കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയിൽ കുടുങ്ങിയ ആളെ ജീവനോടെ പുറത്തെടുത്തു
കാരക്കസ്: വെനസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയ ആളെ എട്ടു ദിവസത്തിനുശേഷം ജീവനോടെ പുറത്തെടുത്തു.
ഹെര്‍മന്‍ ജില് എന്നയാളെയാണ് രക്ഷിച്ചത്. 140 ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ ശനിയാഴ്ചയാണു ജില്ലിനെ കണ്ടെത്തിയത്.
തുടര്‍ന്ന് വെനസ്വേല, ചിലി, കോസ്റ്റാറിക്ക, എല്‍ സാല്‍വദോര്‍, മെക്സിക്കോ, പോര്‍ച്ചുഗല്‍, അമേരിക്ക എന്നീ രാജ്യങ്ങളില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ അക്ഷീണം പ്രയത്നിച്ചാണ് ജില്ലിനെ ജീവനോടെ പുറത്തെടുത്തത്.
ജൂണ്‍ 24നുണ്ടായ ഭൂകമ്പത്തില്‍ ഇതുവരെ 2300 പേരുടെ മരണമാണു സ്ഥിരീകരിച്ചത്. ആയിരക്കണക്കിനു പേരെ ഇനിയും കണ്ടെത്താനുണ്ട്.
Tags : Venezuela earthquake One person pulled out eight days