Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Earthquake

ചൈനയിൽ ഭൂകന്പം; രണ്ടു മരണം

ബെയ്ജിംഗ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗുവാംഗ്ഷിയിലുണ്ടായ ഭൂകന്പത്തിൽ രണ്ടു പേർ മരിച്ചു.

പരിക്കേറ്റ നാലു പേരെ ആശുപത്രിയിലാക്കിയെങ്കിലും ആരുടെയും നില ഗുരുതരമല്ല. ഇന്നലെ പുലർച്ചെയുണ്ടായ ഭൂകന്പം റിക്‌ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി.

13 കെട്ടിടങ്ങൾ നിലംപൊത്തി. ലിയുഷൗ നഗരത്തിലെ 7,000 പേരെ ഒഴിപ്പിച്ചുമാറ്റി.

National

കച്ചിൽ നേരിയ ഭൂചലനം

അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചിൽ റിക്‌ടർ സ്കെയിലിൽ 4.1 രേഖപ്പെടുത്തിയ ഭൂചലനം. ഇന്നലെ പുലർച്ചെ 1.22ന് അനുഭവപ്പെട്ട ഭൂചലനത്തിൽ ആളപായവും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല.

കച്ചിലെ ഖാവ്ഡയിൽനിന്ന് ഏകദേശം 55 കിലോമീറ്റർ വടക്കുകിഴക്കായാണ് പ്രഭവകേന്ദ്രമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് അറിയിച്ചു.

National

ആസാമില്‍ ശക്തമായ ഭൂചലനം; ആളപായമില്ല

ഗോഹട്ടി: ആസാമില്‍ ശക്തമായ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 4:17നാണ് റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആസാം ഉള്‍പ്പെടെയുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അനുഭവപ്പെട്ടത്. ഭൂമിക്കടിയില്‍ 50 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം കണ്ടെത്തിയത്. മൊറിഗാവ് ജില്ലയിലായിരുന്നു പ്രഭവകേന്ദ്രം.

ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായ നാട്ടുകാര്‍ അതിശൈത്യത്തിലും വീടുവിട്ട് വെളിയില്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍ അഭയം തേടി. വടക്കു കിഴക്കന്‍ മേഖലയില്‍ ഇതിന് മുന്‍പും നിരവധി ഭൂചലനങ്ങള്‍ക്ക് കാരണമായ കോപിലി ഫോള്‍ട്ട് ലൈന്‍ മേഖലയിലാണ് ഇത്തവണയും ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്‍റര്‍ ഫോര്‍ സീസ്‌മോളജിയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഭൂചലനങ്ങള്‍ക്ക് സാധ്യത കൂടിയ അഞ്ചാമത് സീസ്മിക് സോണിലാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്നത്. ഹിമാലയന്‍ മലനിരകളോട് ചേര്‍ന്നു കിടക്കുന്ന വടക്കു കിഴക്കന്‍ ഇന്ത്യയിലെ കോപ്‌ലി ഫോള്‍ട്ട് ലൈന്‍ ഇന്ത്യന്‍ ഫലകവും യുറേഷ്യന്‍ ഫലകവും തമ്മില്‍ സമ്പര്‍ക്കത്തില്‍ വരുന്ന പ്രദേശമാണ്. ഇന്ത്യയിലെ ഏറ്റവും സജീവമായ ഭൂചലന മേഖലകളില്‍ ഒന്ന് കൂടിയാണ് ഇവിടം.

International

ജപ്പാനിൽ ഭൂകമ്പം; പരിഭ്രാന്തരായി ജനം

ടോക്കിയോ: ജപ്പാനിലെ നോഡയിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നോഡയിൽ നിന്ന് ഏകദേശം 91 കിലോമീറ്റർ കിഴക്ക് മാറിയിട്ടാണ് ഭൂകമ്പം ഉണ്ടായതെന്നും ഭൂകമ്പത്തിന്‍റെ ആഴം 19.3 കിലോമീറ്ററാണെന്നും യുഎസ്ജിഎസ് (യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ) അറിയിച്ചു.

വലിയ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഡിസംബർ 31ന് ടിബറ്റിലും ഭൂകമ്പമുണ്ടായി. 3.4 ആണ് തീവ്രത രേഖപ്പെടുത്തിയതെന്ന് നാഷനൽ സെന്‍റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.

ഇന്ത്യൻ സമയം വൈകുന്നേരം 3.26ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. പുതുവർഷത്തലേന്ന് അപ്രതീക്ഷിതമായുണ്ടായ ഭൂകമ്പത്തിൽ ജനം പരിഭ്രാന്തരായി. 

International

തായ്‌വാനിൽ വൻ ഭൂചലനം; തീവ്രത 7.0

തായ്പെ: തായ്‌വാന്‍റെ വടക്കുകിഴക്കൻ തീരത്ത് വൻ ഭൂചലനം അനുഭവപ്പെട്ടു. യിലാൻ നഗരത്തിൽ നിന്ന് ഏകദേശം 32 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രമെന്നും 7.0 തീവ്രത രേഖപ്പെടുത്തിയെന്നും അധികൃതർ പറഞ്ഞു.

കെട്ടിടങ്ങളിൽ ഉണ്ടായിരുന്നവർ ഭയന്ന് പുറത്തേക്ക് ഓടി. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടുണ്ടോയെന്ന് വിലയിരുത്തൽ നടത്തുകയാണെന്നും ദേശീയ അഗ്നിശമന ഏജൻസി അറിയിച്ചു.

2016ൽ തെക്കൻ തായ്‌വാനിലുണ്ടായ ഭൂചലനത്തിൽ 100 ലധികം പേർ മരിച്ചിരുന്നു. രണ്ട് ടെക്റ്റോണിക് പ്ലേറ്റുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന തായ്‌വാൻ ഭൂകമ്പ സാധ്യതയുള്ള സ്ഥലമാണ്.

 

 

 

National

കച്ചിൽ ഭൂചലനം: ആളപായമില്ല

അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചിൽ ഭൂചലനം. ഇന്നലെ പുലർച്ചെ 4.30 ഓടെയാണു റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഇതോടെ ആളുകൾ പരിഭ്രാന്തിയിലായി.

കച്ച് ജില്ലയിലെ റാപാറിന് 22 കിലോമീറ്റർ അകലെയാണു പ്രഭവകേന്ദ്രം. ഇതിനുശേഷം ഉച്ചയ്ക്കു 12 വരെ പതിനേഴ് ചെറിയ പ്രകന്പനങ്ങൾ അനുഭവപ്പെട്ടു.

2001 ലുണ്ടായ ഭൂകന്പത്തിൽ 13,800 പേരാണ് കച്ചിൽ മരിച്ചത്. 1.67 ലക്ഷം പേർക്കു പരിക്കേറ്റു. കഴിഞ്ഞ രണ്ടു നൂറ്റാണ്ടിനിടെ രാജ്യം അഭിമുഖീകരിച്ച മൂന്നാമത്തെ വലിയ ഭൂകന്പമായിരുന്നു ഇത്.

Kerala

ഭൂമിക്കടിയിൽനിന്ന് വലിയ ശബ്ദം, വീടുകൾക്ക് വിള്ളൽ: മലപ്പുറത്ത് നേരിയ ഭൂചലനം

മലപ്പുറം: മലപ്പുറത്ത് വിവിധയിടങ്ങളിൽ ചൊവ്വാഴ്ച ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കോട്ടയ്ക്കൽ മേഖലയിലും വേങ്ങര, ചെമ്മാട് സികെ നഗർ, ചെറുമുക്ക് ഭാഗങ്ങളിലുമാണ് രാത്രി 11.20 ഓടെ വലിയ ശബ്ദവും സെക്കൻഡുകൾ നീണ്ടുനിൽക്കുന്ന കുലുക്കവും അനുഭവപ്പെട്ടത്.

കോട്ടയ്ക്കൽ നഗരസഭയിലും ആമപ്പാറ, കൈപ്പള്ളിക്കുണ്ട്, കോട്ടപ്പടി, പാലത്തറ, ചെനയ്ക്കൽ, സ്വാഗതമാട്, ചീനംപുത്തൂർ, അമ്പലവട്ടം, കൊഴൂർ, ചെറുശോല, കൂരിയാട്, മറ്റത്തൂർ, കൊളത്തുപ്പറമ്പ്, ചോലക്കുണ്ട്, പുത്തൂർ, തുടങ്ങിയ ഭാഗങ്ങളിലുമാണ് വീടുകളും മറ്റും ശക്തമായി കുലുങ്ങിയത്.

വീടുകൾക്കു വിള്ളൽ വീണതായും ഭൂമിക്കടിയിൽ നിന്നു ശബ്ദം കേട്ടതായും പ്രദേശവാസികൾ പറഞ്ഞു.

International

ബംഗ്ലാദേശിൽ ഭൂകന്പം; അഞ്ച് മരണം

ധാക്ക: ബംഗ്ലാദേശിൽ ഇന്നലെയുണ്ടായ ഭൂകന്പത്തിൽ ഒരു കുട്ടി അടക്കം അഞ്ചു പേർ മരിക്കുകയും നൂറിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തു. തലസ്ഥാനമായ ധാക്കയ്ക്ക് 50 കിലോമീറ്റർ വടക്കുപടിഞ്ഞാറ് നർസിംഗ്ഡി എന്ന സ്ഥലത്തുണ്ടായ ഭൂകന്പം റിക്‌ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തി.

ധാക്ക അടക്കം പല സ്ഥലങ്ങളിലും കെട്ടിടങ്ങൾക്കു കേടുപാടുണ്ടായി. ഇന്ത്യൻ അതിർത്തിയോടു ചേർന്ന പ്രദേശങ്ങളിൽ കുലുക്കമുണ്ടായെങ്കിലും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല.
ധാക്ക യൂണിവേഴ്സിറ്റി വിദ്യാർഥികൾ, ഗാസിപുർ നഗരത്തിലെ ഫാക്‌ടറി തൊഴിലാളികൾ, നർസിംഗ്ഡി നിവാസികൾ എന്നിവർക്കാണു പരിക്കേറ്റതെന്ന് ബംഗ്ലാദേശിലെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസ് അറിയിച്ചു.

ആറുനില കെട്ടിടത്തിന്‍റെ കൈവരി തകർന്നാണ് മൂന്നു പേർ മരിച്ചതെന്നു പോലീസ് പറഞ്ഞു. ജനനിബിഡമായ ധാക്കയിൽ അനുഭവപ്പെട്ട കുലുക്കം നഗരവാസികളെ പരിഭ്രാന്തരാക്കി. കെട്ടിടങ്ങളിലുണ്ടായിരുന്നവർ തെരുവുകളിലേക്കോടി.

International

ജപ്പാനിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു

ടോക്യോ: ജപ്പാനിലെ വടക്കൻ തീരമേഖലയായ ഇവാതെയിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. റിക്ട‌ർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണുണ്ടായതെന്നും നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ പറഞ്ഞു.

പ്രാദേശിക സമയം വൈകുന്നേരം അഞ്ചിനാണ് ഭൂചലനം അനുഭവപ്പെട്ടത്. സമുദ്രത്തിനടിയിൽ പത്തു കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് ജാപ്പനീസ് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതേത്തുടർന്ന് മേഖലയിൽ സുനാമി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.

ഒരു മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തീരപ്രദേശത്തുള്ള ജനങ്ങൾ ഉടൻ തന്നെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശം നൽകി.

International

അഫ്ഗാനിസ്ഥാനിൽ ഭൂകന്പം; 20 മരണം, വ്യാപക നാശം

കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ മാസാർ ഇ ഷെരീഫ് നഗരത്തിനടുത്തുണ്ടായ ശക്തമായ ഭൂകന്പത്തിൽ 20 പേർ മരിക്കുകയും 500 പേർക്കു പരിക്കേൽക്കുകയും ചെയ്തു. വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. ചരിത്രപ്രസിദ്ധമായ ബ്ലൂ മോസ്ക് ഭാഗികമായി തകർന്നു.

ഞായറാഴ്ച അർധരാത്രിയുണ്ടായ ഭൂകന്പം റിക്‌ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി. 15 സെക്കൻഡ് നേരം കുലുക്കം അനുഭവപ്പെട്ടുവെന്നാണു ദൃക്സാക്ഷികൾ പറഞ്ഞത്. ഗ്രാമപ്രദേശങ്ങളിൽ വൻതോതിൽ കെട്ടിടങ്ങൾ നശിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്പോൾ മരണസംഖ്യ ഉയരുമെന്നാണു കരുതുന്നത്.

ദുരന്തനിവാരണത്തിനു പട്ടാളത്തെ വിന്യസിച്ചതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുഎൻ ഉദ്യോഗസ്ഥരും സഹായം നല്കാനായി സ്ഥലത്ത് എത്തി.

ഭൂകന്പത്തെത്തുടർന്ന് കാബൂൾ അടക്കം അഫ്ഗാനിസ്ഥാന്‍റെ പല ഭാഗങ്ങളിലും വൈദ്യുതിവിതരണം തടസപ്പെട്ടു.

അഫ്ഗാനിസ്ഥാനിലെ തീർഥാടന കേന്ദ്രമായ ബ്ലൂ മോസ്കിലെ പ്രധാന കെട്ടിടത്തിനു നാശം ഉണ്ടായിട്ടില്ലെന്നാണു റിപ്പോർട്ട്. പ്രവാചകൻ മുഹമ്മദിന്‍റെ അർധസഹോദരനും ഷിയാ മുസ്‌ലിംകളുടെ ആദ്യ ഇമാമുമായ അലിയെ ഇവിടെയാണ് അടക്കം ചെയ്തിരിക്കുന്നതെന്ന് ഒരു വിഭാഗം വിശ്വസിക്കുന്നു. ഇപ്പോഴത്തെ മോസ്ക് 15-ാം നൂറ്റാണ്ടിൽ നിർമിച്ചതാണ്.

Kerala

കോഴിക്കോട് ഭൂചലനം; റവന്യൂ - പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി

കോഴിക്കോട്: ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാട് നേരിയ ഭൂചലനം അനുഭവപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം 4.45ഓടെയാണ് ഭൂമിക്കടിയിൽ നിന്നും ശബ്ദവും നേരിയ ചലനവും ഉണ്ടായതെന്നാണ് നാട്ടുകാർ പറഞ്ഞു.

മുതുകാട് രണ്ടാം ബ്ലോക്ക്‌ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. സെക്കന്‍റുകൾ മാത്രമാണ് ചലനം ഉണ്ടായതെന്നും നാട്ടുകാർ പറഞ്ഞു. റവന്യൂ - പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.

 

 

 

International

തുർക്കിയിൽ ഭൂകന്പം; കെട്ടിടങ്ങൾ തകർന്നു

അങ്കാറ: പടിഞ്ഞാറൻ തുർക്കിയിൽ ഭൂകന്പത്തിൽ മൂന്നു കെട്ടിടങ്ങൾ തകർന്നു. റിക്ടർ സ്കെയിലിൽ 6.1 രേഖപ്പെടുത്തിയ ഭൂകന്പത്തിന്‍റെ പ്രഭവകേന്ദ്രം ബാലികേസിർ പ്രവിശ്യയിലെ സിന്ദിർഗി പട്ടണമാണ്.

ആളപായമില്ല. മുന്പുണ്ടായ ഭൂകന്പത്തിൽ നാശമുണ്ടായ മൂന്നു കെട്ടിടങ്ങളും ഒരു രണ്ടുനില വ്യാപാരശാലയുമാണ് തകർന്നത്.

പരിഭ്രാന്തരായ ആളുകൾ പരക്കംപാഞ്ഞതിനെത്തുടർന്ന് 22 പേർക്കു പരിക്കേറ്റു. ഇക്കഴിഞ്ഞ ഓഗസ്റ്റിലും സിന്ദിർഗിയിൽ ഭൂകന്പമുണ്ടായിരുന്നു.

International

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

മനില: ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപെട്ടത്. മിന്‍ഡനാവോ മേഖലയിലെ മനായിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം.

പ്രാദേശിക സമയം രാവിലെ 9.43-നായിരുന്നു ഭൂചലനമുണ്ടായത്. ഭൂചലനത്തിന്‍റെ പശ്ചാത്തലത്തില്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

അടുത്ത രണ്ടു മണിക്കൂറിനിടെ പ്രഭവകേന്ദ്രത്തിന് 300 കിലോമീറ്റര്‍ ചുറ്റളവില്‍ ജീവന് ഭീഷണിയായേക്കാവുന്ന ഉയരത്തിലുള്ള തിരമാലകള്‍ അടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. തീരപ്രദേശത്തുനിന്ന് മാറാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്.

International

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; അഞ്ഞൂറോളം മരിച്ചതായി റിപ്പോർട്ട്

 

 

കാബൂൾ: അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ അഞ്ഞൂറിലേറെ പേർ മരിച്ചതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാന്‍റെ കിഴക്കൻ പ്രവിശ്യകളായ കുനാറിലും നൻഗർഹാറിലുമാണ് തിങ്കളാഴ്ച അർധരാത്രിയോടെ റിക്ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂകന്പം അനുഭവപ്പെട്ടത്.

ഭൂകന്പത്തിൽ അഞ്ഞൂറിലധികം പേർ മരിച്ചതായും ആയിരത്തിലധികം പേർക്ക് പരിക്കേറ്റതായും പ്രദേശിക മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി കെട്ടിടങ്ങൾ ഭൂചലനത്തിൽ തകർന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം തുടരുകയാണ്.

ഭൂകന്പത്തിൽ മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണം കൂടുതലാണ് ആരോഗ്യമന്ത്രാലയ വക്താവ് ഷറഫത്ത് സമാൻ പറഞ്ഞു. പ്രദേശത്തേക്ക് എത്തിച്ചേരാൻ പ്രയാസമുണ്ടെന്നും രക്ഷാപ്രവർത്തകർ ഇപ്പോഴും സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പരിക്കേറ്റ നൂറുകണക്കിന് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രവിശ്യാ ഇൻഫർമേഷൻ മേധാവി നജീബുള്ള ഹനീഫ് പറഞ്ഞു. നംഗർഹാർ, കുനാർ പ്രവിശ്യകളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

2023 ഒക്ടോബറിൽ പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകന്പത്തിൽ ഏകദേശം 2,400 പേർക്കാണ് ജീവൻ നഷ്ടമായത്.

International

തുർക്കിയിൽ ശക്തമായ ഭൂചലനം; തീവ്രത 6.1

അങ്കാറ: തുർക്കിയിൽ ശക്തമായ ഭൂചലനം. പടിഞ്ഞാറൻ തുർക്കിയിലെ സിന്ദിർഗിയിൽ ഞായറാഴ്ച രാത്രിയുണ്ടായ ഭൂചലനത്തിൽ 6.1 തീവ്രത രേഖപ്പെടുത്തിയതായി തുർക്കി ദുരന്ത നിവാരണ ഏജൻസി അറിയിച്ചു.

ഇസ്താംബൂളും വിനോദസഞ്ചാര കേന്ദ്രമായ ഇസ്മിറും ഉൾപ്പെടെ രാജ്യത്തിന്‍റെ പടിഞ്ഞാറൻ ഭാഗത്തുള്ള നിരവധി നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. അതേസമയം, ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഭൂചലനത്തിനു പിന്നാലെ 4.6 തീവ്രത രേഖപ്പെടുത്തിയ തുടർചലനവും ഉണ്ടായതായും റിപ്പോർട്ടുണ്ട്. ദുരന്ത നിവാരണ ഉദ്യോഗസ്ഥരും പോലീസും ഉടൻ തന്നെ സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

NRI

അമേരിക്കയിൽ ഭൂചലനം; നാശനഷ്‌‌ടമില്ല

വാഷിംഗ്ടൺ: ‌അമേരിക്കയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രകമ്പനം ന്യൂജഴ്സി നഗരത്തിലാകെയും ന്യൂയോർക് നഗരത്തിലും അനുഭവപ്പെട്ടു. എന്നാൽ നാശനഷ്‌‌ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകളില്ല.

ന്യൂജഴ്‌സിയിലെ ഹിൽസ്ഡേലിന് സമീപമാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് അമേരിക്കയിലെ ജിയോളജിക്കൽ സർവേ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് അഞ്ചിന് ഉച്ചയോടെയാണ് ഭൂചലനമുണ്ടായത്.

തീവ്രത കുറഞ്ഞ ഭൂചലനമായതിനാൽ കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും പ്രകമ്പനം അനുഭവപ്പെട്ട ഇടങ്ങളിൽ പരിശോധനകൾ നടക്കുന്നുണ്ട്. കഴിഞ്ഞാഴ്ചയും ജൂലൈ 22നും ന്യൂജഴ്സി നഗരത്തിന് അടുത്തുള്ള ഹസ്ബ്രൂക് ഹൈറ്റ്സിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

National

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം; 6.2 തീവ്രത

പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം. ഇന്നു പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയതായി ജർമൻ റിസർച്ച് സെന്‍റർ ഫോർ ജിയോസയൻസസ് അറിയിച്ചു.

10 കിലോമീറ്റർ (6.21 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. നാഷണൽ സെന്‍റർ ഫോർ സീസ്‌മോളജിയും ഇതു സ്ഥിരീകരിച്ചു. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല.

ആൻഡമാൻ കടലും ചുറ്റുമുള്ള ദ്വീപുകളും സജീവമായ ഭൂകമ്പ മേഖലയിലാണു സ്ഥിതി ചെയ്യുന്നത്. ഡൽഹി-എൻ‌സി‌ആറിൽ തുടർച്ചയായി രണ്ടു ദിവസം ഭൂചലനം അനുഭവപ്പെട്ട് ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂകമ്പം ഉണ്ടായത്.

NRI

അലാസ്കയിൽ വൻ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്

വാഷിംഗ്ടൺ ഡിസി: യുഎസ് അലാസ്ക തീരത്ത് ശക്തമായ ഭൂകന്പം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യൻ സമയം പുലർച്ചെ രണ്ടോടെയാണു സംഭവിച്ചത്. ഭൂകന്പത്തെത്തുടർന്ന് അലാസ്കയുടെ തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി.

അലാസ്ക തീരത്ത് 700 മൈൽ ചുറ്റളവിലാണ് സുനാമി മുന്നറിയിപ്പ്. പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും അധികൃതർ നിർദേശിച്ചു. അലാസ്ക ഉപദ്വീപിന്‍റെ ഭാഗമായ പോപ്പോഫ് ദ്വീപിലെ സാൻഡ് പോയിന്‍റിനു സമീപമാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) റിപ്പോർട്ട് ചെയ്തു.

ശക്തമായ ഭൂകമ്പം ഉണ്ടായതിനാൽ പത്തു കിലോമീറ്റർ ചുറ്റളവിൽ നാശം ഉണ്ടാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. എന്നാൽ, ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മേഖലയിൽ കനത്തജാഗ്രത തുടരുകയാണ്. ഏതു സാഹചര്യവും നേരിടാൻ രക്ഷാസേന സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.

ഭൂചലനത്തിൽ വാഹനങ്ങളും വീട്ടുപകരണങ്ങളും കുലുങ്ങുന്നതിന്‍റെയും പരിഭ്രാന്തരായ ആളുകൾ താമസസ്ഥലത്തുനിന്ന് പുറത്തേക്കോടുന്നതിന്‍റെയും ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പസഫിക്, വടക്കേ അമേരിക്ക പ്ലേറ്റുകൾക്കിടയിലുള്ള സബ്ഡക്ഷൻ സോൺ ഇന്‍റർഫേസിലോ അതിനടുത്തോ ഉണ്ടായ ത്രസ്റ്റ് ഫോൾട്ടിന്‍റെ ഫലമായാണ് ഭൂകന്പം ഉണ്ടായതെന്ന് യുഎസ്ജിഎസ് പ്രസ്താവനയിൽ അറിയിച്ചു.

Latest News

Corehub Up