National
ബംഗളൂരു: പുനഃസംഘടന ആവശ്യപ്പെട്ട് കർണാടക കോൺഗ്രസ് എംഎൽഎമാർ ഡൽഹിക്ക്.
മുപ്പത്തിയഞ്ചോളം കോൺഗ്രസ് എംഎൽഎമാർ അടുത്തയാഴ്ച ഡൽഹിക്ക് വിമാനം കയറുമെന്ന് ബേലൂർ ഗോപാൽ കൃഷ്ണ എംഎൽഎ പറഞ്ഞു.
പുനഃസംഘടനയിൽ 20 പേർക്ക് അവസരം നൽകണമെന്ന ആവശ്യമാണ് ഇവർ മുന്നോട്ടുവയ്ക്കുന്നത്. 15 ദിവസത്തിനുള്ളിൽ പുനഃസംഘടന നടത്തണമെന്നും പുതുമുഖങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതല്ലെങ്കിൽ കടുത്ത തീരുമാനമെടുക്കുമെന്നും ഗോപാൽ കൃഷ്ണ മുന്നറിയിപ്പ് നൽകി. സർക്കാർ മൂന്നു വർഷം പൂർത്തിയാക്കിയതിന്റെ പശ്ചാത്തലത്തിലാണ് പുനഃസംഘടനാ ആവശ്യം ശക്തമായത്.
Kerala
മലപ്പുറം: മുഖ്യമന്ത്രി സ്ഥാനം തെരുവില്‍ ചര്‍ച്ച ചെയ്യുന്നത് പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കലാണെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. പരസ്യപ്രസ്താവന നടത്തുന്ന നേതാക്കള്‍ ശ്രദ്ധിക്കണമെന്നും സലാം പറഞ്ഞു.
മുഖ്യമന്ത്രിയെ തീരുമാനിക്കണമെങ്കില്‍ വോട്ടെണ്ണി കഴിയണം. അതില്‍ ഭൂരിപക്ഷം വേണം. അതിനുശേഷമേ മുഖ്യമന്ത്രി ആരെന്ന ചര്‍ച്ച ആവശ്യമുള്ളു.
കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഇത്തരമൊരു ചര്‍ച്ച ഉചിതമായ നടപടിയല്ല. ലക്ഷക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ മഹാത്യാഗത്തെ വിസ്മരിക്കുന്നതാണ് ഇപ്പോഴത്തെ നടപടി. വോട്ടര്‍മാരുടെയും യുഡിഎഫ് പ്രവര്‍ത്തകരെയും നിരാശപ്പെടുത്തുന്ന നടപടിയിലേക്ക് നേതാക്കന്മാര് പോകരുതെന്നും പി.എം.എ. സലാം പറഞ്ഞു.
കേരളത്തിന്റെ ചരിത്രത്തില്‍ മുന്‍പും മത്സരിക്കാത്തവര്‍ മുഖ്യമന്ത്രിയായിട്ടുണ്ട്. ഇപ്പോഴത്തെ ചര്‍ച്ചകള്‍ അനവസരത്തിലാണ്. മുഖ്യമന്ത്രി ആരെന്ന് ലീഗിനോട് ആരും ചോദിച്ചിട്ടില്ല. മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ആര് ചുണ്ടിക്കാട്ടിയാലും അംഗീകരിക്കും.
ലീഗ് യുഡിഎഫിന് പിന്തുണ നല്‍കും. നേതാക്കളെ തീരുമാനിക്കാനുള്ള കഴിവ് കോണ്‍ഗ്രസിനുണ്ട്. അത് അവര്‍ തന്നെ ചെയ്യും. അഞ്ചിലേറെ മന്ത്രി സ്ഥാനത്തിന് ലീഗിന് അര്‍ഹതയുണ്ട്. എന്നാല്‍ അത് ആവശ്യപ്പെടില്ലെന്നും പി.എം.എ. സലാം പറഞ്ഞു.
International
വത്തിക്കാൻ സിറ്റി: ഓശാനത്തിരുനാൾ ദിവസം ജറൂസലെമിലെ തിരുവുത്ഥാന പള്ളിയിൽ തിരുക്കർമ്മങ്ങൾ നടത്തുന്നതിൽനിന്ന് ലാറ്റിൻ പാത്രിയാർക്കീസ് കർദിനാൾ പിയർബതിസ്ത പിസബല്ലയെയും വിശുദ്ധ നാടിന്റെ സൂക്ഷിപ്പുകാരൻ ഫാ. ഫ്രാഞ്ചെസ്കോ ഇൽപോയെയും ഇസ്രയേൽ പോലീസ് തടഞ്ഞ സംഭവം നിർഭാഗ്യകരമാണെന്നു വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിൻ.
വത്തിക്കാനിലെ ഇസ്രേലി സ്ഥാനപതി യാരോൺ സൈഡ്മാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണു കർദിനാൾ പരോളിൻ ആശങ്ക അറിയിച്ചത്. അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധങ്ങളുടെ വത്തിക്കാൻ സെക്രട്ടറി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗല്ലഗറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
സംഭവം അസ്വസ്ഥത ഉളവാക്കിയെന്നും കർദിനാൾ പരോളിൽ ഇസ്രേലി സ്ഥാനപതിയോടു പറഞ്ഞു. കൂടിക്കാഴ്ചയിൽ ഞായറാഴ്ച നടന്ന സംഭവത്തിൽ ഇസ്രേലി സ്ഥാനപതി വിശദീകരണം നൽകുകയും ജറൂസലെം പാത്രിയാർക്കീസും പ്രാദേശിക അധികൃതരും തമ്മിൽ നടത്തിയ ചർച്ചയിൽ ഈസ്റ്റർ ദിനത്തിലുൾപ്പെടെ തിരുവുത്ഥാന പള്ളിയിൽ തിരുക്കർമ്മങ്ങൾ നടത്താൻ അനുമതി നൽകിയ കാര്യം അറിയിക്കുകയും ചെയ്തതായും വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.
Kerala
മലപ്പുറം: യുഡിഎഫിൽ രൂപം കൊണ്ട അസംതൃപ്തി ഇടതുപക്ഷത്തിന് അനുകൂലമാക്കാൻ ശ്രമം നടക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ.
രൂപപ്പെട്ടുവരുന്ന രാഷ്ട്രീയ സാഹചര്യങ്ങളോട് എൽഡിഎഫ് പോസീറ്റീവായി പ്രതികരിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് ഉണ്ടാകുന്ന മാറ്റങ്ങളിൽ തീരുമാനം മുന്നണിയിൽ ആലോചിക്കും. മലപ്പുറത്ത് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥാനാർഥി പ്രഖ്യാപനം വന്നാൽ കോണ്‍ഗ്രസിൽ പ്രതിസന്ധികളുണ്ടാകുന്നതു സാധാരണമാണ്. അതിപ്പോൾ മുസ്ലിം ലീഗിലേക്കും വ്യാപിച്ചു കഴിഞ്ഞുവെന്നാണ് മസസിലാക്കുന്നത്. പാണക്കാട്ടുനിന്നു സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ പിന്നെ ലീഗിൽ അതിന് എതിർ അഭിപ്രായമുണ്ടാകാറില്ലെന്നാണു കേട്ടിട്ടുള്ളത്. വസ്തുത അതല്ലെങ്കിലും അത്തരമൊരു ഇമേജ് ഉണ്ടാക്കിയിരുന്നു. ആ ഇമേജാണ്
തകർന്നിരിക്കുന്നത്. യുഡിഎഫിന് ഒരുമിച്ച് നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. മുസ്ലിം ലീഗ് പ്രതിസന്ധിയിലാകുന്ന ഘട്ടത്തിൽ പ്രതിരോധിച്ചു നിന്ന ആളാണ് അബ്ദുറഹ്മാൻ രണ്ടത്താണി.
അബ്ദുറഹ്മാൻ രണ്ടത്താണി മുസ്ലിം ലീഗിന്റെ പ്രധാനമുഖമാണ്. അദ്ദേഹത്തെ പോലുള്ള ഒരാളുടെ അസംതൃപ്തി ചെറിയ കാര്യമല്ലെന്ന് ഓർക്കണം. കേരളത്തിൽ ഇടതുപക്ഷ അനുകൂല സാഹചര്യമാണ്. മലപ്പുറം ജില്ലയിൽ ഇടതുപക്ഷ എംഎൽഎമാരുടെ എണ്ണം കൂടുമെന്നും വിജയരാഘവൻ പറഞ്ഞു.
District News
അഞ്ചല്‍ : മണ്ഡലം മുസ്ലിം ലീഗിനോ അതോ കോണ്‍ഗ്രസിനോ. പുനലൂര്‍ മണ്ഡലത്തിന്റെ കാര്യത്തില്‍ തീരുമാനം വൈകുന്നതില്‍ യുഡിഎഫില്‍ പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുകയാണ്.
ഇന്നലെ നടന്ന പത്രസമ്മേളനത്തില്‍ പുനലൂരില്‍ ലീഗ് മത്സരിക്കുമെന്നും സ്ഥാനാര്‍ഥിയെ സംബന്ധിച്ച തീരുമാനം പിന്നീടെന്നും ലീഗ് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞിരുന്നു. ഇതിനിടയില്‍ ലീഗില്‍ നിന്ന് കോണ്‍ഗ്രസ് മണ്ഡലം ഏറ്റെടുത്തുവെന്ന തരത്തിലുള്ള പ്രചാരണം ദിവസങ്ങളായി നടക്കുന്നുണ്ട്. ചില നേതാക്കളുടെ പേരും സാധ്യതാ ലിസ്റ്റ് എന്ന പേരില്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു രണ്ടുനാള്‍ പിന്നിടുമ്പോഴും മണ്ഡലം ആര്‍ക്കെന്നോ സ്ഥാനാര്‍ഥി ആരെന്നോ വ്യക്തതയില്ലാത്ത അവസ്ഥയിലാണ് നേതാക്കളും പ്രവര്‍ത്തകരും. പുനലൂര്‍ സീറ്റ് കോണ്‍ഗ്രസ് തിരിച്ചെടുത്ത് പകരം തൊട്ടടുത്ത മണ്ഡലമായ ചടയമംഗലം ലീഗിന് നല്‍കാനുള്ള ചര്‍ച്ചയും സജീവമായിരുന്നു. ഇതിനെതിരെ ചടയമംഗലത്തെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ മുതിര്‍ന്ന നേതാക്കളെ പലതവണ ബന്ധപ്പെട്ടെങ്കിലും തീരുമാനമായിട്ടില്ല.
ആകുമ്പോള്‍ അറിയിക്കാം എന്ന മറുപടിയാണ് ലഭിക്കുന്നത്.മറുപടിയില്‍ തീരുമാനം വൈകുന്നതിലെ അതൃപ്തിയും ഇവരുടെ വാക്കുകളില്‍ വ്യക്തം. എന്നാല്‍ ഇടതുമുന്നണിയാകട്ടെ സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കി മണ്ഡലത്തില്‍ ഉടനീളം ആദ്യ ഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ചു. സ്വീകരണ പര്യടനം ആരംഭിക്കാനുള്ള തിരക്കിലാണ് ഇടതുനേതൃത്വം.
സിപിഎം, സിപിഐ ജില്ലാ സെക്രട്ടറിമാരുടെ മണ്ഡലം എന്ന പ്രത്യേകതയുള്ള പുനലൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും ജില്ലാ നേതാക്കള്‍ നേരിട്ട് തന്നെയാണ്.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ അതൃപ്തി തുടരുന്നതിനിടെ നിലപാടു കടുപ്പിച്ച് ആര്‍ജെഡി. ഇത്തവണ അധികസീറ്റ് വേണമെന്ന ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ആർജെഡി. കോഴിക്കോട് ചേർന്ന സംസ്ഥാന നേതൃയോഗത്തില്‍ എൽഡിഎഫിലെ സീറ്റ് വിഭജനത്തിലെ നീരസം ആർജെഡി നേതൃത്വം പരസ്യമാക്കി.
പാർട്ടിക്ക് ഇത്തവണ ആറ് സീറ്റ് വേണമെന്നാണ് നിലപാടെന്നും ഇതിൽനിന്ന് പിന്നോട്ടില്ലെന്നും ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഇത്തവണ അധിക സീറ്റ് നൽകുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ സിപിഎം നീതി പുലർത്തുന്നില്ല. എൽഡിഎഫ് നേതൃത്വം ഇക്കാര്യത്തിൽ നീതി പുലർത്തണം. ഉഭയകക്ഷി ചർച്ചയിലടക്കം ആറ് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ തവണ മത്സരിച്ചതിൽ കൂടുതൽ സീറ്റ് ഇക്കുറിയും ഇല്ലെന്നാണ് സിപിഎം പറഞ്ഞത്. കോഴിക്കോട് ഒരു സീറ്റ് കൂടുതൽ വേണം. അധിക സീറ്റിൽ വിട്ടുവീഴ്ചയ്ക്ക് ആർജെഡി ഇല്ല. സോഷ്യലിസ്റ്റ് പാർട്ടികളെ എൽഡിഎഫ് ക്ഷീണിപ്പിക്കരുത്.
കോവളം സീറ്റിൽ ജനതാദളിന് മികച്ച സ്ഥാനാർഥി ഇല്ല. സ്ഥാനാർഥി പോലും ഇല്ലാഞ്ഞിട്ടും ജനതാദളിന് എൽഡിഎഫ് സീറ്റ് നൽകി. ഇപ്പോൾ സ്ഥാനാർഥിയെ ചാക്കിട്ട് പിടിക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്.
എൽഡിഎഫിന്റെ അന്തസിനു ചേരാത്ത പ്രവൃത്തിയാണ് നടക്കുന്നതെന്നും എം.വി. ശ്രേയാംസ് കുമാര്‍ അഭിപ്രായപ്പെട്ടു.
Kerala
കോഴിക്കോട്: സ്ത്രീകള്‍ക്കു സമൂഹത്തില്‍ ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി. സതീദേവി.
സംസ്ഥാനത്തെ പല തൊഴില്‍ സ്ഥാപനങ്ങളിലും 2013ല്‍ പ്രാബല്യത്തില്‍ വന്ന തൊഴില്‍ നിയമം നടപ്പാക്കുന്നില്ലെന്നത് ആശങ്കാജനകമാണെന്നും അവര്‍ പറഞ്ഞു.
കോഴിക്കോട് കെടിഡി സൊസൈറ്റി ഹാളില്‍ വനിതാ കമ്മീഷന് സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു സതീദേവി. നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ അതൃപ്തിയുണ്ടെന്നും അവർ പറഞ്ഞു.