x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

24 മണിക്കൂറിനിടെ നാല് തവണ ഭൂചലനം; പാക്കിസ്ഥാൻ നടുങ്ങി

വെബ് ഡെസ്ക്
Published: June 27, 2026 12:48 PM IST | Updated: June 27, 2026 12:49 PM IST

പ്രതീകാത്മക ചിത്രം

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍റെ വിവിധ ഭാഗങ്ങളിൽ ജനങ്ങളെ ഭീതിയിലാഴ്ത്തി ശക്തമായ ഭൂചലനം. ശനിയാഴ്ച രാവിലെയാണ് റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നാലുതവണ ഭൂചലനം അനുഭവപ്പെട്ടുവെന്ന് അധികൃതർ പറഞ്ഞു.

തലസ്ഥാനമായ ഇസ്ലാമാബാദ് ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിലും സമീപ പ്രദേശങ്ങളിലും ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്‍ററിന്‍റെ റിപ്പോർട്ടുകൾ പ്രകാരം ഭൂമിക്കടിയിൽ 35 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.

ഭൂചലനത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് ഓടിമാറി. പ്രാഥമിക വിവരങ്ങൾ പ്രകാരം എവിടെയും ആളപായമോ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. എങ്കിലും അധികൃതർ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

 

Tags : earthquake pakistan

Recent News

Corehub Up