മര്‍ദിക്കുന്നതിന്‍റെ ദൃശ്യം പുറത്തുവന്നശേഷം മുഖ്യമന്ത്രിക്കൊപ്പം സതീശന്‍ സദ്യ കഴിച്ചത് വിവാദമായിരുന്നു.

ഇതിനെ വിമർശിച്ച് കെ.സുധാകരന്‍ രംഗത്തെത്തിയിരുന്നു. സുധാകരന്‍ പറഞ്ഞിനോട് എനിക്ക് യാതൊരു വിരോധമോ വെറുപ്പോ വിദ്വേഷമോയില്ല. അവര്‍ക്ക് തന്നെ വിമര്‍ശിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. അതേസമയം സുധാകരന്‍ പരസ്യമായി വിമര്‍ശിച്ചതില്‍ സതീശന്‍ അതൃപ്തി പ്രകടിപ്പിച്ചു.

വിമര്‍ശനം എവിടെ പറയണം എങ്ങനെ പറയണമെന്നത് അവരവരാണ് ആലോചിക്കേണ്ടതെന്നും സതീശന്‍ വ്യക്തമാക്കി.സിപിഎമ്മിന്‍റെ മാധ്യമ വിഭാഗം യോഗം ചേര്‍ന്ന് നിരന്തരം തന്നെ ആക്രമിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. കൂറേ യൂട്യൂബ് ചാനലുകളെ അതിനായി വാങ്ങിയിട്ടുണ്ട്.

അവര്‍ വഴി വ്യക്തിപരമായി ആക്ഷേപിക്കാനാണ് തീരുമാനം. അതൊന്നും തന്നെ ഒരു പോറല്‍പോലും ഏല്‍പ്പിക്കില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Latest News

Corehub Up