കാരക്കാസ്: വെനസ്വേലയിൽ അടുത്തടുത്തായി ഉണ്ടായ രണ്ട് ശക്തമായ ഭൂചലനങ്ങളിൽ മരണം 164 ആയി. റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ ഇതുവരെ 164 പേർ മരണപ്പെടുകയും 971-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ്. വെനസ്വേലയുടെ ചരിത്രത്തിൽ ഒരു നൂറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനങ്ങളിലൊന്നാണിത്.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് രാജ്യത്തെ നടുക്കിയ ഭൂചലനങ്ങൾ ഉണ്ടായത്. തലസ്ഥാനമായ കാരക്കാസിന് വടക്കുള്ള തീരദേശ സംസ്ഥാനമായ ല ഗ്വൈറയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായിട്ടുള്ളത്. ഈ പ്രദേശത്തെ 'ദുരന്ത ബാധിത മേഖല'യായി പ്രഖ്യാപിച്ചിട്ടുണ്ട്.
Tags : Venezuela EarthQuake Latest News