ഇഡി റെയ്ഡിന് പിന്നാലെ പ്രതിഷേധക്കാർ തകർത്ത വാഹനം
കൊച്ചി: മാസപ്പടി കേസിൽ പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഗൂഢാലോചന നടന്നെന്ന തെളിവ് കണ്ടെത്താനായില്ലെന്ന് അന്വേഷണ സംഘം. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഫോണ്‍ കോളുകള്‍ പരിശോധിച്ചതില്‍ അസ്വാഭാവികതയില്ല. കൂടുതല്‍ ഫോണുകള്‍ പരിശോധിക്കണമെന്നും 20ലേറെ പേര് പിടിയിലാകാനുണ്ടെന്നും ഇഡി ചൂണ്ടിക്കാട്ടി. പ്രതികളില്‍ ഒരാള്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന. നിലവില്‍ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളാണ് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം 26 പേരാണ് ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ ഇതുവരെ അറസ്റ്റിലായത്. ഇനിയും 20 പേര് കൂടി അറസ്റ്റിലാകാനുണ്ട്. ഇവര്‍ ഒളിവിലാണെന്നാണ് വിവരം. ഇതില്‍ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തകര്‍ത്ത കേസിലെ പ്രതികളും ഉള്‍പ്പെടുന്നുന്നുണ്ട്. ഇതിനിടെ വിദേശത്തേക്ക് കടന്ന പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് ഉള്‍പ്പെടെ പുറത്തിറക്കിയിരുന്നു.
Tags : ed attack case no evidence conspiracy